
ശീർഷാസനത്തിലങ്ങനെ നിൽക്കുമ്പോഴാണ്,
ജാനകിയേടത്തി ഓർത്തത്;
പണ്ട് കണാരേട്ടൻ കള്ളുംകുടിച്ചുവന്ന്,
കാലേൽപിടിച്ചൊരിടലിൽ ശീർഷാസനത്തിൽനിന്നാ മുക്തമായത്;
പാദഹസ്താസനത്തിൽ നിൽക്കുമ്പോൾ,
നെല്ലുമൂരുന്നതുംഞാറുനടുന്നതും,
കമലേന്റെ കാലില് ,ഞണ്ടിറുക്കിയതുമോർത്തു;
ജാനുശീർഷാസനത്തിലിരിക്കുമ്പോൾ
ആട്ടമ്മീല്ദോശക്കരച്ചതും,
ദോശമാവ് കൈതട്ടി താഴെവീണ് പോയതിന്,
അമ്മായിയമ്മ കമലാക്ഷിചീത്ത പറഞ്ഞതുംഓർത്തുപോയി;
കല്ലിമ്മേലലക്കുകഴിഞ്ഞ്,
രണ്ടുകയ്യിന്റെയും തള്ളവിരല് നടുവിന്കുത്തിപ്പിടിച്ച്,
പുറകോട്ടൊന്ന് വളഞ്ഞ്, നടുവേദനമാറ്റിയപ്പോൾ,
അർദ്ധകടീചക്രാസനത്തിലായതോർത്ത്,
നാണിയമ്മയൊന്നു ചിരിച്ചു;
താഡാസത്തില് നിന്നപ്പോൾ,
കണാരേട്ടൻകെട്ടിയഅയേമ്മേല്,
തുണിവിരിക്കാൻ, കയ്യെത്താത്തപ്പോൾ,
കാലിന്റെ തള്ളവിരലില് കുത്തിനിന്ന്,
തുണിവിരിച്ചതുംഓർത്തുപോയി;
ഭുജംഗാസനത്തിലുംധനുരാസനത്തിലും പവനമുക്താസനത്തിലൂടെയും കടന്നപ്പോൾ,
കണാരേട്ടനെയോർത്ത്,
നാണിയമ്മയ്ക്ക്നാണംവന്നു;
നട്ടുച്ചയ്ക്ക് കിടന്നുറങ്ങിയപ്പോൾ,
കണാരേട്ടന്റെ ചീത്തകേട്ട്, ചാടിയെഴുന്നേറ്റപ്പോൾ,
നാണിയമ്മപശ്ചിമോത്ഥാസനവും,
ശവാസനവുംകഴിഞ്ഞിരുന്നു;
രാവിലെയെഴുന്നേറ്റ് വിളക്ക്കത്തിച്ച്,
വിഷമങ്ങളെല്ലാംതീരുന്നതിന്, കൈകൂപ്പിപ്രാർത്ഥിച്ച്,
സങ്കടമെല്ലാംകളഞ്ഞ്,
മൂക്കില് വിരല് വച്ച്,
ശ്വാസംഅകത്തേക്കും
പുറത്തേക്കും
ഇരുമൂക്കിലും വിട്ട്,
നാണിയമ്മ നമസ്ക്കാരമുദ്രയും, പ്രാണായാമവുംകഴിഞ്ഞിരുന്നു;
നാൽപ്പതുകാരിപ്പെണ്ണുങ്ങളെല്ലാം ,
തൊട്ടടുത്തദിവസം,
വീണ്ടുംയോഗയ്ക്ക് പോകാൻ വിളിച്ചതും,
നാണിയമ്മ മോണകാട്ടിചിരിച്ചു കൊണ്ട്,
"ന്റെ കണാരേട്ടൻപഠിപ്പിക്കാത്ത യോഗയില്ലേ,
നിങ്ങടെകണാരേട്ടൻമാരോട്,
മൊബൈലില് തോണ്ടാണ്ട്,
യോഗപഠിപ്പിച്ചാലെന്താ,
പെണ്ണുങ്ങളേയെന്ന് ചോദിച്ചപ്പോൾ,
നാണത്താൽ കുണുങ്ങിക്കുണുങ്ങി, പെണ്ണുങ്ങളെല്ലാം യോഗക്ളാസിനു പോയി.
ജാനകിയേടത്തി ഓർത്തത്;
പണ്ട് കണാരേട്ടൻ കള്ളുംകുടിച്ചുവന്ന്,
കാലേൽപിടിച്ചൊരിടലിൽ ശീർഷാസനത്തിൽനിന്നാ മുക്തമായത്;
പാദഹസ്താസനത്തിൽ നിൽക്കുമ്പോൾ,
നെല്ലുമൂരുന്നതുംഞാറുനടുന്നതും,
കമലേന്റെ കാലില് ,ഞണ്ടിറുക്കിയതുമോർത്തു;
ജാനുശീർഷാസനത്തിലിരിക്കുമ്പോൾ
ആട്ടമ്മീല്ദോശക്കരച്ചതും,
ദോശമാവ് കൈതട്ടി താഴെവീണ് പോയതിന്,
അമ്മായിയമ്മ കമലാക്ഷിചീത്ത പറഞ്ഞതുംഓർത്തുപോയി;
കല്ലിമ്മേലലക്കുകഴിഞ്ഞ്,
രണ്ടുകയ്യിന്റെയും തള്ളവിരല് നടുവിന്കുത്തിപ്പിടിച്ച്,
പുറകോട്ടൊന്ന് വളഞ്ഞ്, നടുവേദനമാറ്റിയപ്പോൾ,
അർദ്ധകടീചക്രാസനത്തിലായതോർത്ത്,
നാണിയമ്മയൊന്നു ചിരിച്ചു;
താഡാസത്തില് നിന്നപ്പോൾ,
കണാരേട്ടൻകെട്ടിയഅയേമ്മേല്,
തുണിവിരിക്കാൻ, കയ്യെത്താത്തപ്പോൾ,
കാലിന്റെ തള്ളവിരലില് കുത്തിനിന്ന്,
തുണിവിരിച്ചതുംഓർത്തുപോയി;
ഭുജംഗാസനത്തിലുംധനുരാസനത്തിലും പവനമുക്താസനത്തിലൂടെയും കടന്നപ്പോൾ,
കണാരേട്ടനെയോർത്ത്,
നാണിയമ്മയ്ക്ക്നാണംവന്നു;
നട്ടുച്ചയ്ക്ക് കിടന്നുറങ്ങിയപ്പോൾ,
കണാരേട്ടന്റെ ചീത്തകേട്ട്, ചാടിയെഴുന്നേറ്റപ്പോൾ,
നാണിയമ്മപശ്ചിമോത്ഥാസനവും,
ശവാസനവുംകഴിഞ്ഞിരുന്നു;
രാവിലെയെഴുന്നേറ്റ് വിളക്ക്കത്തിച്ച്,
വിഷമങ്ങളെല്ലാംതീരുന്നതിന്, കൈകൂപ്പിപ്രാർത്ഥിച്ച്,
സങ്കടമെല്ലാംകളഞ്ഞ്,
മൂക്കില് വിരല് വച്ച്,
ശ്വാസംഅകത്തേക്കും
പുറത്തേക്കും
ഇരുമൂക്കിലും വിട്ട്,
നാണിയമ്മ നമസ്ക്കാരമുദ്രയും, പ്രാണായാമവുംകഴിഞ്ഞിരുന്നു;
നാൽപ്പതുകാരിപ്പെണ്ണുങ്ങളെല്ലാം ,
തൊട്ടടുത്തദിവസം,
വീണ്ടുംയോഗയ്ക്ക് പോകാൻ വിളിച്ചതും,
നാണിയമ്മ മോണകാട്ടിചിരിച്ചു കൊണ്ട്,
"ന്റെ കണാരേട്ടൻപഠിപ്പിക്കാത്ത യോഗയില്ലേ,
നിങ്ങടെകണാരേട്ടൻമാരോട്,
മൊബൈലില് തോണ്ടാണ്ട്,
യോഗപഠിപ്പിച്ചാലെന്താ,
പെണ്ണുങ്ങളേയെന്ന് ചോദിച്ചപ്പോൾ,
നാണത്താൽ കുണുങ്ങിക്കുണുങ്ങി, പെണ്ണുങ്ങളെല്ലാം യോഗക്ളാസിനു പോയി.
സജി വർഗീസ്
Copyright protected
9656512930
Copyright protected
9656512930
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക