നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാനും, നീയും

Image may contain: 1 person, smiling, beard, selfie and closeup

***********************
ആർക്കോ വേണ്ടി ചലിച്ച ഭൂതകാലത്തിന്റെ
തുറന്നിട്ട വേദിയിൽ നിന്നാണ് എന്റെ അധിക കഥകളും പിറന്നത്.
അവിടെ നിന്നു തന്നെയാണ് ആദിത്യനും ഞാനും ഈ കുന്നിൻ പുറത്തെ ഏകാന്തതയിലേക്ക് നടന്നു വന്നത്.
ഈ കുന്നിൻ പുറത്തേക്ക് അലറി വന്ന കാറ്റിന് പെയ്യാൻ മടിച്ച മിഥുനമഴയുടെ തണുപ്പുണ്ടായിരുന്നു.
അവസാനത്തെ കഥ പിറന്ന ഇന്നു തന്നെയാണ് ഞങ്ങൾ മരിക്കാൻ ഒരുമിച്ചു തീരുമാനിച്ചത്.
"ആത്മഹത്യ പാപമല്ലേ "
ഞാൻ ചോദിച്ചിരുന്നു , ആദിത്യൻ ചിരിച്ചു മറുപടി പറഞ്ഞു.
"പാപവും പുണ്യവും തരം തിരിക്കുന്നത് നിന്റെ ജോലിയല്ല "
"നിന്റെ പുണ്യം മറ്റൊരാളുടെ പാപമാവാം"
അതു പറഞ്ഞു കഴിഞ്ഞശേഷം അവൻ ഉറക്കെ ചിരിച്ചു . ചിരിക്കുമ്പോൾ അവൻ തലക്കു പിന്നിൽ അമർത്തി പിടിച്ചു .
ആദിത്യനാണ് ആ അവസാന കഥക്ക് പേരിട്ടത് ,
ആ സമയം അവൻ പൂർണ്ണ നഗ്നനും , കാമപാരവശ്യത്താൽ സുന്ദരനുമായിരുന്നു.
അവന്റെ നഗ്നമേനിക്കു മുന്നിൽ എന്റെ മനസ്സിലെ കന്യക തോറ്റു തുടങ്ങിയപ്പോഴാണ് അവൻ കഥയുടെ പേരു പറഞ്ഞത്.
"ഉടുവസ്ത്രം തിരയുന്നവർ"
എനിക്ക് ആ പേര് നന്നായി ഇഷ്ടപ്പെട്ടു,
"നമ്മുക്ക് ഒരു വസ്ത്രം തിരയേണ്ടിയിരിക്കുന്നു. "
അതു പറഞ്ഞ് ആദിത്യൻ എന്റെ വസ്ത്രങ്ങൾ തിരഞ്ഞ് കട്ടിലിൽ അലഞ്ഞു.
എന്നിലെ വിശുദ്ധ രക്തം ആ മുറിയിൽ പരന്നൊഴുകി
അവന്റെ വിയർപ്പ് മണത്ത ശരീരത്തിൽ ഞാൻ അണച്ചു കിടന്നു ; അവന്റെ പാൻമസാല നിറഞ്ഞ ചുണ്ടുകൾ ഞാൻ
കടിച്ചെടുത്തു.
ഒടുവിൽ അർദ്ധ ബോധത്തിൽ കിടക്കവേ അവന്റെ ശബ്ദം ഞാൻ കേട്ടു.
"നീ കന്യകയാണെന്ന് ഞാൻ കരുതിയേയില്ല"
എനിക്ക് ചിരിവന്നു
"ഞാനും "
ഈ ഭൂമിയിൽ നമ്മുടെ ആവശ്യം കഴിഞ്ഞെന്ന് ആദിത്യൻ പറഞ്ഞു
"ഈ ലോകത്തെ നീ നിന്റെ തൂലികയാൽ ഉദ്ധരിച്ചിരിക്കുന്നു ,തളർന്നു വീഴുന്ന സ്ത്രീകൾ നിന്റെ കഥകൾ വായിച്ച് ഉണർന്നു തുടങ്ങിയിരിക്കുന്നു മതി നിന്റെ കർമ്മം കഴിഞ്ഞിരിക്കുന്നു. "
അവൻ പ്രസംഗിച്ചു കൊണ്ടേയിരുന്നു
" അന്ന, നീയെന്ന സ്ത്രീക്ക് ഈ ആദിത്യൻ ഇവിടെ പൂർണ്ണതയും കൊടുത്തു ; കഴിഞ്ഞു എന്റെയും കർമ്മം "
മുറിയിൽ അവന്റെ അട്ടഹാസം നിറഞ്ഞു.
വസ്ത്രങ്ങൾ ധരിച്ച് ഞങ്ങൾ മരണത്തെ വരിക്കാനുളള സ്ഥലം തിരഞ്ഞു നടന്നു .
കുന്നിൻ പുറത്ത് കാറ്റ് നിർത്താതെ വീശി.
ആകാശത്ത് പരന്നു കിടന്ന കരിമേഘ കൊട്ടാരത്തിൽ ഒരു നക്ഷത്രം മാത്രം കെടാതെ കത്തി നിന്നു.
"അത് നമുക്ക് വേണ്ടി മാത്രം ഉദിച്ച നക്ഷത്രമാണ്"
അവൻ എന്റെ തോളിൽ കൈ ചേർത്ത് പറഞ്ഞു, ഞാനും അവനും മുന്നോട്ട് നടന്നു.
മുന്നിൽ മരണം വിതക്കാനുളള താഴ്വാരങ്ങൾ ഇരുട്ടിലാണ്ടു കിടന്നു. കുറ്റിക്കാടുകളുടെ നിഴലുകൾ പുൽമേടുകളിൽ ആടിയുലയുഞ്ഞു.
മരണത്തിന്റെ കനത്ത ഭീകരത ഇരുളിൽ ഞങ്ങളുടെ കാലടികൾക്ക് കാതോർത്ത് കിടന്നു.
ഭൂതകാലങ്ങളുടെ വേദിയിൽ കഥകൾ പിന്നെയും പിറന്നു കൊണ്ടിരിക്കുന്നു.

by: Rajesh Thamarasery

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot