(2)
ഒരിറക്ക് കോൾഡ് കോഫി വായിലേക്കെടുത്തിട്ട് വീണ്ടും പുസ്തകത്തിലേക്ക് ഊളിയിട്ടു ജാൻവി.എന്തോ തിരയുന്നതു പോലെ പേജുകൾ തിരക്കിട്ടു മറിക്കുകയും എന്തൊക്കെയോ ഓടിച്ചു വായിക്കുകയും ചെയ്യുകയാണവൾ.
സ്ട്രോ ചുണ്ടിൽ നിന്നെടുക്കാതെ അവളെ ശ്രദ്ധിച്ചുകൊണ്ട് വെറുതെ ഇരുന്നു കിഷൻ.
അത്തരം ചില നിമിഷങ്ങളിൽ സംഭാഷണങ്ങളെ വെറുക്കുന്നു ജാൻവി എന്ന് അയാൾക്കറിയാമായിരുന്നു.
ചെയ്യുന്നതെന്തിലും പരിപൂർണ്ണശ്രദ്ധ ...തന്നെ മറന്നുള്ള ശ്രദ്ധ...ജാൻവി അങ്ങനെയാണ്.അങ്ങനെയായാലെ അതവളാകുകയുള്ളു.
സ്ട്രോ ചുണ്ടിൽ നിന്നെടുക്കാതെ അവളെ ശ്രദ്ധിച്ചുകൊണ്ട് വെറുതെ ഇരുന്നു കിഷൻ.
അത്തരം ചില നിമിഷങ്ങളിൽ സംഭാഷണങ്ങളെ വെറുക്കുന്നു ജാൻവി എന്ന് അയാൾക്കറിയാമായിരുന്നു.
ചെയ്യുന്നതെന്തിലും പരിപൂർണ്ണശ്രദ്ധ ...തന്നെ മറന്നുള്ള ശ്രദ്ധ...ജാൻവി അങ്ങനെയാണ്.അങ്ങനെയായാലെ അതവളാകുകയുള്ളു.
'നോക്കൂ കിഷൻ ,മരുമക്കത്തായം സ്ത്രീകേന്ദ്രീകൃതമായ സമൂഹത്തിന്റെ ബാക്കിപത്രമായി ഉരുത്തിരിഞ്ഞ ആശയമാണത്രെ...ഒരുപക്ഷേ മാതൃകേന്ദ്രീകൃതമായിരുന്ന ഒരു സമൂഹത്തെ പിതൃകേന്ദ്രീകൃതമാക്കിത്തീർത്ത പരിവർത്തനകാലത്തിന് തുടക്കമിട്ടത് ആ ആശയമാവണം...തനിക്കങ്ങനെ തോന്നുന്നില്ലെ?'
അപ്രതീക്ഷിതമായി പുസ്തകത്തിൽ നിന്നു കണ്ണുയർത്തി മുന്നറിയിപ്പൊന്നുമില്ലാതെ അവളാ ചോദ്യമെയ്തു.അവളുടെ തവിട്ടു നിറമുള്ള കൃഷ്ണമണികൾ പോക്കുവെയിലേറ്റ് തിളങ്ങി.
പതിയെ സ്ട്രോയിൽ നിന്നു ചുണ്ടുകളെ തിരിച്ചെടുത്ത് അയാൾ ആ ചോദ്യത്തെ മനസ്സിലേക്കെടുക്കാൻ ശ്രമിച്ചു.
' ജാനി നീ ഇമാജിൻ ചെയ്തെടുക്കും പോലെ മറ്റേർണൽ ആയിരുന്ന ഒരു സമൂഹം ഉണ്ടായിരുന്നു എന്നു തന്നെ എനിക്ക് ഉൾക്കൊള്ളാനായിട്ടില്ല...കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് മാറ്റങ്ങളുണ്ടാക്കാൻ സ്ത്രീ ശ്രമിച്ചു തുടങ്ങിയിട്ട് വളരെ കുറച്ചു കാലമെ ആയുള്ളു എന്നാണ് എന്റെ അറിവ്.'
'നീ വെറുമൊരു പുരുഷനെ പോലെ സംസാരിക്കുന്നു .ചട്ടക്കൂടിനു പുറത്തേക്കിറങ്ങി ചിന്തിക്കാൻ നിങ്ങൾ പുരുഷൻമാർക്ക് മടിയാണ്.'
അവളുടെ സ്വരം അഗാധമായിരുന്നു...വെറും പുരുഷൻ എന്ന പ്രയോഗം കിഷനിൽ ഒരു ചെറുചിരി ക്ഷണിച്ചുവരുത്തി.
'വഴക്കിടാനാണോ നീ കോഫി ഓഫർ ചെയ്തത്?'
'അല്ല;ആകെ ഒരങ്കലാപ്പിലാണ് ഞാൻ.വായിച്ചിട്ടും വായിച്ചിട്ടും വിഷയത്തിലേക്ക് പിന്നെയും ദൂരമവശേഷിക്കും പോലെ.ഭ്രാന്താകുന്നു .'
'തനിക്കിഷ്ടമാണല്ലോ ചില ഭ്രാന്തുകൾ'
'ഉം....'
അല്പനേരത്തെ ആലോചനാപൂർവ്വമായ മൗനത്തിനു ശേഷമായിരുന്നു മറുപടി.
ഇഷ്ടങ്ങളുണ്ടാവുക എളുപ്പമാണ് കിച്ചു...പക്ഷേ ആ ഇഷ്ടങ്ങൾക്കൊപ്പം നടക്കുക ഒട്ടും എളുപ്പമല്ല.
ഞാനന്വേഷിക്കുന്നത് ചരിത്രത്തിലെഴുതപ്പെട്ട നുണകളല്ല.ചരിത്രമെഴുതപ്പെടുന്നതിനും മുൻപൊരു കാലത്തെ നേരുകളാണ്.മൺമറഞ്ഞുപോയ നേരുകളുടെ ഫോസിൽ അന്വേഷിച്ചലയുക,കണ്ടെത്തുന്നവയെ ഡി എൻ എ ടെസ്റ്റ് നടത്തി വസ്തുതാപരമെന്ന് ഉറപ്പു വരുത്തുക.തെളിവു നിരത്തി സമർത്ഥിച്ച് ഉദ്ദേശിക്കുന്ന ആശയത്തെ സ്പഷ്ടമായി അവതരിപ്പിക്കുക....ഓരോ ചുവടും ആവശ്യപ്പെടുന്ന ശ്രദ്ധ...സമ്മർദ്ധം....'
ഞാനന്വേഷിക്കുന്നത് ചരിത്രത്തിലെഴുതപ്പെട്ട നുണകളല്ല.ചരിത്രമെഴുതപ്പെടുന്നതിനും മുൻപൊരു കാലത്തെ നേരുകളാണ്.മൺമറഞ്ഞുപോയ നേരുകളുടെ ഫോസിൽ അന്വേഷിച്ചലയുക,കണ്ടെത്തുന്നവയെ ഡി എൻ എ ടെസ്റ്റ് നടത്തി വസ്തുതാപരമെന്ന് ഉറപ്പു വരുത്തുക.തെളിവു നിരത്തി സമർത്ഥിച്ച് ഉദ്ദേശിക്കുന്ന ആശയത്തെ സ്പഷ്ടമായി അവതരിപ്പിക്കുക....ഓരോ ചുവടും ആവശ്യപ്പെടുന്ന ശ്രദ്ധ...സമ്മർദ്ധം....'
അവൾ അയാൾക്കു നേരെ മുഖം തിരിച്ചു.
' ആദ്യത്തെ ചുവടിനെ കൊന്നുകളയുന്നത് അവസാനത്തെ നേരിടാനുള്ള ധൈര്യക്കുറവാണ് അല്ലേ? '
'ജാനി നീ വിഷയത്തെ ആവശ്യമില്ലാതെ സങ്കീർണ്ണമാക്കുകയാണ്. ഫെമിനിസം കത്തിക്കൊണ്ടിരിക്കുന്ന തീയാണ്....അതിൽ നിന്നൊരു ചൂട്ടു കത്തിച്ചെടുത്താൽ തന്നെ തന്റെ ഗവേഷണം ഗംഭീരമായി അവസാനിപ്പിക്കാം.അതിനു പകരം ഇല്ലാത്ത ചാരത്തിലെ കനലൂതിത്തെളിക്കുകയാണ് നീ.'
അവളുടെ കണ്ണുകൾ പുറത്തേതോ ഒരു കാഴ്ചയിലുടക്കി നിശ്ചലമായതു പോലെ തോന്നിച്ചു.ചിന്തയിലൂന്നി സംസാരിക്കുമ്പോഴെന്ന പോലെ ഓരോ അക്ഷരവും ശ്രദ്ധാപൂർവം പെറുക്കിയെടുത്തായിരുന്നു മറുപടി.
'എന്റെ കാഴ്ച വിത്യസ്തമായതു കൊണ്ടാവാം കിഷൻ;ഇന്നു നാം കാണുന്ന തീയിൽ ഇന്ധനങ്ങളുടെ ധാരാളിത്തമുണ്ട്.പക്ഷേ സുലഭമായ ഈ ഇന്ധനങ്ങൾക്കപ്രാപ്യമായ എവിടെയോ ആണ് തീയുടെ ഉറവിടം.അതു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ'
എഴുന്നേറ്റ് സ്നേഹത്തോടെ അവളുടെ തോളിൽ കൈ വെച്ചു കിഷൻ.
'നമുക്കിറങ്ങാം...സന്ധ്യയാവുന്നു.'
ആകാശച്ചെരുവിൽ ചുവപ്പു പടർന്നു തുടങ്ങിയിരുന്നു.
അവരുടെ ബുള്ളറ്റ് അകന്നതിനു തൊട്ടുപിറകെ ഒരു സെലെരിയോ ആ കോഫീഷോപ്പിനു മുന്നിലൂടെ ചീറിപ്പാഞ്ഞു.മരണവേഗതയിലോടിയ ആ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഉമിത്തീയിലെന്ന പോലെ സ്വയമെരിഞ്ഞ് സ്മൃതി ഇരുന്നു.
അവരുടെ ബുള്ളറ്റ് അകന്നതിനു തൊട്ടുപിറകെ ഒരു സെലെരിയോ ആ കോഫീഷോപ്പിനു മുന്നിലൂടെ ചീറിപ്പാഞ്ഞു.മരണവേഗതയിലോടിയ ആ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഉമിത്തീയിലെന്ന പോലെ സ്വയമെരിഞ്ഞ് സ്മൃതി ഇരുന്നു.
(തുടരും)
Divija
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക