-
രാവിലെ മുതൽ ആലോചനയിലായിരുന്നു റിട്ടയേർഡ് ആയതിനു ശേഷം എന്തൊക്കെ ചെയ്യാമെന്ന് ആശയങ്ങളും അഭിപ്രായങ്ങളും പലരും പറഞ്ഞു നെറ്റിലും കൂടെ ഒന്നു നോക്കിയേക്കാം, അങ്ങനെ ഇരിക്കുമ്പോളാണ് പതിവില്ലാതെ പോസ്റ്റ് മാൻ കടന്നുവരുന്നത് ഇയടുത്തൊന്നും അയാൾ വന്നതായി ഓർക്കുന്നില്ല. ടീച്ചറെ ഒരു കത്തുണ്ടല്ലോ എനിക്കോ. ആരായിരിക്കും അയാൾ വിശേഷങ്ങൾ ചോദിക്കുമ്പോളും ഒപ്പിട്ടു അത് കൈപ്പറ്റാനുള്ള ദൃതി ആയിരുന്നു. പഴയ കൂട്ടുകാരാരെങ്കിലും അക്ഷമയോടെ അത് പൊട്ടിച്ചു നോക്കുമ്പോൾ പഴയ ഏതോ സ്റ്റുഡന്റ് ആണു. ടെക്നോളജി ഇത്ര വികസിച്ചിട്ടും കത്തെഴുതണമെങ്കിൽ, ഉമ്മറപ്പടിയിലിരുന്നു അത്യന്ധം ആർത്തിയോടെ ഞാൻ വായിക്കാൻ തുടങ്ങി......
സ്നേഹം നിറഞ്ഞ സുമ മിസ്സിന്,
നീണ്ട 12 വർഷങ്ങൾ വേണ്ടിവന്നു മിസ്സിനെ ഒന്നഭിമുഗീകരിക്കാൻ റിട്ടയേർഡ് ആകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി അല്ലെ? ഞാനമുണ്ടാകും അന്ന് ടീച്ചർ സർവീസിൽ നിന്നു വിരമിക്കുന്ന ദിവസം. ഇപ്പോൾ ഓസ്ട്രേലിയയിൽ ഒരു ബിസിനസ് നടത്തുന്നു.എങ്കിലും ഞാൻ വരും. ഇതൊക്കെ പറയുമ്പോൾ എല്ലാ ടീച്ചേഴ്സിനും അഭിമാനമാണ് പഠിച്ച കുട്ടികളൊക്കെ നല്ല നിലയിൽ ഉണ്ടെന്നറിയുമ്പോൾ . ഗവണ്മെന്റു ഓഫീസ് ലും ഹോസ്പിറ്റലിലും, ജ്വല്ലറികളിലും, ടെക്സ്റ്റയിൽസ് ലും തുടങ്ങി എവിടെ ചെന്നാലും നിങ്ങൾ ഒരാവശ്യത്തിന് വരുമ്പോൾ ടീച്ചറെ എന്നുള്ള വിളി കേക്കാൻ കൊതിക്കുന്നുണ്ടാകും ഭൂരിഭാഗവും.അന്ന് മുഖം ഓർത്തില്ലേലും മുൻപ് എവിടെയെങ്കിലും പഠിപ്പിച്ച സന്തോഷമാണ് ഉണ്ടാകുക. അന്ന് മുൻപ് പിന്തള്ളപ്പെട്ട കുട്ടികളാകും ആത്മാർത്ഥത യോടെ സംസാരിക്കാൻ വരിക. എന്നാൽ എന്നെ ഓർമിക്കണമെങ്കിൽ ഒരു 12 വർഷമെങ്കിലും പുറകോട്ടു പോകണം. ഇവിടെ എവിടെയും മിസ്സെന്നെ കണ്ടിട്ടുണ്ടാകില്ല. ഞാൻ നിഖിൽ ടീച്ചർ എന്നെ മറന്നിട്ടുണ്ടാകും.ബിസിനസ് ക്ലാസ്സിലെ ഏറ്റം മോശമായ സ്റ്റുഡന്റ് ആയിരുന്നു ഞാൻ എന്നാണ് ടീച്ചർ പറയാറ്. മറ്റു അദ്യാപകരോടും എന്നെ കുറിച്ച് മോശമായി പറഞ്ഞത് എന്നെ തെല്ലൊന്നു വേദനിപ്പിച്ചു.
വര്ഷങ്ങൾക്കു ശേഷം പഠിച്ചു ജോലിയൊക്കെ ആയി കഴിഞ്ഞാൽ മാത്രമേ വരൂവെന്നു അന്നേ ഉറപ്പിച്ചതാണ്.സ്കൂളിൽഗെറ്റ് ടുഗെതർ വച്ചിട്ട് പോലും ഞാൻ വന്നില്ല. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടപ്പോൾ കൂടെ നില്കാൻ ആരും ഉണ്ടായില്ല. അന്നെന്നെ ചേർത്ത് നിർത്താൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല. ഓരോ വിദ്യാർത്ഥിയും മുന്പിലാവാനും പുറകോട്ടു പോകാനും പല കാരണങ്ങൾ ഉണ്ടാകും. അതൊക്കെ കണ്ടെത്താൻ സഹായിക്കലാണ് ഒരു ടീച്ചറിന്റെ ദൗത്യം. സ്വന്തമായി കൂടെ പഠിച്ച കൂട്ടുകാരൊക്കെ എ പ്ലസ് ഉം എ യും വാരികൂട്ടി. പിന്നീട് പഠിച്ച ജോലി ചെയ്യാൻ പറ്റാതെയും ജോലിക്ക് പോകാൻ പറ്റാതെയും വീടുകളിൽ ഒതുങ്ങി കൂടിയത് കണ്ടപ്പോൾ ഞാൻ ജയിച്ചു എന്നാദ്യം തോന്നിയെങ്കിലും അവർക്കൊക്കെ എവിടെ തെറ്റിപോയതെന്നു മനസിലായില്ല.തോൽവികളുടെ കൈപ്പ റിഞ്ഞവർക്കേ വിജയിക്കുന്നതിന്റെ മധുരം ശരിക്കും ആസ്വദിക്കാൻ കഴിയു. കഴിവുകൾ ഉള്ള ഒരുപാട് പേർ, പഠിക്കുന്ന കാലത്തു ഒരു പ്രോത്സാഹനവും കിട്ടാതെ അറിയപ്പെടാതെ പോയിട്ടുണ്ടാകാം. പഠിപ്പിസ്റ്റുകളെ മാത്രം പൊക്കി പറയുമ്പോൾ സാദാരണക്കാരായ ഒരുപാട് പേരെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞിലെങ്കിൽ ടീച്ചർ എന്ന പ്രൊഫഷന് ചെയുന്ന ജോലിക്ക് വേദനം കിട്ടാൻ വേണ്ടി മാത്രം ആകും. ഞാൻ കാരണം ഏതേലും ഒരാളെങ്കിലും മാറുമ്പോൾ എന്റെ ജോലിക്ക് കൂലി മാത്രമല്ല ആത്മസംതൃപ്തിയും ലഭിക്കും. നിങ്ങൾ പഠിച്ച അറിവ് പകർന്നു കൊടുക്കുന്ന രീതി. എല്ലാവരും ഒരമ്മയോടോ അച്ഛനോടോ എന്ന പോലെ പെരുമാറുമ്പോൾ ഞങ്ങളൊക്കെ അനുസരണയോടെ നിന്നേനെ നിങ്ങളെ അച്ഛനന്മമാരെപോലെ കാണണമെങ്കിൽ നിങ്ങൾക്കാദ്യം തോന്നണം അവരുടെ മക്കളെ നോക്കുന്ന പോലെ നിങ്ങൾ അവരുടെ കൂടെയുണ്ടെന്ന്.പഠിപ്പിക്കാൻ തന്നെ ടൈം തികയുന്നില്ലെന്ന പരാതിയാണെങ്കിൽ അവരെയൊന്ന് സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കുകയോ വിളിക്കുകയോ ചെയുമ്പോൾ അവര് നിങ്ങളെ മാത്രമല്ല ആ സബ്ജെക്റ്റിനെയും ഇഷ്ടപ്പെട്ടു തുടങ്ങും. അതല്ലെങ്കിൽ നിങ്ങളു കാരണം ശോഭനമായ വിദ്യാലയ കോളേജ് ദിനങ്ങളെയും അവര് വെറുക്കും. ടീച്ചർ സങ്കടപെടേണ്ട ഇത്രയെങ്കിലും പറഞ്ഞിലെങ്കിൽ എനിക്ക് നഷ്ടപ്പെട്ടതിന്റെ വേദന ആരും അറിയണ്ട പക്ഷെ ഇ തൊഴിലിന്റെ മഹത്വം ഇനി വരുന്നൊരു തലമുറയ്ക്ക് അന്യം നിന്ന് പോകരുത്. ടെക്നോളജി മാറിയെങ്കിലും നിങ്ങളൊക്കെ ഞങ്ങളുടെ ജീവിതത്തിന്റെ വഴികാട്ടികൾ തന്നെയാണ്. എന്റെ ടീച്ചറും തോറ്റുപോയിട്ടില്ല ഞങ്ങളെയൊക്കെ വിജയിപ്പിക്കേണ്ട നിങ്ങൾ ഞങ്ങൾ കാരണം തോൽക്കാൻ പാടില്ല. എന്റെ ഇ ഉയർച്ചക്കും കാരണം ടീച്ചർ ആണ് അന്ന് എനിക്ക് തോന്നിയ വാശിപ്പുറത് പടപൊരുതിയാണു എനിക്ക് ഇന്നുള്ളതെല്ലാം നേടിയത്. അതിന്റെ അഹങ്കാരമല്ല ഇതൊരു ക്ഷണമാണ് ടീച്ചർക്ക് അന്ന് ബാക്ക് ബെഞ്ചേഴ്‌സ് ആയിരുന്ന 6 ഉഴപ്പന്മാർ ചേർന്ന് തുടങ്ങുന്ന ഒരു പുതിയ അക്കാദമി യുടെ ഇൻചാർജ് ആയി മിസ്സിനെയാണ് ഞങ്ങൾ കണ്ടു വച്ചത്. ക്ലാസ്സിലെപ്പോഴോ മാം പറഞ്ഞത് ഓർകുന്നുണ്ട് റിട്ടയേർഡ് ആയാലും കര്മനിരതയായിരിക്കണമെന്നു. സ്നേഹപൂർവ്വം ഞങ്ങളുടെ ഇ ആഗ്രഹം സ്വീകരിക്കുമല്ലോ?ഉഴപ്പന്മാരായി മുദ്ര കുത്തപെട്ട കുട്ടികളിലെ കഴിവുകൾ കണ്ടെത്താനും അവർക്ക് വേണ്ട സപ്പോർട്ട് ഉം പഠനത്തിൽ വിജയിക്കാൻ അവർക്ക് വേണ്ട കൗൺസിലിങ് ഉം പ്രോത്സാഹനവും ആണ് ഇ അക്കാദമി യുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾ നേരിൽ കാണുമ്പോൾ പറയാനാഗ്രഹിക്കുന്നു. എല്ലാ ആയുരാരോഗ്യ സൗക്യങ്ങളും നേരുന്നു.
ഒത്തിരി ഒത്തിരി സ്നേഹത്തോടെ,
നിഖിൽ
വര്ഷങ്ങൾക്കു ശേഷം പഠിച്ചു ജോലിയൊക്കെ ആയി കഴിഞ്ഞാൽ മാത്രമേ വരൂവെന്നു അന്നേ ഉറപ്പിച്ചതാണ്.സ്കൂളിൽഗെറ്റ് ടുഗെതർ വച്ചിട്ട് പോലും ഞാൻ വന്നില്ല. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടപ്പോൾ കൂടെ നില്കാൻ ആരും ഉണ്ടായില്ല. അന്നെന്നെ ചേർത്ത് നിർത്താൻ എനിക്ക് ആരും ഉണ്ടായിരുന്നില്ല. ഓരോ വിദ്യാർത്ഥിയും മുന്പിലാവാനും പുറകോട്ടു പോകാനും പല കാരണങ്ങൾ ഉണ്ടാകും. അതൊക്കെ കണ്ടെത്താൻ സഹായിക്കലാണ് ഒരു ടീച്ചറിന്റെ ദൗത്യം. സ്വന്തമായി കൂടെ പഠിച്ച കൂട്ടുകാരൊക്കെ എ പ്ലസ് ഉം എ യും വാരികൂട്ടി. പിന്നീട് പഠിച്ച ജോലി ചെയ്യാൻ പറ്റാതെയും ജോലിക്ക് പോകാൻ പറ്റാതെയും വീടുകളിൽ ഒതുങ്ങി കൂടിയത് കണ്ടപ്പോൾ ഞാൻ ജയിച്ചു എന്നാദ്യം തോന്നിയെങ്കിലും അവർക്കൊക്കെ എവിടെ തെറ്റിപോയതെന്നു മനസിലായില്ല.തോൽവികളുടെ കൈപ്പ റിഞ്ഞവർക്കേ വിജയിക്കുന്നതിന്റെ മധുരം ശരിക്കും ആസ്വദിക്കാൻ കഴിയു. കഴിവുകൾ ഉള്ള ഒരുപാട് പേർ, പഠിക്കുന്ന കാലത്തു ഒരു പ്രോത്സാഹനവും കിട്ടാതെ അറിയപ്പെടാതെ പോയിട്ടുണ്ടാകാം. പഠിപ്പിസ്റ്റുകളെ മാത്രം പൊക്കി പറയുമ്പോൾ സാദാരണക്കാരായ ഒരുപാട് പേരെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞിലെങ്കിൽ ടീച്ചർ എന്ന പ്രൊഫഷന് ചെയുന്ന ജോലിക്ക് വേദനം കിട്ടാൻ വേണ്ടി മാത്രം ആകും. ഞാൻ കാരണം ഏതേലും ഒരാളെങ്കിലും മാറുമ്പോൾ എന്റെ ജോലിക്ക് കൂലി മാത്രമല്ല ആത്മസംതൃപ്തിയും ലഭിക്കും. നിങ്ങൾ പഠിച്ച അറിവ് പകർന്നു കൊടുക്കുന്ന രീതി. എല്ലാവരും ഒരമ്മയോടോ അച്ഛനോടോ എന്ന പോലെ പെരുമാറുമ്പോൾ ഞങ്ങളൊക്കെ അനുസരണയോടെ നിന്നേനെ നിങ്ങളെ അച്ഛനന്മമാരെപോലെ കാണണമെങ്കിൽ നിങ്ങൾക്കാദ്യം തോന്നണം അവരുടെ മക്കളെ നോക്കുന്ന പോലെ നിങ്ങൾ അവരുടെ കൂടെയുണ്ടെന്ന്.പഠിപ്പിക്കാൻ തന്നെ ടൈം തികയുന്നില്ലെന്ന പരാതിയാണെങ്കിൽ അവരെയൊന്ന് സ്നേഹത്തോടെ വാത്സല്യത്തോടെ നോക്കുകയോ വിളിക്കുകയോ ചെയുമ്പോൾ അവര് നിങ്ങളെ മാത്രമല്ല ആ സബ്ജെക്റ്റിനെയും ഇഷ്ടപ്പെട്ടു തുടങ്ങും. അതല്ലെങ്കിൽ നിങ്ങളു കാരണം ശോഭനമായ വിദ്യാലയ കോളേജ് ദിനങ്ങളെയും അവര് വെറുക്കും. ടീച്ചർ സങ്കടപെടേണ്ട ഇത്രയെങ്കിലും പറഞ്ഞിലെങ്കിൽ എനിക്ക് നഷ്ടപ്പെട്ടതിന്റെ വേദന ആരും അറിയണ്ട പക്ഷെ ഇ തൊഴിലിന്റെ മഹത്വം ഇനി വരുന്നൊരു തലമുറയ്ക്ക് അന്യം നിന്ന് പോകരുത്. ടെക്നോളജി മാറിയെങ്കിലും നിങ്ങളൊക്കെ ഞങ്ങളുടെ ജീവിതത്തിന്റെ വഴികാട്ടികൾ തന്നെയാണ്. എന്റെ ടീച്ചറും തോറ്റുപോയിട്ടില്ല ഞങ്ങളെയൊക്കെ വിജയിപ്പിക്കേണ്ട നിങ്ങൾ ഞങ്ങൾ കാരണം തോൽക്കാൻ പാടില്ല. എന്റെ ഇ ഉയർച്ചക്കും കാരണം ടീച്ചർ ആണ് അന്ന് എനിക്ക് തോന്നിയ വാശിപ്പുറത് പടപൊരുതിയാണു എനിക്ക് ഇന്നുള്ളതെല്ലാം നേടിയത്. അതിന്റെ അഹങ്കാരമല്ല ഇതൊരു ക്ഷണമാണ് ടീച്ചർക്ക് അന്ന് ബാക്ക് ബെഞ്ചേഴ്‌സ് ആയിരുന്ന 6 ഉഴപ്പന്മാർ ചേർന്ന് തുടങ്ങുന്ന ഒരു പുതിയ അക്കാദമി യുടെ ഇൻചാർജ് ആയി മിസ്സിനെയാണ് ഞങ്ങൾ കണ്ടു വച്ചത്. ക്ലാസ്സിലെപ്പോഴോ മാം പറഞ്ഞത് ഓർകുന്നുണ്ട് റിട്ടയേർഡ് ആയാലും കര്മനിരതയായിരിക്കണമെന്നു. സ്നേഹപൂർവ്വം ഞങ്ങളുടെ ഇ ആഗ്രഹം സ്വീകരിക്കുമല്ലോ?ഉഴപ്പന്മാരായി മുദ്ര കുത്തപെട്ട കുട്ടികളിലെ കഴിവുകൾ കണ്ടെത്താനും അവർക്ക് വേണ്ട സപ്പോർട്ട് ഉം പഠനത്തിൽ വിജയിക്കാൻ അവർക്ക് വേണ്ട കൗൺസിലിങ് ഉം പ്രോത്സാഹനവും ആണ് ഇ അക്കാദമി യുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾ നേരിൽ കാണുമ്പോൾ പറയാനാഗ്രഹിക്കുന്നു. എല്ലാ ആയുരാരോഗ്യ സൗക്യങ്ങളും നേരുന്നു.
ഒത്തിരി ഒത്തിരി സ്നേഹത്തോടെ,
നിഖിൽ
കരഞ്ഞുകൊണ്ടല്ലാതെ ഇതു മുഴുവനാക്കാൻ എനിക്ക് സാധിച്ചില്ല എന്റെ തെറ്റിനെ വലിയൊരു ശരിക്കൊണ്ട് തിരുതാൻ" എന്റെ കുഞ്ഞുങ്ങൾ"ശ്രമിച്ചിട്ടും ഞാൻ അത് അംഗീകരിച്ചില്ലെങ്കിൽ എന്റെ തെറ്റിനു മാപ്പില്ല....
Liya george.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക