എനിക്കു തിരക്കുണ്ടായിരുന്നില്ല.. വെയിറ്റിങ്ങ് ഷെഡ്ഡിൽ എന്നെ കൂടാതെ സുന്ദരിയായ ഒരു യുവതിയും , രണ്ടു വൃദ്ധൻമാരും മാത്രമാണ് ഉണ്ടായിരുന്നത്.. അകലെയുള്ള കാഴ്ചകൾ വ്യക്തമായി കാണുവാനായി ഒഴിഞ്ഞൊരു മൂലയിലാണ് ഞാനിരുന്നിരുന്നത്. നനഞ്ഞു നിന്ന ആകാശത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നതും താഴെ മരപച്ചകൾ തലയാട്ടി സന്തോഷിക്കുന്നതും എനിക്കു കാണാമായിരുന്നു.
ബസ് സ്റ്റോപ്പിനടുത്തെ കടയ്ക്കു മുന്നിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ചിലർ സാധനങ്ങൾക്കായി ബഹളം വയ്ക്കുന്നതും, മറ്റു ചിലർ വാങ്ങിയ സാധനങ്ങളുമായി കടത്തിണ്ണയിൽ സംസാരിച്ചു നിൽക്കുകയും ചെയ്തിരുന്നു. . കുറച്ചു നേരം ആ കാഴ്ചകൾ നോക്കി മടുത്തപ്പോൾ ഞാൻ തെല്ലകലെയായി നിന്ന വലിയൊരു മരച്ചുവട്ടിലേക്കു കണ്ണുകൾ നീട്ടി.
അപ്പോഴേക്കും ശക്തമായി മഴ പെയ്തു തുടങ്ങിരുന്നു. മഴയുടെ മൂടലിൽ എന്റെ കാഴ്ച്ചകൾ മങ്ങുകയും ഞാൻ വീണ്ടും യാത്രക്കാരെ ശ്രദ്ധിക്കുവാനും തുടങ്ങി.
എനിക്കു തെറ്റി.. ഒരു യുവതിയും രണ്ടു വൃദ്ധൻമാരും മാത്രമല്ല.. അതാ യുവതിയുടെ സാരിത്തുമ്പിൽ തൂങ്ങി ഒരു ആൺകുട്ടി.
. ഒരു നിമിഷം അവൻ അവന്റെ അമ്മയോടായി ചോദിച്ചു.
വയസായവരാണോ അമ്മേ ആദ്യം മരിച്ചു പോകുക ?
ചോദ്യം കേട്ട അമ്മ പരിഭ്രമത്തോടെ ചുറ്റും നോക്കി. ഒരു വട്ടം അവരുടെ കണ്ണുകൾ എന്നേയും തൊട്ടു കടന്നു പോയി..
മരിച്ചു പോയാൽ തിരിച്ചുവരാനാവില്ലേ അമ്മേ '?
അവന്റെ ചോദ്യം പതിവിലും ഉച്ചത്തിലായിരുന്നു. ഇത്തവണ ശാസനാ ഭാവത്തിൽ അവനെ നോക്കി ആ സ്ത്രീ പറഞ്ഞു.
മിണ്ടാതിരിക്കൂ നീ..
ഒരു ചിരിയോടെ അവൻ ഓരോ മുഖങ്ങളും മാറി മാറി നോക്കി കൈവിരൽ ചൂണ്ടി.. മഴത്തുള്ളികൾ അവനോടൊപ്പം ചിരിക്കുന്നുണ്ടായിരുന്നു.
വൃദ്ധൻമാർ അന്യോനം മുഖത്തു നോക്കി മിണ്ടാതിരുന്നു.
ഞാൻ മറുപടി തിരഞ്ഞു.
' പ്രായം നോക്കാതെ , സമയം നോക്കാതെ വരുന്ന അതിഥി'........
ജനനം മുതൽ മരണം വരെയുള്ള ഒരു ചെറിയ യാത്ര....
കരഞ്ഞും, ചിരിച്ചും, തമാശകൾ പറഞ്ഞും, പരിഭവിച്ചും ,സ്നേഹിച്ചും, വെറുത്തും .....
എന്തോ പറയുവാൻ ആഗ്രഹിച്ചു ഞാൻ.വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു..
കടയ്ക്കു മുമ്പിൽ ആളുകൾ തിരക്കുകൂട്ടുകയാണ്.. ചിലർ തോരാത്ത മഴയെ നോക്കി പരിഭവിക്കുകയാണ്.
വളഞ്ഞു പോകുന്ന റോഡിന്റെ അങ്ങേത്തലയ്ക്കൽ പെട്ടെന്നാണ് ബസ്സു പ്രത്യക്ഷപ്പെട്ടത്.
എനിക്കു തിരക്കുണ്ടായിരുന്നില്ല..
എങ്കിലും വെറുതെ ഞാൻ എഴുന്നേറ്റു നിന്നു.
ബസ് സ്റ്റോപ്പിനടുത്തെ കടയ്ക്കു മുന്നിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ചിലർ സാധനങ്ങൾക്കായി ബഹളം വയ്ക്കുന്നതും, മറ്റു ചിലർ വാങ്ങിയ സാധനങ്ങളുമായി കടത്തിണ്ണയിൽ സംസാരിച്ചു നിൽക്കുകയും ചെയ്തിരുന്നു. . കുറച്ചു നേരം ആ കാഴ്ചകൾ നോക്കി മടുത്തപ്പോൾ ഞാൻ തെല്ലകലെയായി നിന്ന വലിയൊരു മരച്ചുവട്ടിലേക്കു കണ്ണുകൾ നീട്ടി.
അപ്പോഴേക്കും ശക്തമായി മഴ പെയ്തു തുടങ്ങിരുന്നു. മഴയുടെ മൂടലിൽ എന്റെ കാഴ്ച്ചകൾ മങ്ങുകയും ഞാൻ വീണ്ടും യാത്രക്കാരെ ശ്രദ്ധിക്കുവാനും തുടങ്ങി.
എനിക്കു തെറ്റി.. ഒരു യുവതിയും രണ്ടു വൃദ്ധൻമാരും മാത്രമല്ല.. അതാ യുവതിയുടെ സാരിത്തുമ്പിൽ തൂങ്ങി ഒരു ആൺകുട്ടി.
. ഒരു നിമിഷം അവൻ അവന്റെ അമ്മയോടായി ചോദിച്ചു.
വയസായവരാണോ അമ്മേ ആദ്യം മരിച്ചു പോകുക ?
ചോദ്യം കേട്ട അമ്മ പരിഭ്രമത്തോടെ ചുറ്റും നോക്കി. ഒരു വട്ടം അവരുടെ കണ്ണുകൾ എന്നേയും തൊട്ടു കടന്നു പോയി..
മരിച്ചു പോയാൽ തിരിച്ചുവരാനാവില്ലേ അമ്മേ '?
അവന്റെ ചോദ്യം പതിവിലും ഉച്ചത്തിലായിരുന്നു. ഇത്തവണ ശാസനാ ഭാവത്തിൽ അവനെ നോക്കി ആ സ്ത്രീ പറഞ്ഞു.
മിണ്ടാതിരിക്കൂ നീ..
ഒരു ചിരിയോടെ അവൻ ഓരോ മുഖങ്ങളും മാറി മാറി നോക്കി കൈവിരൽ ചൂണ്ടി.. മഴത്തുള്ളികൾ അവനോടൊപ്പം ചിരിക്കുന്നുണ്ടായിരുന്നു.
വൃദ്ധൻമാർ അന്യോനം മുഖത്തു നോക്കി മിണ്ടാതിരുന്നു.
ഞാൻ മറുപടി തിരഞ്ഞു.
' പ്രായം നോക്കാതെ , സമയം നോക്കാതെ വരുന്ന അതിഥി'........
ജനനം മുതൽ മരണം വരെയുള്ള ഒരു ചെറിയ യാത്ര....
കരഞ്ഞും, ചിരിച്ചും, തമാശകൾ പറഞ്ഞും, പരിഭവിച്ചും ,സ്നേഹിച്ചും, വെറുത്തും .....
എന്തോ പറയുവാൻ ആഗ്രഹിച്ചു ഞാൻ.വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു..
കടയ്ക്കു മുമ്പിൽ ആളുകൾ തിരക്കുകൂട്ടുകയാണ്.. ചിലർ തോരാത്ത മഴയെ നോക്കി പരിഭവിക്കുകയാണ്.
വളഞ്ഞു പോകുന്ന റോഡിന്റെ അങ്ങേത്തലയ്ക്കൽ പെട്ടെന്നാണ് ബസ്സു പ്രത്യക്ഷപ്പെട്ടത്.
എനിക്കു തിരക്കുണ്ടായിരുന്നില്ല..
എങ്കിലും വെറുതെ ഞാൻ എഴുന്നേറ്റു നിന്നു.
....പ്രേം മധുസൂദനൻ.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക