അദ്ധ്യായം 2 ലിങ്ക്:
https://m.facebook.com/groups/1106244119458074?view=permalink&id=1717543924994754
https://m.facebook.com/groups/1106244119458074?view=permalink&id=1717543924994754
അദ്ധ്യായം 3 ലിങ്ക്:
https://m.facebook.com/groups/1106244119458074?view=permalink&id=1719790758103404
https://m.facebook.com/groups/1106244119458074?view=permalink&id=1719790758103404
അദ്ധ്യായം 4
~~~~~~~~~
~~~~~~~~~
വീടിന്റെ പിന്നിലെ പറമ്പിലൂടെ കയറി അടുക്കള വശത്തൂടെ കറങ്ങി ഉമ്മറത്തേക്ക് എത്തുമ്പോൾത്തന്നെ കേൾക്കാമായിരുന്നു സുമതിയമ്മ ശ്രീകലയെ ശകാരിക്കുന്നത്.
"നിനക്കൂടെ പൊയ്ക്കൂടായിരുന്നോ കലേ കുട്ടികളുടെ കൂടെ.... ഇതിപ്പോൾ നേരം ഇത്രേം ആയിട്ടും അവരിങ്ങു എത്തിയില്ലല്ലോ....."
"എന്റമ്മേ... അവർ ഇങ്ങു വരും.. ദിയ കുറച്ചു നാളുകൾക്ക് ശേഷം വന്നതല്ലേ... പിള്ളേര് പതുക്കെ കാഴ്‌ച്ചകളൊക്കെ കണ്ടു വരുന്നതാവും..." അങ്ങനെ പറഞ്ഞു ആശ്വസിച്ചെങ്കിലും ശ്രീകലയ്ക്ക് കുറച്ചു പരിഭ്രമം ഇല്ലാതില്ല. കാരണം അരവിന്ദൻ വന്നു കയറുമ്പോൾ കുട്ടികളെ കണ്ടില്ലെങ്കിൽ അവിടെയൊരു ഭൂകമ്പം നടക്കും.
"അരവിന്ദൻ വരുമ്പോൾ കുട്ടികൾ ഇവിടില്ലെങ്കിൽ നിനക്കാണ് കോള്...."
"എന്റമ്മേ ഒന്നു പേടിപ്പിക്കാതെ... അല്ലേൽ തന്നെ മനുഷ്യര് ഇവിടെ തീയ്യില് ചവിട്ടിയത് പോലെയാണ് നിൽക്കുന്നത്..."
ഇതെല്ലാം കേട്ടുകൊണ്ടാണ് ദിയയും നിത്യയും വീട്ടുപടിക്കൽ എത്തിയത്.
"പാടം വഴിയാണ് വന്നതെന്നു പറയല്ലേ ദിയ... വഴക്കിന്റെ അളവ് കൂടും..." നിത്യ ഒരു താക്കീത് പോലെ പറഞ്ഞു.
"ഇല്ലേ... " അടക്കത്തിൽ നിത്യയോട് പറഞ്ഞശേഷം അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.. "ഞങ്ങളെത്തി ചിറ്റേ... "
അകത്തുനിന്നും പാഞ്ഞു പുറത്തേക്ക് വന്ന ശ്രീകല ഉടൻ തന്നെ നിത്യയുടെ ചെവിയിൽ പിടുത്തമിട്ടു... "നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാണ് ദിയമോളെ നാട് നീളെ ചുറ്റിക്കരുതെന്നു...."
"അയ്യോ.... വിടമ്മേ... ഞാൻ അല്ല... ദിയയാണ് അവിടെയും ഇവിടെയും നോക്കി നിന്ന് സമയം കളഞ്ഞത്..." നിത്യ ചിണുങ്ങി.
"രണ്ടും പൊക്കോ അകത്തേക്ക്.. അച്ഛയോട് നേരത്തേ വന്നെന്നു പറയണം.. ഇല്ലെങ്കിൽ എനിക്കും കിട്ടും ചീത്ത വിളി..." ശ്രീകല ചെറിയ ദേഷ്യത്തോടെ പറഞ്ഞു.
"നീ ഒപ്പിക്കുന്ന വയ്യാവേലികൾക്കും എനിക്കാണല്ലോ വഴക്ക് കിട്ടുന്നത്...." അകത്തേക്ക് കയറുമ്പോൾ തന്നെ നോക്കി കണ്ണിറുക്കി കാണിച്ച ദിയയോട് ഒരു പരിഭവം പോലെ നിത്യ പറഞ്ഞു.
മുറിയിൽ കയറിയ ദിയ വേഗം സെറ്റുമുണ്ട് മാറ്റി ഒരു ചുരിദാർ ധരിച്ചുകൊണ്ട് സുമതിയമ്മയുടെ മുറിയിലേക്ക് പോയി. നിത്യ ഡ്രസ്സ് ഒക്കെ മാറി ഒരു പാവാടയും ടോപ്പും ഇട്ടുകൊണ്ട് ഹാളിൽ ഇരുന്നു ഏതോ സിനിമ കാണുകയായിരുന്നു.
"ഡീ... വരുന്നോ... രാജകുമാരിയുടെ കഥ കേൾക്കാം..." ദിയ തമാശ രൂപേണ നിത്യയോട് ചോദിച്ചു.
മറുപടിയായി നിത്യ ശിരസ്സിനു മേലേ കൈകൾ ഉയർത്തി കൈകൂപ്പി കാണിച്ചു. അമ്മൂമ്മയുടെ മുറിയിലേക്ക് കയറിപ്പോവുന്ന ദിയയെ നോക്കി "ഇനി എന്തൊക്കെ സഹിക്കണം ഭഗവതീ" എന്നു നിത്യ പറയുന്നുണ്ടായിരുന്നു.
ദിയ കയറിച്ചെന്നപ്പോൾ സുമതിയമ്മ തന്റെ ഉളുക്കിയ വലതുകാലിൽ എന്തോ കുഴമ്പിട്ടു തിരുമ്മുകയായിരുന്നു. നാടൻ മരുന്നിന്റെ ഹൃദ്യമായ ഒരു സുഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നിരുന്നു.
ദിയ അമ്മൂമ്മയുടെ കട്ടിലിൽ ഇരുന്നിട്ട് കാലിൽ തേച്ചു പിടിപ്പിച്ച കുഴമ്പിൽ ചൂണ്ടുവിരൽകൊണ്ടു വരയാൻ തുടങ്ങി.
"കൈയ്യൊക്കെ ചീത്തയാവും ദിയമോളേ..." സുമതിയമ്മ സ്നേഹപൂർവ്വം ശാസിച്ചു.
ദിയ പെട്ടെന്ന് വരയുന്നത് നിർത്തിയിട്ടു ചോദിച്ചു "അമ്മൂമ്മേ... അവിടെ പ്രേതം ഉണ്ടോ??"
"എവിടെ...?" അമ്മൂമ്മ അത്ഭുതപ്പെട്ടു.
"അവിടെയാ.... പാടത്തിന്റെ അരികിലെ..... പൊളിഞ്ഞുതുടങ്ങിയ കൊട്ടാരത്തിൽ...?" ദിയ മെല്ലെ പറഞ്ഞു.
"സത്യം പറ ദിയമോളേ... അമ്പലത്തിൽനിന്ന് വരാൻ എന്താ വൈകിയത്...? സുമതിയമ്മ പെട്ടെന്ന് കുറച്ചു ഗൗരവംപൂണ്ടു ചോദിച്ചു.
"അതോ.....അത് ഞങ്ങൾ പാടത്തിലൂടെ ആണ് വന്നത്.... പാവം നിത്യയെ ഞാനാ നിർബന്ധിച്ചു ആ വഴി കൊണ്ടുവന്നത് അമ്മൂമ്മേ.... ചിറ്റച്ഛനോട് പറയല്ലേ പ്ലീസ്....." ദിയ മുൻകൂറായി നിത്യക്കുവേണ്ടി ജാമ്യമെടുത്തു.
"എന്തിനാ ആ വഴിയൊക്കെ വന്നത്.. നേരെയുള്ള റോഡിലൂടെ വന്നാൽ പോരായിരുന്നോ...." സുമതിയമ്മ കുറച്ചു നീരസത്തോടെ പറഞ്ഞു.
"ഇനി ആവർത്തിക്കൂല്ല എന്റെ അമ്മൂമ്മേ....." ദിയ അവസാനത്തെ അടവെന്ന നിലയിൽ അമ്മൂമ്മയുടെ തോളിലൂടെ കൈകൾ ചുറ്റി കവിളിലൊരു ഉമ്മ കൊടുത്തു.
സുമതിയമ്മ കയ്യിൽ പറ്റിയിരുന്ന കുഴമ്പ് അരികെ വെച്ചിരുന്ന ഒരു ടവ്വലിൽ തുടച്ചിട്ടു കട്ടിൽ ക്രാസിയിലേക്ക് തലയിണ കേറ്റി വെച്ചിട്ട് അതിൽ ചാരി ഇരുന്നു.
"ആ കൊട്ടാരത്തിൽ പ്രേതം ഉണ്ടോ അമ്മൂമ്മേ..." ദിയ തന്റെ ചോദ്യം ആവർത്തിച്ചു.
"അവിടെ പ്രേതങ്ങൾ ഒന്നുമില്ല കുട്ടി.... ആൾക്കാരു വെറുതെ പറഞ്ഞു ഉണ്ടാക്കിയ കഥകളാണ് അതൊക്കെ..." സുമതിയമ്മ ചിരിച്ചു.
"അപ്പോൾ ആ കൊട്ടാരത്തിൽ നിന്നു തീഗോളങ്ങൾ പറക്കുന്നത് ആൾക്കാർ കണ്ടതോ...." ദിയ വിടുന്ന മട്ടില്ല.
"ന്റെ ദിയ മോളേ അതൊക്കെ മനുഷ്യപ്പിശാച്ചുക്കൾ അല്ലേ..." സുമതിയമ്മ ചെറുചിരിയോടെ പറഞ്ഞു.
"അത് അമ്മൂമ്മയ്ക്ക് എങ്ങനെ അറിയാം...." ദിയ അത്ഭുതംകൂറി.
"അതോ.... പണ്ട് ഞാൻ ശ്രീകലയെ ഗർഭിണിയായിരിക്കുന്ന സമയത്തു ഒരു സന്ധ്യയ്ക്ക് എനിക്ക് ആത്തച്ചക്ക തിന്നണമെന്ന് നിന്റെ അപ്പൂപ്പനോട് പറഞ്ഞു പോയി. അന്നങ്ങേരു പട്ടാളത്തിൽ ചേർന്ന സമയമാണ്. ഈ കൊട്ടാരത്തിന്റെ പിന്നിൽ കുളത്തിനോട് ചേർന്നു ഒരു ആത്തച്ചക്ക ഉള്ള കാര്യം പുള്ളിക്കറിയാം.. "
"എന്നിട്ട്...?" ദിയ കള്ളച്ചിരിയോടെ ചോദിച്ചു.
"നിന്റെ അപ്പൂപ്പൻ രണ്ടു കട്ടയുടെ ഒരു ടോർച്ചും തെളിച്ചുകൊണ്ടു പാടത്തേക്ക് ഒരൊറ്റ പോക്കായിരുന്നു.. ഞാനീ പ്രേതക്കഥയൊക്കെ ഉള്ളതാണെന്ന് വിശ്വസിച്ചിരുന്ന കാലമാണ്.. ഞാൻ കരഞ്ഞു പറഞ്ഞിട്ടൊന്നും കേട്ടില്ല... കിഴക്കേപ്രത്തെ തങ്കച്ചനും ഉണ്ടായിരുന്നു കൂട്ടിന്.. പഴയ നിക്കറുപോലീസ് ആണ് കക്ഷി..." സുമതിയമ്മ ആ കാലം മുന്നിൽക്കണ്ടപോൽ പറയാൻ തുടങ്ങി.
"നിക്കറുപൊലീസോ.....!" ദിയ വാ പൊത്തി ചിരിച്ചു.
"അതേടി പെണ്ണേ... ഈ നീളൻ കളസമൊക്കെ എന്നാ വന്നത്...." സുമതിയമ്മക്കും ചിരി വന്നു.
"എന്നിട്ടോ...?" ദിയക്ക് ആകാംക്ഷ തന്നെ.
"എന്നിട്ടെന്നാ... രണ്ടുംകൂടെ കുളത്തിന്റെ അരികിലൂടെ ആ അയ്യത്തു ചെന്നുകേറി... ആത്തച്ചക്ക പറിക്കുന്ന സമയത്തു കൊട്ടാരത്തിന്റെ തെക്കുവശത്തു നീയ്യിപ്പറഞ്ഞ തീഗോളങ്ങൾ.."
"അയ്യോ...." ദിയ കണ്ണുമിഴിക്കുന്നത് കണ്ടപ്പോൾ സുമതിയമ്മക്കു ചിരിയാണ് വന്നത്.
"ഡീ ദിയമോളേ... അപ്പൂപ്പനൊക്കെ ചെന്നു നോക്കിയപ്പോൾ ഏതോ കള്ളന്മാർ അവിടുത്തെ തേങ്ങാ ഇട്ടിട്ടു അത് നോക്കിപ്പെറുക്കി എടുക്കാൻ ചൂട്ടും കത്തിച്ചു നടക്കുന്നതായിരുന്നു...."
"ഡീ ദിയമോളേ... അപ്പൂപ്പനൊക്കെ ചെന്നു നോക്കിയപ്പോൾ ഏതോ കള്ളന്മാർ അവിടുത്തെ തേങ്ങാ ഇട്ടിട്ടു അത് നോക്കിപ്പെറുക്കി എടുക്കാൻ ചൂട്ടും കത്തിച്ചു നടക്കുന്നതായിരുന്നു...."
"അയ്യേ...... " അതും പറഞ്ഞു ദിയ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കണ്ടപ്പോൾ പഴയ കാലങ്ങളുടെ ഓർമ്മയിൽ സുമതിയമ്മയും നിറഞ്ഞു ചിരിച്ചു. ചിരിച്ചു ചിരിച്ചു കണ്ണുകളിലൂറിയ അൽപ്പം കണ്ണീർത്തുള്ളികൾ ചൂണ്ടുവിരൽകൊണ്ടു തുടക്കുമ്പോൾ കൺകോണിലൂടെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കേണൽ വാസുദേവന്റെ ഫോട്ടോയിലേക്കവർ നോക്കി.
"അപ്പോൾ ആ കുളത്തിൽ ഒരു രാജകുമാരിയും മരിച്ചിട്ടുമില്ല അല്ലേ.... നിത്യക്ക് വട്ടാ....." ദിയ അതു പറഞ്ഞതും സുമതിയമ്മയുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
"ഉണ്ട്... ആ കുളത്തിൽ ഒരു രാജകുമാരി കൊല്ലപ്പെട്ടിട്ടുണ്ട്... വർഷങ്ങൾക്ക് മുൻപ്.... എന്റെ അമ്മൂമ്മയുടെയും കാലത്തിനു മുൻപ്..." സുമതിയമ്മയുടെ വാക്കുകളിലും ഗൗരവം കലർന്നു.
"എങ്ങനെ....? പറയുമോ അമ്മൂമ്മേ...? ദിയക്ക് ആ കഥ പറഞ്ഞു തരുമോ അമ്മൂമ്മേ...." ദിയ ആവേശം കൊണ്ടു.
സുമതിയമ്മ ഒരു നിമിഷം കണ്ണുകൾ അടച്ചു. അവർ ഓർമ്മയിൽ എന്തോ പരതുന്ന പോലെ തോന്നി. വലതുകയ്യിലെ ചൂണ്ടുവിരൽകൊണ്ട് നെറ്റിയിൽ തടവിക്കൊണ്ടവർ പറഞ്ഞു തുടങ്ങി...
"അതൊരു ചതിയുടെ കഥയാണ്.... ദുരന്തങ്ങൾ നിറഞ്ഞ ജീവിതത്തിൽ പ്രതീക്ഷകൾ നൽകി വന്ന ഒരുവന്റെ കൈകൊണ്ട് കൊല്ലപ്പെടേണ്ടി വന്ന ഒരു പാവം രാജകുമാരി.. അവളുടെ മരണത്തോടെ അന്യധീനപ്പെട്ട ഒരു കൊട്ടാരം... ഒരു നാട്.... ഒരു ജനത... ഒരു ദേശത്തിന്റെ പഥനത്തിന്റെ കഥകൂടിയാണത്..."
"അതൊരു ചതിയുടെ കഥയാണ്.... ദുരന്തങ്ങൾ നിറഞ്ഞ ജീവിതത്തിൽ പ്രതീക്ഷകൾ നൽകി വന്ന ഒരുവന്റെ കൈകൊണ്ട് കൊല്ലപ്പെടേണ്ടി വന്ന ഒരു പാവം രാജകുമാരി.. അവളുടെ മരണത്തോടെ അന്യധീനപ്പെട്ട ഒരു കൊട്ടാരം... ഒരു നാട്.... ഒരു ജനത... ഒരു ദേശത്തിന്റെ പഥനത്തിന്റെ കഥകൂടിയാണത്..."
ദിയയുടെ കണ്ണുകൾ മിഴിഞ്ഞു... സ്വയമറിയാതെ അവൾ ചോദിച്ചു... " ആ രാജകുമാരിയുടെ പേരെന്താ അമ്മൂമ്മേ....?"
"സൗപർണ്ണിക.... വീയ്യപുരം കൊട്ടാരത്തിലെ സൗപർണ്ണിക കുമാരി.... കേമദ്രുമയോഗവുമായി ജനിച്ചു കൊട്ടാരത്തിന്റെയും ദേശത്തിന്റെയും നാശത്തിന് കാരണമായവൾ എന്നു കുബുദ്ധികൾ പറഞ്ഞു പ്രചരിപ്പിച്ചവൾ... ഒടുവിൽ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ പരലോകം പൂകിയവൾ..." സുമതിയമ്മയുടെ വാക്കുകളിൽ വല്ലാത്തൊരു വികാരത്തള്ളിച്ച ഉണ്ടായി അത് പറഞ്ഞപ്പോൾ.
"അമ്മൂമ്മേ... എനിക്ക് അറിയണം സൗപർണ്ണിക രാജകുമാരിയെപ്പറ്റി... അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെപ്പറ്റി...." ദിയയുടെ മുഖത്തും വാക്കുകളിലും ഗൗരവം നിറഞ്ഞിരുന്നു.
(തുടരും.....)
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക