നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുംബൈ



"പട്ടിണി കിടന്നിട്ടുണ്ടോ നീയ്..രണ്ടും മൂന്നും ദിവസമല്ല ആഴ്ചകളോളം പൈപ്പുവെള്ളവും കുടിച്ച് കത്തുന്ന വയറിനെ തോർത്തുകൊണ്ട് വരിഞ്ഞു മുറുക്കി വിശപ്പടക്കിയട്ടുണ്ടോ?.."
ഒറ്റശ്വാസത്തിലാണ് ഞാനവളോട് അത്രയും ചോദിച്ചത്. സമ്പത്ത് കുമിഞ്ഞു കൂടിയപ്പോൾ അടുക്കുകയും സാമ്പത്തികമായി തകർന്നപ്പോൾ അകലുകയും ചെയ്തിരിക്കുന്ന പ്രിയ കാമുകിയോടായിരുന്നു എന്റെ ചോദ്യങ്ങൾ....
കടം കയറി നാടുവിട്ടിട്ട് വീണ്ടും ഞാൻ തിരികെ വന്നത് സമ്പന്നനായിട്ട് തന്നെയാണ്. പപ്പയുടെ ബിസിനസ്സിലെ തകർച്ച കടങ്ങൾ ഒരുപാട് വരുത്തിവെച്ചു.പപ്പയും മമ്മിയും ആത്മഹത്യയിലൂടെ രക്ഷപ്പെട്ടപ്പോൾ ഇരുപത്തിയൊന്നുകാരനായ ഞാൻ അനാഥനായി...
കടം നൽകിയവർ വീട്ടിൽ വന്ന് ബഹളം വെച്ചതോടെ വീടും സ്ഥലവും വിറ്റിട്ട് അതൊക്കെ വീട്ടുവാൻ ഞാൻ നിർബന്ധിതനായി. പൈസ വല്ലതും മിച്ചമുണ്ടെങ്കിൽ എന്തെങ്കിലും സ്വയം തൊഴിൽ കണ്ടെത്താമെന്ന് കരുതി. പക്ഷേ ആകെ തകർന്നു നിൽക്കുന്ന അവസ്ഥയിൽ വീടിനും പറമ്പിനും വളരെ വില കുറച്ചാണ് വിൽക്കണ്ടി വന്നത്. എന്നിട്ടും പപ്പ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകൾ പിന്നെയും ഉണ്ടായിരുന്നു. അവരെ പേടിച്ചു ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ നാടുവിട്ടു....
ബന്ധുക്കൾ ഒരുപാട് ഉണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയുളളവനെ ഏറ്റെടുത്താൽ അതും കൂടി തങ്ങളുടെ തലയിലാകുമെന്ന് അവർ ഭയപ്പെട്ടിരിക്കും...
കള്ളട്രയിൻ കയറിയെത്തിയത് മുംബൈ എന്ന മഹാനഗരത്തിൽ.ആകെ അറിയാവുന്നത് മലയാളവും അത്യാവശ്യം ഇംഗ്ലീഷ് ഭാഷയും മാത്രം. ഹിന്ദിയാണെങ്കിൽ ഒരുചുക്കും അറിയില്ല. അതുകൊണ്ട് തന്നെ ഒരു ജോലിക്കായി വളരെയധികം കഷ്ടപ്പെട്ടു....
ആഴ്ചകളോക്കം പൊതു ടാപ്പിൽ നിന്ന് പച്ചവെളളം കുടിച്ചു വിശപ്പടക്കി.വയറ്റിൽ വിശപ്പിന്റെ നിലവിളി ഉയരുമ്പോൾ തോർത്തു വരിഞ്ഞു മുറുക്കി കെട്ടും.അങ്ങനെയെത്ര നാളുകൾ...
അത്യാവശ്യം മുറി ഹിന്ദിയൊക്കെ പഠിച്ചു കഴിഞ്ഞപ്പോൾ ചെറിയ ജോലികൾ ചെയ്തു. പലപ്പോഴും കൂലിയൊക്കെ കണക്കാണ്.രണ്ടു നേരം പോലും വിശപ്പടക്കാൻ കഴിയില്ല....
മനസ്സിൽ ഒരുലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും പണം സമ്പാദിക്കണം.നാട്ടിൽ ചെല്ലുമ്പോൾ അപമാനിച്ചവരുടെ കടങ്ങൾ തീർക്കണം.തളർത്താൻ ശ്രമിച്ചവർക്കു മുമ്പിൽ ജീവിച്ചു കാണിച്ചു കൊടുക്കണം.ഒരാപത്ത് വന്നപ്പോൾ വാക്കുകൾ കൊണ്ടുപോലും ആശ്വാസിപ്പികാതെ അകന്നുപോയ കാമുകിക്ക് മുമ്പിൽ നല്ലൊരു പെൺകുട്ടിയെയും വിവാഹം കഴിച്ചു അവൾക്ക് മുമ്പിൽ അന്തസ്സായി ജീവിക്കണം....
സാമ്പത്തിക തകർച്ചയിൽ ഉലഞ്ഞ മനസ്സുമായി നിന്ന വേളയിലാണ് നല്ലൊരു പണക്കാരന്റെ ആലോചന അവൾക്ക് വരുന്നതും അത് ഉറക്കുന്നതും.യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെയാണവൾ വിവാഹപത്രിക എനിക്ക് നൽകിയതും കല്യാണത്തിനു ക്ഷണിച്ചതും....
എന്നെ അവൾ വിവാഹം കഴിക്കണ്ട.ഇൻ_വിറ്റേഷൻ ലെറ്റർ തരാതെ ഒഴിഞ്ഞു മാറാനുളള മാന്യതയെങ്കിലും കാണിക്കാമായിരുന്നു....
അവളോടുള്ള പകയും പണക്കാരനാകാൻ എന്നെ പ്രേരിപ്പിച്ചു. ജോലി ചെയ്തു പണമുണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ജീവൻ കയ്യിൽപ്പിടിച്ച് തെറ്റിന്റെ വഴിയിലൂടെ സഞ്ചരിച്ചു.മയക്കുമരുന്നും കഞ്ചാവും അതീവ രഹസ്യമായി വിറ്റെഴിച്ചു...
ആദ്യമൊക്കെ ചെറുതായി തുടങ്ങിയ ബിസിനസ് ഞാൻ വിപുലപ്പെടുത്തി.നേരിട്ടായി കച്ചവടം. പോലീസിന്റെ വലയിൽ പെടാഞ്ഞത് വലിയൊരു ഭാഗ്യമായിരുന്നു...
ഏഴുവർഷം കഴിഞ്ഞു വലിയൊരു ബിസിനസ് മാഗ്നറ്റായതോടെ മുംബൈയോട് യാത്ര പറഞ്ഞു ഞാൻ ജന്മനാട്ടിൽ തിരികെയെത്തി.എടുത്താലും തീരാത്തത്ര പണം. പപ്പയുടെ കടക്കാരെ തേടിപ്പിടിച്ചു കൊടുക്കാനുള്ളതൊക്കെ പലിശയും ചേർത്തു കൊടുത്തു....
നാട്ടിൽ വലിയൊരു വീട് ആഡംബരമായിത്തന്നെ പണികഴിപ്പിച്ചു. നാട്ടുകാർക്ക് ഞാനൊരു വിസ്മയമായി മാറി. പണമുണ്ടാക്കിയതിനെ കുറിച്ച് അവർക്ക് തോന്നിയ രീതിയിൽ കഥകൾ മെനഞ്ഞു...
എല്ലാം തിരക്കും ഒഴിഞ്ഞതോടെ പഴയ കാമുകിയെപ്പറ്റി ഞാൻ തിരക്കിയറിഞ്ഞു.സമ്പത്ത് മോഹിച്ച് വിവാഹം ചെയ്തവൾക്ക് പഴയ പ്രതാപമൊക്കെ പോയി.ഭർത്താവിന്റെ ബിസിനസ് തകർന്നു. അയാൾ ഇപ്പോൾ ഒരു മുഴുക്കുടിയനാണ്.അവൾക്ക് രണ്ടു മക്കൾ ഉണ്ട്....
എന്നെക്കണ്ടപ്പോൾ അവളാകെ വല്ലാതെയായി.അവൾക്ക് മുമ്പിൽ നിന്നപ്പോൾ പഴയതൊക്കെ പലതും ഞാനോർത്തു....
ബിസിനസ്,,,_ അതറിഞ്ഞ് കളിക്കാൻ അറിയാത്തവർക്ക് ജീവിതം തന്നെ നഷ്ടമായെന്ന് വരാം. ചില സമയത്ത് അതൊരു ഭാഗ്യം കൂടിയാണ്. കാരണം തകരുന്നതും നമുക്ക് പ്രവചിക്കാൻ കഴിയില്ല...
അവളുടെ വിവരമറിഞ്ഞപ്പോൾ ഒന്ന് പരിഹസിക്കണമെന്ന് കരുതിയതാണ്.വീട്ടിൽ ദാരിദ്ര്യമാണെന്ന് അവൾ പറയാതെ തന്നെ പറഞ്ഞു. അപ്പഴാണ് എനിക്ക് ഞാൻ അനുഭവിച്ചതിന്റെ നൂറിലൊന്ന് നീ അനുഭവിച്ചില്ലെന്ന് മറുപടി കൊടുത്തത്.എന്റെ മുംബൈ ജീവിതത്തിൽ അനുഭവിച്ചതൊക്കെ ഞാൻ ചുരുക്കി പറഞ്ഞു...
അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു.കുറച്ചു പൈസ കൊടുത്തിട്ട് അവൾ വാങ്ങാൻ മടിച്ചെങ്കിലും ഞാൻ പിടിച്ചേൽപ്പിച്ചു....
"സഹായമായി കരുതണ്ട. കടമായി കരുതിക്കോളൂ..പിന്നീട് എപ്പോഴെങ്കിലും തിരികെ തന്നാൽ മതി. നിന്നെ സഹായിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.എനിക്ക് ജീവിക്കണമെന്ന് വാശി കയറിയത് നീ ഒഴിഞ്ഞു പോയതിനാലാണ്...."
അവൾ തലയും കുനിച്ചെല്ലാം കേട്ടു നിന്നു.ഒരു വിസിറ്റിങ്ങ് കാർഡ് ഞാൻ അവൾക്ക് നൽകി...
"എന്റെ ഫോൺ നമ്പർ അതിലുണ്ട്.എന്തെങ്കിലും ആവശ്യം വന്നാൽ നിനക്കെന്നെ വിളിക്കാം.പണത്തിനായാലും ജോലിക്കായാലും..."
അവളുടെ മുഖത്ത് നന്ദി പ്രകടമായിരുന്നു. ഏറ്റവും ഒടുവിലാണ് ഞാനവളെ ഞെട്ടിച്ചത്....
"ഇതെന്റെ വിവാഹ ക്ഷണക്കത്താണ്.നീയും ഫാമിലിയും തീർച്ചയായും വിവാഹത്തിനു വരണം.പണക്കാരിപ്പെണ്ണൊന്നുമല്ല.ഓർഫനാണ്.അവൾക്ക് സ്നേഹിക്കാൻ കഴിയുന്ന മനസ്സുണ്ട്.ഒരിക്കലും ഇട്ടെറിഞ്ഞ് പോകില്ല.നിന്നെപ്പോലെ...."
അവസാന വാചകം കുറച്ചു മുനവെച്ച് അറിഞ്ഞുകൊണ്ട് പറഞ്ഞതാണ്. അത്രയെങ്കിലും അവളോട് പറഞ്ഞില്ലെങ്കിൽ പിന്നെന്തിനു ഞാൻ മീശയുംവെച്ച് നടക്കുന്നത്....
വിളറിയ അവളുടെ മുഖം ആസ്വദിച്ച് തന്നെയാണ് ഞാൻ കാറിൽ കയറിയത്... കാറിന്റെ ഫ്രണ്ട് ഗ്ലാസിലൂടെ ഞാൻ അവളെ ഒരിക്കൽ കൂടി നോക്കി....
"ഒരുമരപ്പാവ കണക്കെ അവൾ നിൽക്കുന്നത്....."
(Copyright protect)
A story by സുധീ മുട്ടം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot