നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാൻ ഒരു പാവം പ്രവാസി.....


ഞാൻ ഒരു പാവം പ്രവാസി.....
നാല്പത് വർഷത്തെ പ്രവാസജീവിതം സമ്മാനിച്ച ഒരുപിടി രോഗങ്ങളുമായി നാട്ടിലേക്ക് പോകുവാൻ അവസാനവട്ട ചെക്കിങ്ങും കഴിഞ്ഞ് വിമാനത്തിൽ കയറാൻ കാത്തിരിക്കുകയാണ്. പിന്നെ ഈ പോക്കിന് ഒരു പ്രത്യേകത ഉണ്ട് ഫൈനൽ എക്സിസ്റ്റിലാണ് പോകുന്നത്. എന്നെ എയർ പോർട്ടിൽ വിളിക്കാൻ വരാൻ മത്സരിക്കുന്ന ഭാര്യയും മക്കളും എന്തോ ഈ പ്രാവശ്യം തിരക്കാണ്
എന്ന് പറഞ്ഞ് ഒഴിഞ്ഞു. തിരക്കായിരിക്കും മക്കൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടമാണ്.
എന്റെ പേര് സലിം. ഞാൻ കുവൈറ്റിൽ നാല്പത് വർഷമായി പാലവക ജോലികൾ ചെയ്ത് കഴിഞ്ഞു വന്ന് . എന്റെ നല്ലകാലം ഞാൻ ഈ മരുഭൂമിയിൽ കഴിച്ചുകൂട്ടി അതിൽ എനിക്ക് നിരാശയില്ല കാരണം ഒന്നുമില്ലാതിരുന്ന എനിക്ക് വലിയ വീടും സമ്പാദ്യങ്ങളും എല്ലാം തന്നത് ഈ മണ്ണാണ്. എനിക്ക് രണ്ടു മക്കളാണ് മോൻ മുനീർ പ്ലസ് 2 ന് പഠിക്കുന്നു മോൾ മുംതാസ് വിവാഹം കഴിഞ്ഞു ഒരു കുഞ്ഞുണ്ട് .പിന്നെ എന്റെ സ്വന്തം ഭാര്യ ഹാജിറ ഇതാണ് എന്റെ കുടുംബം.
പുലർച്ചെ ഞാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ചെക്കിങ് കഴിഞ്ഞ് ഇറങ്ങിയ എന്നെ കാത്ത് സുഹൃത്ത് സലാം ഉണ്ടായിരുന്നു. അവന്റെ കാറിൽ വീട്ടിലേക്ക് തിരിച്ചു.കാറിൽ ഇരിക്കുമ്പോൾ സലാം ചോദിച്ചു " നീ എന്താ വല്ലാതെപോലെ ഇരിക്കുന്നത് , നീ പറഞ്ഞോ വീട്ടിൽ നിന്റെ അസുഖത്തെ പറ്റി?
ഇല്ലെടാ എന്തിനാ വെറുതെ അവരെ വിഷമിപ്പിക്കുന്നത്.
എന്നായാലും അവർ അറിയണ്ടതല്ലേടാ, ഇപ്പോൾ തന്നെ സ്റ്റേജ് 4th ആയി , നാളെ നമ്മുക്ക് രാവിലെ തന്നെ rcc ൽ പോകാം.
മണിക്കൂറുകൾക്ക് ശേഷം സലാമിന്റെ കാർ വീട്ടിലെ പോർച്ചിൽ എത്തി. കാറിൽ നിന്നും ഇറങ്ങി കോളിങ് ബെൽ അമർത്തി ഭാര്യ വന്ന് കതക് തുറന്നു. സലാം നാളെ വരാമെന്ന് പറഞ്ഞു പോയി, വീട്ടിനുള്ളിൽ കടന്ന എനിക്കു എന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപെട്ടു.
ചായയുമായി വന്ന ഹാജിറയുടെ മുഖം കടന്തൽ കുത്തിയതുപോലെ വീർത്തിരുന്നു
"നിങ്ങൾ ഇനി പോകുന്നില്ലെന്ന് തീരുമാനിച്ചു അല്ലേ? ടീ എനിക്ക് വയസ്സായില്ലേ പോരാത്തതിനു രോഗവും കുറച്ച് നാൾ ഒന്നു വിശ്രമികട്ടെ ഡി..
വൈകിട്ടു സ്കൂൾ കഴിഞ്ഞു വന്ന മോനും പെട്ടി പൊട്ടിക്കാൻ വന്ന മകൾക്കും വലിയ സന്തോഷമൊന്നും കണ്ടില്ല.രാത്രിയിൽ അത്താഴം കഴിഞ്ഞു കിടന്നപ്പോൾ ഞാൻ അവളോട്‌ പറഞ്ഞുടീ എനിക്ക് കാൻസർ ആണ് 4 th സ്റ്റേജ് ആയി നാളെ ഹോസ്പിറ്റലിൽ പോകണം കരഞ്ഞുകൊണ്ട് എന്നെ വാരി പുണരുമെന്ന് കരുതിയ അവൾ പറഞ്ഞു " ദേ മനുഷ്യാ ഉള്ളതൊന്നും വിറ്റിപെറുക്കാനൊന്നും എന്നെ കിട്ടില്ല, ഉള്ളപ്പോൾ പെങ്ങന്മാർക്കെല്ലാം ഒരുപാട് കൊടുത്തതല്ലേ അവരോട് ചോദിക്ക്,"എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു സലാമിന്റെ കൂടെ rcc ൽ പോയി. ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ അവിടുത്തെ രീതികളെല്ലാം കഴിഞ്ഞ് ഡോക്ടറെ കണ്ട് . ഞാൻ കൊണ്ടുപോയ റിപ്പോർട്ട് നോക്കി ഡോക്ടർ പറഞ്ഞു എല്ലിനെയാണ് ബാധിച്ചിരിക്കുന്നത് റേഡിയേഷൻ ചെയ്യണമെന്ന്. അവിടുന്ന് അടുത്ത ചെല്ലേണ്ട ദിവസത്തിനു അപ്പോയ്മെന്റ് എടുത്തിട്ട് ഞങ്ങൾ വീട്ടിലേക്കു തിരിച്ചു.

രണ്ട് മാസങ്ങൾക്ക് ശേഷം തുടരെയുള്ള റേഡിയഷനും രോഗത്തിന്റെ കഠിനമായ വേദനയും വീട്ടുകാരുടെ അവഗണനയും മൂലം ഞാൻ ഒരു എല്ലും തോലുമായി. വീട്ടിൽ ഞാൻ ഒറ്റപ്പെട്ടു . വേദനകൊണ്ട് പിളയുന്ന എന്നെ ആരും തിരിഞ്ഞു നോക്കാതായി ഉപ്പായെ ജീവനായിരുന്നു മോളും മോനും ഉപ്പനെ വേണ്ടാതായി, ലീവിന് വരുമ്പോൾ സുലൈമാനിയും കുടിച്ച് വൈകുവോളം സൊറപറഞ്ഞിരുന്ന കൂട്ടുകാർ വരാതെയായി .
എന്നെനിക്കു തീരെ സുഖമില്ല ഒരു ചടങ്ങന്ന രീതിയിൽ ഭാര്യ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. എന്നെ icu ൽ കിടത്തി എന്റെ വേദനക്ക് അവർ എന്തോ പൈൻ കില്ലെർ കുത്തിവച്ചു ഞാൻ സുഖമായി ഉറങ്ങി.
അടുത്ത ദിവസം രാവിലെ എനിക്കെന്തോ ബുദ്ധിമുട്ടുപോലെ തോണ്ടക്കുഴിയിൽ മരണം വന്നു നില്കുന്നത്പോലെ ഡോക്ടർ വന്നു നോക്കിയിട്ട് പറഞ്ഞു അറിയിക്കേണ്ടവരെയെല്ലാം അറിയിക്കാൻ പുറത്ത് നിന്ന എന്റെ സഹോദരിയും ഭാര്യയും കൂടി വന്നു എന്റെ അടുത്തിരുന്ന് സഹോദരി എനിക്കു കലിമ ചൊല്ലി തന്ന്. പെട്ടന്ന് എന്റെ ശരീരത്തിൽ അസ്ഥികൾ നുറുങ്ങുന്ന വേദന കണ്ണുകൾ രണ്ടും മുകളിലൊട്ടുപോയി എന്റെ ശരീരത്തിൽ നിന്നും ആത്മാവ് മുകളിലൊട്ടുപോയി.എന്റെ ഭാര്യ വാവിട്ട് കരയുന്നു .കുറച്ച് കഴിഞ്ഞ് എന്നെ ആംബുലൻസിൽ വീട്ടിൽ കൊണ്ട് വന്നു. എന്നെ കുളിപ്പിച്ച് താടിയും കാലും കെട്ടി മൂക്കിൽ പഞ്ഞിയും തിരുകി കട്ടിലിൽ കൊണ്ട് കിടത്തി. എന്നെ കാണുവാൻ ആളുകളെല്ലാം വരാൻ തുടങ്ങി. എല്ലാരും എന്റെ കണ്ടിട്ടു വിഷമത്തോടെ പോകുന്നു. കുറച്ച് കഴിഞ്ഞ് അലമുറയിട്ട് കരഞ്ഞുകൊണ്ട് എന്റെ മോളും മോനും വന്ന് എന്റെ ശരീരത്തിൽ വീണ് എനിക്ക് വെറുപ്പാണ് തോന്നിയത് ഞാൻ ഇവരെ പിടിച്ച് എറിയാൻ നോക്കുന്നു പക്ഷെ എനിക്ക് കഴിയുന്നില്ല ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു " ഈ കാണിക്കുന്നതെല്ലാം കള്ളമാണ്‌ " ആരും കേൾക്കുന്നില്ല . എന്നെ കുറിച്ച് എല്ലാവർക്കും നല്ലത്‌ മാത്രമേ പറയാൻ ഉള്ളു , ഈ കപടമായ ലോകത്ത് നിന്നും എന്റെ ശരീരത്തെ കൊണ്ടുപോകു ഞാൻ ഉറക്കെ നിലവിളിച്ചു.
11 മണിയോട് കൂടി എന്റെ ശരീരം വെള്ളതുണിയിൽ പൊതിഞ്ഞ് മയ്യത്ത് കട്ടിലിൽ വെച്ച് ഒരുപാട് ആൾക്കാരുടെ അകമ്പടിയോടെ പള്ളിയിലേക്ക് കൊണ്ടുപോയി അപ്പോളും ഞാൻ കേൾക്കുന്നുണ്ട് വീട്ടിൽ നിന്നുള്ള കള്ള നിലവിളികൾ . പള്ളിയിൽ കൊണ്ടുവന്ന് എന്റെ ശരീരം എനിക്കായി ഒരുക്കിയ വീട്ടിൽ വെച്ച് മണ്ണിട്ട് മൂടി എല്ലാരും യാത്രയായി.
എനിക്ക് കൂട്ടിന് 40 വർഷം ഉണ്ടാക്കിയ സമ്പാദ്യമോ മക്കളോ ഭാര്യയോ കൂട്ടുകാരോ ആരും ഇല്ല. ഈ ജീവിതത്തിൽ എനിക്ക് കൂട്ട് ഞാൻ ചെയ്ത സത്കർമ്മങ്ങളും മാത്രം..............
സ്നേഹത്തോടെ
ദിൽഷാദ്‌ മംഗലശ്ശേരി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot