Slider

ജൂബിയുടെ നോവ്

0

ജൂബിയുടെ നോവ്
---------------------------------
ജൂബി ഇന്നും കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. അയൽ വീടുകളിലെ പിള്ളേരുടെ കളിയാക്കൽ ഈയിടെയായ് കുറച്ച് കൂടുതലാണ്.ഇറയത്തെ കസേരയിൽ പുസ്തകവും വലിച്ചെറിഞ്ഞ് കരച്ചിലിന്റെ ഒച്ച കൂട്ടി. തൊടിയിൽ നട്ടിരിക്കുന്ന പച്ചക്കറിക്ക് വെള്ളം കോരുകയായിരുന്ന ജാനു അമ്മ ഓടി വന്നു .അമ്മയെ കണ്ടതും കെട്ടിപിടിച്ചു കരഞ്ഞു പതിവ് പരാതികൾ നിരത്തി.
കൂട്ടുകാരിയായ അമ്മുവിനെ അവളുടെ അമ്മയാണ് സ്കൂളിൽ കൊണ്ടുവിടുന്നതും കൂട്ടുന്നതും. അമ്മയേയും അച്ഛനേയും കുറിച്ച് പറയാൻ എല്ലാവർക്കും നൂറ്നാവാണ്. തനിക്ക് അച്ഛനില്ല. കാണാൻ രസമില്ലാത്ത വയസ്സായ അമ്മയാണ് എന്ന് പറഞ്ഞ് കൂട്ടുകാരികൾ കളിയാക്കുകയാണ്. ആ കളിയാക്കൽ എന്നും ഒരു നോവായിരുന്നു. ഓർമ്മ വച്ച നാളുമുതൽ ജാനു അമ്മയാണ് എല്ലാം. അമ്മ എന്ന് വിളിച്ചതും അവരെ തന്നെയായിരുന്നു. വിശന്ന് കരയുമ്പോൾ ഭക്ഷണം തന്നിരുന്നതും, ഉറക്കമില്ലാ രാത്രികളിൽ കഥകൾ പറഞ്ഞ് ഉറക്കിയതും, സ്കൂളിൽ പോകുമ്പോൾ കൂട്ട് വന്നിരുന്നതും അങ്ങനെ എല്ലാമെല്ലാം ജാനു അമ്മ തന്നെയായിരുന്നു.
ആ വലിയ തറവാട് വീട്ടിൽ ജാനു അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന നാളുകളായിരുന്നു അത്.
വീട്ടിൽ വല്ലപ്പോഴും വന്ന് പോകുന്ന സുലോചന ചേച്ചിയുടെ മകളാണ് നീ എന്ന് മാളുവിന്റെ അമ്മ പറഞ്ഞു എന്നവൾ പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കൈ നിറയെ മിഠായിയും പലഹാരങ്ങളുമായി വന്ന് പോകുന്ന സുന്ദരിയായ സുലു ചേച്ചിയെ അമ്മയായ് കാണാൻ ഞാനും ആഗ്രഹിച്ചിരുന്നു എന്നുള്ളത് സത്യം. പക്ഷെ അത് എന്റെ അമ്മയായിരിക്കില്ല എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.
പ്രസവിച്ച് ഉപേക്ഷിച്ച് പോയ അമ്മയെ എനിക്ക് അത്രക്ക് വെറുപ്പായിരുന്നു.കൂട്ടുകാരികളുടെയും അയൽപക്കകാരുടെയും കളിയാക്കലിലും അവരിൽ നിന്ന് കേട്ടറിഞ്ഞ അറിവും മാത്രമായിരുന്നു പെറ്റമ്മ. ജാനു അമ്മയെ അമ്മയായ് കാണാൻ തന്നെയായിരുന്നു എനിക്കിഷ്ടം. അച്ഛന്റെയോ അമ്മയുടെയോ സ്നേഹമോ വാത്സല്യമോ കിട്ടാതിരുന്ന എന്നെ അതിലേറേ സ്നേഹത്തോടും, ലാളനയോടും കൂടി വളർത്തിയത് ജാനു അമ്മയായിരുന്നു.
ജാനു അമ്മയോട് ആദ്യമൊക്കെ അമ്മയെ കുറിച്ച് ചോദിച്ചിരുന്നു അപ്പോളോക്കെ അവർ വിഷയം മാറ്റി സംസാരിക്കുമായിരുന്നു. അവരുടെ കണ്ണും നിറയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് നീ എന്റെ പൊന്നുമോളാ എന്ന് പറഞ്ഞ് കെട്ടിപിടിച്ച് കിടക്കും. ആ തറവാട് വീട് എനിക്ക് എന്നുമൊരു സ്വർഗമായിരുന്നു. ജാനു അമ്മയ്ക്ക് വിഷമം ആവുന്നത് കൊണ്ട് തന്നെ ഞാൻ ആ ചോദ്യവും മറന്നു തുടങ്ങി.
ജാനു അമ്മയുടെ കൈയ്യിൽ തൂങ്ങി പുഴയിൽ അലക്കാനും, വയലിൽ പണിയെടുക്കാനും, തോട്ടിൽ വലവിരിക്കാനും എല്ലാം ഞാനും കൂട്ട് പോയി. ആ വയലും, പച്ചപ്പും എനിക്കാനന്ദമായിരുന്നു. പത്താം ക്ലാസ് പാസായതിന് ശേഷം നഗരത്തിലെ വലിയ സ്കൂളിൽ പ്ലസ് വൺ ക്ലാസിൽ ചേർന്ന സമയമായിരുന്നു. ബസ്സിൽ കയറി പോകേണ്ടതിനാൽ കുറേ പേർ ചേർന്ന് ഒന്നിച്ചാണ് പോക്കുവരവ്. ഗ്രാമപ്രദേശത്ത് ബസ് റൂട്ട് കുറവായിരുന്നു.രാവിലെ ബസ്സിൽ കയറി പിടിച്ചു തൂങ്ങി പോകും വൈകുന്നേരം എല്ലാരും ചേർന്ന് നടന്ന് വരും.ഓരോ ദിവസവും വീട് എത്തുന്നത് വരെ പറയാൻ കഥകളൊരൊന്നും കിട്ടും.
അന്നത്തെ ദിവസം പറഞ്ഞ കഥ ഇങ്ങനെയായിരുന്നു...
നാമത്ത് തറവാട് വീട്ടിലെ ജാനു അമ്മയുടെ ഏകമകളായിരുന്നു സുലോചന. തറവാട്ടിലെ ഇളയ കാരണവരുടെ മകനും മുറച്ചെറുക്കനുമായ മാധവും കളിക്കൂട്ടുകാരായിരുന്നു.
നാമത്ത് വീട്ടിലെ പേരക്കുട്ടികളായ സുലുവും, മാധവും ഓർമ്മ വച്ച നാൾ മുതലേ ഒന്നിച്ച് കളിച്ചും, പഠിച്ചും നടന്നവർ. സുലു മാധവിന്റെ കൈയ്യിൽ തൂങ്ങി പാടവരമ്പത്ത് കൂടെ സ്കൂളിലേക്ക് പോയിരുന്നവർ മാധവില്ലാത്ത ദിവസങ്ങളിൽ സ്കൂളിൽ പോകാൻ മടിഞ്ഞിരുന്നവൾ. ഒരു നിമിഷം പോലും പിരിയാതെ നാമത്ത് വീട്ടിലെ സന്തോഷ ദിനങ്ങൾ പങ്കിട്ടവർ.പഠിക്കാൻ മിടുക്കരായതിനാൽ ക്ലാസുകളൊരൊന്നും കയറ്റം കിട്ടി അങ്ങനെ അവർ ബിരുദ പഠനവും നേടി കഴിഞ്ഞു. സുലുവിനെ പിരിഞ്ഞൊരു ജീവിതം ഓർക്കാൻ പോലും ആവുമായിരുന്നില്ല മാധവിന് നാമത്ത് വീട്ടുലുള്ളവർക്കും അതിൽ താത്പര്യ മേറേയായിരുന്നു. ജോലി ഒത്തു വന്നാൽ മാത്രമേ സുലുവിനെ ജീവിത സഖിയാക്കാൻ പറ്റുകയുള്ളൂ എന്ന നിബന്ധന ജാനു അമ്മ വച്ചതിനാൽ ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു മാധവ്
സുലുവുമൊന്നിച്ചുള്ള ഓരോ നിമിഷവും സ്വപ്നം കണ്ടു തുടങ്ങിയ മാധവിന് നല്ലൊരു ജോലിയും കിട്ടി. താമസിയാതെ തന്നെ അവരുടെ വിവാഹവും കഴിഞ്ഞു സന്തോഷത്തിന്റെ നാളുകളായിരുന്നു നാമത്ത് വീട്ടിൽ. മൂന്ന് മാസത്തിന് ശേഷം ഒരു ദിവസം ജോലിക്ക് പോയ മാധവ് മടങ്ങി എത്താതായപ്പോൾ അന്വേക്ഷിച്ച് കവലയിലേക്ക് പോയ ജാനു അമ്മ നടുക്കത്തോടെയാണ് ആ വാർത്ത കേട്ടത്.ആക്സിഡന്റായിരുന്നു അപ്പോ തന്നെ എല്ലാം കഴിഞ്ഞു.
രാവിലെ ജോലിക്ക് പോയ മാധവിനെ കാത്തിരുന്ന സുലുവിന് വെള്ളപുതച്ച് കിടന്ന മാധവിനെയാണ് കാണാനായത്. അവൾ അലറി കരഞ്ഞു പിച്ചും പേയും പറഞ്ഞു മാനസികമായി തകർന്നു പോയ അവൾ അടച്ചിട്ട മുറിയിൽ നാളുകൾ നീക്കി.ഒരു കുഞ്ഞു ജീവൻ അവളുടെ ഉള്ളിൽ വളരുന്നുണ്ടായിരുന്നു. മാസവും ദിവസവും തികഞ്ഞ് ഒരു പെൺകുഞ്ഞ് ജനിച്ചു 'ജൂബി എന്ന ഞാൻ'.അപ്പോളേക്ക് മുഴുഭ്രാന്തിയായ അമ്മയെ മനോരോഗ ചികിത്സയിലും ആക്കി.
എന്നെ നോക്കുന്ന ഉത്തരവാദിത്വം ജാനു അമ്മ ഏറ്റെടുത്തു.എന്റെ അമ്മയായ്,ദീർഘനാളത്തെ മനോരോഗ ചികിത്സക്ക് ശേഷം നോർമ്മലായ സുലു അമ്മയെ ഭാര്യ മരണപെട്ട ഡോ: ശ്യാം കല്യാണം കഴിക്കുകയായിരുന്നു. എന്നെ കാണുവാനായി വന്നു പോകുന്ന സുലോചന ചേച്ചി എന്റെ അമ്മയായിരുന്നു. ഇപ്പോ ഞാനെന്റെ പെറ്റമ്മയെ വെറുക്കുന്നില്ല. സ്നേഹിക്കുന്നു രണ്ടമ്മമാരേയും.രണ്ടമ്മമാരേ കിട്ടിയ ഞാനല്ലേ ഭാഗ്യവതി.....
(കുറേ മുന്നെ എഴുതിയതാണ്. ഇപ്പോളാണ് പോസ്റ്റ് ചെയ്യാൻ പറ്റിയത്.തെറ്റുകളുണ്ടാകും )
ബേബിസബിന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo