എട്ടു വർഷത്തെ പ്രണയത്തിനും മൂന്നു വർഷത്തെ വിവാഹബന്ധത്തിനും ഇന്നിതാ , ഇവിടെ ഈ കോടതിമുറിയിൽ പര്യവസാനമായിരിക്കുന്നു..
ഈ നിമിഷം മുതൽ 'റിയ കിരൺ ' എന്ന ഞാൻ റിയ മാത്രം... 3 വർഷം മുൻപ് വരെ പേരിനൊപ്പം മറ്റൊരു വാൽകഷ്ണം കൂടി ഉണ്ടായിരുന്നു .. എന്റെ അപ്പന്റെ പേര്...... 'റിയ മാത്യു ' അവന്റെ സ്നേഹത്തിൽ വിശ്വസിച്ചു വീട് വിട്ടിറങ്ങിയപ്പോൾ അതും നഷ്ടപ്പെട്ടു... ഇന്നിപ്പോൾ എന്റെ പേരിനു മുന്നിലോ പിന്നിലോ അവശേഷിക്കുന്നതു ഞാനെന്ന സ്വതം മാത്രം.......മറ്റെല്ലാം എനിക്കു നഷ്ടമായിരിക്കുന്നു...
മധുരമുള്ള ഓർമ്മകളും സ്വപ്നങ്ങളും നെയ്ത പ്രണയകാലവും കയ്പേറിയ ദാമ്പത്യവും 'അവിഹിതം ' എന്ന വ്യാജ ആരോപണം കൊണ്ട് അവൻ വേർപ്പെടുത്തിയിരിക്കുന്നു... എല്ലാം കൊണ്ടും അവൻ വിജയിച്ചു...
നഷ്ടങ്ങൾ എനിക്കു മാത്രം... പ്രണയത്തിന്റെ ലഹരിയിൽ വീട് വിട്ടിറങ്ങിയ നിമിഷം എനിക്കെന്റെ അപ്പനെയും അമ്മയെയും ചേച്ചിയെയും നഷ്ടപ്പെട്ടു.. ഇന്നിതാ സ്വന്തമെന്നു കരുതിയ , താലി ചരട് കൊണ്ടെന്നെ സ്വന്തമാക്കിയ അവനെയും നഷ്ടപ്പെട്ടിരിക്കുന്നു... ഇനി എന്നിൽ അവശേഷിക്കുന്നതു എന്റെ ശ്വാസം മാത്രം..
പ്രണയദിനത്തിൽ അവനെന്നോട് പറഞ്ഞ വാക്കുകൾ ഞാനിന്നും ഓർക്കുന്നു..
"മരണം വരെ ഞാനെന്നും നിന്റെ കൂടെ ഉണ്ടായിരിക്കും "
ഒരു പക്ഷെ അവനതു ഓർമയുണ്ടാകില്ല... പക്ഷെ എന്റെ ചെവിയിൽ അവന്റെ ഓരോ വാക്കുകളും മുഴങ്ങികൊണ്ടേയിരിക്കുന്നു... ഇന്നലെ കഴിഞ്ഞതു പോലെ..
"മരണം വരെ ഞാനെന്നും നിന്റെ കൂടെ ഉണ്ടായിരിക്കും "
ഒരു പക്ഷെ അവനതു ഓർമയുണ്ടാകില്ല... പക്ഷെ എന്റെ ചെവിയിൽ അവന്റെ ഓരോ വാക്കുകളും മുഴങ്ങികൊണ്ടേയിരിക്കുന്നു... ഇന്നലെ കഴിഞ്ഞതു പോലെ..
ഇന്നവൻ കോടതിമുറിയിൽ എന്നെ വിശേഷിപ്പിച്ചതു 'പിഴച്ചവൾ ' എന്നാണ് ...
"എപ്പോഴാണ് അവനു ഞാൻ പിഴച്ചവളായത് ? എനിക്കു HIV ആണെന്ന് അറിഞ്ഞതു മുതലോ ?"
കടുത്ത പനിയും നിർത്താതെയുള്ള ചുമയുമായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവനെന്നെ മുറുകെ ചേർത്തു പിടിച്ചിരുന്നു... ഇന്നവനു എന്നെ കാണുന്നതു പോലും വെറുപ്പാണ്...
അന്ന് നടന്ന ടെസ്റ്റിൽ എനിക്കു HIV കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ എന്നെ പോലെ അവനും തളർന്നു പോയിരുന്നു...
രോഗമാണെന്ന് അറിഞ്ഞ ആദ്യദിനങ്ങളിൽ സ്നേഹം കൊണ്ടും പരിചരണം കൊണ്ടും അവനെന്നെ വീർപ്പുമുട്ടിച്ചപ്പോൾ പിന്നീടതു കുറ്റപ്പെടുത്തലും സംശയങ്ങളുമായി പരിണമിച്ചു...
എങ്കിലും അവനെന്നെ കൈവിടില്ല എന്നൊരു വിശ്വാസമുണ്ടായിരുന്നു ഉള്ളിന്റെ ഉള്ളിൽ.. അവന്റെ ഒരൊറ്റ ചോദ്യത്തിലൂടെ അതും നഷ്ടപ്പെട്ടു പോയി...
"ആരുടെ കൂടെ പോയിട്ടാടി നീ ഇതു കൊണ്ടുവന്നത് ?"
രോഗത്തേക്കാളുപരി എന്നെ തളർത്തിയത് വിശ്വസിച്ചു കൂടെ പോന്നവളെ അവനു വിശ്വാസമില്ലല്ലോ എന്ന വേദനയായിരുന്നു...
നേഴ്സ് ആയ എനിക്കു ഒരു കൈപ്പിഴ കൊണ്ട് രോഗിയിൽ നിന്നും രോഗം പകരാമെന്ന കാര്യം ഡോക്ടറായ അവൻ മനഃപൂർവം മറന്നു...
ഞാനൊരു ഭാരമാകുമെന്നു കണ്ടപ്പോൾ 'പിഴച്ചവളെന്ന് ' മുദ്ര കുത്തി വ്യാജകഥയുണ്ടാക്കി അവനിന്നിതാ ബന്ധവും വേർപ്പെടുത്തിയിരിക്കുന്നു... ഒരു പക്ഷെ അവനു രോഗം എങ്ങനെയെങ്കിലും പകർന്നാലോ എന്ന ഭയം കൊണ്ടുമായിരിക്കാം...
പക്ഷെ ഒരിക്കലും ഞാൻ അറിഞ്ഞുകൊണ്ട് അവനു ഒരു ദ്രോഹവും ചെയ്യില്ല... കാരണം അവനെ ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്നു...
ഇന്ന് അവനും ഞാനും സ്വതന്ത്രരരാണ്...
അവനൊരു പക്ഷെ പുതിയ ഇണയെ തേടും... പക്ഷെ എന്റെ ജീവിതത്തിൽ മരണം വരെ മറ്റൊരാൾ ഉണ്ടാകില്ല...
അവനൊരു പക്ഷെ പുതിയ ഇണയെ തേടും... പക്ഷെ എന്റെ ജീവിതത്തിൽ മരണം വരെ മറ്റൊരാൾ ഉണ്ടാകില്ല...
എന്റെ വീട്ടിലേക്കു ഒരു മടങ്ങിപോകലും ഉണ്ടാകില്ല... കാരണം ഞാൻ തെറ്റുകാരിയാണ്... എന്റെ വീട്ടുകാരെ ധിക്കരിച്ചവൾ.. വീണ്ടും അവരുടെ കണ്ണീരിനു പാത്രമാകാൻ എനിക്കു ത്രാണിയില്ല...
വൈദ്യശാസ്ത്രം അരച്ചുകലക്കി കുടിച്ച അവനിത്രയേറെ ഈ രോഗത്തെ കുറിച്ചു അജ്ഞനാണെങ്കിൽ ഒരു ശരാശരി മനുഷ്യൻ എത്രത്തോളം അജ്ഞനായിരിക്കും ?
അതെ , ഇനിയുള്ള എന്റെ ജീവിതം ഒരു പോരാട്ടമാണ്.. അവനെ തോൽപ്പിക്കാനല്ല, മറിച്ചു എന്നെ പോലുള്ള രോഗികൾക്കു
വേണ്ടിയുള്ള പോരാട്ടം...
എന്നെ പോലെ പിഴച്ചുപോയവർക്കു വേണ്ടിയുള്ള ഈ പിഴച്ചവളുടെ പോരാട്ടം...
വേണ്ടിയുള്ള പോരാട്ടം...
എന്നെ പോലെ പിഴച്ചുപോയവർക്കു വേണ്ടിയുള്ള ഈ പിഴച്ചവളുടെ പോരാട്ടം...
NB:കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക