ശക്തമായ ഇടിവെട്ടി കൊണ്ട് മഴ പെയ്തു വന്നപ്പോൾ,തെരുവ് കച്ചോടക്കാർ ആർപ്പ് വിളികൾ മതിയാക്കി ഏതോ കൂരക്ക് കീഴിൽ അഭയം പ്രാപിച്ചു.
അയാൾ മാത്രം ആ പെരുമഴയത്തിരുന്ന് നനയുകയായിരുന്നു. ചിന്തകളൊഴിയാത്ത
മനസിലും അപ്പോൾ മഴ തിമർത്ത് പെയ്തു കൊണ്ടിരിന്നു.
പലപ്പോഴും രാത്രി കാലങ്ങുളിൽ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അയാളുടെ ഉറക്കറയിലേയ്ക്ക് അവൾ വരുമായിരുന്നു. ഏതോ ഉൾപ്രരണയുടെ പ്രതിഫലമെന്നോണം പെട്ടെന്ന് മിഴികൾ വലിച്ചു തുറക്കും അപ്പോൾ ചില്ല് ജാലങ്ങൾക്കപ്പുറത്തേയ്ക്ക് ഓടി മറയുന്ന കാഴ്ച്ചയായിരിക്കും മിഴികളിൽ അവശേഷിക്കുക.ഒരു സാഹിത്യക്യാമ്പിൽ വെച്ചായിരുന്നു.അയാൾ ആദ്യമായി അവളെ കണ്ടുമുട്ടിയത്, കഥയരങ്ങ് കഴിഞ്ഞ് ബസ് സ്റ്റോപ്പ് വരെ അയാളും അവളെ അനുഗമിച്ചു. ബസ്സ് വരുവാനായി കാത്തു നിൽക്കുന്നതിനിടയ്ക്കായിരുന്നു ആ മഴ പെയ്തു വന്നത് അവളുടെ വെള്ളാരം കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി കൊണ്ട് അയാൾ ചോദിച്ചു.
അയാൾ മാത്രം ആ പെരുമഴയത്തിരുന്ന് നനയുകയായിരുന്നു. ചിന്തകളൊഴിയാത്ത
മനസിലും അപ്പോൾ മഴ തിമർത്ത് പെയ്തു കൊണ്ടിരിന്നു.
പലപ്പോഴും രാത്രി കാലങ്ങുളിൽ നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അയാളുടെ ഉറക്കറയിലേയ്ക്ക് അവൾ വരുമായിരുന്നു. ഏതോ ഉൾപ്രരണയുടെ പ്രതിഫലമെന്നോണം പെട്ടെന്ന് മിഴികൾ വലിച്ചു തുറക്കും അപ്പോൾ ചില്ല് ജാലങ്ങൾക്കപ്പുറത്തേയ്ക്ക് ഓടി മറയുന്ന കാഴ്ച്ചയായിരിക്കും മിഴികളിൽ അവശേഷിക്കുക.ഒരു സാഹിത്യക്യാമ്പിൽ വെച്ചായിരുന്നു.അയാൾ ആദ്യമായി അവളെ കണ്ടുമുട്ടിയത്, കഥയരങ്ങ് കഴിഞ്ഞ് ബസ് സ്റ്റോപ്പ് വരെ അയാളും അവളെ അനുഗമിച്ചു. ബസ്സ് വരുവാനായി കാത്തു നിൽക്കുന്നതിനിടയ്ക്കായിരുന്നു ആ മഴ പെയ്തു വന്നത് അവളുടെ വെള്ളാരം കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി കൊണ്ട് അയാൾ ചോദിച്ചു.
"എന്തിനാണു നോറ ഈ മഴ ഇങ്ങനെ കരഞ്ഞു പെയ്യുന്നത്?"
മുഖത്തു തെറിച്ചു വീഴുന്ന മഴതുള്ളികൾ തുടച്ചു മാറ്റുന്നതിനിടയ്ക്ക് അവൾ പറഞ്ഞു.
"അതെ കുറച്ച് തന്നെയാണ് ഞാനും ഓർക്കുന്നത് ചിലപ്പോൾ കാലം കരയിക്കുന്നതായിരിക്കാം "
അത് കേട്ട് അയാൾക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല
"ജിത്തു എന്തിനാണ് ചിരിച്ചത് "
അവൾ അസ്വാസ്ഥയോടെ തിരക്കി
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഓ വെറുതെ "
അവരുടെ സംഭാഷണൾക്ക് തിരശീല വീഴത്തി കൊണ്ട് മുന്നിൽ ബസ്സ് വന്നു നിന്നു.
അയാൾക്ക് നേരെ കൈ വീശി കാണിച്ച് അവൾ യാത്രാ പറഞ്ഞു.
ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്ന് തിരികെയെത്തിയ രണ്ട് മനുഷ്യാത്മാക്കളുടെ കണ്ടുമുട്ടലായിരുന്നു. മധുരമന്ദഹാസം പൊഴിച്ചു കൊണ്ട്, മറ്റു ചിലപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായ് എന്നും അയാളോടെപ്പം അവളും ഉണ്ടായിരുന്നു.
കാലത്തിന്റെ പ്രവാഹദിവസങ്ങൾ അതിവേഗം കടന്നുപ്പോയി.തന്റെ മനസിൽ ഒഴുകുന്ന അനുരാഗമെന്ന വികാരം അവളെ പറഞ്ഞറിയിക്കാൻ കഴിയാതെ മൂന്നു വർഷങ്ങൾ കടന്നുപ്പോയിരിക്കുന്നു. അയാൾ വേദനയോടെ ഓർത്തു? ഫോണിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് അയാൾ റിസീവർ എടുത്ത് ചെവിയോട് അടിപ്പിച്ചു.
അമ്മയുടെ വേദനയും പരിഭവവും കലർന്ന ഫോൺ വിളി മാസങ്ങളേറെയായി വീട്ടിലേയ്ക്ക് പോയിട്ട്. പ്രണയത്തിന്റെ മായാവലയത്തിലകപ്പെട്ട് കുടുബം തന്നെ മറന്നു പോവുകയാണോ?അയാൾക്ക് നിന്ദ തോന്നി. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു ഇപ്പോൾ പുറപ്പെട്ടാൽ സന്ധ്യയ്ക്ക് മുമ്പ് വീട് പിടിക്കാം.അയാൾ എഴുനേറ്റ് ബസ് സ്റ്റാന്റെ ലക്ഷ്യമാക്കിനടന്നു.
ഒരാഴ്ച്ച കഴിഞ്ഞ് ഒരു സാഗര തീരത്ത് വെച്ച് അവർ വീണ്ടും കണ്ടുമുട്ടി
അയാൾക്ക് നേരെ കൈ വീശി കാണിച്ച് അവൾ യാത്രാ പറഞ്ഞു.
ജന്മാന്തരങ്ങൾക്കപ്പുറത്തു നിന്ന് തിരികെയെത്തിയ രണ്ട് മനുഷ്യാത്മാക്കളുടെ കണ്ടുമുട്ടലായിരുന്നു. മധുരമന്ദഹാസം പൊഴിച്ചു കൊണ്ട്, മറ്റു ചിലപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായ് എന്നും അയാളോടെപ്പം അവളും ഉണ്ടായിരുന്നു.
കാലത്തിന്റെ പ്രവാഹദിവസങ്ങൾ അതിവേഗം കടന്നുപ്പോയി.തന്റെ മനസിൽ ഒഴുകുന്ന അനുരാഗമെന്ന വികാരം അവളെ പറഞ്ഞറിയിക്കാൻ കഴിയാതെ മൂന്നു വർഷങ്ങൾ കടന്നുപ്പോയിരിക്കുന്നു. അയാൾ വേദനയോടെ ഓർത്തു? ഫോണിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് അയാൾ റിസീവർ എടുത്ത് ചെവിയോട് അടിപ്പിച്ചു.
അമ്മയുടെ വേദനയും പരിഭവവും കലർന്ന ഫോൺ വിളി മാസങ്ങളേറെയായി വീട്ടിലേയ്ക്ക് പോയിട്ട്. പ്രണയത്തിന്റെ മായാവലയത്തിലകപ്പെട്ട് കുടുബം തന്നെ മറന്നു പോവുകയാണോ?അയാൾക്ക് നിന്ദ തോന്നി. സമയം ഉച്ചകഴിഞ്ഞിരിക്കുന്നു ഇപ്പോൾ പുറപ്പെട്ടാൽ സന്ധ്യയ്ക്ക് മുമ്പ് വീട് പിടിക്കാം.അയാൾ എഴുനേറ്റ് ബസ് സ്റ്റാന്റെ ലക്ഷ്യമാക്കിനടന്നു.
ഒരാഴ്ച്ച കഴിഞ്ഞ് ഒരു സാഗര തീരത്ത് വെച്ച് അവർ വീണ്ടും കണ്ടുമുട്ടി
" വിട്ടിലേയ്ക്ക് പോവുമ്പോൾ ഒന്നു പറയാമായിരുന്നു."
അതു പറയുമ്പോൾ അവളുടെ മുഖത്ത് വിഷാദം നിഴലുദിക്കുന്നത് അയാൾ ശ്രദ്ധിച്ചു
" കഴിഞ്ഞില്ല നോറാ പെട്ടെന്നു ആയിരുന്നു അമ്മയുടെ ഫോൺ കോൾ "
അയാൾ തന്റെ നിസാഹായവസ്ഥ വെളിപെടുത്തി
പൂക്കളുടെ സുഗന്ധവുമായ് അലഞ്ഞു നടന്ന അനാഥനായ കാറ്റ് അവരെയും കടന്ന് മുന്നോട്പ്പോയി.ആ കടൽ കാറ്റിൽ അലിഞ്ഞു ചേർന്നു വന്ന നേർത്ത ജലകണങ്ങൾ അവർക്ക് കുളിരേകി.
കാലമേറയായി മനസിൽ വീർപ്പ് മുട്ടി കിടന്ന അനുരാഗമെന്ന വികാരത്തെ കുറിച്ച് അയാൾ അവളോട് തുറന്നു പറഞ്ഞു.അതു കേട്ടവൾ നിർവീകമായി കരയുകയാണ് ചെയ്തത്.
പൂക്കളുടെ സുഗന്ധവുമായ് അലഞ്ഞു നടന്ന അനാഥനായ കാറ്റ് അവരെയും കടന്ന് മുന്നോട്പ്പോയി.ആ കടൽ കാറ്റിൽ അലിഞ്ഞു ചേർന്നു വന്ന നേർത്ത ജലകണങ്ങൾ അവർക്ക് കുളിരേകി.
കാലമേറയായി മനസിൽ വീർപ്പ് മുട്ടി കിടന്ന അനുരാഗമെന്ന വികാരത്തെ കുറിച്ച് അയാൾ അവളോട് തുറന്നു പറഞ്ഞു.അതു കേട്ടവൾ നിർവീകമായി കരയുകയാണ് ചെയ്തത്.
"നോറാ, എന്തായിത് കൊച്ച് കുട്ടികളെപ്പോലെ. "
അയാൾ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു.
വെള്ളാരം കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അയാൾക്ക് നേരെ പൊട്ടിത്തെറിച്ചു.
വെള്ളാരം കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അയാൾക്ക് നേരെ പൊട്ടിത്തെറിച്ചു.
" ഈ മൂന്നു വർഷത്തിനിടക്ക് ഏതെങ്കിലും ഒരു നാൾ പറയുമെന്നാശിച്ചു. അതുണ്ടായില്ല ഇന്നലെ എന്റെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ ജിത്തു ഇഷ്ടമാണെന്ന് പറയുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്? "
മുകളിലുടെ പറന്നു പോകുന്ന പക്ഷികൾ, കൂട് അണയാൻ നടത്തുന്ന സന്ധ്യയാത്രാ അവ പറന്നകന്ന് അപ്രതീക്ഷമാകുന്നത് കനം തൂങ്ങുന്ന മനസുമായ് അയാൾ വെറുതെ നോക്കി നിന്നു
" നോറാ നമുക്ക് യാത്രാ പറയാം"
അവളുടെ നിസഹായവസ്ഥ മനസിലാക്കിയതുകൊണ്ടാവണം അയാൾ അങ്ങനെ പറഞ്ഞത്.
പെട്ടെന്നായിരുന്നു ആ മഴ വീണ്ടും പെയ്തു വന്നത് അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
പെട്ടെന്നായിരുന്നു ആ മഴ വീണ്ടും പെയ്തു വന്നത് അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
" നോറ ഇന്നും ഈ മഴ കരയുകയാണെല്ലോ?"
അയാൾ പറഞ്ഞതു കേട്ടപ്പോൾ അവളുടെ സകല നിയന്ത്രണവും അറ്റുപ്പോയി.
അവളുടെ കണ്ണുകളിൽ സങ്കടത്തിന്റെ പെരുമഴ പെയ്യുകയായിരുന്നു.
അവൾ അയാളുടെ മുഖത്ത് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു
അവളുടെ കണ്ണുകളിൽ സങ്കടത്തിന്റെ പെരുമഴ പെയ്യുകയായിരുന്നു.
അവൾ അയാളുടെ മുഖത്ത് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു
" എന്റെ കല്യാണം കഴിഞ്ഞുപ്പോയാൽ ജിത്തു ഒരു ദേവദാസായി മാറുമോ?"
ആ വേദനയിലും മുഖത്തൊരു മന്ദഹാസം വരുത്തി കൊണ്ട് അയാൾ ചോദിച്ചു.
"നി അങ്ങന ആഗ്രഹിക്കുന്നുവോ? "
അയാളുടെ ചോദ്യത്തിനുത്തരമായി അവൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു.
ഒരിക്കലും ഭ്രാന്തനെപ്പോല ആവില്ലെന്ന് ഉറപ്പ് കൊടുത്ത് കരഞ്ഞു പെയ്യുന്ന മഴയത്ത് അയാൾ ഇറങ്ങി നടന്നു.......
ഒരിക്കലും ഭ്രാന്തനെപ്പോല ആവില്ലെന്ന് ഉറപ്പ് കൊടുത്ത് കരഞ്ഞു പെയ്യുന്ന മഴയത്ത് അയാൾ ഇറങ്ങി നടന്നു.......
സ്വയം വരപന്തലിന്റെ കതിർ മണ്ഡപത്ത് മന്ത്രകോടി പുതച്ച് സർവ്വാഡംമ്പരവിഭുഷതയായീ അവൾ ഇരിക്കുന്നു.സ്വപ്നങ്ങളിൽ തന്റെ വധുവായി അഭിനയിച്ചവൾ,കണ്ണു തുറക്കുമ്പോൾ ചില്ലുജാലകങ്ങൾക്കപ്പുറത്തേയ്ക്ക് ഓടി മറയുന്നവൾ,ഇന്ന് തന്നെ വിട്ട് എന്നന്നേക്കുമായ് യാത്രാ പറയുകയാണ്. അതേക്കുറിച്ച് ഓർത്തപ്പോൾ അയാളുടെ ദുഖങ്ങൾക്ക് അതിർവരമ്പുകൾ ഇല്ലാതെയായി.സുമുഖനായ ഒരു ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ മിന്നുചാർത്തി.എല്ലാവരോടും യാത്രാ പറഞ്ഞ് ഇറങ്ങാൻ നേരം അയാളുടെ അടുത്തേയ്ക്കും അവൾ നടന്നു ചെന്നു.
ആരും കേൾക്കാതെ താഴ്ന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
ആരും കേൾക്കാതെ താഴ്ന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
"നോറ എന്റെ പ്രിയപ്പെട്ടവളെ നിനക്ക് വിട "
അവളുടെ വെള്ളാരം കണ്ണുകളിൽ നിന്നും വേദനയുടെ നീർകണങ്ങൾ ഒലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ അയാൾ ഇറങ്ങി നടന്നു....
ശക്തമായ ഇടിമുഴക്കി കൊണ്ട് ആ പെരും മഴ പെയ്തു കൊണ്ടിരുന്നു. സമയം സന്ധ്യയവാറായിരിക്കുന്നു. പരന്നു കിടക്കുന്ന മഹാസാഗരത്തിലേയ്ക്ക് അയൾ ഉറ്റു നോക്കി അവിടെ ആ വെള്ളാരം കണ്ണുകൾ തെളിഞ്ഞപ്പോൾ,ആ സാഗരത്തിനു നേരെ അയാൾ പതിയെ നടന്നു.
കാൽപാദം മണലിൽ തളയ്ക്കപ്പെടുന്നതും കഴുത്തറ്റം വെള്ളം കയറുന്നതും അയാൾ അറിയുന്നുണ്ടായിരുന്നില്ല.
എതോ വിചിത്രമായ സ്വപ്നത്തിലാഴന്നു കിടക്കുവായിരുന്നു അയാൾ.ഇരയെ കാണാതെ വിഷമിച്ചു നിന്ന ഒരു വലിയ തിരമാല അയാളെ പുണർന്നു കൊണ്ട് ആ സാഗരത്തിന്റെ അടിതട്ടിലേയ്ക്ക് അമർന്നു പ്പോയി. അപ്പോൾ കരഞ്ഞു പെയ്യുന്ന മഴയും വീശിയടിച്ച കടൽ കാറ്റും അയാൾക്ക് യാത്രാമംഗളം നേർന്നുകൊണ്ടിരുന്നു.
കാൽപാദം മണലിൽ തളയ്ക്കപ്പെടുന്നതും കഴുത്തറ്റം വെള്ളം കയറുന്നതും അയാൾ അറിയുന്നുണ്ടായിരുന്നില്ല.
എതോ വിചിത്രമായ സ്വപ്നത്തിലാഴന്നു കിടക്കുവായിരുന്നു അയാൾ.ഇരയെ കാണാതെ വിഷമിച്ചു നിന്ന ഒരു വലിയ തിരമാല അയാളെ പുണർന്നു കൊണ്ട് ആ സാഗരത്തിന്റെ അടിതട്ടിലേയ്ക്ക് അമർന്നു പ്പോയി. അപ്പോൾ കരഞ്ഞു പെയ്യുന്ന മഴയും വീശിയടിച്ച കടൽ കാറ്റും അയാൾക്ക് യാത്രാമംഗളം നേർന്നുകൊണ്ടിരുന്നു.
****************
മനു എണ്ണപ്പാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക