നിൻ സമ്മതം
സാർ..... ഒന്ന് നിന്നെ...
പുറകിൽ നിന്ന് ഉച്ചത്തിൽ ഉള്ള വിളികേട്ട് വിനോദ് തിരിഞ്ഞു നോക്കി. മാളു . 3rd ഇയർ ക്ലാസ്സിലെ തന്റെ സ്റ്റുഡന്റ് ആണ്. കാണാൻ നല്ല ഐശ്വര്യമുള്ളവൾ ആണെങ്കിലും നല്ല അസ്സല് തല്ലുകൊള്ളിയാണ്.
അവൾ ഓടി അവന്റെ അരികിൽ എത്തി.
"എന്താ... എന്തുപറ്റി താനെന്തിനാ ഇങ്ങനെ ഓടി വന്നത് ".
മാളു വിനോദിനെ ഒന്ന് നോക്കി.
"സാർ എനിക്ക് ചെറിയൊരു സംശയം ".
"സംശയമോ.... തനിക്കോ... ". അവൻ അത്ഭുതത്തോടെ ചോദിച്ചു.
"അതെന്താ എനിക്ക് സംശയം ഒന്നും പാടില്ല എന്നുണ്ടോ ".
"അതിനെന്തിനാ ചൂടാവുന്നെ താൻ കാര്യം പറ ".
"ശരി.... മുഖവുര ഇല്ലാതെ പറയാം. നിക്ക്.. .. സാറിനെ ഇഷ്ടമാണോന്ന് ഒരു സംശയം... സംശയം മാത്രേ ഉള്ളൂ.... ക്ലിയർ ആകുമ്പോൾ ഞാൻ ഒന്നുടെ പറയാം. ഇപ്പൊ മനസ്സിൽ തോന്നിയത് പറഞ്ഞുന്നേയുള്ളൂ".
അവൻ അന്തംവിട്ടു അവളെ നോക്കി. ശരിക്കും എന്റെ കിളിയാണോ ഇവളുടെ കിളിയാണോ പോയേ....
"സാറെന്താ ഇങ്ങനെ നോക്കുന്നെ.... ന്താന്നറിയില്ല.... കുറച്ചു ദിവസം ആയിട്ട് കണ്ണടക്കുമ്പോൾ എല്ലാം സാറിന്റെ ഈ സുന്ദരമുഖം ആ മനസ്സിൽ....എന്റെ അമ്മ എന്നെ പറഞ്ഞിട്ടുള്ള ചീത്ത ഒന്നും എനിക്ക് ഓർമയില്ല പക്ഷെ സാർ പറഞ്ഞ ഓരോ വഴക്കും ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട്. എന്റെ അച്ഛൻ എന്നെ തല്ലിയാൽ അതിന്റെ വേദന അടിച്ച 5 മിനിറ്റ് കഴിയുമ്പോൾ മറക്കും. പക്ഷെ സാറെനിക്ക് punishment തന്നതിന്റെയെല്ലാം നീറ്റൽ മനസ്സിൽ ഉണ്ട്. സാധരണ അതോർത്തു എനിക്ക് ദേഷ്യം വരേണ്ടതാ.. പക്ഷെ എന്തോ ചിരിയാണ് വരുന്നത്. ഒരുപക്ഷെ ഇതൊക്കെ എന്റെ തോന്നൽ ആവും. അതാ പറഞ്ഞത് സംശയം ആണെന്ന്.... "
പറഞ്ഞു നിർത്തി മാളു അവന്റെ മുഖത്തേക്ക് നോക്കി. എല്ലാം കേട്ട് കിളി പറന്നു നിക്കുവാണ്.
"താൻ ഒന്നുടെ ആലോചിക്ക്.... ഇയാൾ പറഞ്ഞത് പോലെ എല്ലാം ഒരു തോന്നൽ ആവും. എന്നിട്ട് അതൊക്കെ മനസ്സിൽ നിന്നും കളഞ്ഞു പോയിരുന്നു പഠിക്കാൻ നോക്ക്".
അത്രയും പറഞ്ഞു വിനോദ് അവളെ കടന്നുപോയി. അങ്ങനെ പറഞ്ഞെങ്കിലും മനസ്സിൽ ഒരു തീപ്പോരി വീണത് അവനും അറിഞ്ഞു.
പിറ്റേന്ന് കാന്റീനിൽ നിന്നും വിനോദ് വെളിയിലേക്ക് ഇറങ്ങിയതും ദേ നില്കുന്നു മുന്നിൽ. ഈശ്വര.... ഇവൾ എന്ത് ഭാവിച്ച...
അവൾ അരികിലേക്ക് ചെന്നു.
"സത്യത്തിൽ എനിക്ക് സാറിനെ ഇഷ്ടം ആണ്.... സംശയം ഒന്നും ഇല്ല... തോന്നലും അല്ല സാറിന്റെ ഇന്നലത്തെ മറുപടിയിൽ നിന്നും എന്നോട് അങ്ങനെയൊന്നും തോന്നിട്ടില്ലന്ന് മനസ്സിലായി. ഇന്ന് ലാസ്റ്റ് എക്സാം ആരുന്നു ... പോകുന്നെന് മുന്നേ ഒന്നുടെ കണ്ടു പറയണം എന്ന് തോന്നി. പോട്ടെ സാർ ".
അത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.
ക്ലാസ്സിൽ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ആയപ്പോഴേക്കും മാളുന്റെ ചങ്ക് പിടഞ്ഞു. സാറിന് തന്നോട് എന്തെങ്കിലും പറയാമായിരുന്നു. തിരികെ വിളിക്കും എന്ന് പ്രതീക്ഷിച്ചു.
കോളേജ്ഗേറ്റ് കടന്ന് ഒരിക്കൽ കൂടി അവൾ തിരിഞ്ഞു നോക്കി. ഇല്ല.... അവൾ കണ്ണ് തുടച്ചുകൊണ്ട് തിരികെ നടന്നു.
"മോളെ.... നിയിത് എന്ത് ആലോചിച്ചു നിൽക്കുവാ.... അവരിപ്പോ എത്തും വേഗം റെഡിയാവ്... "
ഓർമയിൽ നിന്നുണർന്ന് അവൾ അമ്മയെ നോക്കി.
"ഞാനിപ്പോ റെഡി ആവും. അമ്മ പൊക്കോളു..."
അവൾ കണ്ണാടിയിലേക്ക് നോക്കി. 4 വർഷം.... എത്ര പെട്ടെന്ന് വർഷങ്ങൾ കടന്ന്പോയി.... ഇന്നും താനെന്തിന് ആ മനുഷ്യനെ ഓർക്കുന്നു. ഒരിക്കൽ എങ്കിലും എന്നെ തേടി വരുമെന്ന് കരുതി. ഇത്രേം നാളും കാത്തു. ഇനി വയ്യ. മുഖം അമർത്തി തുടച്ചു ഒരു പുഞ്ചിരി വരുത്തി.
ചായ കൊടുത്തു പയ്യന്റെ മുഖത്ത് ഒന്ന് നോക്കി. അവനും അവളെ നോക്കി പുഞ്ചിരിച്ചു.
"എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം".
"എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം".
പടർന്നു പന്തലിച്ചു നിൽക്കുന്ന മുല്ലവള്ളിയുടെ ചോട്ടിൽ വിദൂരതയിൽ മിഴിനട്ടു നിന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല.
"എനിക്ക് ഒരു സംശയം എനിക്ക് നിന്നോട് പ്രേമം ആണോ അല്ലയോ എന്ന്... സംശയം മാത്രേ ഉള്ളൂ കെട്ടോ... "
അവൾ ഞെട്ടി തിരിഞ്ഞു നോക്കി. സാർ ഇവിടെ.
വിനോദ് അടുത്തേക്ക് ചെന്നു.
"നീ ചായ കൊടുത്തത് എന്റെ കസിൻ ആണ്. വെറുതെ ഒന്ന് സീൻ ആക്കിയതല്ലേ ".
അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി.
"ഞാൻ 2കൊല്ലം മുമ്പ് ഇവിടെ വന്നിരുന്നു. നീ ബാംഗ്ലൂർ എംഫിൽ ചെയ്യാൻ പോയില്ലേ അപ്പൊ. അന്നേ നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞിട്ടാ പോയേ. ഈ കാന്താരിയെ എനിക്ക് തന്നേക്കണം എന്ന് ".
എല്ലാരും ചേർന്ന് ഉള്ള പണിയാണ്.
"അതിന് എനിക്ക് ഇപ്പൊ അങ്ങനെ ഒരിഷ്ടം സാറിനോട് ഇല്ല. അന്ന് പ്രായത്തിന്റെ എടുത്തുചാട്ടം കൊണ്ട് അങ്ങനൊക്കെ പറഞ്ഞു. സാർ തന്നെയല്ലേ പറഞ്ഞെ എല്ലാം മറന്നു പഠിത്തത്തിൽ കോൺസെൻട്രേഷൻ കൊടുക്കാൻ. ഇപ്പൊ എന്റെ മനസ്സിൽ അത്തരത്തിൽ ഒരു വികാരങ്ങളും സാറിനോട് ഇല്ല ".
കിളിപോയോന്ന് അവൾ സാറിന്റെ മുഖത്തേക്ക് നോക്കി. ഇല്ല പ്രേതെകിച്ചു ഭാവവ്യത്യാസം ഇല്ല.
"ശരി.... നിയിങ്ങനെ പറഞ്ഞ സ്ഥിതിക്ക് ഞാൻ തന്നെ നിന്റെ അച്ഛനോട് പറയാം ആലോചന വേണ്ടെന്നു വക്കാൻ ".
ഇത്തവണ കിളിപോയത് മാളുന്റെയാണ്.
"അയ്യോ... അതുവേണ്ട ഏതായാലും പെണ്ണ് കാണാൻ വരുന്ന ഒരു കൊന്തനെ കെട്ടണം. അതിപ്പോ സാറായാലും എനിക്ക് കുഴപ്പമില്ല ".
"എനിക്ക് കുഴപ്പം ഉണ്ട്. എനിക്ക് വേണ്ടത് എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെയാ... "
"ദേ... നോക്കിയേ സാർ ആ പൂവിൽ ഒരു ശലഭം".
അവൾ ആകാംക്ഷയോടെ പറഞ്ഞത് കേട്ടു അവൻ അവിടേക്ക് നോക്കി. അവൾ പെട്ടെന്ന് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു തിരിച്ചു ഓടി
അവൻ തിരിഞ്ഞു നോക്കിയതും അവൾ ഓടി അകത്തു കേറിയിരുന്നു. അവൻ ആ മുല്ലയിലേക്ക് നോക്കി. ഒന്നിനുപകരം ഒരു നൂറു ശലഭങ്ങൾ പാറികളിക്കുന്നുണ്ടായിരുന്നു.
Beema
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക