അനന്താനന്ദാന്വേഷണം. 9
^^^^^^^^^^^^^^^^^^^^^^^^
ഉണ്ണീ
വൈക്കത്തേയ്ക്ക് കാണിക്കയുമായി വന്ന മഞ്ചൽ വിശ്രമത്തിനു താഴ്ത്തിയതാണ് ഏറ്റുമാനൂരപ്പന്റെ തിരുമുറ്റത്ത്.
പിന്നീട് മഞ്ചലുയർത്താൻ പറ്റാതെ വന്നപ്പോൾ ,
ഉള്ളിലിരുന്ന
ഏഴരപ്പൊന്നാനകൾ ഭഗവാന് മുന്നിൽ
സമർപ്പിക്കപ്പെട്ടു.
^^^^^^^^^^^^^^^^^^^^^^^^
ഉണ്ണീ
വൈക്കത്തേയ്ക്ക് കാണിക്കയുമായി വന്ന മഞ്ചൽ വിശ്രമത്തിനു താഴ്ത്തിയതാണ് ഏറ്റുമാനൂരപ്പന്റെ തിരുമുറ്റത്ത്.
പിന്നീട് മഞ്ചലുയർത്താൻ പറ്റാതെ വന്നപ്പോൾ ,
ഉള്ളിലിരുന്ന
ഏഴരപ്പൊന്നാനകൾ ഭഗവാന് മുന്നിൽ
സമർപ്പിക്കപ്പെട്ടു.
ജനിജൻ താത്പര്യത്തോടെ കേട്ടിരുന്നു,
നമ്മുടെ പൂർവ്വികരുടെ കഥയും ഇതുപോലെയാണ് മൂന്നാം നൂറ്റാണ്ടിൽ
കുറവിലങ്ങാട് ദേശത്ത് പരിശുദ്ധ മാതാവ്
പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പള്ളി പണിതു എന്നറിഞ്ഞ് അവിടേക്ക് പോകാൻ യാത്രചെയ്തു വന്ന നമ്മൾ
ഇവിടെ ഉറച്ചു.
നമ്മുടെ പൂർവ്വികരുടെ കഥയും ഇതുപോലെയാണ് മൂന്നാം നൂറ്റാണ്ടിൽ
കുറവിലങ്ങാട് ദേശത്ത് പരിശുദ്ധ മാതാവ്
പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പള്ളി പണിതു എന്നറിഞ്ഞ് അവിടേക്ക് പോകാൻ യാത്രചെയ്തു വന്ന നമ്മൾ
ഇവിടെ ഉറച്ചു.
ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന എണ്ണ തൊട്ടു ശുദ്ധമാക്കുക
എന്ന ചുമതല.ഒരു നിയോഗമായി
നമ്മളിൽ വന്നുചേർന്നു.
എന്ന ചുമതല.ഒരു നിയോഗമായി
നമ്മളിൽ വന്നുചേർന്നു.
താനെത്തിപ്പെട്ട ദേശത്തിന്റെ
മഹത്വത്തിൽ ജനിജൻ അത്ഭുതപ്പെട്ടു
തന്റെ ജീവിതവും ഒരു നിയോഗം പോലെ
ജനിക്കു തോന്നി.
അവർ മുറ്റത്തേക്ക് ഇറങ്ങി,
ലക്ഷണമൊത്ത ഒരു കൊച്ചു വീടിന്റെ പണികൾ അതിവേഗം നടക്കുകയാണ്,
ആധുനിക സൗകര്യങ്ങൾ ഉള്ള
വീട് വേണം പിള്ളേർക്ക് എന്നാണ്
പപ്പയുടെ നിർബന്ധം
രണ്ട് ബഡ്റൂം ഹാൾ മറ്റ് സൗകര്യങ്ങൾ
താനങ്ങനെയുള്ള ഒരു റൂമിൽ
ഇതുവരെ ഉറങ്ങിയിട്ടില്ല
എന്നകാര്യം പപ്പയ്ക്ക് അറിയുമോ എന്തോ?
മഹത്വത്തിൽ ജനിജൻ അത്ഭുതപ്പെട്ടു
തന്റെ ജീവിതവും ഒരു നിയോഗം പോലെ
ജനിക്കു തോന്നി.
അവർ മുറ്റത്തേക്ക് ഇറങ്ങി,
ലക്ഷണമൊത്ത ഒരു കൊച്ചു വീടിന്റെ പണികൾ അതിവേഗം നടക്കുകയാണ്,
ആധുനിക സൗകര്യങ്ങൾ ഉള്ള
വീട് വേണം പിള്ളേർക്ക് എന്നാണ്
പപ്പയുടെ നിർബന്ധം
രണ്ട് ബഡ്റൂം ഹാൾ മറ്റ് സൗകര്യങ്ങൾ
താനങ്ങനെയുള്ള ഒരു റൂമിൽ
ഇതുവരെ ഉറങ്ങിയിട്ടില്ല
എന്നകാര്യം പപ്പയ്ക്ക് അറിയുമോ എന്തോ?
മന്ത്രാക്ഷരങ്ങൾ നാലും ജപക്കണക്ക്
നൂറ്റി ഇരുപത്തിനാല് വീതം കൂട്ടി എടുത്താൽ ഒന്ന് അഥവാ
ഏകം
തോമസ് ജോൺ വിശദീകരിച്ചു…
നൂറ്റി ഇരുപത്തിനാല് വീതം കൂട്ടി എടുത്താൽ ഒന്ന് അഥവാ
ഏകം
തോമസ് ജോൺ വിശദീകരിച്ചു…
ജനിയുടെ നടത്തം അൽപം പിറകിലായി,
ഉണ്ണീ എന്താ
മോള് വിളിക്കുന്നുണ്ടോ,
ജാള്യത മറച്ച്
ജനി ഒപ്പമെത്തി
ഇല്ല വെറുതെ എന്തോ.. പറയാൻ.
ഉണ്ണീ എന്താ
മോള് വിളിക്കുന്നുണ്ടോ,
ജാള്യത മറച്ച്
ജനി ഒപ്പമെത്തി
ഇല്ല വെറുതെ എന്തോ.. പറയാൻ.
നടന്നെത്തിയത്
തൊടിയിൽ പനയോലകളാൽ
പുതുതായി കെട്ടിയുയർത്തിയ
ഒരു സമചതുരപ്പുരയുടെ മുന്നിൽ.
തൊടിയിൽ പനയോലകളാൽ
പുതുതായി കെട്ടിയുയർത്തിയ
ഒരു സമചതുരപ്പുരയുടെ മുന്നിൽ.
ചാണകം മെഴുകിയ തറയിലിരുന്ന്
മൂത്തേടൻ,
വാഴപ്പോള പൊളിച്ചെടുക്കുന്നു
തോമസ് ജോൺ ,
വാഴപ്പോള കൈയ്യിലെടുക്കാനാഞ്ഞു,
തൊടരുത് കുഞ്ഞേ,
മുത്തേടന്റെ നേർത്ത സ്വരത്തിന്
നല്ല തീഷ്ണതയുള്ളത് പോലെ,
മൂത്തേടൻ,
വാഴപ്പോള പൊളിച്ചെടുക്കുന്നു
തോമസ് ജോൺ ,
വാഴപ്പോള കൈയ്യിലെടുക്കാനാഞ്ഞു,
തൊടരുത് കുഞ്ഞേ,
മുത്തേടന്റെ നേർത്ത സ്വരത്തിന്
നല്ല തീഷ്ണതയുള്ളത് പോലെ,
ഇതുണങ്ങാനോ നാരെടുക്കാനോ
വല നെയ്യാനോ രണ്ടാമതൊരാൾ
തൊടാൻ പാടില്ല.
വല നെയ്യാനോ രണ്ടാമതൊരാൾ
തൊടാൻ പാടില്ല.
തന്റെ നേരേ നോക്കുമ്പോൾ
അസാധാരണമായ ഒരു വാത്സല്യം
ആ കണ്ണുകളിൽ തെളിഞ്ഞുവരുന്നത്
ജനി കണ്ടു.
ഉണ്ണി വരൂ,
മുത്തേടന് ഊണ് അവിടെ എടുത്തു കാണും .
ണാൻ വന്നോളാം കുഞ്ഞേ.
അസാധാരണമായ ഒരു വാത്സല്യം
ആ കണ്ണുകളിൽ തെളിഞ്ഞുവരുന്നത്
ജനി കണ്ടു.
ഉണ്ണി വരൂ,
മുത്തേടന് ഊണ് അവിടെ എടുത്തു കാണും .
ണാൻ വന്നോളാം കുഞ്ഞേ.
പതിവില്ലാതെ
മേശയിൽ ചോറും കറികളും
ഒരുക്കിവച്ച്
ജിൻസി അടുക്കളയിലേക്ക്
വലിഞ്ഞു,
ഊണ് കഴിയുംവരെ അവിടെ പമ്മിനിന്നു.
മേശയിൽ ചോറും കറികളും
ഒരുക്കിവച്ച്
ജിൻസി അടുക്കളയിലേക്ക്
വലിഞ്ഞു,
ഊണ് കഴിയുംവരെ അവിടെ പമ്മിനിന്നു.
ജനിയെ കൈയ്യും കണ്ണും കാണിച്ചത്
പപ്പ പിടിച്ചെടുത്തത് ആകെയൊരു
ചമ്മലായിപ്പോയി.
പപ്പ പിടിച്ചെടുത്തത് ആകെയൊരു
ചമ്മലായിപ്പോയി.
ഊണ്കഴിഞ്ഞ് എണീൽക്കാൻ നേരം
രാവിലെ കുറച്ചു സമയം പുറത്തേക്ക്
ഒന്നിറങ്ങി അൽപം വർത്തമാനം
പറയുന്നന്നേയുള്ളൂ
ഉച്ചകഴിഞ്ഞ് എല്ലാവരും ഇവിടൊക്കെത്തന്നെ ഒണ്ട് കേട്ടോ
ആരോടെന്നില്ലാതെ പറഞ്ഞിട്ട്
നേർത്ത ചിരിയോടെ
തോമസ് ജോൺ തന്റെ മുറിയിലേക്ക് നടന്നു.
രാവിലെ കുറച്ചു സമയം പുറത്തേക്ക്
ഒന്നിറങ്ങി അൽപം വർത്തമാനം
പറയുന്നന്നേയുള്ളൂ
ഉച്ചകഴിഞ്ഞ് എല്ലാവരും ഇവിടൊക്കെത്തന്നെ ഒണ്ട് കേട്ടോ
ആരോടെന്നില്ലാതെ പറഞ്ഞിട്ട്
നേർത്ത ചിരിയോടെ
തോമസ് ജോൺ തന്റെ മുറിയിലേക്ക് നടന്നു.
അലമാരയിൽ ചാരി നിന്നിരുന്ന ജിൻസി
അറിയാതെ വലിയൊരു പ്ളേറ്റെടുത്ത്
മുഖംമറച്ചു.
അറിയാതെ വലിയൊരു പ്ളേറ്റെടുത്ത്
മുഖംമറച്ചു.
മുറിയിലെത്തിയതും അവൾ മുഖം വീർപ്പിച്ചു
എന്തൊരു പഠിത്തമാ ഇത്
ഏതുനേരവും എന്നാ പറയുവാ
പപ്പയും മോനും.
ജനിയുടെ ഉള്ളിൽ ചിരി പൊട്ടിയെങ്കിലും
ഗൗരവം വിടാതെ പറഞ്ഞു,
നീ കേട്ടാൽ കഥയാക്കിക്കളയും
എന്നാ പപ്പ പറയുന്നത്
അതാണ് നിന്നോട് പറയാത്തത്.
എന്തൊരു പഠിത്തമാ ഇത്
ഏതുനേരവും എന്നാ പറയുവാ
പപ്പയും മോനും.
ജനിയുടെ ഉള്ളിൽ ചിരി പൊട്ടിയെങ്കിലും
ഗൗരവം വിടാതെ പറഞ്ഞു,
നീ കേട്ടാൽ കഥയാക്കിക്കളയും
എന്നാ പപ്പ പറയുന്നത്
അതാണ് നിന്നോട് പറയാത്തത്.
ചിണുക്കത്തോടെ എന്തോ പറയാനാഞ്ഞ
അവളുടെ മുഖം
ജനി തന്റെ നെഞ്ചിൽ ഒളിപ്പിച്ചു.
അവന്റെ പുറം നുള്ളിപ്പറിക്കണം
എന്നു വിചാരിച്ചു നീങ്ങിയ
അവളുടെ വിരലുകൾ
നാണത്താൽ പിറകിലൂടെ
അവന്റെ ചുമലിലൊളിച്ചു.
അവളുടെ മുഖം
ജനി തന്റെ നെഞ്ചിൽ ഒളിപ്പിച്ചു.
അവന്റെ പുറം നുള്ളിപ്പറിക്കണം
എന്നു വിചാരിച്ചു നീങ്ങിയ
അവളുടെ വിരലുകൾ
നാണത്താൽ പിറകിലൂടെ
അവന്റെ ചുമലിലൊളിച്ചു.
ബ്രാഹ്മ മുഹൂർത്തം ആരംഭിക്കും മുമ്പേ
കുളിച്ച് നിലവറയിൽ പ്രവേശിച്ചു
ജനിജൻ വിളക്ക് തെളിച്ചു,
ഇതേസമയം
തോമസ് ജോണിന്റെ പ്രാർത്ഥനാമുറി
പന്ത്രണ്ട് മെഴുകുതിരികളാൽ
വിളങ്ങി നിന്നു.
കുളിച്ച് നിലവറയിൽ പ്രവേശിച്ചു
ജനിജൻ വിളക്ക് തെളിച്ചു,
ഇതേസമയം
തോമസ് ജോണിന്റെ പ്രാർത്ഥനാമുറി
പന്ത്രണ്ട് മെഴുകുതിരികളാൽ
വിളങ്ങി നിന്നു.
ജനിജൻ പ്രകമ്പനോർജ്ജം
ജീവശ്വാസമായെടുത്തുകൊണ്ട്
മന്ത്രിച്ചു,
പ്രപഞ്ച ശക്തി അനുഗ്രഹമായി
വരുവാൻ
അതെന്നിൽ പ്രകാശമാകുവാൻ
ഏഴു വൻകരകളെ
എന്റെ ശരീരത്തിലെ ഏഴു ഭാഗമാക്കി
നൂറ്റി ഇരുപത്തിനാലു ജപിക്കുന്നു ഞാൻ,
ജീവശ്വാസമായെടുത്തുകൊണ്ട്
മന്ത്രിച്ചു,
പ്രപഞ്ച ശക്തി അനുഗ്രഹമായി
വരുവാൻ
അതെന്നിൽ പ്രകാശമാകുവാൻ
ഏഴു വൻകരകളെ
എന്റെ ശരീരത്തിലെ ഏഴു ഭാഗമാക്കി
നൂറ്റി ഇരുപത്തിനാലു ജപിക്കുന്നു ഞാൻ,
ഏഴു സാഗരങ്ങളെ
എന്നിലെ
മിഴിനീർ മുതൽ ജനിനീർ. വരെയുള്ള
ഏഴ് ജലാംശമാക്കി
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
എന്നിലെ
മിഴിനീർ മുതൽ ജനിനീർ. വരെയുള്ള
ഏഴ് ജലാംശമാക്കി
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
ഏഴുനിറങ്ങളെ
എന്റെ ശരീരത്തിലെ ഏഴ് നിറങ്ങളായിക്കണ്ട്
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
എന്റെ ശരീരത്തിലെ ഏഴ് നിറങ്ങളായിക്കണ്ട്
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
ഏഴുസ്വരങ്ങളെ
എന്നിലുറവാകുന്ന ഏഴുശബ്ദങ്ങളായി കണ്ട്
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
എന്നിലുറവാകുന്ന ഏഴുശബ്ദങ്ങളായി കണ്ട്
നൂറ്റി ഇരുപത്തിനാല് ജപിക്കുന്നു ഞാൻ.
നാല് മന്ത്രാക്ഷരങ്ങളാൽ
നാനൂറ്റി തൊണ്ണൂറ്റാറ് ജപം കഴിഞ്ഞ്
ഉണർന്ന ജനിജൻ
തന്റെ ശരീരത്തിലെ ഓരോ അണുവും
പ്രകമ്പനം കൊള്ളുന്നതറിഞ്ഞു.
നാനൂറ്റി തൊണ്ണൂറ്റാറ് ജപം കഴിഞ്ഞ്
ഉണർന്ന ജനിജൻ
തന്റെ ശരീരത്തിലെ ഓരോ അണുവും
പ്രകമ്പനം കൊള്ളുന്നതറിഞ്ഞു.
നിലവറ തുറക്കുന്നതും കാത്ത്
മറഞ്ഞു നിന്ന ജിൻസി
തന്റെ കണ്ണിൽ പതിഞ്ഞ
മാന്ത്രിക തേജസ്സ് താങ്ങാനാകാതെ
കണ്ണുകൾ ചിമ്മിയടച്ചു.
മറഞ്ഞു നിന്ന ജിൻസി
തന്റെ കണ്ണിൽ പതിഞ്ഞ
മാന്ത്രിക തേജസ്സ് താങ്ങാനാകാതെ
കണ്ണുകൾ ചിമ്മിയടച്ചു.
തലേദിവസം
ചോറുണ്ണാനെത്തിയ മുത്തേടനപ്പാപ്പൻ
പറഞ്ഞ കഥകളെല്ലാം അവളോർത്തു
മോളുടെ പ്രാർത്ഥനയാണ് ഞങ്ങളുടെയെല്ലാം ജോലിക്കും അധ്വാനത്തിനും ഫലമുണ്ടാക്കുന്നത്
ഇവിടുത്തെ മകളും അമ്മയും പെണ്ണും
എല്ലാമായി നിൽക്കുന്നത് മോളാണ്
മോളുവേണം എല്ലാം ജയിപ്പിക്കാൻ.
ചോറുണ്ണാനെത്തിയ മുത്തേടനപ്പാപ്പൻ
പറഞ്ഞ കഥകളെല്ലാം അവളോർത്തു
മോളുടെ പ്രാർത്ഥനയാണ് ഞങ്ങളുടെയെല്ലാം ജോലിക്കും അധ്വാനത്തിനും ഫലമുണ്ടാക്കുന്നത്
ഇവിടുത്തെ മകളും അമ്മയും പെണ്ണും
എല്ലാമായി നിൽക്കുന്നത് മോളാണ്
മോളുവേണം എല്ലാം ജയിപ്പിക്കാൻ.
അറിയാതെ അവൾ മുട്ടുകുത്തി
കണ്ണുകൾ മുകളിലേക്കുയർത്തി.
കണ്ണുകൾ മുകളിലേക്കുയർത്തി.
VG.വാസ്സൻ. തുടരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക