
(കഥ)
സുനു
"ഇവരെങ്ങനെ ഗര്‍ഭിണിയായി" എന്ന് സീതമ്മ പലപ്പോഴും തന്‍റെ മാഡത്തെക്കുറിച്ച് ആലോചിക്കാറണ്ടായി
യിരുന്നു . വനാതിര്‍ത്തിയിലുള്ള കുന്നുകളിലൊന്നിലായിരുന്നു അവരുടെ ബംഗ്ലാവ്. അവിടെ സീതമ്മയും മാഡവും
മാത്രമാണ് താമസം. ആറു മണിക്ക് ശേഷം മിക്കവാറും മാഡം ഒറ്റയ്ക്കാണ് . സീതമ്മ കുന്നിറങ്ങി അടിവാരത്തിലുള്ള വീ
ട്ടിലേക്ക് പോകും. ആ കുന്നില്‍ വേറെ വീടുകളോ ആളുകളോ ഒന്നുമുണ്ടായിരുന്നില്ല. കുന്നിന് താഴെയോ, തന്‍റെ
ലാന്‍ഡ് ഫോണിലൂടെയോ അധികമാരുമായും അവര്‍ക്ക് ബന്ധവുമുണ്ടായിരുന്നില്ല. എങ്കിലും അവര്‍ തനിച്ചാണെന്ന്
തോന്നിച്ചില്ല. അതിന്‍റെ പൊരുളെന്തെന്ന് സീതമ്മക്കൊട്ടറിയുമായിരുന്നുമില്ല.
യിരുന്നു . വനാതിര്‍ത്തിയിലുള്ള കുന്നുകളിലൊന്നിലായിരുന്നു അവരുടെ ബംഗ്ലാവ്. അവിടെ സീതമ്മയും മാഡവും
മാത്രമാണ് താമസം. ആറു മണിക്ക് ശേഷം മിക്കവാറും മാഡം ഒറ്റയ്ക്കാണ് . സീതമ്മ കുന്നിറങ്ങി അടിവാരത്തിലുള്ള വീ
ട്ടിലേക്ക് പോകും. ആ കുന്നില്‍ വേറെ വീടുകളോ ആളുകളോ ഒന്നുമുണ്ടായിരുന്നില്ല. കുന്നിന് താഴെയോ, തന്‍റെ
ലാന്‍ഡ് ഫോണിലൂടെയോ അധികമാരുമായും അവര്‍ക്ക് ബന്ധവുമുണ്ടായിരുന്നില്ല. എങ്കിലും അവര്‍ തനിച്ചാണെന്ന്
തോന്നിച്ചില്ല. അതിന്‍റെ പൊരുളെന്തെന്ന് സീതമ്മക്കൊട്ടറിയുമായിരുന്നുമില്ല.
അവരുടെ പപ്പയുടെ കാലത്തെന്നോ
വാങ്ങിയ പഴയൊരു ബംഗ്ലാവായിരുന്നു അത്, ഇളം പച്ചനിറമുള്ള കരിങ്കല്‍ ഭിത്തികളും വളരെ പഴയതരം ആസ്ബടോസ്
സ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയുമായിരുന്നു ആ ഇരുനില ബംഗ്ലാവിനുായിരുന്നത്.
വാങ്ങിയ പഴയൊരു ബംഗ്ലാവായിരുന്നു അത്, ഇളം പച്ചനിറമുള്ള കരിങ്കല്‍ ഭിത്തികളും വളരെ പഴയതരം ആസ്ബടോസ്
സ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയുമായിരുന്നു ആ ഇരുനില ബംഗ്ലാവിനുായിരുന്നത്.
വീടിനുള്ളില്‍ കൊത്ത് പണികളൊക്കെയുള്ള കുറച്ചധികം മരസാമാനങ്ങളുണ്ട് . ചുവരുകളില്‍ അവരുടെ
അച്ഛനും, സുഹൃത്തുക്കളും സംഭവങ്ങളുമൊക്കെ നിറഞ്ഞ കുറെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍, അതിലൊരു
ഫോട്ടോയില്‍ വേട്ടക്കാരന്‍റെ വേഷത്തില്‍ തോളിലൊരു തോക്കും കൊമ്പന്‍ മീശയുമൊക്കെയായി മാഡത്തിന്റെ
പപ്പ നില്‍ക്കുന്നു . മറ്റൊരു ഫോട്ടോയില്‍ കൊമ്പന്‍മീശയില്ലാതെ ചിരിച്ചു്കൊണ്ട് ഭാര്യക്കൊപ്പം കൈക്കുഞ്ഞുമായി
നില്‍ക്കുകയാണ് മാഡത്തിന്റെ പപ്പ.
അച്ഛനും, സുഹൃത്തുക്കളും സംഭവങ്ങളുമൊക്കെ നിറഞ്ഞ കുറെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍, അതിലൊരു
ഫോട്ടോയില്‍ വേട്ടക്കാരന്‍റെ വേഷത്തില്‍ തോളിലൊരു തോക്കും കൊമ്പന്‍ മീശയുമൊക്കെയായി മാഡത്തിന്റെ
പപ്പ നില്‍ക്കുന്നു . മറ്റൊരു ഫോട്ടോയില്‍ കൊമ്പന്‍മീശയില്ലാതെ ചിരിച്ചു്കൊണ്ട് ഭാര്യക്കൊപ്പം കൈക്കുഞ്ഞുമായി
നില്‍ക്കുകയാണ് മാഡത്തിന്റെ പപ്പ.
അവരുടെ പപ്പയുടെതെന്ന് കരുതാവുന്നൊരു പഴമണം ആ വീട്ടിലാകെ ഉണ്ടായിരുന്നു . സായ്പന്‍മാരെ പോലെ കോട്ടും സ്യൂട്ടും, കാല്‍പന്തുകളിയും, കാറുകളുമൊക്കെയായി പിന്നെയും ഒരു
പാട് പേരുണ്ടായിരുന്നു ഫോട്ടോയില്‍. മദാമ്മമാരെ പോലുള്ള സ്ത്രീകളും ബൊമ്മ പോലുള്ള കുട്ടികളും.,അവരാരും ഒരിക്കലും കുന്നു കയറി വന്നില്ലെങ്കിലും അവരെല്ലാം മാഡത്തിനു കാവലുണ്ടെന്ന് സീതമ്മക്ക് തോന്നാറു്ണ്ട്.
പാട് പേരുണ്ടായിരുന്നു ഫോട്ടോയില്‍. മദാമ്മമാരെ പോലുള്ള സ്ത്രീകളും ബൊമ്മ പോലുള്ള കുട്ടികളും.,അവരാരും ഒരിക്കലും കുന്നു കയറി വന്നില്ലെങ്കിലും അവരെല്ലാം മാഡത്തിനു കാവലുണ്ടെന്ന് സീതമ്മക്ക് തോന്നാറു്ണ്ട്.
ഈഫോട്ടോകള്‍ക്കൊക്കെ നടുവില്‍ യേശുക്രിസ്തുവിന്‍റെ വലിയൊരു ഫോട്ടോയുമുണ്ടായിരുന്നു . കൂടാതെ കലമാനി
ന്‍റെയും കാട്ടുപോത്തിന്‍റെയും കൂറ്റന്‍ തലയോട്ടികളും, കൊമ്പുക ളും. മാഡം അതിലേക്കൊന്നും നോക്കാറേയി
ല്ലെങ്കിലും ഇടക്കൊക്കെ ആരെയെങ്കിലും വിളിച്ച് അതിലെയൊക്കെ പൊടി തുടച്ച് പോളീഷ് ചെയ്ത് വെക്കും. അവരു
ടേതായി ആ വീട്ടിലുണ്ടായിരുന്നത് കുറേയധികം പുസ്തകങ്ങളും അതിലേറെ രഹസ്യങ്ങളും, സീതമ്മക്ക് വളരെ ഇഷ്ട
മുളളൊരു നറുമണവുമായിരുന്നു .
ന്‍റെയും കാട്ടുപോത്തിന്‍റെയും കൂറ്റന്‍ തലയോട്ടികളും, കൊമ്പുക ളും. മാഡം അതിലേക്കൊന്നും നോക്കാറേയി
ല്ലെങ്കിലും ഇടക്കൊക്കെ ആരെയെങ്കിലും വിളിച്ച് അതിലെയൊക്കെ പൊടി തുടച്ച് പോളീഷ് ചെയ്ത് വെക്കും. അവരു
ടേതായി ആ വീട്ടിലുണ്ടായിരുന്നത് കുറേയധികം പുസ്തകങ്ങളും അതിലേറെ രഹസ്യങ്ങളും, സീതമ്മക്ക് വളരെ ഇഷ്ട
മുളളൊരു നറുമണവുമായിരുന്നു .
ഒരു പട്ടിയെയോ പൂച്ചയെയോ, പക്ഷിയെയോ പോലും അവര്‍ വളര്‍ത്തിയിരുന്നില്ല.
അവരാകെ നട്ട് നനച്ച് വളര്‍ത്തിയിരുന്നത് കുറേ മരങ്ങളും ചെടികളുമായിരുന്നു . വീടിന് ചുറ്റും ഓറഞ്ച്, പേര, സപ്പോട്ട,ഞാവല്‍, പ്ലംസ് തു
ടങ്ങിയ ഫലവൃക്ഷങ്ങള്‍. റംബൂട്ടാന്‍, മാംഗോസ്റ്റി, പപ്പായ, മള്‍ബറി, മാവ്, എഗ്ഫ്രൂട്ട് എന്നിവയും സീതമ്മയ്ക്ക് പേരറി
യില്ലാത്ത പഴമരങ്ങള്‍ വേറെയുമുണ്ടായിരുന്നു . പുല്ലും, മുളയും, ചേമ്പും പോലുള്ള എന്തൊക്കെയോ കാട്ടു ചെടി
കളും, അവയില്‍ ഓരോന്നിന്‍റെയും ഇലയിലും തണ്ടിലും വേരിലും കാടിന്‍റെ അടയാളങ്ങളുണ്ടായിരുന്നു .
അവരാകെ നട്ട് നനച്ച് വളര്‍ത്തിയിരുന്നത് കുറേ മരങ്ങളും ചെടികളുമായിരുന്നു . വീടിന് ചുറ്റും ഓറഞ്ച്, പേര, സപ്പോട്ട,ഞാവല്‍, പ്ലംസ് തു
ടങ്ങിയ ഫലവൃക്ഷങ്ങള്‍. റംബൂട്ടാന്‍, മാംഗോസ്റ്റി, പപ്പായ, മള്‍ബറി, മാവ്, എഗ്ഫ്രൂട്ട് എന്നിവയും സീതമ്മയ്ക്ക് പേരറി
യില്ലാത്ത പഴമരങ്ങള്‍ വേറെയുമുണ്ടായിരുന്നു . പുല്ലും, മുളയും, ചേമ്പും പോലുള്ള എന്തൊക്കെയോ കാട്ടു ചെടി
കളും, അവയില്‍ ഓരോന്നിന്‍റെയും ഇലയിലും തണ്ടിലും വേരിലും കാടിന്‍റെ അടയാളങ്ങളുണ്ടായിരുന്നു .
രാവിലെയും വൈകുന്നേരവും അവരതിനെല്ലാം വെള്ളം നനക്കുകയും ഇടയ്ക്കെല്ലാം മണ്ണിളക്കി വളമിടു
കയും ചെയ്യും, അവര്‍ തനിച്ചല്ലാത്തത് ഇലകള്‍ക്കും നാമ്പുകള്‍ക്കും, പൂക്കള്‍ക്കും, കായ്കള്‍ക്കുമൊപ്പമായതുകൊണ്ടാണെന്ന്
സീതമ്മയ്ക്ക് തോന്നിയിട്ടു്ണ്ട്.
കയും ചെയ്യും, അവര്‍ തനിച്ചല്ലാത്തത് ഇലകള്‍ക്കും നാമ്പുകള്‍ക്കും, പൂക്കള്‍ക്കും, കായ്കള്‍ക്കുമൊപ്പമായതുകൊണ്ടാണെന്ന്
സീതമ്മയ്ക്ക് തോന്നിയിട്ടു്ണ്ട്.
വെയിലാകുമ്പോഴവര്‍ വീടിനുള്ളില്‍ പുസ്തകങ്ങള്‍ വായിക്കുകയും എന്തൊക്കയോ കുത്തിക്കുറിക്കുകയും ചെയ്യും. പകലവര്‍ ഉറങ്ങുകയോ വെറുതെ ഇരിക്കുകയോ ചെയ്യാറേ ഇല്ല.
സീതമ്മയപ്പോള്‍ അടുക്കളയില്‍ ഭക്ഷണമുാക്കുകയോ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുകയും തുണി അ
ലക്കുകയും പാത്ര ങ്ങള്‍ കഴുകുകയുമൊക്കെ ചെയ്യും. കുന്നിറങ്ങി ഊരില്‍ ചെന്ന് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍
വാങ്ങി വരുന്നതും അവളുടെ ജോലിയാണ്. മാഡം അവളോടും അധികമൊന്നും സംസാരിച്ചിരുന്നില്ല.
അവര്‍ നാട്ടിലെവിടെയോ വക്കീലായിരുന്നു വെന്നും അവരുടെ പപ്പ അവര്‍ക്കായി എടുത്താലും എടുത്താലും തീരാത്തത്ര വല്യൊരു തുക ബാങ്കില്‍ ഇട്ടിട്ടുന്നെുമൊക്കെ ഊരില്‍ ആരൊക്കെയോ പറഞ്ഞുള്ള അറിവായിരുന്നു അവള്‍ക്ക് .
ആര്‍ക്കും അതില്‍ കൂടുതലൊന്നും അവരെക്കുറിച്ചറിയുമായിരുന്നില്ല.
സീതമ്മയപ്പോള്‍ അടുക്കളയില്‍ ഭക്ഷണമുാക്കുകയോ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുകയും തുണി അ
ലക്കുകയും പാത്ര ങ്ങള്‍ കഴുകുകയുമൊക്കെ ചെയ്യും. കുന്നിറങ്ങി ഊരില്‍ ചെന്ന് വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍
വാങ്ങി വരുന്നതും അവളുടെ ജോലിയാണ്. മാഡം അവളോടും അധികമൊന്നും സംസാരിച്ചിരുന്നില്ല.
അവര്‍ നാട്ടിലെവിടെയോ വക്കീലായിരുന്നു വെന്നും അവരുടെ പപ്പ അവര്‍ക്കായി എടുത്താലും എടുത്താലും തീരാത്തത്ര വല്യൊരു തുക ബാങ്കില്‍ ഇട്ടിട്ടുന്നെുമൊക്കെ ഊരില്‍ ആരൊക്കെയോ പറഞ്ഞുള്ള അറിവായിരുന്നു അവള്‍ക്ക് .
ആര്‍ക്കും അതില്‍ കൂടുതലൊന്നും അവരെക്കുറിച്ചറിയുമായിരുന്നില്ല.
ഒത്തവണ്ണവും പൊക്കവും സൗന്ദര്യവുമൊക്കെയുള്ള പ്രൗഡയായ ഒരു സ്ത്രീയായിരുന്നു അവര്‍. തഴച്ചുകുറുകി തോളൊപ്പം മാത്രമുള്ള മുടിയും ചെറിയ മാറിടവും അവരൊരു ആണാണോ എന്ന് പോലും തോന്നിച്ചിരുന്നു. അസാധാരണ വലിപ്പമുള്ള അവരുടെ തുടകളിലേക്കും കൊഴുത്തുരുണ്ട പിന്‍ഭാഗത്തേക്കും സീതമ്മ പല
പ്പോഴും അറിയാതെ നോക്കി നിന്നുപോകുമായിരുന്നു . അവരുടെ നിവര്‍ന്ന നടത്തത്തേയും ശരീര വടിവിനെയും സീത
മ്മ രഹസ്യമായി ആരാധിച്ചു. ഗര്‍ഭിണിയാകുന്നതിന് മുമ്പ് വരെ മാസത്തിലൊന്നോ, രാഴ്ച കൂടുമ്പോഴോ മൂന്നോ
നാലോ ദിവസം മാത്രമേ യജമാനത്തി അവിടെ താമസിച്ചിരുന്നുള്ളൂ. അല്ലാത്തപ്പോഴൊക്കെ വീട് നോക്കുന്നതും മരങ്ങളെയും ചെടികളെയും പരിപാലിക്കുന്നതും സീതമ്മയാണ്.
അന്നൊക്കെ അവര്‍ കുന്നുകയറി വരുന്നതേ വീട്ടിനുള്ളില്‍ പോലും കയറാതെ മരങ്ങളുടെയും ചെടികളുടെയും അടുത്തേക്കോടും പിന്നെ തിരികെ പോകുന്നിടം വരെ അധികസമയവും അവര്‍ അവിടെത്തന്നെ ആയിരിക്കും.
പ്പോഴും അറിയാതെ നോക്കി നിന്നുപോകുമായിരുന്നു . അവരുടെ നിവര്‍ന്ന നടത്തത്തേയും ശരീര വടിവിനെയും സീത
മ്മ രഹസ്യമായി ആരാധിച്ചു. ഗര്‍ഭിണിയാകുന്നതിന് മുമ്പ് വരെ മാസത്തിലൊന്നോ, രാഴ്ച കൂടുമ്പോഴോ മൂന്നോ
നാലോ ദിവസം മാത്രമേ യജമാനത്തി അവിടെ താമസിച്ചിരുന്നുള്ളൂ. അല്ലാത്തപ്പോഴൊക്കെ വീട് നോക്കുന്നതും മരങ്ങളെയും ചെടികളെയും പരിപാലിക്കുന്നതും സീതമ്മയാണ്.
അന്നൊക്കെ അവര്‍ കുന്നുകയറി വരുന്നതേ വീട്ടിനുള്ളില്‍ പോലും കയറാതെ മരങ്ങളുടെയും ചെടികളുടെയും അടുത്തേക്കോടും പിന്നെ തിരികെ പോകുന്നിടം വരെ അധികസമയവും അവര്‍ അവിടെത്തന്നെ ആയിരിക്കും.
അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ കുന്നുകയറി ആ വീട്ടിലേക്ക് വന്നിരുന്നില്ല. അവരുടെ ഭര്‍ത്താവുമാത്രം വല്ലപ്പോഴുമൊരിക്കല്‍ വന്നുപോകും. യജമാനത്തിയുടെ ശരീരവലിപ്പമോ പ്രായമോ, തോന്നി ക്കാത്ത വെളുത്ത് മെലിഞ്ഞൊരു പയ്യനായിരുന്നു ഭര്‍ത്താവ്. കോലന്‍ മുടിയും നീലക്കണ്ണുകളുമുള്ള ഒരാള്‍.
ഭര്‍ത്താ വുമായും അവള്‍ക്ക് അടുപ്പമോ കാര്യമായ മിാട്ടമോ ഉണ്ടായിരുന്നില്ല. വല്ലപ്പോഴുമൊരിക്കല്‍ അവനുമായവള്‍ വഴക്കിടുന്നതും കയര്‍ത്തു സംസാരിക്കുന്നതും സീതമ്മ കേട്ടിട്ടു്ണ്ട്
ഭര്‍ത്താ വുമായും അവള്‍ക്ക് അടുപ്പമോ കാര്യമായ മിാട്ടമോ ഉണ്ടായിരുന്നില്ല. വല്ലപ്പോഴുമൊരിക്കല്‍ അവനുമായവള്‍ വഴക്കിടുന്നതും കയര്‍ത്തു സംസാരിക്കുന്നതും സീതമ്മ കേട്ടിട്ടു്ണ്ട്
അയാള്‍ വല്ലപ്പോഴുമൊരിക്കല്‍ ആ വീട്ടിനുള്ളിലേക്ക് കടന്ന് വരുമ്പോഴുമവര്‍ പുസ്തകത്തില്‍ തന്നെ കണ്ണ് നട്ടിരിക്കും. അയാള്‍ കുന്നിന് താഴെ കാര്‍ നിര്‍ത്തി, ഉച്ചച്ചൂടില്‍ വിയര്‍ ത്തൊലിച്ച് കുന്ന് കയറി വരുന്നതും ,വീടിന്‍റെ ഗേറ്റ് തുറന്ന് മുറ്റത്തേക്കെത്തുന്നതും ചാരിയിട്ടിരിക്കുന്ന കതക് തുറന്ന് അവരിരിക്കുന്ന മുറിയിലേക്കെത്തുന്നതുവരെയും തന്‍റെ മുന്നില്‍ തുറന്ന് വെച്ചിട്ടുള്ള പുസ്തകത്തിനുള്ളില്‍ നിന്നും വായ്ചെടു ത്തപോലെ അവരങ്ങനെ ഇരിക്കും. താനറിഞ്ഞതൊക്കെ സത്യമാണോ എന്നറിയാനായി ഒന്ന് മുഖമുയര്‍ത്തി നോക്കിയാലായി.
അതുകൊണ്ടാണ് 'ഇവരെങ്ങനെ ഗര്‍ഭിണിയായി' എന്ന ചോദ്യം സീതമ്മയുടെ മനസ്സിലുണ്ടായത്. ഭര്‍ത്താവില്‍ നിന്നല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു പുരുഷനില്‍ നിന്ന് ? ഏതെങ്കിലും മരത്തില്‍ നിന്നാണോ എന്ന് സീതമ്മ ഓര്‍ത്ത് ചിരിക്കാറുണ്ടായിരുന്നു.
ഓരോ പഴമരങ്ങള്‍ക്ക് നേരെയും തുറക്കുന്ന ജനാലകള്‍ ആ വീടിന് ചുറ്റുമുണ്ടായിരുന്നു. മരങ്ങളില്‍ കായ്കള്‍ പഴുത്ത് തുടങ്ങുന്നതേ കാട്ടിനുള്ളിലെ ഒട്ടുമിക്ക കിളികളും അവരുടെ പഴച്ചില്ലകളിലെത്തും, പച്ചയും, മഞ്ഞ യും, ചുവപ്പും, നീലയും, കറുപ്പും കിളികള്‍, ആ സമയത്ത് ജനാലകള്‍ തുറന്നിട്ട് യജമാനത്തി അവയെ നോക്കി നില്‍ക്കും. പുസ്തകം വായിക്കാതെയും ഭക്ഷണം പോലും കഴിക്കാതെയും അവയെ നോക്കി ലയിച്ചൊറ്റനില്‍പ്പാണ്. അവ യുടെ ചിറകടിയിലും ചിലപ്പിലുമെല്ലാം ' കാടുണ്ടായിരുന്നു.' പുല്‍ മേടുകളും, താഴ്വരകളും, നീര്‍ച്ചോലകളും മഴക്കാടു കളുമുണ്ടായിരുന്നു.
ആ നേരത്തെ അവരുടെ മുഖഭാവം പക്ഷികള്‍ക്കൊപ്പം ചിറകുവിടര്‍ത്തി പറന്നുപോകാന്‍ വെമ്പുന്നതായി സീതമ്മയ്ക്ക് തോന്നും. അവള്‍ക്കുമങ്ങനെ പക്ഷികളെ നോക്കി നില്‍ക്കാന്‍ ഇഷ്ടമായിരുന്നു.
ആ നേരത്തെ അവരുടെ മുഖഭാവം പക്ഷികള്‍ക്കൊപ്പം ചിറകുവിടര്‍ത്തി പറന്നുപോകാന്‍ വെമ്പുന്നതായി സീതമ്മയ്ക്ക് തോന്നും. അവള്‍ക്കുമങ്ങനെ പക്ഷികളെ നോക്കി നില്‍ക്കാന്‍ ഇഷ്ടമായിരുന്നു.
സന്ധ്യയാകുമ്പോള്‍ ചേക്കേറാനായി കലപിലകൂട്ടിപ്പറക്കുന്ന പക്ഷികളെ നോക്കി അവരങ്ങനെ ജനലിനരികില്‍ഇരിക്കും. ദൂരെ വനത്തിനുള്ളിലെ, മലകള്‍ക്ക് നേരെ പറന്നുപോകുന്ന പക്ഷികള്‍ക്കൊപ്പം അവരുടെ കണ്ണുകളും അസ്തമയത്തിലേയ്ക്ക് പോകും. ഇരുള്‍ വീണ് കഴിഞ്ഞാലും ദൂരെ വനത്തിലെ ശബ്ദങ്ങല്‍ക്ക് കാതോര്‍ത്ത് അവര്‍ രാത്രി യോളമിരിക്കുമായിരുന്നു.
അവരാ മരങ്ങളില്‍ നിന്നൊന്നും ഒരു പഴം പോലും പറിക്കുകയോ തിന്നുകയോ ചെയ്തിരുന്നില്ല, സീതമ്മയും.- തന്‍റെ പന്ത്രും പതിനാലും വയസ്സായ മക്കള്‍ ഗണേശനും, മുരുകേശനും, പേരക്കയും, സപ്പോട്ടയുമൊക്കെവലിയ ഇഷ്ടമായിരുന്നു - എങ്കിലും മരത്തില്‍ നിന്നും കൊഴിഞ്ഞ് നിലത്തു വീഴുന്ന ഒന്നുപോലും സീതമ്മ എടുത്തിരുന്നില്ല. അവ നിലത്തു വീണുറുമ്പരിച്ച് മണ്ണിലലിഞ്ഞു ചേരുന്നത് യജമാനത്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യ മാണെന്ന് അവള്‍ക്കറിയാമായിരുന്നു.
അന്ന് ഉച്ചയായപ്പോള്‍ ആകാശമാകെ മഴക്കാര്‍ വന്ന് മൂടി. തണുത്തൊരു കാറ്റടിച്ചു. അവര്‍ക്ക് പ്രസവ സംബന്ധമായ ചില അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങി. മഴക്കാര്‍ മൂടി അന്തരീക്ഷം മ്ലാനമായതിനാല്‍ തന്‍റെ മനസിന്‍റെ തോന്നല്‍ മാത്രമായിരിക്കാം അതെന്നാണവര്‍ ആദ്യം കരുതിയത്. പിന്നെയാ തോന്നലിനുമീതെ അസ്വസ്ഥതകള്‍ പെരികി
യപ്പോഴവര്‍ വേലക്കാരിയെ വിളിച്ച് : '' സീതമ്മ വീട്ടില്‍ പൊയ്ക്കോള്ളൂ . നാളെരാവിലെ വന്നാല്‍ മതി'' എന്ന് പറഞ്ഞു .
സീതമ്മ അത് കേട്ടതും എന്തൊക്കയോ സംശയങ്ങളും ആശങ്കകളുമായി അവരെത്ത ന്നെ നോക്കി നിന്നു. അവരുടെ
പ്രസവത്തിന് ഡോക്ടര്‍ പറഞ്ഞ ഡേറ്റിനിനി രണ്ട് ദിവസമേയുള്ളൂ .
യപ്പോഴവര്‍ വേലക്കാരിയെ വിളിച്ച് : '' സീതമ്മ വീട്ടില്‍ പൊയ്ക്കോള്ളൂ . നാളെരാവിലെ വന്നാല്‍ മതി'' എന്ന് പറഞ്ഞു .
സീതമ്മ അത് കേട്ടതും എന്തൊക്കയോ സംശയങ്ങളും ആശങ്കകളുമായി അവരെത്ത ന്നെ നോക്കി നിന്നു. അവരുടെ
പ്രസവത്തിന് ഡോക്ടര്‍ പറഞ്ഞ ഡേറ്റിനിനി രണ്ട് ദിവസമേയുള്ളൂ .
സീതമ്മ യജമാനത്തിയുടെ ഭര്‍ത്താവിനെ പ്രതീക്ഷി
ച്ചിരിക്കുകയായിരുന്നു. അവരപ്പോള്‍ ശരീരത്തിന്‍റെ അസ്വസ്ഥതകളടക്കാന്‍ പാടുപെട്ട് വായിച്ചുകൊണ്ടിരുന്ന ഇംഗ്ലീ
ഷ് മാഗസിനില്‍ തന്നെ കണ്ണു നട്ടിരുന്നു .
അവരുടെ കണ്ണുകളില്‍ അക്ഷരങ്ങളൊന്നും തെളിഞ്ഞില്ല . മുഖമുയര്‍ത്തി
ശബ്ദം പതറാതെ സൂക്ഷിച്ചവര്‍ ആവര്‍ത്തിച്ചു :'' എന്താ നില്‍ക്കുന്നെ? പോയിട്ട് നാളെ വന്നാല്‍ മതി. ''
ച്ചിരിക്കുകയായിരുന്നു. അവരപ്പോള്‍ ശരീരത്തിന്‍റെ അസ്വസ്ഥതകളടക്കാന്‍ പാടുപെട്ട് വായിച്ചുകൊണ്ടിരുന്ന ഇംഗ്ലീ
ഷ് മാഗസിനില്‍ തന്നെ കണ്ണു നട്ടിരുന്നു .
അവരുടെ കണ്ണുകളില്‍ അക്ഷരങ്ങളൊന്നും തെളിഞ്ഞില്ല . മുഖമുയര്‍ത്തി
ശബ്ദം പതറാതെ സൂക്ഷിച്ചവര്‍ ആവര്‍ത്തിച്ചു :'' എന്താ നില്‍ക്കുന്നെ? പോയിട്ട് നാളെ വന്നാല്‍ മതി. ''
സീതമ്മ പിന്നെയവിടെ നിന്നില്ല, അകത്തു പോയി തന്‍റെ മഞ്ഞ തുണിസഞ്ചിയുമെടുത്ത് തിരികെ വന്ന്, മാഡതോട് പറഞ്ഞു :
' സറിമാ നാമ്പോയിട്ട് നാളെവറാമെ..'.
അവര്‍ ശ്വാസമടക്കിപ്പിടിച്ചൊന്ന് തലയാട്ടി. സീതമ്മ പോയെ
ന്നുറപ്പായതുമവള്‍ വേദനയും അസ്വസ്ഥതയും പേറുന്നൊരു നിശ്വാസമുതിര്‍ത്തു. സീതമ്മയപ്പോള്‍ അടിവാരത്തുള്ള
തന്‍റെ ഊരിലേക്ക് കുന്നിറങ്ങി തുടങ്ങിയിരുന്നു. അവളുടെ ഉള്ളില്‍ നിറയെ മാഡത്തിന്റെ മൂളലും ഞരങ്ങലുകളും അടക്കിയുള്ള നിലവിളികളും മുഴങ്ങി നിന്നു..
ന്നുറപ്പായതുമവള്‍ വേദനയും അസ്വസ്ഥതയും പേറുന്നൊരു നിശ്വാസമുതിര്‍ത്തു. സീതമ്മയപ്പോള്‍ അടിവാരത്തുള്ള
തന്‍റെ ഊരിലേക്ക് കുന്നിറങ്ങി തുടങ്ങിയിരുന്നു. അവളുടെ ഉള്ളില്‍ നിറയെ മാഡത്തിന്റെ മൂളലും ഞരങ്ങലുകളും അടക്കിയുള്ള നിലവിളികളും മുഴങ്ങി നിന്നു..
സീതമ്മ കുന്നിനടിവാരത്തെത്തി കൊങ്ങിണി പടര്‍പ്പിലെ കുരുവികളുടെ ചിലപ്പ് നോക്കി നില്‍ക്കെ അവര്‍ ശരീരത്തിന്‍റെ വേദനകളെയും ആയാസങ്ങളെയും വിസ്മരിച്ച് ചാടിയെഴുന്നേറ്റു. ദൃധിപിടിച്ച് വസ്ത്രം മാറുകയും, തന്‍റെ കറുത്ത ബാഗുമെടുത്തവര്‍ വീടുപൂട്ടി പുറത്തിറങ്ങുകയും ചെയ്തു.
ഏതു നിമിഷവും മഴത്തുള്ളികള്‍ വീണ് ചിതറുമെന്ന് തോന്നിപ്പിച്ച് അന്തരീക്ഷം കനം തൂങ്ങി നിന്നു. അവള്‍ക്കപ്പോഴൊരു പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഉന്തിയ വയറോ ,മുന്‍പുണ്ടായിരുന്ന അസ്വസ്ഥതകളോ തോന്നിയിരുന്നില്ല. അവള്‍ കറുത്ത റെയിന്‍ കോട്ടും തൊപ്പിയും ധരിച്ചിരുന്നു. തന്നെയാരും കാണുന്നില്ലെന്നുറപ്പു വരുത്തി സാവധാനത്തിലവള്‍ കുന്നിറങ്ങി.
മഴതിമിര്‍ത്ത് പെയ്യുകയായിരുന്നു. പുല്‍മേടുകളില്‍ അവ്യക്തമായ ചാരനിറത്തില്‍ പെയ്ത മഴ താഴ്വരകളിലേയ്ക്ക് ചെമ്മണ്‍ നിറത്തിലും തെളിനീരായും ഒഴുകിവന്നു. കുന്നിന്‍ ചെരിവുകളിലെ അസ്ഥിപഞ്ജരം പോലുള്ള ഉണക്കമരങ്ങളില്‍ ചില പക്ഷികള്‍ മഴനനഞ്ഞിരുന്നു. അവയുടെ കറുത്ത തൂവലുകളിലൂടെ മഴത്തുള്ളികള്‍ ഇറ്റു വീണു. താഴ്വരകള്‍ പിന്നിട്ടവള്‍ ചെറിയൊരു കുന്നുകയറി ഉള്‍ക്കാട്ടിലേക്ക് നടന്നു. ചതുപ്പുകളും പുല്‍മേടുകളും നിറഞ്ഞ ഏതാനും തുറസ്സുകളവര്‍ പിന്നിട്ടിരുന്നു. മഴയുടെ നനവില്‍ ചതുപ്പുകള്‍ കുത്തിയിളക്കിക്കൊണ്ടിരുന്ന കാട്ടു പന്നികള്‍ ചെളിമണ്ണ് പുരണ്ട തേറ്റകളുയര്‍ത്തി അവരെ നോക്കി നിന്നു. അവരുടെ മനസ്സിലപ്പോള്‍ ഇടതൂര്‍ന്ന മഴ ക്കാടുകള്‍ മാത്രമായിരുന്നു. കൂറ്റന്‍ മരത്തലപ്പുകളില്‍ വീണുചിതറിയ മഴ, തടികളിലൂടെ ഊര്‍ന്നിറങ്ങി വേരുകളിലേക്കും നീര്‍ച്ചോലകളിലേക്കും പകര്‍ന്നുപോയി. മഴയുടെ ഇരമ്പലില്‍ കാടിന്‍റെ മര്‍മ്മരങ്ങളടങ്ങി. ഇലച്ചാര്‍ത്തുകളും വള്ളിപ്പടര്‍പ്പുകളും വകഞ്ഞുമാറ്റിയവര്‍ കാടിനുള്ളിലേക്ക് കടന്നു.
അവരുടെ കാലുകള്‍ കട്ട്കഴച്ചുതുടങ്ങിയിരുന്നു. അടിവയറ്റിലെ കൊളുത്തിപ്പിടിക്കും പോലുള്ള വേദനയവര്‍ കാടിന്‍റെയും മഴയുടെയും വന്യതയില്‍ മറന്നു. ഒരാല്‍ മരം താഴേക്ക് നീട്ടിയ വേരുകളില്‍ തൂങ്ങിപ്പിടിച്ച് മരത്തലപ്പുകള്‍ നോക്കി നിന്നവര്‍ കിതച്ചു. ഇലകള്‍ക്കിടയിലെ നേര്‍ത്ത സുഷിരങ്ങളിലൂടെ മഴത്തുള്ളികള്‍ ചിതറിവീണുടയുന്നു.
അവരുടെ തുറന്നു വെച്ച മിഴികള്‍ക്കു മീതയും മുഖത്തും മഴയുടെ പെരും തുള്ളികള്‍ വന്ന് പതിച്ചു. അവരുടെ ദേഹമാകെ അപ്പോഴോരു കുളിരരിച്ചിറങ്ങി. തുടകള്‍ക്കിടയിലൂടെ തന്‍റെ കുഞ്ഞ് തലനീട്ടുന്നുവെന്ന തോന്നലിലവള്‍ മറ്റൊരു വേരിന്‍റെ കൈ പിടിച്ച് നിലത്തേക്കൂര്‍ന്നിരുന്നു. ചുറ്റും ജഡയാര്‍ന്ന മരങ്ങള്‍. പച്ചതഴച്ച പായല്‍ചെടികളും, കാട്ടുകള്ളികളും. അവള്‍ക്ക് വേദന തോന്നിയതേയില്ല. മഴക്ക് താളം പിടിക്കുന്നതുപോലെ ചില പക്ഷികളും ചെറു ജീവികളും കുറുകുന്നതുമിളകുന്നതുമവള്‍ കണ്ടു തന്‍റെ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ മാത്രമാണവള്‍ മിഴിതാഴ്ത്തിയത്. ചോരയുടെ നനവാര്‍ന്ന അതിന്‍റെ മുഖത്തേക്ക്.
അവരുടെ തുറന്നു വെച്ച മിഴികള്‍ക്കു മീതയും മുഖത്തും മഴയുടെ പെരും തുള്ളികള്‍ വന്ന് പതിച്ചു. അവരുടെ ദേഹമാകെ അപ്പോഴോരു കുളിരരിച്ചിറങ്ങി. തുടകള്‍ക്കിടയിലൂടെ തന്‍റെ കുഞ്ഞ് തലനീട്ടുന്നുവെന്ന തോന്നലിലവള്‍ മറ്റൊരു വേരിന്‍റെ കൈ പിടിച്ച് നിലത്തേക്കൂര്‍ന്നിരുന്നു. ചുറ്റും ജഡയാര്‍ന്ന മരങ്ങള്‍. പച്ചതഴച്ച പായല്‍ചെടികളും, കാട്ടുകള്ളികളും. അവള്‍ക്ക് വേദന തോന്നിയതേയില്ല. മഴക്ക് താളം പിടിക്കുന്നതുപോലെ ചില പക്ഷികളും ചെറു ജീവികളും കുറുകുന്നതുമിളകുന്നതുമവള്‍ കണ്ടു തന്‍റെ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ മാത്രമാണവള്‍ മിഴിതാഴ്ത്തിയത്. ചോരയുടെ നനവാര്‍ന്ന അതിന്‍റെ മുഖത്തേക്ക്.
തന്‍റെ ബാഗില്‍ നിന്നും കത്രികയെടുത്തവള്‍ തന്‍റെ ഉടലില്‍ നിന്നുമതിനെ വേര്‍പെടുത്തി, അതിന്‍റെ പൊക്കിള്‍കൊടിയുടെ അറ്റം കരിയിലകള്‍ വീണ് ജീര്‍ണ്ണിച്ച് കന്നിമണ്ണില്‍ പതിഞ്ഞു. മുലഞെട്ട് ചുരത്തും പോലൊരു മഴ ത്തുള്ളി അതിന്‍റെ പിളര്‍ന്നവായിലേക്ക് വീണു. കുളിരണിഞ്ഞത് അലറിക്കരഞ്ഞു. ആല്‍മരം നീട്ടിയ മറ്റൊരു വേരില്‍പിടിച്ചെഴുന്നേറ്റവള്‍ കാടിനു പുറത്തേക്ക് നടന്നു. തന്‍റെ കാലുകള്‍ക്കിടയിലൂടെ മഴകണക്കെ ചോരയൊഴുക്കുകയാണെന്നവള്‍ക്ക് തോന്നി. അവളാ മഴയുടെ മര്‍മരം വിട്ടകന്ന് ദൂരേക്ക് പോയി.
ഒരിക്കല്‍ മഴതോര്‍ന്നു, തന്‍റെ കുഞ്ഞിനെക്കാണാനവള്‍ കാട്ടിലേക്ക് തിരികെയെത്തി. ആകാശത്തേക്ക് തളിരിടുന്ന മരങ്ങളില്‍, അവക്കുമീതെ ചിലച്ചുപറക്കുന്ന പക്ഷികളില്‍, താഴ്വരകളിലെ പൂക്കളില്‍, കാടിന്‍റെ മറപറ്റി നടക്കുന്ന മുരള്‍ച്ചകളില്‍, എല്ലാം അവള്‍ തന്‍റെ കുഞ്ഞിനെ കണ്ടു, കാടിന്‍റെ സകല മര്‍മരങ്ങളിലുമവളിതിന്‍റെ "അമ്മേ"എന്നുള്ള വിളികേട്ടു. ഇലകളായി വന്നതവളെ പൊതിഞ്ഞുമ്മ വെച്ചു..
(3 വര്‍ഷം മുന്‍പ് എഴുതി,ഏറെ പ്രതീക്ഷയോടെ പല അച്ചടി മാധ്യമങ്ങള്‍ക്കും അയച്ചു കൊടുത്തൊരു കഥയാണ് ഇത്..ഇ അടുത്തിടെ ഇതേ പ്രമേയ പശ്ചാത്തല സാമ്യമുള്ള ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നിരുന്നതുകൊണ്ട് താരതമ്യവും പ്രസക്തിയും വായനക്കാര്‍ തീരുമാനിക്കുക)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക