
പൂവു പോലെ ചിരിയ്ക്കുന്ന ഉണ്ണിയ്ക്ക് അനുയോജ്യമായ പേര്. ബാലകൃഷ്ണനുണ്ണി എന്ന പേര് ആദ്യം ബാലനുണ്ണിയായി പിന്നെ ഉണ്ണിയായി മാറി. അമ്പലത്തിൽ മാലകെട്ടുകയും കൂടെ ചെയ്തപ്പോൾ പൂവുണ്ണിയായി മാറി.
ഞങ്ങൾ പഠിച്ചിരുന്ന സ്കൂളും വീടുമായി മൂന്നാലു കിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഉണ്ണി താമസിച്ചിരുന്നത് സ്കൂളിനടുത്തു തന്നേയായിരുന്നു. അമ്പലത്തിൻ്റെ പുറകിലായുള്ള വീടും, അമ്പലത്തിലെ ജോലിയും. സ്കൂൾ കാലഘട്ടം കഴിഞ്ഞതിൽ പിന്നെ തമ്മിൽ കാണൽ കുറവായിരുന്നു.
കറങ്ങി നടപ്പും,കലാലയ ജീവിതവും കഴിഞ്ഞൊരു കാലം ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകൻ ആയി വീണ്ടും പഴയ സ്കൂൾ പരിസരത്ത് എത്തിയ സമയത്താണ് പിന്നേയും ഉണ്ണിയുമായുള്ള പുനസമാഗമം. തമ്മിൽ അധികമൊന്നും സംസാരിയ്ക്കാറില്ലെങ്കിലും
അപ്പോഴും എപ്പോഴും അവൻ്റെ ചുണ്ടിൽ തിളങ്ങി നിന്നത് മായാത്ത ചിരി ആയിരുന്നു. പൂവു പോലുള്ള പഴയചിരി.
അപ്പോഴും എപ്പോഴും അവൻ്റെ ചുണ്ടിൽ തിളങ്ങി നിന്നത് മായാത്ത ചിരി ആയിരുന്നു. പൂവു പോലുള്ള പഴയചിരി.
പിന്നീട് കാലദേശങ്ങളിലേയ്ക്ക്, ജീവിതം കരുപ്പിടിപ്പിയ്ക്കാനുള്ള ഓട്ടത്തിൽ എല്ലാവരും എല്ലാവരിൽ നിന്നും അകന്നുപോയി.
മുഖപുസ്തകത്തേയും, വാട്സപ്പിനേയും എല്ലാം ആരെല്ലാം എന്തെല്ലാം കുറ്റം പറഞ്ഞാലും, പഴയ സൗഹൃദങ്ങൾ കണ്ടെത്താനും, നിലനിർത്താനും, ആശയ വിനിമയങ്ങൾക്കും ഏറ്റവും പറ്റിയ ഉപാധി തന്നേയാണ് ഇവയെല്ലാം. അധികമായാൽ
അമൃതും വിഷം തന്നേയെന്നോർമ്മയിൽ വച്ച്
ആവശ്യത്തിന് ഉപയോഗിയ്ക്കണം എന്നു മാത്രം.
അമൃതും വിഷം തന്നേയെന്നോർമ്മയിൽ വച്ച്
ആവശ്യത്തിന് ഉപയോഗിയ്ക്കണം എന്നു മാത്രം.
ഞങ്ങളുടെ സ്കൂൾ കൂട്ടായ്മയുടെ വാട്സപ്പ് ഗ്രൂപ്പിലേയ്ക്ക് ഉണ്ണിയും വന്നിരുന്നു ചെറിയ ചെറിയ കുശലപ്രശ്നങ്ങളോടെ, പിന്നേയും ഒരു ചെറു ചിരിയോടെ അവൻ്റെ തിരക്കുകളിലേയ്ക്ക് പോയി.
കഴിഞ്ഞ ദിവസം അടുത്ത കൂട്ടുകാരനുമായി ഓരോന്നും സംസാരിച്ചപ്പോൾ ഞങ്ങൾ തമ്മിൽ പറയുകയുണ്ടായി.
ഇപ്പോൾ നമ്മൾ അമ്പതുകളിൽ അണ്, അടുത്ത പത്തു വർഷത്തിനുള്ളിൽ ആരെല്ലാമായിരിക്കും നമ്മളിൽ ബാക്കിയുണ്ടാവുക എന്നറിയില്ല. ഒരു യാത്ര പറയാനുള്ള സാവകാശം കൂടി കിട്ടി എന്നു വരില്ല. ചെടിയിൽ നിന്ന് ഒരു പൂവ്വ് കൊഴിയാനുള്ള നേരം മാത്രം.
ഇപ്പോൾ നമ്മൾ അമ്പതുകളിൽ അണ്, അടുത്ത പത്തു വർഷത്തിനുള്ളിൽ ആരെല്ലാമായിരിക്കും നമ്മളിൽ ബാക്കിയുണ്ടാവുക എന്നറിയില്ല. ഒരു യാത്ര പറയാനുള്ള സാവകാശം കൂടി കിട്ടി എന്നു വരില്ല. ചെടിയിൽ നിന്ന് ഒരു പൂവ്വ് കൊഴിയാനുള്ള നേരം മാത്രം.
ഇന്നലെ ഗ്രൂപ്പിലേക്ക് ഒരു കൂട്ടുകാരൻ്റെ സന്ദേശമെത്തി, നമ്മുടെ ഉണ്ണി ബാത്ത് റൂമിൽ തല കറങ്ങി വീണു, ലേക്ക്ഷോറിലേയ്ക്ക്
കൊണ്ടുപോയി എന്ന്. അറിയുന്ന വിവരങ്ങൾ ഉടനുടനേ ഗ്രൂപ്പിലെത്തി, എല്ലാവരുടേയും പ്രാർത്ഥനകളും.
കൊണ്ടുപോയി എന്ന്. അറിയുന്ന വിവരങ്ങൾ ഉടനുടനേ ഗ്രൂപ്പിലെത്തി, എല്ലാവരുടേയും പ്രാർത്ഥനകളും.
ഡോക്ടർമാരുടെ ചികിത്സകൾക്കും, കൂട്ടുകാരുടേയും, വീട്ടുകാരുടേയും പ്രാർത്ഥനകൾക്കും അവൻ്റെ സ്നിഗ്ദതയാർന്ന ചിരി നിലനിർത്താനായില്ല. അപ്പോഴുമൊരു നേർത്ത പൂ പോലുള്ള ചിരിയോടെ പൂവുണ്ണി ഞങ്ങളിൽ നിറയുന്നു.
ByL PS ANilkumar Devidiya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക