പതിവുള്ള യാത്രയിൽ , പാതി മയക്കത്തിൽ ,
സഹയാത്രികയായ് ഒരമ്മ അരികിലെത്തി .
തേങ്ങിക്കരയുന്ന ശബ്ദം കേട്ട്,
മയക്കത്തിൽ നിന്നും ഉണർന്ന ഞാൻ കണ്ടു.
ലോകത്തിലെ സമസ്ത ദുഖങ്ങളും
ആവാഹിച്ചെടുത്ത പോൽ
ദൈന്യതയേറിയ മുഖവുമായ് ഒരമ്മ .
സഹയാത്രികയായ് ഒരമ്മ അരികിലെത്തി .
തേങ്ങിക്കരയുന്ന ശബ്ദം കേട്ട്,
മയക്കത്തിൽ നിന്നും ഉണർന്ന ഞാൻ കണ്ടു.
ലോകത്തിലെ സമസ്ത ദുഖങ്ങളും
ആവാഹിച്ചെടുത്ത പോൽ
ദൈന്യതയേറിയ മുഖവുമായ് ഒരമ്മ .
പാറിപറന്ന മുടിയും കീറി പറഞ്ഞ വേഷവുമായ് ,
മുണ്ടിൻറെ കോന്തല കൊണ്ട് കണ്ണീരോപ്പുന്ന അമ്മ .
ആ മുഖം നെഞ്ചിൽ നീറ്റലായ് നീറി പടർന്നപ്പോൾ ,
കാണാതിരിക്കുവാൻ മയക്കം നടിച്ച് ഞാൻ ഇരുന്നു .
മുണ്ടിൻറെ കോന്തല കൊണ്ട് കണ്ണീരോപ്പുന്ന അമ്മ .
ആ മുഖം നെഞ്ചിൽ നീറ്റലായ് നീറി പടർന്നപ്പോൾ ,
കാണാതിരിക്കുവാൻ മയക്കം നടിച്ച് ഞാൻ ഇരുന്നു .
"അമ്മക്ക് പോകുവാനുള്ള സ്ഥലത്തേക്ക്
ഈ പണം മതിയാകയില്ല “. കണ്ടക്ടർ പയ്യൻ
പറയുന്നത് കേട്ട്, കണ്ണു തുറന്നു ഞാൻ നോക്കി
ആ അമ്മയുടെ പ്രതിബിബം എന്നപോൽ ,
മുഷിഞ്ഞു മടങ്ങിയ നോട്ടുകളും, കുറെ നാണയ തുട്ടുകളും
കയ്യിൽ പിടിച്ചു കൊണ്ട് അമ്മയെ നോക്കി നിൽക്കുന്നയാൾ .
ഈ പണം മതിയാകയില്ല “. കണ്ടക്ടർ പയ്യൻ
പറയുന്നത് കേട്ട്, കണ്ണു തുറന്നു ഞാൻ നോക്കി
ആ അമ്മയുടെ പ്രതിബിബം എന്നപോൽ ,
മുഷിഞ്ഞു മടങ്ങിയ നോട്ടുകളും, കുറെ നാണയ തുട്ടുകളും
കയ്യിൽ പിടിച്ചു കൊണ്ട് അമ്മയെ നോക്കി നിൽക്കുന്നയാൾ .
"അവസാന നാണയ തുട്ടുകൾ ആണിവ
ഇനി ഒരു ചില്ലി ക്കാശു പോലും എൻറെ കൈയ്യിലില്ല"
കൈകൾ മലർത്തികാണിച്ചു കൊണ്ട് അമ്മ പറഞ്ഞു
"ഈ പണം കൊണ്ട് എവിടെ വരെ പോകാമോ
അവിടെ എന്നെ ഇറക്കി വിട്ടോളൂ കുഞ്ഞേ "
മറുപടി കേട്ട് ഒരു തുള്ളി കണ്ണുനീർ
പോടിഞ്ഞുവോ!! അയാളുടെ കണ്ണിലപ്പോൾ.
"അവിടെ എവിടേക്കാണ് അമ്മയ്ക്ക് പോകേണ്ടത്",
ഇടറിയ ശബ്ദത്തിൽ ചോദിച്ചയാൾ.
ഇനി ഒരു ചില്ലി ക്കാശു പോലും എൻറെ കൈയ്യിലില്ല"
കൈകൾ മലർത്തികാണിച്ചു കൊണ്ട് അമ്മ പറഞ്ഞു
"ഈ പണം കൊണ്ട് എവിടെ വരെ പോകാമോ
അവിടെ എന്നെ ഇറക്കി വിട്ടോളൂ കുഞ്ഞേ "
മറുപടി കേട്ട് ഒരു തുള്ളി കണ്ണുനീർ
പോടിഞ്ഞുവോ!! അയാളുടെ കണ്ണിലപ്പോൾ.
"അവിടെ എവിടേക്കാണ് അമ്മയ്ക്ക് പോകേണ്ടത്",
ഇടറിയ ശബ്ദത്തിൽ ചോദിച്ചയാൾ.
പൊട്ടിക്കരച്ചിൽ അടക്കാൻ കഴിയാതെ ,
നെഞ്ചത്തടിച്ചു കൊണ്ട് അമ്മ പറഞ്ഞു
"നാളെ വെളുപ്പിന് ഒരു മുഴം കയറിൽ ,
എൻറെ പോന്നു മകൻറെ ജീവിതാവസാനമാണ് !!!
അവസാനമായ് ആ മുഖം ഒരു നോക്ക് കാണുവാൻ
പോകുന്നു പാപിയാം അമ്മ ഞാൻ സെൻട്രൽ ജയിലേക്ക്.
നെഞ്ചത്തടിച്ചു കൊണ്ട് അമ്മ പറഞ്ഞു
"നാളെ വെളുപ്പിന് ഒരു മുഴം കയറിൽ ,
എൻറെ പോന്നു മകൻറെ ജീവിതാവസാനമാണ് !!!
അവസാനമായ് ആ മുഖം ഒരു നോക്ക് കാണുവാൻ
പോകുന്നു പാപിയാം അമ്മ ഞാൻ സെൻട്രൽ ജയിലേക്ക്.
കേൾക്കുവാനകാതെ ചെവി പൊത്തി ,
ഞാനും എൻ സഹയാത്രികരും .
ഒരു നൂറു വട്ടം മറക്കാൻ ശ്രമിച്ചാലും ,
മറക്കുവാനകാതെ ആ മുഖം ഇന്നും
നെഞ്ചിൽ നീറ്റലായ് നീറി പടരുന്നു ,
.
രാധാ ജയചന്ദ്രൻ,വൈക്കം.
01.10.2016.
ഞാനും എൻ സഹയാത്രികരും .
ഒരു നൂറു വട്ടം മറക്കാൻ ശ്രമിച്ചാലും ,
മറക്കുവാനകാതെ ആ മുഖം ഇന്നും
നെഞ്ചിൽ നീറ്റലായ് നീറി പടരുന്നു ,
.
രാധാ ജയചന്ദ്രൻ,വൈക്കം.
01.10.2016.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക