വിളക്ക് വെക്കാനായി പൂജാ മുറിയിൽ കയറിയപ്പോഴേ ഭുവനക്ക് തോന്നി, വേറെ ആരുടെയോ അടക്കിപിടിച്ചൊരു സംസാരം കേട്ടതുപോലെ. വീണ്ടും ശ്രദ്ധിച്ചപ്പോൾ കേൾക്കുന്നുമില്ല. എണ്ണയൊഴിച്ച് തിരിയിട്ടു കത്തിച്ചു പീഠത്തിലിരിക്കുന്ന ദേവീസ്തുതി എടുത്തു. വീണ്ടും അതേപോലൊരു അടക്കം പറച്ചിൽ. ദേവീസ്തുതി അവിടെത്തന്നെ വെച്ച് മനസ്സിൽ ജപിക്കാൻ തുടങ്ങി.
ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല. നാമജപം നിർത്തിയപ്പോൾ പിന്നെയും ആരോ അടക്കംപറയുന്നതുപോലെ. കണ്ണ് തുറക്കാൻ തന്നെ ഭുവനക്ക് പേടി തോന്നി. കുറെ സമയം അങ്ങനെ തന്നെ ഇരുന്നു. ഉള്ളിൽ നിന്നും ഏതോ ഒരു പേടി ഉയർന്നു വന്നു ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി. എത്ര സമയം അങ്ങനെ കഴിഞ്ഞുവെന്നറിയില്ല. ഇപ്പോൾ ആ അടക്കം പറച്ചിൽ നിന്നിരിക്കുന്നു. പതുക്കെ കണ്ണുകൾ തുറന്നു നോക്കി.
ആരെയും കാണുന്നില്ല. പക്ഷെ., ആ നിശബ്ദതയാണ് ഏറെ പേടിപ്പെടുത്തുന്നത്.
പെട്ടെന്നാണ് അത് ശ്രദ്ധയിൽ പെട്ടത്. രണ്ടു കാൽപ്പാടുകൾ. അത് പൂജാമുറിയും കഴിഞ്ഞു പുറത്തേക്കു പോവുകയാണ്. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ എങ്ങനെയോ ഒരു ധൈര്യം വന്നു. വരുന്നത് വരട്ടെ എന്ന് കരുതി എഴുനേറ്റു. ആ കാൽപ്പാടുകളുടെ പുറകെ നടന്നു. വീടും തൊടിയും ഒക്കെ കഴിഞ്ഞു പോയത് അറിഞ്ഞില്ല. ഏതോ ഒരുൾപ്രേരണ തന്നെ എങ്ങോട്ടോ നയിക്കുകയാണെന്നു ഭുവനക്കു തോന്നി. അവസാനം തൊടിയുടെ അങ്ങേ അറ്റത്തെ കുങ്കുമത്തറയിൽ അവസാനിച്ച ആ കാൽപ്പാടുകൾക്കു മുന്നിലെത്തി നിന്നു.!
കാരണവന്മാരുടെ കാലത്ത് എന്നും വിളക്ക് വെയ്പും പൂജയും ഒക്കെ ഉണ്ടായിരുന്നതായിരുന്നു ആ കുങ്കുമത്തറ എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.
ആ കാൽപ്പാടുകൾ അവസാനിച്ചപ്പോഴാണ് യാത്രയിൽ നിന്നും ഉണർന്നത്. ചുറ്റിലും ഇരുട്ടു മാത്രം. എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഭയന്നു നിൽക്കുമ്പോൾ പെട്ടെന്ന് ചുറ്റിനുമൊരു പ്രകാശം പറന്നു. ആര് കൊളുത്തിയതെന്നറിയാതെ തെളിഞ്ഞു കത്തുന്ന ഒരു വിളക്ക് . തൊണ്ടയിൽ കുരുങ്ങിയൊരു നിലവിളി പുറത്തേക്കു വരാതെ ശ്വാസം മുട്ടി പിടഞ്ഞു.
തോളിൽ ആരോ തൊട്ടുണർത്തി എന്ന് തോന്നി. തോന്നലായിരുന്നില്ല, ആരോ തട്ടി വിളിച്ചത് തന്നെ. പേടികൊണ്ട് ആദ്യം തിരിഞ്ഞു നോക്കിയില്ല. എന്നാലും അപ്പോഴേക്കും എങ്ങുനിന്നോ പരന്നെത്തി ചുറ്റിലും നിറഞ്ഞു നിന്ന ഏതോ ഒരു സുഗന്ധത്തിന്റെ വശ്യതയിൽ തിരിഞ്ഞു നോക്കിപ്പോയി.
മനോഹരിയായ ഒരു സ്ത്രീ. സൌന്ദര്യത്തെക്കാളേറെ ആ കണ്ണിലെ സ്നേഹവും ശാന്തതയും . അത് കണ്ടപ്പോൾ അൽപാൽപമായി കുറഞ്ഞു വന്ന പേടി മുഴുവനായും എങ്ങോ പോയി മറഞ്ഞു. എപ്പോഴും കൂടെയുള്ള ആരെയോ കണ്ട സന്തോഷമാണ് തോന്നിയത്.
"എന്താ.. പേടിച്ചു പോയോ... സാരമില്ല... ഭുവനയെ ഞാൻ വീട്ടിൽ കൊണ്ട് വിടാം."
അത്ഭുതമായിരുന്നു ആ വാക്കുകൾ.
അത് മനസിലാക്കിയെന്നോണം അവർ പറഞ്ഞു. "എനിക്കറിയാം ഭുവനയെ. എന്റെ കൂടെ വന്നോളു . പേടിക്കണ്ട."
...................
എല്ലാമൊരു മിഥ്യയോ അതോ സത്യമോ..? ഒന്നും മനസ്സിൽ തെളിഞ്ഞു വരുന്നുമില്ല. ഒരുപാട് പൊരുത്തക്കേടുകൾക്കിടയിൽ പെട്ട് മനസ്സ് ഇളകിമറിയുന്നുണ്ട്. എന്താണെന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം എവിടെയൊക്കെയോ എന്തൊക്കെയോ കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട്.
പക്ഷെ., ആരോ കൂടെയുണ്ട് എന്നതൊരു ആശ്വാസമായാണ് തോന്നിയത്., ഒരുപാട് ആളുകളുടെ നടുവിൽ ഒറ്റപ്പെട്ടു പോയതുകൊണ്ടാവാം മറ്റുള്ളവരുടെ മുന്നിൽ എന്നും ഒരു അപകർഷതാബോധം തോന്നിയിരുന്നു.
അതൊന്നും ഒന്നുമല്ലെന്നും, അവരൊന്നും ആരുമല്ലെന്നും, ഇതാണ് ഏറ്റവും വലിയ ബന്ധവും സ്നേഹവുമെന്നും മനസ്സിൽ ഉറച്ചു വരുന്നു.
വല്ലാത്തൊരു ശാന്തത!!. ധൈര്യം!!. ഇതുവരെ തോന്നാത്ത സ്നേഹം, അതൊരു അരുവിയായി അങ്ങനെ ഒഴുകി ഒഴുകി പോവുകയാണ്. കാണുന്ന എല്ലാറ്റിനോടും സ്നേഹം., എന്തിനോടും സ്നേഹം., സ്നേഹം മാത്രം.
..........................
പിന്നീട് എന്ത് ചെയ്യുമ്പോഴും എല്ലാം യാന്ത്രികമായി തോന്നി. മനസ് ഇന്നലെയിലേക്കാണ് കുതിച്ചിറങ്ങുന്നത്. ദേഹമാകെ പൊതിയുന്ന സ്നേഹസ്പർശത്തിന്റെ ആ നിറഞ്ഞ ചിരിയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ എങ്ങനെ ഇനി കാണുമെന്നോ, ആ കാഴ്ച ഒരു മിഥ്യയായിരുന്നോ, എന്നൊന്നും അറിയുന്നില്ല. എങ്കിലും കാത്തിരിക്കാനൊരു സുഖം. ഇനിയും കാണണമെന്ന ഒരു മോഹം.
സന്ധ്യാദീപം കൊളുത്താൻ വല്ലാത്ത ഒരു തിരക്കായിരുന്നു. സന്ധ്യയായിക്കിട്ടാൻ വേണ്ടി മനസ്സ് തിരക്ക് കൂട്ടാൻ തുടങ്ങി.,
ഒടുവിൽ പൂജാ മുറിയിൽ കയറി ദീപം കൊളുത്തിയപ്പോഴാണ് സമാധാനമായത്.
പക്ഷെ ആരെയും കാണുന്നില്ല. പ്രതീക്ഷിക്കുന്ന പോലെ ഒന്നും!
പ്രാർത്ഥിക്കാൻ പോലും ശ്രദ്ധ കിട്ടുന്നില്ല..
കണ്ണടയ്ക്കുമ്പോൾ ഇന്നലെ കണ്ട ആ മുഖം മാത്രം തെളിഞ്ഞു വരുന്നു.
ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല. നാമജപം നിർത്തിയപ്പോൾ പിന്നെയും ആരോ അടക്കംപറയുന്നതുപോലെ. കണ്ണ് തുറക്കാൻ തന്നെ ഭുവനക്ക് പേടി തോന്നി. കുറെ സമയം അങ്ങനെ തന്നെ ഇരുന്നു. ഉള്ളിൽ നിന്നും ഏതോ ഒരു പേടി ഉയർന്നു വന്നു ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി. എത്ര സമയം അങ്ങനെ കഴിഞ്ഞുവെന്നറിയില്ല. ഇപ്പോൾ ആ അടക്കം പറച്ചിൽ നിന്നിരിക്കുന്നു. പതുക്കെ കണ്ണുകൾ തുറന്നു നോക്കി.
ആരെയും കാണുന്നില്ല. പക്ഷെ., ആ നിശബ്ദതയാണ് ഏറെ പേടിപ്പെടുത്തുന്നത്.
പെട്ടെന്നാണ് അത് ശ്രദ്ധയിൽ പെട്ടത്. രണ്ടു കാൽപ്പാടുകൾ. അത് പൂജാമുറിയും കഴിഞ്ഞു പുറത്തേക്കു പോവുകയാണ്. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ എങ്ങനെയോ ഒരു ധൈര്യം വന്നു. വരുന്നത് വരട്ടെ എന്ന് കരുതി എഴുനേറ്റു. ആ കാൽപ്പാടുകളുടെ പുറകെ നടന്നു. വീടും തൊടിയും ഒക്കെ കഴിഞ്ഞു പോയത് അറിഞ്ഞില്ല. ഏതോ ഒരുൾപ്രേരണ തന്നെ എങ്ങോട്ടോ നയിക്കുകയാണെന്നു ഭുവനക്കു തോന്നി. അവസാനം തൊടിയുടെ അങ്ങേ അറ്റത്തെ കുങ്കുമത്തറയിൽ അവസാനിച്ച ആ കാൽപ്പാടുകൾക്കു മുന്നിലെത്തി നിന്നു.!
കാരണവന്മാരുടെ കാലത്ത് എന്നും വിളക്ക് വെയ്പും പൂജയും ഒക്കെ ഉണ്ടായിരുന്നതായിരുന്നു ആ കുങ്കുമത്തറ എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.
ആ കാൽപ്പാടുകൾ അവസാനിച്ചപ്പോഴാണ് യാത്രയിൽ നിന്നും ഉണർന്നത്. ചുറ്റിലും ഇരുട്ടു മാത്രം. എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഭയന്നു നിൽക്കുമ്പോൾ പെട്ടെന്ന് ചുറ്റിനുമൊരു പ്രകാശം പറന്നു. ആര് കൊളുത്തിയതെന്നറിയാതെ തെളിഞ്ഞു കത്തുന്ന ഒരു വിളക്ക് . തൊണ്ടയിൽ കുരുങ്ങിയൊരു നിലവിളി പുറത്തേക്കു വരാതെ ശ്വാസം മുട്ടി പിടഞ്ഞു.
തോളിൽ ആരോ തൊട്ടുണർത്തി എന്ന് തോന്നി. തോന്നലായിരുന്നില്ല, ആരോ തട്ടി വിളിച്ചത് തന്നെ. പേടികൊണ്ട് ആദ്യം തിരിഞ്ഞു നോക്കിയില്ല. എന്നാലും അപ്പോഴേക്കും എങ്ങുനിന്നോ പരന്നെത്തി ചുറ്റിലും നിറഞ്ഞു നിന്ന ഏതോ ഒരു സുഗന്ധത്തിന്റെ വശ്യതയിൽ തിരിഞ്ഞു നോക്കിപ്പോയി.
മനോഹരിയായ ഒരു സ്ത്രീ. സൌന്ദര്യത്തെക്കാളേറെ ആ കണ്ണിലെ സ്നേഹവും ശാന്തതയും . അത് കണ്ടപ്പോൾ അൽപാൽപമായി കുറഞ്ഞു വന്ന പേടി മുഴുവനായും എങ്ങോ പോയി മറഞ്ഞു. എപ്പോഴും കൂടെയുള്ള ആരെയോ കണ്ട സന്തോഷമാണ് തോന്നിയത്.
"എന്താ.. പേടിച്ചു പോയോ... സാരമില്ല... ഭുവനയെ ഞാൻ വീട്ടിൽ കൊണ്ട് വിടാം."
അത്ഭുതമായിരുന്നു ആ വാക്കുകൾ.
അത് മനസിലാക്കിയെന്നോണം അവർ പറഞ്ഞു. "എനിക്കറിയാം ഭുവനയെ. എന്റെ കൂടെ വന്നോളു . പേടിക്കണ്ട."
...................
എല്ലാമൊരു മിഥ്യയോ അതോ സത്യമോ..? ഒന്നും മനസ്സിൽ തെളിഞ്ഞു വരുന്നുമില്ല. ഒരുപാട് പൊരുത്തക്കേടുകൾക്കിടയിൽ പെട്ട് മനസ്സ് ഇളകിമറിയുന്നുണ്ട്. എന്താണെന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം എവിടെയൊക്കെയോ എന്തൊക്കെയോ കെട്ടു പിണഞ്ഞു കിടക്കുന്നുണ്ട്.
പക്ഷെ., ആരോ കൂടെയുണ്ട് എന്നതൊരു ആശ്വാസമായാണ് തോന്നിയത്., ഒരുപാട് ആളുകളുടെ നടുവിൽ ഒറ്റപ്പെട്ടു പോയതുകൊണ്ടാവാം മറ്റുള്ളവരുടെ മുന്നിൽ എന്നും ഒരു അപകർഷതാബോധം തോന്നിയിരുന്നു.
അതൊന്നും ഒന്നുമല്ലെന്നും, അവരൊന്നും ആരുമല്ലെന്നും, ഇതാണ് ഏറ്റവും വലിയ ബന്ധവും സ്നേഹവുമെന്നും മനസ്സിൽ ഉറച്ചു വരുന്നു.
വല്ലാത്തൊരു ശാന്തത!!. ധൈര്യം!!. ഇതുവരെ തോന്നാത്ത സ്നേഹം, അതൊരു അരുവിയായി അങ്ങനെ ഒഴുകി ഒഴുകി പോവുകയാണ്. കാണുന്ന എല്ലാറ്റിനോടും സ്നേഹം., എന്തിനോടും സ്നേഹം., സ്നേഹം മാത്രം.
..........................
പിന്നീട് എന്ത് ചെയ്യുമ്പോഴും എല്ലാം യാന്ത്രികമായി തോന്നി. മനസ് ഇന്നലെയിലേക്കാണ് കുതിച്ചിറങ്ങുന്നത്. ദേഹമാകെ പൊതിയുന്ന സ്നേഹസ്പർശത്തിന്റെ ആ നിറഞ്ഞ ചിരിയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ എങ്ങനെ ഇനി കാണുമെന്നോ, ആ കാഴ്ച ഒരു മിഥ്യയായിരുന്നോ, എന്നൊന്നും അറിയുന്നില്ല. എങ്കിലും കാത്തിരിക്കാനൊരു സുഖം. ഇനിയും കാണണമെന്ന ഒരു മോഹം.
സന്ധ്യാദീപം കൊളുത്താൻ വല്ലാത്ത ഒരു തിരക്കായിരുന്നു. സന്ധ്യയായിക്കിട്ടാൻ വേണ്ടി മനസ്സ് തിരക്ക് കൂട്ടാൻ തുടങ്ങി.,
ഒടുവിൽ പൂജാ മുറിയിൽ കയറി ദീപം കൊളുത്തിയപ്പോഴാണ് സമാധാനമായത്.
പക്ഷെ ആരെയും കാണുന്നില്ല. പ്രതീക്ഷിക്കുന്ന പോലെ ഒന്നും!
പ്രാർത്ഥിക്കാൻ പോലും ശ്രദ്ധ കിട്ടുന്നില്ല..
കണ്ണടയ്ക്കുമ്പോൾ ഇന്നലെ കണ്ട ആ മുഖം മാത്രം തെളിഞ്ഞു വരുന്നു.
ഒടുവിൽ സങ്കടത്തോടെ എഴുനേറ്റു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴായിരുന്നു ആ ചോദ്യം.
"ഭുവന പോവുകയായോ.............?"
തിരിഞ്ഞു നോക്കിയപ്പോൾ കൊളുത്തി വെച്ച നിലവിളക്കിനടുത്തു ഇരിക്കുന്നു. സ്നേഹത്തിന്റെ പ്രഭാവലയം പോലെ.!
കുറച്ചു സംസാരിച്ചിട്ടു പോവാമെന്നു പറഞ്ഞപ്പോൾ അങ്ങനൊന്ന് കേൾക്കാൻ വേണ്ടി മാത്രമാണ് ഇത്ര നേരം കാത്തിരുന്നത് എന്ന ആഗ്രഹത്തോടെ തന്നെ അടുത്ത് ചെന്നിരുന്നു. യാതൊരു അപരിചിതത്വവും തോന്നിയില്ലെന്നു മാത്രമല്ല, സ്വന്തം അമ്മയുടെ മടിത്തട്ടിൽ എത്തിയ പോലൊരു സുരക്ഷിതത്വവും.
ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ചിരിച്ചു കൊണ്ടൊരു ചോദ്യവും.
"ഭുവന ഇപ്പൊ ആലോചിച്ചത്, ഞാൻ ആരാണെന്നും എന്താണെന്നും അല്ലെ?"
അതെ എന്ന് തലയാട്ടി പോയി.
"എന്നെ ഗംഗ എന്ന് വിളിച്ചോളു. ഭുവനക്കെന്തും എന്നോട് പറയാം. എന്നോട് ചോദിക്കാം. ഞാൻ ഉണ്ടാവും ഭുവനയുടെ കൂടെ എന്നും. അത്രക്കിഷ്ടമാണ് ഭുവനയെ എനിക്ക്."
.....................................
"ഭുവന പോവുകയായോ.............?"
തിരിഞ്ഞു നോക്കിയപ്പോൾ കൊളുത്തി വെച്ച നിലവിളക്കിനടുത്തു ഇരിക്കുന്നു. സ്നേഹത്തിന്റെ പ്രഭാവലയം പോലെ.!
കുറച്ചു സംസാരിച്ചിട്ടു പോവാമെന്നു പറഞ്ഞപ്പോൾ അങ്ങനൊന്ന് കേൾക്കാൻ വേണ്ടി മാത്രമാണ് ഇത്ര നേരം കാത്തിരുന്നത് എന്ന ആഗ്രഹത്തോടെ തന്നെ അടുത്ത് ചെന്നിരുന്നു. യാതൊരു അപരിചിതത്വവും തോന്നിയില്ലെന്നു മാത്രമല്ല, സ്വന്തം അമ്മയുടെ മടിത്തട്ടിൽ എത്തിയ പോലൊരു സുരക്ഷിതത്വവും.
ആ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ചിരിച്ചു കൊണ്ടൊരു ചോദ്യവും.
"ഭുവന ഇപ്പൊ ആലോചിച്ചത്, ഞാൻ ആരാണെന്നും എന്താണെന്നും അല്ലെ?"
അതെ എന്ന് തലയാട്ടി പോയി.
"എന്നെ ഗംഗ എന്ന് വിളിച്ചോളു. ഭുവനക്കെന്തും എന്നോട് പറയാം. എന്നോട് ചോദിക്കാം. ഞാൻ ഉണ്ടാവും ഭുവനയുടെ കൂടെ എന്നും. അത്രക്കിഷ്ടമാണ് ഭുവനയെ എനിക്ക്."
.....................................
ഒന്നും ചോദിക്കാനും പറയാനും തോന്നിയില്ല, തോന്നുന്നില്ല എന്നതാണ് വാസ്തവം..
അലിവോരുന്ന ആ കണ്ണിൽ നോക്കിയിരുന്നു കുറെ നേരം. അതൊരു ആഴക്കടലാണെന്ന് തന്നെ തോന്നിപ്പോയി..
എത്രയൊക്കെ കണ്ടാലും മതിയാവാത്ത കടലിന്റെ വശ്യത.
എത്ര അനുഭവിച്ചാലും മതിയാവാത്ത സ്നേഹം.
ആ ധ്യാനത്തിൽ നിന്നുണർന്നപ്പോൾ ഗംഗ തന്നെ പറഞ്ഞു. "ഭുവന പൊയ്ക്കോളു. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടാവും. ഭുവനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതല്ലേ. ജോലികൾ, പഠിപ്പ്, അങ്ങനെ എന്തൊക്കെ. പോയി അതൊക്കെ ചെയ്തോളു. ഏപ്പോഴും ഞാനുണ്ടാവും കൂടെ."
മനസില്ലാ മനസ്സോടെയാണ് എഴുനേറ്റത്. എന്റെ മടി കണ്ടോ, വിഷമം കണ്ടോ, എന്തോ, ഗംഗ പറഞ്ഞു.
"നാളെ ഞാൻ ഇത്തിരി നേരത്തെ വരാം. നമുക്കൊത്തിരി സംസാരിക്കാം."
ആ ഒരു സന്തോഷത്തിൽ ഭുവനക്ക് യാതൊരു ജോലിഭാരവും അനുഭവപ്പെട്ടില്ല.
അലിവോരുന്ന ആ കണ്ണിൽ നോക്കിയിരുന്നു കുറെ നേരം. അതൊരു ആഴക്കടലാണെന്ന് തന്നെ തോന്നിപ്പോയി..
എത്രയൊക്കെ കണ്ടാലും മതിയാവാത്ത കടലിന്റെ വശ്യത.
എത്ര അനുഭവിച്ചാലും മതിയാവാത്ത സ്നേഹം.
ആ ധ്യാനത്തിൽ നിന്നുണർന്നപ്പോൾ ഗംഗ തന്നെ പറഞ്ഞു. "ഭുവന പൊയ്ക്കോളു. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ടാവും. ഭുവനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ളതല്ലേ. ജോലികൾ, പഠിപ്പ്, അങ്ങനെ എന്തൊക്കെ. പോയി അതൊക്കെ ചെയ്തോളു. ഏപ്പോഴും ഞാനുണ്ടാവും കൂടെ."
മനസില്ലാ മനസ്സോടെയാണ് എഴുനേറ്റത്. എന്റെ മടി കണ്ടോ, വിഷമം കണ്ടോ, എന്തോ, ഗംഗ പറഞ്ഞു.
"നാളെ ഞാൻ ഇത്തിരി നേരത്തെ വരാം. നമുക്കൊത്തിരി സംസാരിക്കാം."
ആ ഒരു സന്തോഷത്തിൽ ഭുവനക്ക് യാതൊരു ജോലിഭാരവും അനുഭവപ്പെട്ടില്ല.
കൂടുതൽ ചിന്തകൾ, കുറച്ചു സംസാരം, കുറെയേറെ ഭക്തി, കുങ്കുമത്തറയിലെ വിളക്ക്. ആ ദീപപ്രകാശത്തിൽ ചുറ്റുപാടുകളിലെ ഇരുട്ട് മാഞ്ഞുപോയത്, അതിന്റെ തെളിച്ചത്തിൽ കുറെയേറെ കണ്ണുകൾ നന്മമാത്രം കാണാൻ തുടങ്ങിയത്.
ജീവിതം കുറച്ചുനാൾ സന്തോഷപൂർണമായിരുന്നു.
ചുറ്റുമുള്ളവരുടെ കണ്ണുകൾ തെളിഞ്ഞപ്പോൾ അകത്തുള്ളവരുടെ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു.
ചില കുറ്റപ്പെടുത്തലുകൾ ഭുവന കണ്ടില്ലെന്നു നടിച്ചെങ്കിലും മുഴുവൻ കാണാതിരിക്കാനും സാധിച്ചില്ല.
അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന് ഭുവന പലപ്പോഴും ചിന്തിക്കാൻ തുടങ്ങി. ഭുവനയുടെ ആ മാറ്റം ഗംഗയിലും സങ്കടമുണ്ടാക്കി.
മറുപടി ഒന്നും പറയാനാവാതെ ഗംഗയും!!
...............................
ഉമ്മറപ്പടിയിൽ ചാരിയിരുന്ന്..,, അങ്ങ് ദൂരെ നിന്നും പതുക്കെ നടന്നു വരുന്ന മഴയെ നോക്കിയിരിക്കുമ്പോൾ അതിനേക്കാൾ വലിയ ഇടിമുഴക്കങ്ങളായിരുന്നു മനസ്സിൽ. അടുത്ത് വരും തോറും വേഗം കൂടുതലായി കൊണ്ടിരുന്നു. മനസ്സിലെ ചിന്തകളെ പോലെ തന്നെ.
മഴക്കും ഭാരം കൂടി കൊണ്ടിരുന്നു.
തോരാതെ പെയ്യുന്ന മഴ പോലെ., ശബ്ദങ്ങൾ ഇല്ലാത്ത ഭുവനയുടെ ഉള്ളിലും പെരുമഴ തന്നെ ആയിരുന്നു. ആ മഴ കണ്ണിൽ കൂടി പെയ്തിറങ്ങി. ആരും കാണാനില്ലാതെ.
ഒറ്റപ്പെടലിന്റെ വേദനയിൽ, തനിച്ചായി പോയ ബാല്യത്തിന്റെ ദുഖത്തിൽ, കാലമേറെ കഴിഞ്ഞെങ്കിലും മായാത്തൊരോർമയായ് ഇന്നും കൂടെ തന്നെ. വിട്ടൊഴിയാത്ത ബാധ പോലെ.
മറന്നു തുടങ്ങാനായ് ആഗ്രഹിക്കുമ്പോഴോക്കെയും പൂർവാധികം ശക്തിയോടെ ഓർമ്മകൾ വന്നു കൊണ്ടേയിരിക്കുന്നു. നടന്നു പോയ വഴികളും പിന്നിട്ട കാലങ്ങളും ആലോചിച്ചിരിക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മാത്രം..
സാഹചര്യങ്ങൾ ആണ് പലതും. അല്ലാതെ സ്നേഹമില്ലായ്മയല്ല. എന്നൊക്കെയുള്ള വാക്കുകൾ പലയിടത്ത് നിന്നും കേട്ടത് ഇപ്പൊ ഓർക്കുമ്പോൾ വെറുപ്പ് മാത്രം.
മഴ തൊട്ടുണർത്തിയപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.
പെയ്തൊഴിഞ്ഞിരിക്കുന്നു. ശാന്തം.
മുറ്റത്തെ മണലിലേക്ക് സൂക്ഷിച്ചു നോക്കി ഇരുന്നപ്പോൾ ഒരു അനക്കം.
ഈയാം പാറ്റകൾ!!!
എണ്ണാൻ പറ്റാത്തത്രയും എണ്ണം ആ മണൽപുറ്റിൽ നിന്നും പറന്നുയരുന്നു . മനസ്സിൽ നിന്നും വരുന്ന ചിന്തകളെക്കാൾ വേഗത്തിൽ അവ പുറത്തേക്കു വരുന്നു.
സൃഷ്ടി കർത്താവിനെ മനസ്സാ നമിച്ചു ആകാശത്തേക്ക് മിഴികളുയർത്തി.
വെറുതെ അവയെ എണ്ണികൊണ്ടിരുന്നപ്പോൾ ആത്മമിത്രത്തെ ഓർത്തു.
അല്ല. ആത്മാവിനെ തന്നെ!!!
അത്രക്കും സ്നേഹം തോന്നുന്നു ഗംഗയോട്.
ഇന്ന് കണ്ടതെയില്ലല്ലോ.
അതോ, ഞാൻ ഇന്ന് ഗംഗയെ കുറിച്ച് ഓർത്തില്ലേ എന്ന് ഭുവന ഒന്ന് ആത്മഗതം ചെയ്തു. അങ്ങനെ ചിന്തിച്ചു കഴിഞ്ഞില്ല. ഗംഗ വന്നു.
"എന്താ ഭുവനക്ക് വല്യ ആലോചന. ഒന്നിന്റെയും ആവശ്യമില്ല. എല്ലാം സമയമാവുമ്പോൾ നടക്കും.." ഗംഗ പതിവുപോലെ ഉപദേശിച്ചപ്പോൾ പക്ഷെ, അതിൽ പഴയ പോലെ ഒരു തൃപ്തി വന്നില്ല.
ആരോടൊക്കെയോ ഉള്ള വൈരാഗ്യമാണ് മുന്നിട്ടു നിൽക്കുന്നത്.
അത് മനസിലാക്കിയെന്നോണം ഗംഗ പറഞ്ഞു.
"മുന്നോട്ട് നടന്ന് ഏതാണ്ട് അടുത്തെത്താറായ വഴികളിൽ നിന്നും പുറകോട്ടു പോരാൻ തുടങ്ങിയാൽ കാലങ്ങൾ കഴിഞ്ഞാലും എവിടേം എത്തി ചേരാനാവില്ല"
ഒന്നും മനസിലായില്ലെങ്കിലും ഭുവന തലയാട്ടി. എല്ലാം മനസിലായെന്ന ഭാവത്തിൽ.
എന്നാലും മനസിലൊന്നുറപ്പിച്ചു.
മനസിലാക്കി കൊടുക്കുന്നുണ്ട് എല്ലാവർക്കും!
.....................
ഭുവനയുടെ മനസ്സിൽ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരെയും വെറുക്കാനോ വെറുപ്പിക്കാനോ ആവുമായിരുന്നില്ല. ഒരുപാട് സങ്കടങ്ങൾക്കിടയിലും ഭുവനയെ പിടിച്ചു നിർത്തിയത്, വറ്റാത്ത അരുവി പോലെയുള്ള ആ സ്നേഹമായിരുന്നു.
ഭുവന ഗംഗയെ സ്നേഹിച്ചു. മതിവരുവോളം..
ഒരു ദിവസം ക്ലാസ്സിലെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ഭുവന, ദേവദത്തൻ എന്ന പേര് ഒന്ന് രണ്ടു തവണ ആവർത്തിച്ചതും ഗംഗ പറഞ്ഞു: "പേര് ദേവദത്തൻ എന്നാണെങ്കിലും സൂക്ഷിക്കുക."
ഭുവനക്ക് പക്ഷെ ചിരിയാണ് വന്നത്. എന്ത് സൂക്ഷിക്കാൻ,.
എന്നാൽ വിധി ഭുവനക്ക് നിശ്ചയിച്ചിരുന്നത് മറ്റൊന്നായിരുന്നു. വീട്ടിലെ പ്രശ്നങ്ങളും വഴക്കുകളും, ആർക്കും എടുത്തു കൊണ്ട് പോവാൻ പറ്റാത്ത ഈ മണ്ണിനു വേണ്ടിയുള്ള തർക്കങ്ങളും, ദൈവങ്ങളെ പോലും ഭാഗം വെച്ച് എടുത്തു കൊണ്ടുപോവാനുള്ള തീരുമാനങ്ങളും ഒക്കെ ആയി ഭുവന ശരിക്കും ഒറ്റപ്പെട്ടു പോയി. പിടിച്ചു നിൽക്കാൻ പറ്റാത്ത വിധം..
..........................
അന്ന് എന്നത്തേക്കാളും നേരത്തെ കോളജിലേക്ക് ഇറങ്ങുമ്പോൾ ഭുവന ഒന്നുകൂടി കണ്ണാടി നോക്കി തൃപ്തി വരുത്തി. പതിവില്ലാത്ത ചില മാറ്റങ്ങളായിരുന്നു അത്.
കോളേജിനു മുന്നിൽ ബസ് ഇറങ്ങിയപ്പോൾ ഭുവന ഇന്ന് ശ്രദ്ധിച്ചത് അതായിരുന്നു.
പതിവായി കോളേജ് ഗേറ്റിൽ തന്നെ കാത്തു നിൽക്കാറുള്ള ദേവദത്തനെ കാണുന്നില്ലല്ലോ.
ഒന്നുകൂടി നോക്കി. ഇല്ല .
എന്നും തന്നെ കാത്തു ഇവിടെ നിൽക്കാറുള്ളതാണ്. ഒരു ദിവസം പോലും അയാളെ ശ്രദ്ധിച്ചിട്ടില്ല. എന്നും കാണുമെങ്കിലും ചിരിച്ചിട്ടുമില്ല. പലവട്ടം പുറകെ വന്നിട്ട് പോലും. അങ്ങനെയുള്ള ബന്ധങ്ങളിലൊന്നും താല്പര്യവുമില്ലായിരുന്നു.
ഇന്നിപ്പോ അയാളെ കാണണം. കണ്ടാൽ ഒന്ന് ചിരിക്കണം എന്ന് വിചാരിച്ചത് കൊണ്ട് മാത്രമാവും കാണാത്തത്. അതല്ലെങ്കിലും അങ്ങനെയാണല്ലോ.
നിറച്ചും ഉള്ളപ്പോൾ ഒന്നും വേണ്ട. ഇല്ലാതാവുമ്പോൾ അതിനോടുള്ള ഇഷ്ടം കൂടി വരികയും ചെയ്യും. സ്വാഭാവികമായ മനുഷ്യ ചിന്ത..
നടന്നു നടന്നു ക്ലാസ് മുറിയിലെത്താറായപ്പോൾ കണ്ടു; വാതിൽക്കൽ തന്നെ ദേവദത്തൻ നിൽക്കുന്നു. തന്റെ വരവും നോക്കി. ഇങ്ങോട്ട് ചിരിക്കും മുമ്പേ അങ്ങോട്ട് ഒന്ന് ചിരിച്ചു.
അവന്റെ മുഖത്ത് അത്ഭുതമോ ആഹ്ലാദമോ!! വിവരിക്കാൻ കഴിയാത്തൊരു ഭാവം. ഇത്രക്കും ഭംഗിയൊക്കെ ഉണ്ടോ ഇവന്റെ ചിരിക്കും കണ്ണുകൾക്കും എന്ന് ഇന്ന് മാത്രമാണ് തോന്നിയത്.
"ഭുവനയെ അവനു വലിയ ഇഷ്ടമാണ്. എന്നോട് പറഞ്ഞതാ. നീ ഇഷ്ടമല്ല എന്നെങ്ങാനും പറഞ്ഞാലോ എന്ന് പേടിച്ചാണ് അവൻ പറയാതിരുന്നത്." അടുത്തിരുന്ന ഒരു കൂട്ടുകാരി അത് പറഞ്ഞപ്പോൾ അവൻ പറയിപ്പിച്ചതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടതും. നോക്കെണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.
തങ്ങളേക്കാൾ സീനിയർ ആയതുകൊണ്ടും, വേറെയും ഡിഗ്രികളൊക്കെ മറ്റു കോളേജുകളിൽ നിന്നെടുത്ത ശേഷം ഇങ്ങോട്ടു വന്നതുകൊണ്ടും, ഒരുപക്ഷെ ഒരു പ്രൊഫെസ്സറിനെക്കാൾ അറിവുള്ളതു കൊണ്ടും മറ്റു കുട്ടികൾക്കൊക്കെ ബഹുമാനമായിരുന്നു ദേവദത്തനോട്.
ജീവിതം കുറച്ചുനാൾ സന്തോഷപൂർണമായിരുന്നു.
ചുറ്റുമുള്ളവരുടെ കണ്ണുകൾ തെളിഞ്ഞപ്പോൾ അകത്തുള്ളവരുടെ കണ്ണുകളിൽ ഇരുട്ടു നിറഞ്ഞു.
ചില കുറ്റപ്പെടുത്തലുകൾ ഭുവന കണ്ടില്ലെന്നു നടിച്ചെങ്കിലും മുഴുവൻ കാണാതിരിക്കാനും സാധിച്ചില്ല.
അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലെന്ന് ഭുവന പലപ്പോഴും ചിന്തിക്കാൻ തുടങ്ങി. ഭുവനയുടെ ആ മാറ്റം ഗംഗയിലും സങ്കടമുണ്ടാക്കി.
മറുപടി ഒന്നും പറയാനാവാതെ ഗംഗയും!!
...............................
ഉമ്മറപ്പടിയിൽ ചാരിയിരുന്ന്..,, അങ്ങ് ദൂരെ നിന്നും പതുക്കെ നടന്നു വരുന്ന മഴയെ നോക്കിയിരിക്കുമ്പോൾ അതിനേക്കാൾ വലിയ ഇടിമുഴക്കങ്ങളായിരുന്നു മനസ്സിൽ. അടുത്ത് വരും തോറും വേഗം കൂടുതലായി കൊണ്ടിരുന്നു. മനസ്സിലെ ചിന്തകളെ പോലെ തന്നെ.
മഴക്കും ഭാരം കൂടി കൊണ്ടിരുന്നു.
തോരാതെ പെയ്യുന്ന മഴ പോലെ., ശബ്ദങ്ങൾ ഇല്ലാത്ത ഭുവനയുടെ ഉള്ളിലും പെരുമഴ തന്നെ ആയിരുന്നു. ആ മഴ കണ്ണിൽ കൂടി പെയ്തിറങ്ങി. ആരും കാണാനില്ലാതെ.
ഒറ്റപ്പെടലിന്റെ വേദനയിൽ, തനിച്ചായി പോയ ബാല്യത്തിന്റെ ദുഖത്തിൽ, കാലമേറെ കഴിഞ്ഞെങ്കിലും മായാത്തൊരോർമയായ് ഇന്നും കൂടെ തന്നെ. വിട്ടൊഴിയാത്ത ബാധ പോലെ.
മറന്നു തുടങ്ങാനായ് ആഗ്രഹിക്കുമ്പോഴോക്കെയും പൂർവാധികം ശക്തിയോടെ ഓർമ്മകൾ വന്നു കൊണ്ടേയിരിക്കുന്നു. നടന്നു പോയ വഴികളും പിന്നിട്ട കാലങ്ങളും ആലോചിച്ചിരിക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മാത്രം..
സാഹചര്യങ്ങൾ ആണ് പലതും. അല്ലാതെ സ്നേഹമില്ലായ്മയല്ല. എന്നൊക്കെയുള്ള വാക്കുകൾ പലയിടത്ത് നിന്നും കേട്ടത് ഇപ്പൊ ഓർക്കുമ്പോൾ വെറുപ്പ് മാത്രം.
മഴ തൊട്ടുണർത്തിയപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.
പെയ്തൊഴിഞ്ഞിരിക്കുന്നു. ശാന്തം.
മുറ്റത്തെ മണലിലേക്ക് സൂക്ഷിച്ചു നോക്കി ഇരുന്നപ്പോൾ ഒരു അനക്കം.
ഈയാം പാറ്റകൾ!!!
എണ്ണാൻ പറ്റാത്തത്രയും എണ്ണം ആ മണൽപുറ്റിൽ നിന്നും പറന്നുയരുന്നു . മനസ്സിൽ നിന്നും വരുന്ന ചിന്തകളെക്കാൾ വേഗത്തിൽ അവ പുറത്തേക്കു വരുന്നു.
സൃഷ്ടി കർത്താവിനെ മനസ്സാ നമിച്ചു ആകാശത്തേക്ക് മിഴികളുയർത്തി.
വെറുതെ അവയെ എണ്ണികൊണ്ടിരുന്നപ്പോൾ ആത്മമിത്രത്തെ ഓർത്തു.
അല്ല. ആത്മാവിനെ തന്നെ!!!
അത്രക്കും സ്നേഹം തോന്നുന്നു ഗംഗയോട്.
ഇന്ന് കണ്ടതെയില്ലല്ലോ.
അതോ, ഞാൻ ഇന്ന് ഗംഗയെ കുറിച്ച് ഓർത്തില്ലേ എന്ന് ഭുവന ഒന്ന് ആത്മഗതം ചെയ്തു. അങ്ങനെ ചിന്തിച്ചു കഴിഞ്ഞില്ല. ഗംഗ വന്നു.
"എന്താ ഭുവനക്ക് വല്യ ആലോചന. ഒന്നിന്റെയും ആവശ്യമില്ല. എല്ലാം സമയമാവുമ്പോൾ നടക്കും.." ഗംഗ പതിവുപോലെ ഉപദേശിച്ചപ്പോൾ പക്ഷെ, അതിൽ പഴയ പോലെ ഒരു തൃപ്തി വന്നില്ല.
ആരോടൊക്കെയോ ഉള്ള വൈരാഗ്യമാണ് മുന്നിട്ടു നിൽക്കുന്നത്.
അത് മനസിലാക്കിയെന്നോണം ഗംഗ പറഞ്ഞു.
"മുന്നോട്ട് നടന്ന് ഏതാണ്ട് അടുത്തെത്താറായ വഴികളിൽ നിന്നും പുറകോട്ടു പോരാൻ തുടങ്ങിയാൽ കാലങ്ങൾ കഴിഞ്ഞാലും എവിടേം എത്തി ചേരാനാവില്ല"
ഒന്നും മനസിലായില്ലെങ്കിലും ഭുവന തലയാട്ടി. എല്ലാം മനസിലായെന്ന ഭാവത്തിൽ.
എന്നാലും മനസിലൊന്നുറപ്പിച്ചു.
മനസിലാക്കി കൊടുക്കുന്നുണ്ട് എല്ലാവർക്കും!
.....................
ഭുവനയുടെ മനസ്സിൽ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരെയും വെറുക്കാനോ വെറുപ്പിക്കാനോ ആവുമായിരുന്നില്ല. ഒരുപാട് സങ്കടങ്ങൾക്കിടയിലും ഭുവനയെ പിടിച്ചു നിർത്തിയത്, വറ്റാത്ത അരുവി പോലെയുള്ള ആ സ്നേഹമായിരുന്നു.
ഭുവന ഗംഗയെ സ്നേഹിച്ചു. മതിവരുവോളം..
ഒരു ദിവസം ക്ലാസ്സിലെ വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ഭുവന, ദേവദത്തൻ എന്ന പേര് ഒന്ന് രണ്ടു തവണ ആവർത്തിച്ചതും ഗംഗ പറഞ്ഞു: "പേര് ദേവദത്തൻ എന്നാണെങ്കിലും സൂക്ഷിക്കുക."
ഭുവനക്ക് പക്ഷെ ചിരിയാണ് വന്നത്. എന്ത് സൂക്ഷിക്കാൻ,.
എന്നാൽ വിധി ഭുവനക്ക് നിശ്ചയിച്ചിരുന്നത് മറ്റൊന്നായിരുന്നു. വീട്ടിലെ പ്രശ്നങ്ങളും വഴക്കുകളും, ആർക്കും എടുത്തു കൊണ്ട് പോവാൻ പറ്റാത്ത ഈ മണ്ണിനു വേണ്ടിയുള്ള തർക്കങ്ങളും, ദൈവങ്ങളെ പോലും ഭാഗം വെച്ച് എടുത്തു കൊണ്ടുപോവാനുള്ള തീരുമാനങ്ങളും ഒക്കെ ആയി ഭുവന ശരിക്കും ഒറ്റപ്പെട്ടു പോയി. പിടിച്ചു നിൽക്കാൻ പറ്റാത്ത വിധം..
..........................
അന്ന് എന്നത്തേക്കാളും നേരത്തെ കോളജിലേക്ക് ഇറങ്ങുമ്പോൾ ഭുവന ഒന്നുകൂടി കണ്ണാടി നോക്കി തൃപ്തി വരുത്തി. പതിവില്ലാത്ത ചില മാറ്റങ്ങളായിരുന്നു അത്.
കോളേജിനു മുന്നിൽ ബസ് ഇറങ്ങിയപ്പോൾ ഭുവന ഇന്ന് ശ്രദ്ധിച്ചത് അതായിരുന്നു.
പതിവായി കോളേജ് ഗേറ്റിൽ തന്നെ കാത്തു നിൽക്കാറുള്ള ദേവദത്തനെ കാണുന്നില്ലല്ലോ.
ഒന്നുകൂടി നോക്കി. ഇല്ല .
എന്നും തന്നെ കാത്തു ഇവിടെ നിൽക്കാറുള്ളതാണ്. ഒരു ദിവസം പോലും അയാളെ ശ്രദ്ധിച്ചിട്ടില്ല. എന്നും കാണുമെങ്കിലും ചിരിച്ചിട്ടുമില്ല. പലവട്ടം പുറകെ വന്നിട്ട് പോലും. അങ്ങനെയുള്ള ബന്ധങ്ങളിലൊന്നും താല്പര്യവുമില്ലായിരുന്നു.
ഇന്നിപ്പോ അയാളെ കാണണം. കണ്ടാൽ ഒന്ന് ചിരിക്കണം എന്ന് വിചാരിച്ചത് കൊണ്ട് മാത്രമാവും കാണാത്തത്. അതല്ലെങ്കിലും അങ്ങനെയാണല്ലോ.
നിറച്ചും ഉള്ളപ്പോൾ ഒന്നും വേണ്ട. ഇല്ലാതാവുമ്പോൾ അതിനോടുള്ള ഇഷ്ടം കൂടി വരികയും ചെയ്യും. സ്വാഭാവികമായ മനുഷ്യ ചിന്ത..
നടന്നു നടന്നു ക്ലാസ് മുറിയിലെത്താറായപ്പോൾ കണ്ടു; വാതിൽക്കൽ തന്നെ ദേവദത്തൻ നിൽക്കുന്നു. തന്റെ വരവും നോക്കി. ഇങ്ങോട്ട് ചിരിക്കും മുമ്പേ അങ്ങോട്ട് ഒന്ന് ചിരിച്ചു.
അവന്റെ മുഖത്ത് അത്ഭുതമോ ആഹ്ലാദമോ!! വിവരിക്കാൻ കഴിയാത്തൊരു ഭാവം. ഇത്രക്കും ഭംഗിയൊക്കെ ഉണ്ടോ ഇവന്റെ ചിരിക്കും കണ്ണുകൾക്കും എന്ന് ഇന്ന് മാത്രമാണ് തോന്നിയത്.
"ഭുവനയെ അവനു വലിയ ഇഷ്ടമാണ്. എന്നോട് പറഞ്ഞതാ. നീ ഇഷ്ടമല്ല എന്നെങ്ങാനും പറഞ്ഞാലോ എന്ന് പേടിച്ചാണ് അവൻ പറയാതിരുന്നത്." അടുത്തിരുന്ന ഒരു കൂട്ടുകാരി അത് പറഞ്ഞപ്പോൾ അവൻ പറയിപ്പിച്ചതാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടതും. നോക്കെണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.
തങ്ങളേക്കാൾ സീനിയർ ആയതുകൊണ്ടും, വേറെയും ഡിഗ്രികളൊക്കെ മറ്റു കോളേജുകളിൽ നിന്നെടുത്ത ശേഷം ഇങ്ങോട്ടു വന്നതുകൊണ്ടും, ഒരുപക്ഷെ ഒരു പ്രൊഫെസ്സറിനെക്കാൾ അറിവുള്ളതു കൊണ്ടും മറ്റു കുട്ടികൾക്കൊക്കെ ബഹുമാനമായിരുന്നു ദേവദത്തനോട്.
മനഃപൂർവ്വമോ മറ്റാരോടൊക്കെയോ ഉള്ള വൈരാഗ്യമോ ആണ് പലപ്പോഴും വേണ്ട എന്ന് വിചാരിച്ചിട്ടും ദേവദത്തനോട് സംസാരിക്കാൻ ഭുവനയെ പ്രേരിപ്പിച്ചു കൊണ്ടിരുന്നത്. ഒരു വാശി ആയിരുന്നു എല്ലാവരോടും. എല്ലാറ്റിനോടും.!!
"പ്രണയം" അതിന്റെ എല്ലാ സൌമ്യ സംഹാര ഭാവങ്ങളോടും കൂടി തന്നെ ചുറ്റി വരിയുന്നത് ഭുവന അറിയുന്നുണ്ടായിരുന്നു. ഇനി അതിൽ നിന്നൊരു മോചനം ഇല്ലാത്ത വിധം.
ഭുവന ഗംഗയെ മറന്നു. കുങ്കുമതറയിൽ തിരി തെളിയാതെ ആയി. ചുറ്റിലും ഉള്ള ശക്തമായ വെളിച്ചത്തെ കാണാൻ ഭുവനക്ക് സാധിച്ചില്ല. ഭുവനയുടെ കണ്ണിൽ ഇരുട്ട്മാത്രം.
ചാരത്തിൽ തെളിയുന്ന ആ ഇത്തിരി വെട്ടത്തോട് മാത്രമായി ഭുവനക്ക് പ്രിയം. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടെക്കാവുന്ന ആ വെളിച്ചം മാത്രം മതി എന്ന് തീരുമാനിച്ചു ഭുവന.
ഒരുപക്ഷെ, മായകാഴ്ച്ചയിൽ അങ്ങനെ തീരുമാനിക്കപ്പെട്ടു. എന്ന് വേണമെങ്കിൽ പറയാം.
അതിനു വേണ്ടി ശാശ്വതമായ പലതിനെയും കണ്ടില്ലെന്നു നടിച്ചു. പലവട്ടം ഗംഗ ഭുവനയോടു സംസാരിച്ചെങ്കിലും ഭുവന ഒന്നും കേട്ടില്ല. കേൾക്കാൻ സാധിച്ചില്ല എന്നതായിരുന്നു സത്യം!!
വാശിയും വൈരാഗ്യവും വെച്ച് സ്വന്തം ജീവിതം നശിപ്പിക്കരുതെന്ന്, ഭുവനയിലെ മാറ്റം തിരിച്ചറിഞ്ഞ ഗംഗ ആവർത്തിച്ചു കൊണ്ടേ ഇരുന്നു.
ഭുവന ഗംഗയെ മറന്നു. കുങ്കുമതറയിൽ തിരി തെളിയാതെ ആയി. ചുറ്റിലും ഉള്ള ശക്തമായ വെളിച്ചത്തെ കാണാൻ ഭുവനക്ക് സാധിച്ചില്ല. ഭുവനയുടെ കണ്ണിൽ ഇരുട്ട്മാത്രം.
ചാരത്തിൽ തെളിയുന്ന ആ ഇത്തിരി വെട്ടത്തോട് മാത്രമായി ഭുവനക്ക് പ്രിയം. എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടെക്കാവുന്ന ആ വെളിച്ചം മാത്രം മതി എന്ന് തീരുമാനിച്ചു ഭുവന.
ഒരുപക്ഷെ, മായകാഴ്ച്ചയിൽ അങ്ങനെ തീരുമാനിക്കപ്പെട്ടു. എന്ന് വേണമെങ്കിൽ പറയാം.
അതിനു വേണ്ടി ശാശ്വതമായ പലതിനെയും കണ്ടില്ലെന്നു നടിച്ചു. പലവട്ടം ഗംഗ ഭുവനയോടു സംസാരിച്ചെങ്കിലും ഭുവന ഒന്നും കേട്ടില്ല. കേൾക്കാൻ സാധിച്ചില്ല എന്നതായിരുന്നു സത്യം!!
വാശിയും വൈരാഗ്യവും വെച്ച് സ്വന്തം ജീവിതം നശിപ്പിക്കരുതെന്ന്, ഭുവനയിലെ മാറ്റം തിരിച്ചറിഞ്ഞ ഗംഗ ആവർത്തിച്ചു കൊണ്ടേ ഇരുന്നു.
ഒരിക്കൽ ദേവദത്തൻ ഭുവനയോട് ചോദിച്ചു എന്തേ ഭുവന എന്നോട് ആദ്യമൊക്കെ അടുപ്പം കാണിക്കാതിരുന്നത്?
മറുപടി നിസ്സാരമായിരുന്നു. അത് എനിക്ക് എന്നെ നന്നായി അറിയാവുന്നത് കൊണ്ട് മാത്രം..
ഇപ്പോഴോ?
ഇപ്പൊ എനിക്ക് എന്നെ അറിയുന്നില്ല..
ആ ഒരു അറിവില്ലായ്മയാവാം ഭുവനയെ ശരിയായ വഴിയിൽ നിന്നും വേർതിരിച്ചെടുത്തത്. എല്ലാ ഒറ്റപ്പെടലുകളുടെയും അവസാനം ഒന്നിനും വേണ്ടിയല്ലെങ്കിലും വെറുതെ ഒരു അഭയം കണ്ടെത്തലായിരിക്കും. അതൊരഭയമല്ലായിരുന്നു,, വെറുമൊരു മറയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. എന്നിരുന്നാലും താൽക്കാലികമായ ആ അഭയത്തിൽ തന്നെയായിരിക്കും അവസാനം.
എല്ലാറ്റിനുമൊടുവിൽ ഒരു സന്ധ്യ നേരത്ത് ദേവദത്തനോടൊപ്പം ഇറങ്ങി തിരിക്കുമ്പോൾ ഭുവന തിരിഞ്ഞൊന്നു നോക്കിയില്ല. ഗംഗയുടെ നിറയുന്ന കണ്ണുകൾ കണ്ടില്ല.! കുങ്കുമ തറയിലെ ദീപനാളം ഒരു ചെറു കാറ്റ് പോലുമില്ലാതെ അണഞ്ഞത് ഭുവന അറിഞ്ഞില്ല.
ഭുവന യാത്രയിലായിരുന്നു. ശൂന്യതയിലേക്കുള്ള യാത്രയിൽ.
ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര.
....................................
മറുപടി നിസ്സാരമായിരുന്നു. അത് എനിക്ക് എന്നെ നന്നായി അറിയാവുന്നത് കൊണ്ട് മാത്രം..
ഇപ്പോഴോ?
ഇപ്പൊ എനിക്ക് എന്നെ അറിയുന്നില്ല..
ആ ഒരു അറിവില്ലായ്മയാവാം ഭുവനയെ ശരിയായ വഴിയിൽ നിന്നും വേർതിരിച്ചെടുത്തത്. എല്ലാ ഒറ്റപ്പെടലുകളുടെയും അവസാനം ഒന്നിനും വേണ്ടിയല്ലെങ്കിലും വെറുതെ ഒരു അഭയം കണ്ടെത്തലായിരിക്കും. അതൊരഭയമല്ലായിരുന്നു,, വെറുമൊരു മറയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. എന്നിരുന്നാലും താൽക്കാലികമായ ആ അഭയത്തിൽ തന്നെയായിരിക്കും അവസാനം.
എല്ലാറ്റിനുമൊടുവിൽ ഒരു സന്ധ്യ നേരത്ത് ദേവദത്തനോടൊപ്പം ഇറങ്ങി തിരിക്കുമ്പോൾ ഭുവന തിരിഞ്ഞൊന്നു നോക്കിയില്ല. ഗംഗയുടെ നിറയുന്ന കണ്ണുകൾ കണ്ടില്ല.! കുങ്കുമ തറയിലെ ദീപനാളം ഒരു ചെറു കാറ്റ് പോലുമില്ലാതെ അണഞ്ഞത് ഭുവന അറിഞ്ഞില്ല.
ഭുവന യാത്രയിലായിരുന്നു. ശൂന്യതയിലേക്കുള്ള യാത്രയിൽ.
ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര.
....................................
കാക്കപ്പൊന്നുകളുടെ തിളക്കം വളരെ പെട്ടെന്ന് നഷ്ടപ്പെടും. എവിടെയോ കേട്ടൊരു കഥ ഭുവന ഓർമിച്ചു. "പരമമായ സത്യം."
ജീവിതം മടുപ്പായി. മടുപ്പ് നിസ്സംഗതയിലേക്ക് വഴി മാറി. ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണതൊന്നും ഭുവന അറിഞ്ഞില്ല. ഭുവനക്ക് ദിവസങ്ങൾ കാണാൻ കഴിഞ്ഞുമില്ല. ഒരിക്കലും കാണാൻ സാധിക്കാത്ത ആ നാളേക്ക് വേണ്ടി ഇന്നിനെ നഷ്ടപ്പെടുത്തി ഭുവന അലഞ്ഞുകൊണ്ടിരുന്നു. ആർക്കോ വേണ്ടി എന്തിനൊക്കെയോ വേണ്ടി ജീവിച്ചു. എന്നും ഇരുട്ടായിരുന്നു. ആ ഇരുട്ടിനെ ഒടുക്കം ഭുവന സ്നേഹിച്ചു തുടങ്ങി. അല്ലെങ്കിൽ സ്നേഹിക്കുന്നു എന്ന് സ്വയം വിശ്വസിച്ചു തുടങ്ങി..
കാലങ്ങളേറെ കഴിഞ്ഞപ്പോൾ മാത്രമായിരുന്നു തന്നെ ബാധിച്ചിരുന്ന ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു വരാൻ ഭുവനക്ക് സാധിച്ചത്. അപ്പോഴാണ് ഭുവന ഗംഗയെ ഓർത്തത്. പഴയ കാലങ്ങൾ ഭുവനക്ക് മുന്നിൽ തെളിയാൻ തുടങ്ങി.
ഗംഗയെ കാണാനുള്ള അതിയായ ആഗ്രഹം. മറക്കാൻ ശ്രമിക്കും തോറും ആ ചിന്തകൾ ശക്തമാവാൻ തുടങ്ങി. ഒരിക്കൽ കൂടി ആ കുങ്കുമ ത്തറയിലൊരു തിരി തെളിയിക്കാൻ മോഹിച്ചു പോയി ഭുവന.
ജീവിതം മടുപ്പായി. മടുപ്പ് നിസ്സംഗതയിലേക്ക് വഴി മാറി. ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണതൊന്നും ഭുവന അറിഞ്ഞില്ല. ഭുവനക്ക് ദിവസങ്ങൾ കാണാൻ കഴിഞ്ഞുമില്ല. ഒരിക്കലും കാണാൻ സാധിക്കാത്ത ആ നാളേക്ക് വേണ്ടി ഇന്നിനെ നഷ്ടപ്പെടുത്തി ഭുവന അലഞ്ഞുകൊണ്ടിരുന്നു. ആർക്കോ വേണ്ടി എന്തിനൊക്കെയോ വേണ്ടി ജീവിച്ചു. എന്നും ഇരുട്ടായിരുന്നു. ആ ഇരുട്ടിനെ ഒടുക്കം ഭുവന സ്നേഹിച്ചു തുടങ്ങി. അല്ലെങ്കിൽ സ്നേഹിക്കുന്നു എന്ന് സ്വയം വിശ്വസിച്ചു തുടങ്ങി..
കാലങ്ങളേറെ കഴിഞ്ഞപ്പോൾ മാത്രമായിരുന്നു തന്നെ ബാധിച്ചിരുന്ന ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു വരാൻ ഭുവനക്ക് സാധിച്ചത്. അപ്പോഴാണ് ഭുവന ഗംഗയെ ഓർത്തത്. പഴയ കാലങ്ങൾ ഭുവനക്ക് മുന്നിൽ തെളിയാൻ തുടങ്ങി.
ഗംഗയെ കാണാനുള്ള അതിയായ ആഗ്രഹം. മറക്കാൻ ശ്രമിക്കും തോറും ആ ചിന്തകൾ ശക്തമാവാൻ തുടങ്ങി. ഒരിക്കൽ കൂടി ആ കുങ്കുമ ത്തറയിലൊരു തിരി തെളിയിക്കാൻ മോഹിച്ചു പോയി ഭുവന.
തറവാട്ടിലേക്കൊന്നു പോകണം എന്ന് പറഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു ദേവദത്തന്റെ മറുപടി. ആ ചിരിയിൽ ഈ ലോകത്തിലെ മുഴുവൻ പരിഹാസവും നിറഞ്ഞതായി തോന്നി ഭുവനക്ക്. ചിലപ്പോൾ അതൊരു തോന്നൽ മാത്രമാവും എന്നാശ്വസിച്ചു.
ഇത്രയും കാലമില്ലാത്ത തറവാടും ബന്ധുക്കളും ഒക്കെ ഇപ്പൊ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഭുവനക്ക് മറുപടിയില്ലായിരുന്നു. അടുത്ത ആഴ്ച മോൻ വരും. അപ്പൊ ഇവിടെ ആളില്ലാതെ എങ്ങനെ ശരിയാവും? എനിക്കാണെങ്കിൽ അടുത്തായി രണ്ടു മൂന്നു ബിസിനസ് ടൂർ ഉണ്ട്. അതുകൊണ്ട് വേണ്ടാത്ത വിചാരങ്ങളൊന്നും മനസ്സില് വേണ്ട. അതൊരു താക്കീതായിരുന്നു.
ഇത്രയും കാലമില്ലാത്ത തറവാടും ബന്ധുക്കളും ഒക്കെ ഇപ്പൊ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഭുവനക്ക് മറുപടിയില്ലായിരുന്നു. അടുത്ത ആഴ്ച മോൻ വരും. അപ്പൊ ഇവിടെ ആളില്ലാതെ എങ്ങനെ ശരിയാവും? എനിക്കാണെങ്കിൽ അടുത്തായി രണ്ടു മൂന്നു ബിസിനസ് ടൂർ ഉണ്ട്. അതുകൊണ്ട് വേണ്ടാത്ത വിചാരങ്ങളൊന്നും മനസ്സില് വേണ്ട. അതൊരു താക്കീതായിരുന്നു.
നെഞ്ചകം പൊള്ളി ഭുവന തിരിഞ്ഞു നടക്കുമ്പോൾ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീരിറ്റുവീണു.
ആ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോൾ..,,
പിന്നിൽ നിന്നും പെട്ടെന്നൊരു അലർച്ച കേട്ട് ഭുവന തിരിഞ്ഞു നോക്കി.
"മുഖം പൊള്ളി" എന്ന് പറഞ്ഞുകൊണ്ട് രണ്ടു കൈ കൊണ്ടും മുഖം മൂടിപിടിച്ചിരിക്കുന്നു ദേവദത്തൻ. .
"കാലങ്ങൾക്കു ശേഷം ഭുവനയുടെ ചുണ്ടിലൊരു ചിരി മിന്നിമറഞ്ഞു"
ആ കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോൾ..,,
പിന്നിൽ നിന്നും പെട്ടെന്നൊരു അലർച്ച കേട്ട് ഭുവന തിരിഞ്ഞു നോക്കി.
"മുഖം പൊള്ളി" എന്ന് പറഞ്ഞുകൊണ്ട് രണ്ടു കൈ കൊണ്ടും മുഖം മൂടിപിടിച്ചിരിക്കുന്നു ദേവദത്തൻ. .
"കാലങ്ങൾക്കു ശേഷം ഭുവനയുടെ ചുണ്ടിലൊരു ചിരി മിന്നിമറഞ്ഞു"
രാത്രിയേറെ ആയിട്ടും ഭുവനക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്നും എവിടെയും എല്ലായ്പ്പോഴും ഒന്നാമതെത്താൻ ആഗ്രഹിക്കുന്ന ആൾക്കാരുടെ മനസ്സിൽ ആ ഒരു ലക്ഷ്യത്തിനു മാത്രമേ സ്ഥാനമുണ്ടാവുകയുള്ളൂ. എന്തെങ്കിലും നേടണം എന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കുക. അത്രമാത്രം. അതിനപ്പുറത്തെക്കൊരു ചിന്തയും ഇല്ല.
ഇനിയുള്ള ചിന്തകൾക്കും വിചാരങ്ങൾക്കുമെല്ലാം അവസാനം കൊടുത്തുകൊണ്ട് ഭുവന കിടന്നു.
നാളെയെ വരവേൽക്കാനായി.
ഭുവനയുടെ മനസ്സിൽ ഗംഗ വന്നു നിറഞ്ഞു. "സർവ്വം ശുദ്ധമാക്കി കൊണ്ട് ഒരു സംഹാര ഭാവത്തോടെ ഗംഗ നിറഞ്ഞൊഴുകാൻ തുടങ്ങി. ആ ഒഴുക്കിൽ പതിയെ പതിയെ ഭുവന മയങ്ങിപോയി."
നേരം പുലർന്നതും ഭുവന യാത്രയായി.
.........................................................
ഭുവന തറവാട്ടിലേക്കെത്തിയപ്പോൾ നേരം സന്ധ്യയാകാറായിരുന്നു. കാട് പിടിച്ചു കിടക്കുന്ന തൊടിയും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തറവാടും കണ്ടപ്പോൾ ഇത് തന്നെയല്ലേ തറവാട് എന്ന് ഒരു നിമിഷം സംശയിച്ചുപോയി. പടിക്കെട്ടുകൾ കയറി മുറ്റത്തെത്തിയപ്പോൾ ആദ്യം നോട്ടം ചെന്നെത്തിയത് ദൂരെയുള്ള ആ കുങ്കുമത്തറയിലായിരുന്നു. ഏതോ വള്ളിച്ചെടി പടർന്നു കയറി പിടിച്ചിരിക്കുന്നു അവിടം മുഴുവൻ. രണ്ടു കൈകൊണ്ടു ചേർത്ത് പിടിച്ചാൽ പോലും ഒതുങ്ങാത്തത്ര വലുതായിരിക്കുന്നു ആ കുങ്കുമമരം. തന്റെ കൈക്കുള്ളിലൊതുങ്ങി നിന്നിരുന്ന ആ പഴയ കുഞ്ഞുമരത്തെ ഓർമിച്ചു ഭുവന. അതിലും നിറയെ പടർന്നു കയറിയിരിക്കുന്നു ആ ചെടി.
അപ്പോഴാണത് ശ്രദ്ധിച്ചത്.
"അവിടെ ഒരു കൽവിഗ്രഹം".
ചന്ദനപടി കൂട്ടി ഇരിക്കുന്ന ഒരു സ്ത്രീ രൂപം പോലെ തോന്നിച്ചു . അങ്ങോട്ട് നടക്കാൻ രണ്ടു ചുവടു വെച്ചതും, താടിയും മുടിയും നീട്ടി വളർത്തിയ ഒരാൾ പെട്ടെന്ന് അവിടെയെത്തി.
കൽവിഗ്രഹത്തിനു മുന്നിലെ ചിരാതിൽ തിരി തെളിയിച്ചു.
എന്നിട്ട് വളരെ കൃത്യമായി ഭുവന നിന്നിടത്തേക്ക് നോക്കി. അയാളുടെ നീലയും കറുപ്പും കലർന്ന കണ്ണിൽ ഒരു നിഗൂഢ ഭാവം ഉണ്ടായിരുന്നു. സന്തോഷമോ സ്നേഹമോ അങ്ങനെ എന്തൊക്കെയോ. ദൂരെയാണെങ്കിലും അയാൾ തൊട്ടടുത്ത് നിൽക്കുന്നത് പോലെ തോന്നി ഭുവനക്ക്.
ആയിരം ദീപങ്ങൾ ഒന്നിച്ചു തെളിഞ്ഞാലുണ്ടാവുന്ന അത്രയും പ്രകാശമായിരുന്നു ആ ഒരൊറ്റ നാളത്തിന്. ഒരു നിമിഷം അതിലേക്കൊന്നു ശ്രദ്ധിച്ചു ഭുവന. പിന്നെ നോക്കിയപ്പോൾ അയാളെ കാണാനില്ലായിരുന്നു. വീണ്ടും അങ്ങോട്ട് നടക്കാൻ തുടങ്ങിയതും,
ആ കൽവിഗ്രഹം അതിന്റെ വലതു കൈ നീട്ടി കത്തിച്ചു വെച്ച തിരിനാളം എടുത്തു. മൂന്നു വട്ടം മുഖത്തിനോടു തൊട്ടു ചേർത്തുഴിഞ്ഞു. പിന്നെ കണ്ടത് "വലിയൊരു അഗ്നിഗോളം" ആയിരുന്നു. ഭുവന ഓടി അടുത്തെത്തിയപ്പോഴേക്കും അത് ഒരു പിടി ചാരം മാത്രമായി കഴിഞ്ഞിരുന്നു!!!!
ആകെ കൂടി നിരാശയും ശൂന്യതയും ഭുവനയെ വന്നു പൊതിഞ്ഞു.
ഇനിയുള്ള ചിന്തകൾക്കും വിചാരങ്ങൾക്കുമെല്ലാം അവസാനം കൊടുത്തുകൊണ്ട് ഭുവന കിടന്നു.
നാളെയെ വരവേൽക്കാനായി.
ഭുവനയുടെ മനസ്സിൽ ഗംഗ വന്നു നിറഞ്ഞു. "സർവ്വം ശുദ്ധമാക്കി കൊണ്ട് ഒരു സംഹാര ഭാവത്തോടെ ഗംഗ നിറഞ്ഞൊഴുകാൻ തുടങ്ങി. ആ ഒഴുക്കിൽ പതിയെ പതിയെ ഭുവന മയങ്ങിപോയി."
നേരം പുലർന്നതും ഭുവന യാത്രയായി.
.........................................................
ഭുവന തറവാട്ടിലേക്കെത്തിയപ്പോൾ നേരം സന്ധ്യയാകാറായിരുന്നു. കാട് പിടിച്ചു കിടക്കുന്ന തൊടിയും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ തറവാടും കണ്ടപ്പോൾ ഇത് തന്നെയല്ലേ തറവാട് എന്ന് ഒരു നിമിഷം സംശയിച്ചുപോയി. പടിക്കെട്ടുകൾ കയറി മുറ്റത്തെത്തിയപ്പോൾ ആദ്യം നോട്ടം ചെന്നെത്തിയത് ദൂരെയുള്ള ആ കുങ്കുമത്തറയിലായിരുന്നു. ഏതോ വള്ളിച്ചെടി പടർന്നു കയറി പിടിച്ചിരിക്കുന്നു അവിടം മുഴുവൻ. രണ്ടു കൈകൊണ്ടു ചേർത്ത് പിടിച്ചാൽ പോലും ഒതുങ്ങാത്തത്ര വലുതായിരിക്കുന്നു ആ കുങ്കുമമരം. തന്റെ കൈക്കുള്ളിലൊതുങ്ങി നിന്നിരുന്ന ആ പഴയ കുഞ്ഞുമരത്തെ ഓർമിച്ചു ഭുവന. അതിലും നിറയെ പടർന്നു കയറിയിരിക്കുന്നു ആ ചെടി.
അപ്പോഴാണത് ശ്രദ്ധിച്ചത്.
"അവിടെ ഒരു കൽവിഗ്രഹം".
ചന്ദനപടി കൂട്ടി ഇരിക്കുന്ന ഒരു സ്ത്രീ രൂപം പോലെ തോന്നിച്ചു . അങ്ങോട്ട് നടക്കാൻ രണ്ടു ചുവടു വെച്ചതും, താടിയും മുടിയും നീട്ടി വളർത്തിയ ഒരാൾ പെട്ടെന്ന് അവിടെയെത്തി.
കൽവിഗ്രഹത്തിനു മുന്നിലെ ചിരാതിൽ തിരി തെളിയിച്ചു.
എന്നിട്ട് വളരെ കൃത്യമായി ഭുവന നിന്നിടത്തേക്ക് നോക്കി. അയാളുടെ നീലയും കറുപ്പും കലർന്ന കണ്ണിൽ ഒരു നിഗൂഢ ഭാവം ഉണ്ടായിരുന്നു. സന്തോഷമോ സ്നേഹമോ അങ്ങനെ എന്തൊക്കെയോ. ദൂരെയാണെങ്കിലും അയാൾ തൊട്ടടുത്ത് നിൽക്കുന്നത് പോലെ തോന്നി ഭുവനക്ക്.
ആയിരം ദീപങ്ങൾ ഒന്നിച്ചു തെളിഞ്ഞാലുണ്ടാവുന്ന അത്രയും പ്രകാശമായിരുന്നു ആ ഒരൊറ്റ നാളത്തിന്. ഒരു നിമിഷം അതിലേക്കൊന്നു ശ്രദ്ധിച്ചു ഭുവന. പിന്നെ നോക്കിയപ്പോൾ അയാളെ കാണാനില്ലായിരുന്നു. വീണ്ടും അങ്ങോട്ട് നടക്കാൻ തുടങ്ങിയതും,
ആ കൽവിഗ്രഹം അതിന്റെ വലതു കൈ നീട്ടി കത്തിച്ചു വെച്ച തിരിനാളം എടുത്തു. മൂന്നു വട്ടം മുഖത്തിനോടു തൊട്ടു ചേർത്തുഴിഞ്ഞു. പിന്നെ കണ്ടത് "വലിയൊരു അഗ്നിഗോളം" ആയിരുന്നു. ഭുവന ഓടി അടുത്തെത്തിയപ്പോഴേക്കും അത് ഒരു പിടി ചാരം മാത്രമായി കഴിഞ്ഞിരുന്നു!!!!
ആകെ കൂടി നിരാശയും ശൂന്യതയും ഭുവനയെ വന്നു പൊതിഞ്ഞു.
ഗംഗയെ തിരഞ്ഞു എല്ലായിടത്തും നടന്നു ഭുവന. ഒടുക്കം തറവാട്ടിൽ തിരിച്ചെത്തി. അകത്തേക്കുള്ള വാതിൽ വെറുതെ ഒന്ന് തൊട്ടതെ ഉള്ളു. അത് തനിയെ തുറന്നു. വല്ലാത്തൊരു നെഞ്ചിടിപ്പോടെ അകത്തു കടന്നു ഓരോ മുറിയിലും ഗംഗയെ നോക്കി. അവസാനം പൂജാമുറിയിലും. പൂജാമുറിയിലെ പീഠങ്ങളൊക്കെ ദ്രവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. ദേവീസ്തുതികളെല്ലാം ചിതലുകൾ തിന്നു തീർത്തിരുന്നു. കുറെ നേരം അവിടെ ഇരുന്നെങ്കിലും ഗംഗയെ കണ്ടില്ല. തിരികെ പോരാൻ വേണ്ടി പൂജാമുറിയിൽ നിന്നിറങ്ങി നടക്കുമ്പോൾ എതിരെ ഒരു വൃദ്ധയായ സ്ത്രീ വന്നു.
തല നരച്ച്., തൊലി ചുക്കി ചുളിഞ്ഞ്., നടക്കാൻ പോലും വയ്യാതെ., ഒരു പടുവൃദ്ധ!!!
ഇവരെ ഇതിനു മുമ്പ് കണ്ടിട്ടേ ഇല്ലല്ലോ. തറവാട് വിറ്റോ? വല്ലവരും വാങ്ങിക്കാണുമോ? ഇനിപ്പോ ഇവരാവുമോ ഇവിടെ താമസിക്കുന്നത്. എന്നൊക്കെ നിമിഷനേരം കൊണ്ട് ചിന്തിച്ചു പോയി ഭുവന. അവരടുത്തു വരും തോറും ഒരു വശ്യ സുഗന്ധം അവിടെയാകെ വ്യാപിച്ചു കൊണ്ടിരുന്നു. അവര് വളരെ വളരെ പതുക്കെ നടന്നു അടുത്തെത്തി. അവരുടെ കണ്ണിലേക്കു നോക്കിയപ്പോൾ എവിടെയോ ഒരു കണ്ടുപരിചയം. പകുതിയും തുറക്കാത്ത ആ കണ്ണുകളിൽ പക്ഷെ, ചെറിയൊരു തിളക്കം ഉണ്ടായിരുന്നു.
തല നരച്ച്., തൊലി ചുക്കി ചുളിഞ്ഞ്., നടക്കാൻ പോലും വയ്യാതെ., ഒരു പടുവൃദ്ധ!!!
ഇവരെ ഇതിനു മുമ്പ് കണ്ടിട്ടേ ഇല്ലല്ലോ. തറവാട് വിറ്റോ? വല്ലവരും വാങ്ങിക്കാണുമോ? ഇനിപ്പോ ഇവരാവുമോ ഇവിടെ താമസിക്കുന്നത്. എന്നൊക്കെ നിമിഷനേരം കൊണ്ട് ചിന്തിച്ചു പോയി ഭുവന. അവരടുത്തു വരും തോറും ഒരു വശ്യ സുഗന്ധം അവിടെയാകെ വ്യാപിച്ചു കൊണ്ടിരുന്നു. അവര് വളരെ വളരെ പതുക്കെ നടന്നു അടുത്തെത്തി. അവരുടെ കണ്ണിലേക്കു നോക്കിയപ്പോൾ എവിടെയോ ഒരു കണ്ടുപരിചയം. പകുതിയും തുറക്കാത്ത ആ കണ്ണുകളിൽ പക്ഷെ, ചെറിയൊരു തിളക്കം ഉണ്ടായിരുന്നു.
"ഭുവനക്ക് എന്നെ മനസിലായോ?"
ഇല്ല.
"ഭുവന എന്നെയാണ് അന്വേഷിച്ചു വന്നത്. ഞാനാണ് ഗംഗ"
"ഗംഗയോ !!!?"
ഭുവനയുടെ നെഞ്ചിടിപ്പ് ഭുവനക്ക് തന്നെ വളരെ വ്യക്തമായി കേൾക്കാമായിരുന്നു. ശരീരം തളർന്നു. തല കറങ്ങി. ഭുവന അവിടെ വീഴുമെന്നായി.
ഒരു നിമിഷത്തെ ആ വിഭ്രാന്തിയിൽ നിന്നുണർന്നു ഭുവന.
"അല്ല. ഇതെന്റെ ഗംഗയല്ല. വെറുതെ നിങ്ങൾ പറയുകയാണ്. എനിക്കറിയാം."
അശരീരി പോലെ ഗംഗയുടെ സ്വരം അവിടെ മുഴുവൻ മുഴങ്ങികൊണ്ടിരുന്നു.
"ഞാനത് ചെയ്യില്ല. കാരണം ഞാൻ നിന്റെ ആത്മാവാണ് ഭുവനേ"
"എന്റെ ആത്മാവോ?"
"അതെ. ഇത്രയും കാലം ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നീ വരുമെന്നെനിക്കറിയാം. ഇവിടെന്നു പോവണമെങ്കിൽ ഞാനില്ലാതെ നിനക്ക് പറ്റില്ല. നിനക്കിവിടെ നിന്നും പോവാനും സമയമായിരിക്കുന്നു.
ഭുവനയും ഗംഗയും ഇനിയും ഉണ്ടാവും.
"നീയും ഞാനും".
ഇതൊരു തുടക്കം മാത്രമായിരുന്നു. ഇതിലെ പരാജയം ഇനി നിന്റെ വിജയമായിരിക്കും!!!
ഇനി നിന്നെ പരാജയപ്പെടാൻ ഞാൻ സമ്മതിക്കില്ല.
എന്തായാലും ഇപ്പൊ പോയെ പറ്റൂ..!!
അനുവദിച്ച സമയം നമുക്ക് കഴിഞ്ഞിരിക്കുന്നു.
നിന്റെ ചിന്തകൾക്ക് നീ പോലുമറിയാതെ പ്രായമേറിക്കഴിഞ്ഞിരിക്കുന്നു.
"പോവാനുള്ള സമയം ആയിരിക്കുന്നു".
എന്റെ കൂടെ വരൂ.
ഗംഗ ഭുവനയുടെ കൈ പിടിച്ചു.
ഭുവനയെ മുറിയിലെ നിലക്കണ്ണാടിക്ക് മുന്നിൽ കൊണ്ട് പോയി നിർത്തി.
ഇനി നോക്കൂ.
ഒരു നിമിഷത്തെ മങ്ങിയ കാഴ്ചക്ക് ശേഷം കണ്ണാടിയിൽ രൂപങ്ങൾ തെളിഞ്ഞു.
തനിക്കും ഗംഗക്കും ഒരേ രൂപം!!!
ആ കാഴ്ചയും ഭുവനക്ക് ഒരു നിമിഷമേ കാണാൻ കഴിഞ്ഞുള്ളൂ. പിന്നെ ഗംഗ ഇല്ലായിരുന്നു. തന്റെ ശരീരത്തിന് ഭാരം കൂടി കൂടി വരുന്നതു പോലെ തോന്നി ഭുവനക്ക്. വല്ലാതെ തളരുന്നതു പോലെയും. ഒരു വിധത്തിൽ ഭുവന നടന്നെത്തി. ആ കുങ്കുമ തറയിലേക്ക്!!!!
ഇല്ല.
"ഭുവന എന്നെയാണ് അന്വേഷിച്ചു വന്നത്. ഞാനാണ് ഗംഗ"
"ഗംഗയോ !!!?"
ഭുവനയുടെ നെഞ്ചിടിപ്പ് ഭുവനക്ക് തന്നെ വളരെ വ്യക്തമായി കേൾക്കാമായിരുന്നു. ശരീരം തളർന്നു. തല കറങ്ങി. ഭുവന അവിടെ വീഴുമെന്നായി.
ഒരു നിമിഷത്തെ ആ വിഭ്രാന്തിയിൽ നിന്നുണർന്നു ഭുവന.
"അല്ല. ഇതെന്റെ ഗംഗയല്ല. വെറുതെ നിങ്ങൾ പറയുകയാണ്. എനിക്കറിയാം."
അശരീരി പോലെ ഗംഗയുടെ സ്വരം അവിടെ മുഴുവൻ മുഴങ്ങികൊണ്ടിരുന്നു.
"ഞാനത് ചെയ്യില്ല. കാരണം ഞാൻ നിന്റെ ആത്മാവാണ് ഭുവനേ"
"എന്റെ ആത്മാവോ?"
"അതെ. ഇത്രയും കാലം ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു. നീ വരുമെന്നെനിക്കറിയാം. ഇവിടെന്നു പോവണമെങ്കിൽ ഞാനില്ലാതെ നിനക്ക് പറ്റില്ല. നിനക്കിവിടെ നിന്നും പോവാനും സമയമായിരിക്കുന്നു.
ഭുവനയും ഗംഗയും ഇനിയും ഉണ്ടാവും.
"നീയും ഞാനും".
ഇതൊരു തുടക്കം മാത്രമായിരുന്നു. ഇതിലെ പരാജയം ഇനി നിന്റെ വിജയമായിരിക്കും!!!
ഇനി നിന്നെ പരാജയപ്പെടാൻ ഞാൻ സമ്മതിക്കില്ല.
എന്തായാലും ഇപ്പൊ പോയെ പറ്റൂ..!!
അനുവദിച്ച സമയം നമുക്ക് കഴിഞ്ഞിരിക്കുന്നു.
നിന്റെ ചിന്തകൾക്ക് നീ പോലുമറിയാതെ പ്രായമേറിക്കഴിഞ്ഞിരിക്കുന്നു.
"പോവാനുള്ള സമയം ആയിരിക്കുന്നു".
എന്റെ കൂടെ വരൂ.
ഗംഗ ഭുവനയുടെ കൈ പിടിച്ചു.
ഭുവനയെ മുറിയിലെ നിലക്കണ്ണാടിക്ക് മുന്നിൽ കൊണ്ട് പോയി നിർത്തി.
ഇനി നോക്കൂ.
ഒരു നിമിഷത്തെ മങ്ങിയ കാഴ്ചക്ക് ശേഷം കണ്ണാടിയിൽ രൂപങ്ങൾ തെളിഞ്ഞു.
തനിക്കും ഗംഗക്കും ഒരേ രൂപം!!!
ആ കാഴ്ചയും ഭുവനക്ക് ഒരു നിമിഷമേ കാണാൻ കഴിഞ്ഞുള്ളൂ. പിന്നെ ഗംഗ ഇല്ലായിരുന്നു. തന്റെ ശരീരത്തിന് ഭാരം കൂടി കൂടി വരുന്നതു പോലെ തോന്നി ഭുവനക്ക്. വല്ലാതെ തളരുന്നതു പോലെയും. ഒരു വിധത്തിൽ ഭുവന നടന്നെത്തി. ആ കുങ്കുമ തറയിലേക്ക്!!!!
ഭുവനയുടെ സമാധിക്കായി!!!
ഇനിയുമൊരു ഭുവനയിലെക്കുള്ള യാത്രയിലേക്കായ്.......
ഇനിയുമൊരു ഭുവനയിലെക്കുള്ള യാത്രയിലേക്കായ്.......
By:
വീണ്ടും വീീണ്ടും പകർത്തിയെഴുതുക.
ReplyDeleteതിടുക്കമില്ലാത്തൊരു അനിവാര്യത; അതത്യാവശ്യമാണ്.
"മുന്നോട്ട് നടന്ന് ഏതാണ്ട് അടുത്തെത്താറായ വഴികളിൽ നിന്നും പുറകോട്ടു പോരാൻ തുടങ്ങിയാൽ കാലങ്ങൾ കഴിഞ്ഞാലും എവിടേം എത്തി ചേരാനാവില്ല"
നന്മകൾ, ആശംസകൾ !!