നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ഛനെയാണെനിക്ക് ഇഷ്ടം

Image may contain: Sarath Chalakka, closeup
**************************
രാവിലെ തന്നെ കോരിച്ചൊരിയുന്ന മഴയോടെയാണ് അന്ന് ബസ്റ്റാന്റ് ഉണർന്നത്.ഏറെക്കുറെ വൈകി തന്നെയാണ് ഞാനും അവിടെ എത്തിയത്.കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ബസിൽ കയറുവാൻ ചില്ലറയങ്കമോന്നുമല്ല വെച്ചത്.ഒരു വിധം ഇടിച്ചു കയറി ബസിൽ ആദ്യം നോക്കിയത് ഒഴിഞ്ഞ സീറ്റ് വല്ലതുമുണ്ടോ എന്നാണ്.ഹാവൂ ഒരു സീറ്റുണ്ട്.ഏറ്റവും ബാക്കിൽ ആണ്. അതാണ് ഒരു ഘട്ടത്തിൽ നല്ലത്. പെട്ടന്നു തന്നെ ഇറങ്ങാനും പറ്റും.ഞാൻ സീറ്റിൽ ഇരുന്നു.എന്റെ അടുത്തു ഒരു പയ്യൻ ആണ് ഇരിക്കുന്നത്.ഞാൻ അടുത്തിരുന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കുകപോലും ഇല്ലാതെ അകാലങ്ങളിലോട്ട് നോക്കി ഇരിപ്പ.. വല്ല പെണ്ണുങ്ങളെയും ആണോ. ഞാനും അവൻ നോക്കുന്നയിടത് നോക്കി.ആ വെറുതെയല്ല.അവിടെ പബ്ലിക് ടോയ്ലറ്റ് ആണ്. ഈശ്വര പണിയാവുമോ.
ബസ് പതിയെ എടുത്തു...
"ടിക്കറ്റ് കൺഫേം ചെയ്യാൻ ആളു വന്നു
എടുക്കാൻ സൗകര്യമില്ലെടാ എന്ന് മനസ്സിൽ പറഞ്ഞു."ഒരു ബാംഗ്ലൂർ"
അയാളിൽ നിന്നും ബാക്കി വാങ്ങി.പെട്ടന്നാണ് വീശിയടിക്കുന്ന കാറ്റിന്റെ കൂടെ മഴ പെയ്തിറങ്ങിയത്. മഴയുടെ വേഗത്തെയാകൾ മനുഷ്യന്റെ കൈകൾക്കു വേഗമുണ്ടെന്നു തോന്നിയ നിമിഷം.ചടപെടന്നു ഷട്ടർ വീണത്. മഴ എന്തൊക്കയോ ആണെന്ന് ആരൊക്കയോ പറഞ്ഞിട്ടുണ്ട്. ഉള്ള വസ്ത്രം നനഞ്ഞാൽ നമ്മള് തന്നെ കഴുകണം.ഷട്ടറിന്റെ വീഴ്ച എന്റെ അരികിൽ വരെ എത്തിയതും നിഛലമായി. അപ്പോളും ആ പയ്യൻ അകലെ നോക്കി ഇരിക്കുന്നു.അവന്റെ മുഖത്തും എന്റെ കൈയുടെ വശങ്ങളിലും മഴ ചാറ്റാൻ വീഴുവാൻ തുടങ്ങി...
"മോനെ... ആ ഷട്ടർ ഇടുമോ. "
എന്നെ ഗൗനിക്കുകപോലും ചെയ്തില്ല അഹങ്കാരി.
"മോൻ ഗൾഫിൽ എങ്ങാനും ആയിരുന്നോ... ഈ മഴ നനയാൻ.. ഒന്നടച്ചിരുന്നു എങ്കിൽ എന്റെ മേൽ നനയത്തില്ലായിരുന്നു.. "
അവൻ രോഷത്തോടെ നോക്കി
"നിനക്ക് മഴ നനയാൻ പുറത്തു പോയി നിൽക്കാം മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു തന്നെ വേണോ. "
അവൻ എന്നെ നോക്കി ഷട്ടർ ഇട്ടു.
ഒരു കാര്യം മനസ്സിലായി അവൻ നല്ല വിഷമത്തിൽ ആണ്.വണ്ടിയുടെ യാത്ര കുറെ പിന്നിട്ടു.വണ്ടി നിർത്തി.
"എല്ലാവരും ഭക്ഷണം കഴിച്ചിട്ട് വാ ഒരു മണിക്കൂറിനുള്ളിൽ വണ്ടി എടുക്കും "
യാത്രക്കാർ ഒന്നന്നായി ഇറങ്ങാൻ തുടങ്ങി..
ഞാനും ഇറങ്ങുവാൻ തുടങ്ങി. അപ്പോഴാണ് അവൻ അവിടെ തന്നെ ഇരിക്കുന്നത് കണ്ടത്... ഞാൻ അവന്റെ അടുത്തു ചെന്നു.
"മോനെ കഴിക്കുന്നില്ലേ. ഇനി കഴിക്കണം എങ്കിൽ ബാംഗ്ലൂർ എത്തണം"
അവൻ മിണ്ടിയില്ല..ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു...
"ഇങ്ങു വാ ഏട്ടനോട് പാറ പരിഹരിക്കാൻ പറ്റുന്ന കാര്യം ആണെങ്കിൽ നമുക്ക് പരിഹരിക്കാ"
അവനു ഭക്ഷണം വാങ്ങി നൽകിയതോടെ അവൻ എന്നോട് കമ്പനിയായി..
എന്റെ വീട്ടിൽ ആർക്കും എന്നെ വേണ്ട.എന്നെ ആർക്കും ഇഷ്ടമല്ല...
എന്നാരു പറഞ്ഞു അവർ പറഞ്ഞോ. എന്നാ അതൊന്നു ചോദിക്കണമല്ലോ....നിനക്ക് ഇപ്പൊ എന്താ അങ്ങനെ തോന്നൽ...
"ചേട്ടായി.. എന്റെ കോളേജിൽ വണ്ടി ഇല്ലാത്തത് ഞാൻ മാത്രമാ.അവരുടെ അച്ഛന്മാർ വണ്ടി വാങ്ങി കൊടുത്തു എനിക്ക് വാങ്ങി തരാൻ പറഞ്ഞപ്പോ അച്ഛൻ എന്നെ തല്ലി...അതെ പിന്നെ ഞാൻ ഉറങ്ങീട്ടെ അച്ഛൻ വീട്ടിൽ വരൂ.ഉണരും മുന്നേ പോകുകയും ചെയ്യും.... "
അത് അച്ഛന് ഇഷ്ടമല്ലാത്തത് കൊണ്ട എന്നാരു പറഞ്ഞു...നിനക്ക് ഒരു കഥ കേൾക്കണോ...
ഉം.... അവൻ മൂളി..
ഞങ്ങടെ നാട്ടിൽ ഒരു ചേട്ടൻ ഉണ്ടായിരുന്നു.അയാൾക് ആണെങ്കിൽ ഇഷ്ടിക ചൂളയിൽ ആയിരുന്നു ജോലി.കാലത്തു പോയാൽ വൈകിട്ട് എത്തും.പൊരി വെയിലും കൊണ്ട് ലാസ്റ്റ് വീട്ടിൽ വരുമ്പോൾ കറുത്തു കരുവാളിച്ചു.വീട്ടിൽ പോകുമ്പോൾ ഉണ്ടല്ലോ. വൈകിട്ട് ഈ ചൂളപണികർക് ചായയും കടിയും കിട്ടും. ഒന്നോ രണ്ടോ മുളകുവട ആയിരിക്കും.ആ അച്ഛൻ എന്താ ചെയുന്നത് എന്നറിയുമോ...
ഇല്ല്യ..അവൻ കൗതുകത്തോടെ പറഞ്ഞു.
ആ കടി ഒരു പേപ്പറിൽ പൊതിഞ്ഞു കട്ടയുടെ ഇടയിൽ വെക്കും വൈകിട്ട് വീട്ടിൽ പോകുമ്പോൾ കൊണ്ടുപോകുവാൻ.എല്ലാവരും കഴിക്കും അയാൾ ആ കാലി ചായയും കുടിച്ചു പണി തുടങ്ങും.എന്നിട്ട് വൈകിട്ട് വീട്ടിൽ പോകുമ്പോൾ ആ പൊതി എടുക്കും.തോർത്തിന്റെ കൂടെ പൊതിഞ്ഞു പിടിച്ചു വീട്ടിൽ എത്തിയിട്ട് അത് അമ്മയെ ഏൽപ്പിച്ചു കുളിക്കാൻ പോകും.ആ അമ്മ എന്തെയ്യ ട്യൂഷൻ കഴിഞ്ഞു വരുന്ന മകന് ചായയുടെ കൂടെ കൊടുക്കും.അവൻ കഴിച്ചു ബാക്കി ഉണ്ടെങ്കിൽ അമ്മയും അമ്മ കഴിച്ചു ബാക്കി ഉണ്ടെങ്കിൽ അച്ഛനും കഴിക്കും.അമ്മക്ക് തികച്ചു ഇല്ലന്ന് കണ്ടാൽ ഞാൻ പണി സ്ഥലത്തു വെച്ചു കഴിച്ചു.. നീ കഴിച്ചോ എന്നും പറഞ്ഞു കവലയിൽ പോകും..
ആ അച്ഛനോട് മകന് പേടി ആണ്. കണ്ണൊക്കെ എപ്പോളും ചുവന്നിരിക്കും.കൈകൾ ആണെങ്കിലോ നമ്മുടെ ദേഹത്തു തലോടിയാൽ പോറും.നിറച്ചും തായമ്പ.അതോണ്ട് ആ പയ്യൻ അച്ഛന്റെ കൈകൾ ദേഹത്തു വീഴാതെ നോക്കും.അത്ര പരുക്കൻ ആയിരുന്നു.മുഖം ആണെങ്കിലോ രക്തം തീരെയില്ല.
ഒരിക്കൽ ആ പയ്യന് ഒരു മോഹം കൂട്ടുകാർക്കു ഉള്ളതുപോലെ ഒരു സൈക്കിൾ വേണം.അവൻ വൈകിട്ട് അച്ഛൻ വന്നപ്പോൾ തന്നെ ചോദിച്ചു..
ആ അച്ഛൻ എന്താ ചെയ്തത് എന്ന് അറിയാമോ..
ഇല്ല്യ...
ദേഷ്യത്തോടെ.. സൈക്കിളോ നിനക്ക് ഇപ്പൊ എന്തിനാ സൈക്കിൾ..
ട്യൂഷനു പോകാനും. സ്കൂളിൽ പോകുവാനും...
ആ നടന്നു പോയാൽ മതി.സൈക്കിൾ പോലും..
പറ്റൂല എനിക്ക് സൈക്കിൾ വേണം..
തറുതല പറയുന്നോ അഹങ്കാരി...
ഇതും പറഞ്ഞു കൈയിൽ കിട്ടിയ വടി വെച്ചു പൊതിരെ തല്ലി... ആ പയ്യൻ ലാസ്റ്റ് കരഞ്ഞു കലങ്ങി അമ്മയോട് പറഞ്ഞു..
നീ എന്തിനാ ഇപ്പൊ ചോദിക്കാൻ പോയത്..
അമ്മേ എനിക്ക് മാത്രം സൈക്കിൾ ഇല്ല കൂട്ടുകാർക്കും എല്ലാം ഉണ്ട്. അവരൊന്നും ചവിട്ടാൻ പോലും തരില്ല.
ഉം.അമ്മ അച്ഛനോട് പറയാം.. നീ ഇത് കഴിക്ക്..
അച്ഛൻ കൊണ്ടുവന്ന പൊതി അവനു നീട്ടി.
എനിക്ക് വേണ്ട ""ഇതും പറഞ്ഞു അവൻ ആ പൊതി തട്ടി തെറിപ്പിച്ചു.അത് അച്ഛൻ കാണുകയും ചെയ്തു.പാവം കണ്ണുകൾ നിറഞ്ഞു.
ഒന്നും പറയാതെ ഇറങ്ങിപ്പോയി.പിന്നെ ഈ മകന് അച്ഛന്റെ ശബ്ദം കേൾക്കാൻ കൂടെ പറ്റിയില്ല. അവൻ വന്ന് കിടന്നു ഉറങ്ങിയാ ശേഷം മാത്രമായിക്കും അച്ഛൻ വരുന്നത്. എന്നും കിട്ടിയിരുന്ന പൊതിയും കിട്ടാതെയായി.എന്തിനു അവൻ ഉണരും മുന്നേ അച്ഛൻ പോയി കാണും.
അവനു നല്ല സങ്കടം വരുന്നുണ്ട് കേട്ടോ.ഒരു ദിവസം അവൻ വീട്ടിൽ വന്നപ്പോ അവന്റെ ഉമ്മറത്തു ഒരു പുതു പുത്തൻ സൈക്കിൾ.അവൻ ഓടി ചെന്നു.
അമ്മേ.. അമ്മേ.. ഒന്നിങ്ങു വാ...
അവൻ സന്തോഷത്തോടെ സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു..
എന്താടാ...
ഇതാരുടെ സൈക്കിൾ ആണ്...
നിനക്ക് വേണ്ടി അച്ഛൻ ഇന്ന് വാങ്ങിയതാ..
ശരിക്കും..
അവൻ സന്തോഷത്തോടെ സൈക്കിൾ മൊത്തം പരിശോധിച്ചു ബെൽ ഒക്കെ അടിച്ചു നോക്കി.അമ്മ അതുനോക്കി നിന്നു..
അമ്മേ ഇതുംകൊണ്ട് റൗണ്ട് അടിച്ചോട്ടെ..
ദൂരെ പോകരുത് സൈഡിൽ കൂടെ ചവിട്ടാവൂ...
ആ അമ്മേ...
അവൻ ലോകം കിഴടക്കിയ പോലെ സൈക്കിൾ ചവിട്ടി.കുറച്ചു പോയപ്പോ അവന്റ അച്ഛന്റെ ചൂളയിൽ ചെന്നു... അതോടെ അവന്റ കൈകൾ വിറയ്ക്കാൻ തുടങ്ങി.അവന്റെ അച്ഛൻ ഒറ്റയ്ക്കു തടി പൊക്കി ചൂളയിൽ ഇടുന്നു.. അപ്പുറത് ആളുകൾ ചായ കുടിക്കുന്നുണ്ട്. അച്ഛൻ ആവട്ടെ പച്ച വെള്ളവും... അവൻ തിരിച്ചു ചെന്നു..
അന്ന് രാത്രി അവൻ കണ്ണടച്ചു ഉറങ്ങാതെ കിടന്നു. പെട്ടന്നു അച്ഛന്റെ ശബ്ദം കേട്ടത്..
ഏട്ടാ നല്ല നീര് ഉണ്ടല്ലോ.ചൂള പണിയും ഈ കല്ല് പണിയും കൂടി എങ്ങനെ കൊണ്ടവൻ ആണ്..
എന്ത് ചെയ്യാൻ.ദിവാകരൻ മുതലാളിയോട് എണ്ണായിരം ഉറുപ്പ്യ കടം വാങ്ങിയാ അവനു സൈക്കിൾ വാങ്ങിയത്. പലിശ മുടങ്ങിയാൽ ആളു വീട്ടിൽ കയറും.
എന്നാലും ഈ തിന്നാതെയും കുടിക്കാതെയും..
എനിക്ക് ഇപ്പൊ ഒന്നും അങ്ങട്ട് ഇറങ്ങുന്നില്ല.ഒരു ഇത്തിരി വറ്റ് ഇറക്കാൻ നോക്കുമ്പോൾ അവൻ തട്ടിക്കളഞ്ഞ പൊതിയ ഓർമ വരുന്നത്.പൊരിഞ്ഞ ചൂടിലും അവനു വേണ്ടിയല്ലേ ഞാൻ കഷ്ടപ്പെടുന്നത്.അന്നാണെങ്കിൽ എനിക്ക് വയറു തലകറങ്ങി വീണതാ.എന്നിട്ടും അവനു വേണ്ടി ആ പൊതി ഞാൻ കഴിക്കാതെ കൊണ്ട് വന്നത്.സ്കൂളിൽ നിന്ന് വിശന്നല്ലേ അവൻ വരുന്നത്.അത് തട്ടി കളഞ്ഞപ്പോ നെഞ്ച് പിടഞ്ഞു.കല്ല് പണി കൂടെ ചെയ്തു അവനു സൈക്കിൾ വാങ്ങി കൊടുക്കാൻ അപ്പോള ഞാനും ആലോചിച്ചത്.
അത് പോട്ടെ അവൻ കുഞ്ഞല്ലേ...
എല്ലാം അവൻ നിന്നോടാ ചോദിക്കാറു.അത് ഞാനും വാങ്ങി തരാറും ഉണ്ട്. ആദ്യായിട്ട മുഖത്തു നോക്കി എന്നോട് ഒരു കാര്യം ചോദിച്ചത്.ഛെ അതിനാണെങ്കിൽ അന്നേരത്തെ ദേഷ്യത്തിന് തല്ലി.അവന്റെ കാലിൽ തടിച്ചു കിടക്കുന്നത് കണ്ടിട്ട് ചങ്ക് പൊട്ടി.അവനു എന്നെ നോക്കാൻ പേടിയാ.എനിക്ക് ആഗ്രഹം ഉണ്ട് അവനെ അടുത്തിരുത്താനും.തലോടാനും.
എന്നിട്ട് എന്താ നിങ്ങൾ ചെയ്യാത്തത്..
അവൻ ആൺകുട്ടി ആണ്. ഞാനും കുറച്ചു അയഞ്ഞു കൊടുത്താൽ അവൻ തോന്നിയ പോലെ ആവും. അത് വേണ്ട. നിക്ക് അവനോട് ഉള്ള സ്നേഹം ചങ്കിൽ ഇരിക്കട്ടെ. എന്ത് വേണമെങ്കിലും നിന്നോട് പറയുമല്ലോ. അവന്റെ വിശേഷങ്ങളും എല്ലാം.. രാത്രി നീ എന്നോട് അത് പറയുമ്പോൾ ഞാനും അറിയും.കഴിഞ്ഞ ക്ലാസ്സ്‌ ടെസ്റ്റിൽ ഫസ്റ്റ് അടിച്ചെന്ന് അറിഞ്ഞപ്പോ എന്ത് സന്തോഷമാ. എന്റെ അവസ്ഥ അവനുണ്ടാവരുത്.നീ ആ ഷർട്ടിന്റെ കാഷം ഒന്ന് തുന്നണം.
ഇതെല്ലാം കേട്ട് അവൻ കരയുകയായിരുന്നു.
പിറ്റേന്ന് വൈകിട്ട് അവൻ സൈക്കിൾ ചവിട്ടി വീട്ടിൽ എത്തി... വേഗം ഭക്ഷണം കഴിച്ചു..
അമ്മേ അച്ഛന് ചായ ഞാൻ കൊണ്ടോയി കൊടുക്കാം. ചോറ്റുപാത്രത്തിൽ താ.
ഇപ്പൊ തരാം... നിനക്ക് വൈകുമോ...
ഇല്ല അമ്മേ ട്യൂഷൻ ക്ലാസിനു അടുത്ത അച്ഛന്റെ പണി..
അമ്മ ഇതിരി ചായപത്രത്തിൽ ആക്കി കൊടുത്തു. അവൻ പോകുന്ന വഴി കുടുക്കയിൽ നിന്നും എടുത്ത പൈസ കൊണ്ട് ഒരു പൊതി വാങ്ങി.. ചൂളകർ ചായ കുടിക്കുന്ന സമയം ആയിരുന്നു. അവന്റ അച്ഛൻ അവിടെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു.
ഹ നീ എന്താ ഇവിടെ...
അച്ഛന് കൊടുക്കാൻ വന്നതാ...
അച്ഛൻ.... ആ ദേ ഇരിക്കുന്നു.. ഒരു മറച്ചുവട് കാണിച്ചു കൊടുത്തു..
അവൻ വേഗം അങ്ങോട്ട് ചെന്നു.
അച്ഛാ...
അയൾ നോക്കി.. എന്താടാ ഇങ്ങോട്ട്..
ചായ...
കണ്ടപ്പോൾ തന്നെ ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു.ഒരു ഗ്ലാസിൽ ചായ പകർന്നു കുടിക്കാൻ തുടങ്ങി...അവൻ ആ പൊതി അച്ഛന് നേരെ നീട്ടി.അച്ഛൻ അത്ഭുതത്തോടെ നോക്കി.അതിൽ അന്ന് തട്ടി കളഞ്ഞ പൊതി പോലെ തന്നെ ആയിരുന്നു..അത് കഴിച്ചു അച്ഛൻ പോകുന്നത് കണ്ടപ്പോ മകന് വേണ്ടി സ്വായം ഉരുകി തീർന്നിട്ടും പത്തുമാസത്തെ കണക്കുപോലും പറയുവാൻ ഇല്ലാത്ത ഉരുകി തീരുന്ന ശരീരം മാത്രമാണ് കണ്ടത്.ഒരിക്കൽപോലും സ്നേഹം കാണിക്കാൻ കഴിയാത്ത ജീവിതം...
ഞാൻ അവനെ നോക്കി ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
നീ എന്തിനാ കരയുന്നത്
എനിക്ക് വേണ്ടി അച്ഛൻ.. ഇപ്പൊ.... എനിക്ക് അച്ഛനെ കാണണം കെട്ടിപിടിക്കണം മതി വരുവോളം ഉമ്മ വെക്കണം എന്നെ തല്ലു മായിരിക്കും കല്ലായി മാറിയ ആ മനസ്സിൽ ഞാൻ കൊടുത്ത വേദന എനിക്ക് മാറ്റണം...
അവൻ ഓടുകയായിരുന്നു അവന്റെ അച്ഛന്റെ അരികിലേക്ക്
(സ്നേഹിക്കാൻ സമയമില്ലാതെ ഞങ്ങൾക്ക് vവേണ്ടി സ്വായം ഉരുകി തീർന്ന അച്ഛന് സമർപ്പണം)
രചന sarath chalakka

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot