രാമന്കരിക്കും ചേന്നന്കരിക്കും ഇടയ്ക്കാന്നു പറഞ്ഞിരുന്നതിനാൽ സ്ഥലം തെറ്റാതെ
ബസ് ഇറങ്ങാൻ പറ്റി കടത്തിന്റ്റെ അടുത്തു തന്നെ ജയൻ സമയം നോക്കി
മൂന്നേ മുക്കാൽ
കടത്തുവള്ളം വരുന്നുണ്ട് ചെറിയൊരു പേടി ആദ്യായിട്ട് വള്ളത്തിൽ.
ചേട്ടൻമാരും ചേച്ചിമാരുമായി
പത്തു പതിനാലുപേർ പതിയെ കയറി
നടുക്കു കണ്ട പടിയിൽ ഇരുന്നു
ഉച്ചയ്ക്ക് ചങ്ങനാശേരി എത്തീതാ
രണ്ടു മണിക്കൂറെടുത്തു ബസ് കിട്ടാൻ
പോക്കറ്റീന്ന് തുണ്ടെടുത്തു നോക്കി.
ചേട്ടാ ഈ കാര്യോരത്ത് വീടെവിടെയാ
അയാൾ ഉറക്കെ ഒരു വിളി
സാറെ..... കാര്യോരത്തെ വീടേതാ
വള്ളത്തിന്റ്റെ മുൻഭാഗത്ത് വെള്ളമുണ്ടും ഷർട്ടുമിട്ടയാൾ
തെക്കേ പള്ളീടെ കിഴക്കു വശാ
എന്നാ ദാമോദരാ
ഒരു ചെക്കൻ
കൊച്ച് എവിടുന്നാ
എനിക്കീർഷ്യ തോന്നി
22 വയസ്സും ഒത്ത തടീം ഒണ്ടായിട്ടും
ചെക്കൻ എന്നാ മനുഷ്യനാ........
ഇക്കിൽ പിരിയാ അടുത്ത ചോദ്യം
വാ പൊളിഞ്ഞു പോയി
ഈ ദിക്കിൽ പുത്തരിയാണോ
പുതിയതാണോന്നാ കൊച്ചെ
ഒരു ചേച്ചി സഹായിച്ചു
എവിടുന്നാ.....കട്ടപ്പന
ഓ...കിഴക്കനാ അല്ലേ
ഉം....
രാജമ്മേ ആ വീടൊന്നു കാണിച്ചു കൊടുത്തേക്കണം
സാറ് പറയുന്ന കേട്ടു
വള്ളം ഇറങ്ങി
പുറകെ പോരു ചെറുക്കാ രാജമ്മ നടന്നു കഴിഞ്ഞു
മഴക്കുള്ള കോളൊണ്ട് ഇച്ചിരി നടക്കണം
ഞാൻ പുറകെ രാജമ്മ ചേച്ചി
ഒത്തോരാൾ നല്ല പൊക്കോം
കള്ളി മുണ്ടും കൊച്ചു ബ്ളൗസും തോർത്തും താളത്തിലുള്ള നടപ്പ്
അറിയാതെ നോക്കി നടന്നു
വഴി തെക്കോട്ടു തിരിഞ്ഞു എന്തു ഭംഗിയാ കണ്ണെത്താ ദൂരം നെൽപാടോം
തോടും .
നോക്കാൻ നേരമില്ല ആകാശം ഇരുണ്ടു വരുന്നു
എന്നാത്തിനാ ഇവിടെ
മരിച്ചറിയിക്കാൻ .... ഞാൻ
ആരാ..... അടുത്ത വീട്ടിലെ അപ്പാപ്പൻ
ഓ..പ്രായായതാ അല്ലേ ....
ആം.... ഒരു തെങ്ങും തടിപ്പാലം
ചന്കിടിച്ചു പാലത്തെ കേറിയ ചേച്ചി
തിരിഞ്ഞു നോക്കി ....പരുങ്ങി..ഞാൻ
കേറു ചെറുക്കാ എന്റ്റെ മുഖം കണ്ടിട്ട്
കയ്യേ പിടിച്ചോ മുഖം കുനിച്ചു ഞാനാ
കൈ പിടിച്ചു ഒരു വിധം അപ്പുറം കടന്നു
നല്ല ധൈര്യാ അല്ലേ ....ചേച്ചി കളിയാക്കി
ഞാൻ മിണ്ടാതെ പുറകെ
മഴ പെയ്യാൻ തുടങ്ങി
രാജമ്മ കുട നീർത്തു ഞാൻ നോക്കി
അവിടേം ഇവിടേം കീറൽ
കുടേലോട്ടു കേറിക്കോ ചെറുക്കാ
ഞാൻ മടിച്ചു
മഴ കനക്കാൻ തുടങ്ങി
അതാ വീട് ചേച്ചി പറഞ്ഞു
എന്റ്റെ വീടു കഴിഞ്ഞാരുന്നു
കാണിച്ചുതരാൻ വന്നതാ ഞാൻ
പൊക്കോട്ടേ തന്നേ പൊക്കോളാവോ
ഞാൻ ഞെട്ടി
അയ്യോ ചേച്ചി പെട്ടന്ന് പറഞ്ഞേച്ചും വരാം പോകല്ലേ
എന്റ്റെ സർവ്വ ഗമേം പമ്പ കടന്നു
അറിയാതെ പറഞ്ഞുപോയി
എന്നാ പെട്ടന്നു വാ....
ഞാൻ ഓടിപ്പോയി മരിച്ചറിയിച്ചു
കട്ടൻകാപ്പി വേണ്ടന്നു പറഞ്ഞു തിരിച്ചോടി
ഇരുട്ടി തുടങ്ങി
നേരം അഞ്ചേ മുക്കാൽ
രാജമ്മ എന്നെ കുടയിൽ കയറ്റി
ഭയന്കര മഴ
ചെറുക്കനെന്നാ പണി
മരം വെട്ടാൻ തൊടങ്ങി
പഠിക്കുന്നെ ഒള്ള്
ഓരോ സ്ഥലത്ത് ഓരോ പണി
ഇവിടാണേ എല്ലാരും
മീൻ പിടുത്തം
ചെറുക്കാ വാ വീടായി
കട്ടൻ കുടിച്ചേച്ചു പോകാം
എന്തു ചെയ്യും ഒന്നുന മിണ്ടാതെ
ഞാൻ പിറകെ
ചേച്ചി വേഗം കാപ്പി ഇട്ടു
ഒരു കുഞ്ഞോല പുര
ഒരു മുറി മാത്രം
എന്റ്റെ നോട്ടം കണ്ട്ചേച്ചി
ഞങ്ങക്കു പിള്ളേരില്ല
പിന്നെന്നാത്തിനാ........
ഇന്നാ..തല തോർത്ത്
ആ ഉടുപ്പും മുണ്ടും ...താ
പിഴിഞ്ഞു തരാം
ആ നേരം കൊണ്ടു കാപ്പികുടി
ഒരു വല്യ തോർത്ത് നീട്ടി ചേച്ചി.
ചെറുക്കാ ദേഹം ചൂടാകട്ടെ
മടിച്ചാണേലും ഊരി കൊടുത്തു
നനഞ്ഞൊട്ടി വിഷമിച്ചാ ഞാനിരുന്നേ.
മരം വെട്ടു പഠിക്കുന്ന ദേഹത്തു
കാണാനൊണ്ട് തടി ഉറച്ചു വരുന്നൊണ്ട്
ദേഹത്ത് നോക്കി ചേച്ചി പറഞ്ഞു
ഞാൻ ചൂളി
മഴ നോക്കി ഇരുന്നു കാപ്പി കുടിച്ചു
മുണ്ട് പുക ചായലിനിട്ടേക്കുവാ
വലിയട്ടെ സമയം എന്നായി ചേച്ചി
ആറു കഴിഞ്ഞു ഞാൻ പറഞ്ഞു
വഴീ ചെന്നാ വല്ലടോം പരിചയമൊണ്ടോ
ആറര കഴിഞ്ഞാ വണ്ടി ഇല്ല
ഇനി നടന്നാ ഏഴ് കഴിഞ്ഞേ വഴി എത്തത്തൊള്ള്
അല്ലേ ....ഇവിടെ കിടന്നാ രാവിലെ
പോകാം
ഞാൻ ശരിക്കും ഞെട്ടി . ഓർത്ത്
നോക്കി ഇറങ്ങിയാ വഴീ പെടും
മഴേം ..........
മണ്ണെണ്ണ വിളക്കിന്റ്റെ വെട്ടം നോക്കി
അനങ്ങാതിരുന്നു
മനസു മുഴുവൻ ഓരോ കൊഴപ്പം
ഓരോന്നു പറഞ്ഞു രാജമ്മ ചേച്ചി
അടുത്തിരിപ്പൊണ്ട്.........
എട്ടര ആയിക്കാണും
കള്ളീ കൊഴഞ്ഞ ഒരു വിളി
രാജോമ്മേ......
ചേച്ചി
തൊള്ള പൊട്ടണ്ട ഇവിടൊണ്ട്
എനിക്കു പേടിയായി
ബസ് ഇറങ്ങാൻ പറ്റി കടത്തിന്റ്റെ അടുത്തു തന്നെ ജയൻ സമയം നോക്കി
മൂന്നേ മുക്കാൽ
കടത്തുവള്ളം വരുന്നുണ്ട് ചെറിയൊരു പേടി ആദ്യായിട്ട് വള്ളത്തിൽ.
ചേട്ടൻമാരും ചേച്ചിമാരുമായി
പത്തു പതിനാലുപേർ പതിയെ കയറി
നടുക്കു കണ്ട പടിയിൽ ഇരുന്നു
ഉച്ചയ്ക്ക് ചങ്ങനാശേരി എത്തീതാ
രണ്ടു മണിക്കൂറെടുത്തു ബസ് കിട്ടാൻ
പോക്കറ്റീന്ന് തുണ്ടെടുത്തു നോക്കി.
ചേട്ടാ ഈ കാര്യോരത്ത് വീടെവിടെയാ
അയാൾ ഉറക്കെ ഒരു വിളി
സാറെ..... കാര്യോരത്തെ വീടേതാ
വള്ളത്തിന്റ്റെ മുൻഭാഗത്ത് വെള്ളമുണ്ടും ഷർട്ടുമിട്ടയാൾ
തെക്കേ പള്ളീടെ കിഴക്കു വശാ
എന്നാ ദാമോദരാ
ഒരു ചെക്കൻ
കൊച്ച് എവിടുന്നാ
എനിക്കീർഷ്യ തോന്നി
22 വയസ്സും ഒത്ത തടീം ഒണ്ടായിട്ടും
ചെക്കൻ എന്നാ മനുഷ്യനാ........
ഇക്കിൽ പിരിയാ അടുത്ത ചോദ്യം
വാ പൊളിഞ്ഞു പോയി
ഈ ദിക്കിൽ പുത്തരിയാണോ
പുതിയതാണോന്നാ കൊച്ചെ
ഒരു ചേച്ചി സഹായിച്ചു
എവിടുന്നാ.....കട്ടപ്പന
ഓ...കിഴക്കനാ അല്ലേ
ഉം....
രാജമ്മേ ആ വീടൊന്നു കാണിച്ചു കൊടുത്തേക്കണം
സാറ് പറയുന്ന കേട്ടു
വള്ളം ഇറങ്ങി
പുറകെ പോരു ചെറുക്കാ രാജമ്മ നടന്നു കഴിഞ്ഞു
മഴക്കുള്ള കോളൊണ്ട് ഇച്ചിരി നടക്കണം
ഞാൻ പുറകെ രാജമ്മ ചേച്ചി
ഒത്തോരാൾ നല്ല പൊക്കോം
കള്ളി മുണ്ടും കൊച്ചു ബ്ളൗസും തോർത്തും താളത്തിലുള്ള നടപ്പ്
അറിയാതെ നോക്കി നടന്നു
വഴി തെക്കോട്ടു തിരിഞ്ഞു എന്തു ഭംഗിയാ കണ്ണെത്താ ദൂരം നെൽപാടോം
തോടും .
നോക്കാൻ നേരമില്ല ആകാശം ഇരുണ്ടു വരുന്നു
എന്നാത്തിനാ ഇവിടെ
മരിച്ചറിയിക്കാൻ .... ഞാൻ
ആരാ..... അടുത്ത വീട്ടിലെ അപ്പാപ്പൻ
ഓ..പ്രായായതാ അല്ലേ ....
ആം.... ഒരു തെങ്ങും തടിപ്പാലം
ചന്കിടിച്ചു പാലത്തെ കേറിയ ചേച്ചി
തിരിഞ്ഞു നോക്കി ....പരുങ്ങി..ഞാൻ
കേറു ചെറുക്കാ എന്റ്റെ മുഖം കണ്ടിട്ട്
കയ്യേ പിടിച്ചോ മുഖം കുനിച്ചു ഞാനാ
കൈ പിടിച്ചു ഒരു വിധം അപ്പുറം കടന്നു
നല്ല ധൈര്യാ അല്ലേ ....ചേച്ചി കളിയാക്കി
ഞാൻ മിണ്ടാതെ പുറകെ
മഴ പെയ്യാൻ തുടങ്ങി
രാജമ്മ കുട നീർത്തു ഞാൻ നോക്കി
അവിടേം ഇവിടേം കീറൽ
കുടേലോട്ടു കേറിക്കോ ചെറുക്കാ
ഞാൻ മടിച്ചു
മഴ കനക്കാൻ തുടങ്ങി
അതാ വീട് ചേച്ചി പറഞ്ഞു
എന്റ്റെ വീടു കഴിഞ്ഞാരുന്നു
കാണിച്ചുതരാൻ വന്നതാ ഞാൻ
പൊക്കോട്ടേ തന്നേ പൊക്കോളാവോ
ഞാൻ ഞെട്ടി
അയ്യോ ചേച്ചി പെട്ടന്ന് പറഞ്ഞേച്ചും വരാം പോകല്ലേ
എന്റ്റെ സർവ്വ ഗമേം പമ്പ കടന്നു
അറിയാതെ പറഞ്ഞുപോയി
എന്നാ പെട്ടന്നു വാ....
ഞാൻ ഓടിപ്പോയി മരിച്ചറിയിച്ചു
കട്ടൻകാപ്പി വേണ്ടന്നു പറഞ്ഞു തിരിച്ചോടി
ഇരുട്ടി തുടങ്ങി
നേരം അഞ്ചേ മുക്കാൽ
രാജമ്മ എന്നെ കുടയിൽ കയറ്റി
ഭയന്കര മഴ
ചെറുക്കനെന്നാ പണി
മരം വെട്ടാൻ തൊടങ്ങി
പഠിക്കുന്നെ ഒള്ള്
ഓരോ സ്ഥലത്ത് ഓരോ പണി
ഇവിടാണേ എല്ലാരും
മീൻ പിടുത്തം
ചെറുക്കാ വാ വീടായി
കട്ടൻ കുടിച്ചേച്ചു പോകാം
എന്തു ചെയ്യും ഒന്നുന മിണ്ടാതെ
ഞാൻ പിറകെ
ചേച്ചി വേഗം കാപ്പി ഇട്ടു
ഒരു കുഞ്ഞോല പുര
ഒരു മുറി മാത്രം
എന്റ്റെ നോട്ടം കണ്ട്ചേച്ചി
ഞങ്ങക്കു പിള്ളേരില്ല
പിന്നെന്നാത്തിനാ........
ഇന്നാ..തല തോർത്ത്
ആ ഉടുപ്പും മുണ്ടും ...താ
പിഴിഞ്ഞു തരാം
ആ നേരം കൊണ്ടു കാപ്പികുടി
ഒരു വല്യ തോർത്ത് നീട്ടി ചേച്ചി.
ചെറുക്കാ ദേഹം ചൂടാകട്ടെ
മടിച്ചാണേലും ഊരി കൊടുത്തു
നനഞ്ഞൊട്ടി വിഷമിച്ചാ ഞാനിരുന്നേ.
മരം വെട്ടു പഠിക്കുന്ന ദേഹത്തു
കാണാനൊണ്ട് തടി ഉറച്ചു വരുന്നൊണ്ട്
ദേഹത്ത് നോക്കി ചേച്ചി പറഞ്ഞു
ഞാൻ ചൂളി
മഴ നോക്കി ഇരുന്നു കാപ്പി കുടിച്ചു
മുണ്ട് പുക ചായലിനിട്ടേക്കുവാ
വലിയട്ടെ സമയം എന്നായി ചേച്ചി
ആറു കഴിഞ്ഞു ഞാൻ പറഞ്ഞു
വഴീ ചെന്നാ വല്ലടോം പരിചയമൊണ്ടോ
ആറര കഴിഞ്ഞാ വണ്ടി ഇല്ല
ഇനി നടന്നാ ഏഴ് കഴിഞ്ഞേ വഴി എത്തത്തൊള്ള്
അല്ലേ ....ഇവിടെ കിടന്നാ രാവിലെ
പോകാം
ഞാൻ ശരിക്കും ഞെട്ടി . ഓർത്ത്
നോക്കി ഇറങ്ങിയാ വഴീ പെടും
മഴേം ..........
മണ്ണെണ്ണ വിളക്കിന്റ്റെ വെട്ടം നോക്കി
അനങ്ങാതിരുന്നു
മനസു മുഴുവൻ ഓരോ കൊഴപ്പം
ഓരോന്നു പറഞ്ഞു രാജമ്മ ചേച്ചി
അടുത്തിരിപ്പൊണ്ട്.........
എട്ടര ആയിക്കാണും
കള്ളീ കൊഴഞ്ഞ ഒരു വിളി
രാജോമ്മേ......
ചേച്ചി
തൊള്ള പൊട്ടണ്ട ഇവിടൊണ്ട്
എനിക്കു പേടിയായി
അതേ കിഴക്കൂന്ന് ഒരു ചെറുക്കൻ വന്നതാ
കാര്യോരത്ത് മരിച്ചറിയിച്ചാ
മഴ കാരണം നാളെ പോകാനാ
ആ......എന്നെ ഒന്നു നോക്കി
കഞ്ഞി കൊടുത്തോ .....ഇല്ല ചേച്ചി
എന്നാ വെളമ്പടി കഴിച്ചേക്കാം
ചൂട് കഞ്ഞി ചെന്നാ തണു മാറിക്കോളും
വയറു നിറെ കഴിച്ചോ രാത്രീ
തണുപ്പാരിക്കും
ഒരേമ്പക്കം വിട്ട്
എടിയേ ആ കൂട ഇങ്ങെടുത്തേ
ഞാനൊന്നു നോക്കിയേച്ചും വരാം
രാവിലെ ചോറും എന്നതേലും
രണ്ട് പൊള്ളിച്ചതും കൊടുത്തു വിടാം
കിടന്നോ കേട്ടോ ഞാൻ താമസിക്കും
ഇവിടെ ഇത്ര ഒക്കെ ഒള്ളു
രണ്ടു പാ വിരിച്ചു ചേച്ചി
ചെറുക്കാ കിടന്നോ
എന്റ്റെ മുണ്ടാ പൊതച്ഛോ
ഒണങ്ങി വച്ചതാ
രാജമ്മ ചേച്ചി കിടന്നു കഴിഞ്ഞു
നിർവ്വാഹമില്ല ഞാൻ
മടിച്ചു അരികിൽ പതിയെ കിടന്നു
ഉറക്കം വരുന്നില്ല ചെരിഞ്ഞു
പതിയെ നോക്കി
ഉയർന്നു താഴുന്ന നെഞ്ച്
പെരുമ്പറ കൊട്ടാൻ തുടങ്ങി..........
വിളി കേട്ടാ നോക്കിയെ
ചെറുക്കാ .....ഏക്ക് നേരം വെളുത്തു
അങ്ങോട്ട് ചെല്ല്
തോട്ടിലോട്ട് നിക്കുന്ന തഴക്കാട് ചൂണ്ടി
പല്ലും മുഖോം കഴുകിയേച്ചു വാ.....
ഏഴരയ്ക്കു വണ്ടി ഒണ്ടു
പെട്ടന്നു കാര്യം കഴിച്ചു ഞാൻ
വന്നപ്പോ ആവി പറക്കുന്ന ചോറും
വാഴേലെ പൊള്ളിയ രണ്ടു കരിമീനും
കഴിച്ചോണ്ട്
സ്വന്തം വീട്ടീന്ന് എറങ്ങുന്നതിലും
മനോ ഭാരവുമായി
ഞാൻ നടന്നു
വൃത്തികെട്ട
മനസ്സിനെ
ശാസിച്ചുകൊണ്ടും
ദേവതയെപ്പോലിരിക്കുന്ന
രാജമ്മച്ചേച്ചിയെ ഓർത്തും
കാലുകൾ വലിച്ചു വച്ചു നടന്നു.
കാര്യോരത്ത് മരിച്ചറിയിച്ചാ
മഴ കാരണം നാളെ പോകാനാ
ആ......എന്നെ ഒന്നു നോക്കി
കഞ്ഞി കൊടുത്തോ .....ഇല്ല ചേച്ചി
എന്നാ വെളമ്പടി കഴിച്ചേക്കാം
ചൂട് കഞ്ഞി ചെന്നാ തണു മാറിക്കോളും
വയറു നിറെ കഴിച്ചോ രാത്രീ
തണുപ്പാരിക്കും
ഒരേമ്പക്കം വിട്ട്
എടിയേ ആ കൂട ഇങ്ങെടുത്തേ
ഞാനൊന്നു നോക്കിയേച്ചും വരാം
രാവിലെ ചോറും എന്നതേലും
രണ്ട് പൊള്ളിച്ചതും കൊടുത്തു വിടാം
കിടന്നോ കേട്ടോ ഞാൻ താമസിക്കും
ഇവിടെ ഇത്ര ഒക്കെ ഒള്ളു
രണ്ടു പാ വിരിച്ചു ചേച്ചി
ചെറുക്കാ കിടന്നോ
എന്റ്റെ മുണ്ടാ പൊതച്ഛോ
ഒണങ്ങി വച്ചതാ
രാജമ്മ ചേച്ചി കിടന്നു കഴിഞ്ഞു
നിർവ്വാഹമില്ല ഞാൻ
മടിച്ചു അരികിൽ പതിയെ കിടന്നു
ഉറക്കം വരുന്നില്ല ചെരിഞ്ഞു
പതിയെ നോക്കി
ഉയർന്നു താഴുന്ന നെഞ്ച്
പെരുമ്പറ കൊട്ടാൻ തുടങ്ങി..........
വിളി കേട്ടാ നോക്കിയെ
ചെറുക്കാ .....ഏക്ക് നേരം വെളുത്തു
അങ്ങോട്ട് ചെല്ല്
തോട്ടിലോട്ട് നിക്കുന്ന തഴക്കാട് ചൂണ്ടി
പല്ലും മുഖോം കഴുകിയേച്ചു വാ.....
ഏഴരയ്ക്കു വണ്ടി ഒണ്ടു
പെട്ടന്നു കാര്യം കഴിച്ചു ഞാൻ
വന്നപ്പോ ആവി പറക്കുന്ന ചോറും
വാഴേലെ പൊള്ളിയ രണ്ടു കരിമീനും
കഴിച്ചോണ്ട്
സ്വന്തം വീട്ടീന്ന് എറങ്ങുന്നതിലും
മനോ ഭാരവുമായി
ഞാൻ നടന്നു
വൃത്തികെട്ട
മനസ്സിനെ
ശാസിച്ചുകൊണ്ടും
ദേവതയെപ്പോലിരിക്കുന്ന
രാജമ്മച്ചേച്ചിയെ ഓർത്തും
കാലുകൾ വലിച്ചു വച്ചു നടന്നു.
By : babuThomas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക