Slider

ഉത്തരം

0


'ഉണ്ണിയേട്ടാ.....
.
എന്താ ദേവൂട്ടിയേ ??
.
'ആ കൈയ്യ് ഇങ്ങൊന്നു നീട്ടിയേ.......
.
എന്തിനായിപ്പോ ? നീ പറയ് ദേവൂ...
.
'ഉണ്ണിയേട്ടനോർക്കുന്നുണ്ടോ നമ്മൾ പണ്ട് പൊട്ടിയ എന്റെ കുപ്പിവള കൈയിൽ വെച്ച് പൊട്ടിച്ച് സ്നേഹം നോക്കുന്നത് '
അന്ന് എപ്പോഴും ഉണ്ണിയേട്ടനേക്കാൾ സ്നേഹം നിക്യാരുന്നു കൂടുതൽ '.......
ആ കൈയ്യ് ഇങ്ങട് നിട്ട്യേ ഒന്ന്.....
ന്താദേവൂട്ടിയെ ഇത് നമ്മളിപ്പോ ആ കൊച്ചു കുട്ടി അല്ല.. രണ്ടീസം കഴിഞ്ഞ് വേറൊരു വീട്ടിലേയ്ക്ക് കേറി ചെല്ലെണ്ട പെണ്ണാ ഇത് വരെ നിന്റെ കുറുമ്പൊന്നും മാറാറായില്ലേ ദേവൂട്ടിയേ?......
അതിനിപ്പോ ന്താ ന്റെ ഉണ്ണിയേട്ടന്റടുത്തല്ലേ കുറുമ്പ് കാട്ടുന്നത്.....
ആ കയ്യിങ്ങ് നീട്ട് ഉണ്ണിയേട്ടാ.....
ഈ കുട്ടിയെ കൊണ്ട് ഞാൻ തോറ്റു.. ദാ നോക്ക്...
അങ്ങനെ വഴിക്ക് വാട്ടോ...
അമ്പടാ , ഇതെന്താ ഇപ്പോ ഇങ്ങനെ വളമുറി തുണ്ടിന്റെ വലിപ്പം കൂടി യെല്ലോ. ഇത്രേം നാൾ ഇല്ലാണ്ടിരുന്ന സ്നേഹം ഇത്ര പെട്ടെന്നുണ്ടായോ?? ഉണ്ണിയേട്ടാ...
ദേവൂ നിനക്കിപ്പോ അങ്ങ്നൊക്കെ തോന്നും ഇത്രേം നാൾ നിന്റെ കുറുമ്പിന് കൂട്ടുനിന്നിട്ട് ഇപ്പോ എന്റെ സ്നേഹത്തിന് വിലയില്ല ല്ലേ....
മ്മ്.....
എന്തേലും പറഞ്ഞാ അപ്പോ തുടങ്ങും കുറെ സെന്റി ആയിട്ട് വന്നോളും... ഇത്രക്ക് സ്നേഹമുണ്ടാരുന്നേൽ ഇങ്ങൾക്കെന്നെ അങ്ങ് കെട്ടിക്കൂടാരുന്നോ മനുഷ്യാ....
അപ്രതീക്ഷിതമായ ചോദ്യം കേട്ടത് കൊണ്ടാകാം ഉണ്ണിയുടെ മുഖം ഒന്നു വാടി.
ഉണ്ണിയേട്ടാ മാനത്തോട്ടൊന്ന് നോക്കിയേ ... എന്ത് രസാ ല്ലേ.. ഉണ്ണിയേട്ടന് ഓർമ്മയുണ്ടോ?....
ഉണ്ണിയേട്ടനെല്ലാം ഓർമ്മയുണ്ട് നീ ഒന്ന് നിർത്ത് ദേവൂട്ടി.....
ഉണ്ണിയേട്ടൻ പറ.. അന്ന് എന്റെ അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞ ഒരീസം എന്നേം കൂട്ടി ഈ മഞ്ചാടി മര ചോട്ടിൽ വന്നിരുന്നത്..
ആകാശത്തെ രണ്ട് നക്ഷത്രങ്ങളെ ചൂണ്ടി കാട്ടി ദേവൂ ന്റെ അച്ഛനും അമ്മയുമാ എന്ന് പറഞ്ഞത്... നമ്മൾ ചിരിച്ചലേ അവരും സന്തോഷം കൊണ്ട് തിളങ്ങു എന്ന് പറഞ്ഞത്...
ഉം.... അതിനെന്താ ദേവൂട്ടിയെ....
'
ദേനോക്കിയെ ഇത്രേം നാൾ ഇല്ലാത്ത ഒരു തിളക്കം കണ്ടോ അവർക്ക് ദേവൂട്ടിയെ കണ്ടിട്ടാകും ല്ലേ... ചിലപ്പോ ഉണ്ണിയേട്ടൻ കൂടെ ഇണ്ടായത് കണ്ടിട്ടാകും അവർക്കിത്ര സന്തോഷം.. ഈ സന്തോഷം എന്നും ഉണ്ടായിരുന്നെങ്കിലോ ല്ലേ....
ന്താദേവു നി ഈ പറയുന്നേ നേരം ദാ ഇരുട്ടി തറവാട്ടിൽ എല്ലാരും കല്യാണ പെണ്ണിനെ തിരക്കു വായിരിക്കും.. നീ ചെല്ല്... ഇനീ ഈ ആശാരി ചെക്കന്റെ കൂടെ നിന്നെ കണ്ട്ന്ന് പറഞ്ഞ് വേണം...ഓരോന്നും പറയാൻ...
പിന്നെ എന്ന് വെച്ചാ ഉണ്ണിയേം ദേവൂനേം അറിയാത്ത നാട്ട കാരല്ലേ ഇവ്ടെല്ലാം...
ദേവൂ നീ വാ വീട് വരെ ഞാൻ കൂടെ വരാം...
കുറെ നേരത്തെ നിശബ്ദതയ്ക്കൊടുവിൽ ദേവു പറഞ്ഞു...
ഇനി ഉണ്ണിയേട്ടന്റെ കൂടെ ദേവു ഇല്ലെല്ലോ..
പോവല്ലേ...
ദാവീടെത്തി ഒരു കാര്യം ചോദിച്ചാൽ ഉണ്ണിയേട്ടൻ ഉത്തരം തരുമോ...
ഉം.....
വെറുമൊരു സുഹൃത്ത് മാത്രാ രുന്നോ ഉണ്ണിയേട്ടന് ഞാൻ... എന്നെങ്കിലും എന്നെ ഉണ്ണിയേട്ടൻ പ്രണയിച്ചിട്ടുണ്ടോ..
ആരായിരുന്നു ഞാൻ ഉണ്ണിയേട്ടന്????
ഒരു നിശബ്ദതയ്ക്ക് ശേഷം ഒരു നെടുവീർപ്പോടെ നിറഞ്ഞൊഴുകിയ ദേവൂ ന്റെ കണ്ണിൽ നോക്കി ഇടറിയ ശബ്ദത്തിൽ ഉണ്ണി പറഞ്ഞു....
ഒരു സുഹൃത്തിനും പ്രണയിനിക്കും മുകളിൽ ഒരു ഇഷ്ടമുണ്ടെങ്കിൽ അതായിരുന്നു എനിയ്ക്ക് നിന്നോട്... പറഞ്ഞറിയിക്കാൻ പറ്റാത്തവണ്ണം എന്റെ ആരെക്കെയോ ആയിരുന്നു ദേവൂ നീ.....
നിറഞ്ഞൊഴുകിയ കണ്ണുകൾ മറച്ചുകൊണ്ട് ഉണ്ണിതിരിഞ്ഞു നടന്നു '.....
ഉണ്ണിയേട്ടാ എനിയ്ക്കൊരു കാര്യം പറയാനുണ്ട്......
ദേവൂ ന്റെ വാക്കുകൾ മുഴുവിപിക്കാൻ അനുവദിക്കാതെ ഒരു തിരിഞ്ഞുനോട്ടത്തിൽ പുഞ്ചിരി ഒതുക്കി ഉണ്ണി ആ മഞ്ചാടി മരച്ചോട്ടിലേയ്ക്ക് നടന്നകന്നു...
.
.
( യദു- ഉണ്ണി )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo