Slider

എന്നിലേയ്ക്കൊരു നോട്ടം.

0
Image may contain: 1 person, beard
കണ്ണുകൾ തമ്മിൽ പരസ്പരം കാണുന്നില്ല പക്ഷേ ദുഃഖങ്ങൾ അവർ ഒരുമിച്ചു പങ്കുവയ്ക്കുന്നു...
കൺപീലികൾ തമ്മിൽ എപ്പോഴും നല്ല സ്നേഹത്തിലാണ്. അവർക്കധികനേരം ഇണപിരിഞ്ഞിരിക്കാനാവില്ല. ഉറങ്ങുമ്പോൾപോലും അവരൊരുമിച്ചാണ്...
ചുണ്ടുകൾ പരസ്പരം ചുംബിച്ചിരിക്കാനാഗ്രഹിക്കുന്നവരാണ്. ഇവരുടെ സ്നേഹം കണ്ട് അസൂയമൂത്ത നാക്ക്, കള്ളച്ചിരിയോടെ ഇടയ്ക്കിടയ്ക്ക് വെള്ളവുമായിട്ടെത്താറുണ്ട്. ചുംബിച്ചിരിക്കുമ്പോൾ അവർ നല്ല സമാധാനപ്രിയരുമാണ്...
ഏതിനെയും മണത്തറിയാനുള്ള കഴിവ് കിട്ടിയിരിക്കുന്നത് നാസ്വാദ്വാരങ്ങൾക്കാണ്. രോമം കരിച്ചു കളയത്തക്കവിധത്തിലുള്ള ചില ഗന്ധങ്ങൾ ഗത്യന്തരമില്ലാതെയാണ് നാസ്വാദ്വാരങ്ങൾ അകത്തേയ്ക്ക് സ്വീകരിക്കുന്നത്. എന്നിരുന്നാലും, ശ്വാനനുപോലും അംഗീകാരം നേടികൊടുത്തത് അതിന്റെ നാസ്വാദ്വാരങ്ങളാണെ കാര്യം ഓർമ്മിക്കേണ്ടതാണ്...
നല്ലത് മാത്രം കേൾക്കണമെന്നാഗ്രഹിക്കുന്നവരാണ് ചെവികൾ. നല്ലതും ചീത്തയും അക്ഷമയോടെ കേൾക്കാൾ വിധിക്കപ്പെട്ടവരുമാണ് ചെവികൾ. എന്നാലും, കേൾക്കാൻ പാടില്ലാത്തത് കേൾക്കുന്ന ആദ്യ ചെവി നിവൃത്തിയില്ലാതെ തന്നിലൂടതിനെ കടത്തിവിട്ട് മറ്റേ ചെവിക്കത് കൈമാറി ഉത്തരവാദിത്വത്തിൽ നിന്നും പതിയെ പിൻമാറുന്നു. അൽപംപോലും സമയം കളയാതെ കേട്ടതിനെ വായുവിലേയ്ക്ക് പറത്തിവിട്ട് മറ്റേ ചെവിയും ആശ്വാസം കൊള്ളുന്നു...
യുദ്ധത്തിന് അണിനിരന്നിരിക്കുന്ന പോരാളികളെപോലെയാണ് ദന്തനിരകൾ. സഹോദരങ്ങളെപ്പോലെ ഒരുമിച്ചല്ലാതെ യുദ്ധം ചെയ്യാറില്ല. ഇടയ്ക്ക് ചില പടയാളികൾ വേദനയോടെ പിടഞ്ഞു വീഴാറുണ്ടെങ്കിലും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു ബാക്കി വരുന്നവർ. യുദ്ധ പോരാളികളായ ഈ മുപ്പത്തിരണ്ടു പേരുടെയും സംരക്ഷണയിലാണ് നാക്കിന്റെ വാസവും...
താളം പിടിക്കുന്ന ഒരേ ഒരാളെയുള്ളു, അത് ഹൃദയമാണ്. മൂപ്പർ ചില സമയം പഞ്ചാരിമേളക്കാരെപ്പോലെയാണ്. മേളം അങ്ങ് മുറുക്കികളയും. പിന്നൊരു ശാന്തമായ വിശ്രമമാണ്...
കൈവിരലുകൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. പക്ഷെ, അവർ ഒത്തൊരുമയോടുകൂടിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. വലിപ്പവ്യത്യാസങ്ങളിൽ കാര്യമില്ല. ഐക്യത്തിലാണ് കാര്യം. ലുക്കിലല്ല വർക്കിലാണ് കാര്യമെന്നു പറയുന്നത് ഇതൊക്കെ കണ്ടിട്ടാകാം...
കാലുകൾ തമ്മിലൊരു മത്സരമുണ്ട്. ആരു ജയിക്കും എന്ന് പലപ്പോഴും അവർ ഓർക്കാറുണ്ട്. പക്ഷെ, അത് തുടങ്ങുന്നത് ഒരേയിടത്തിൽ നിന്നായിരിക്കും. അവസാനിക്കുന്നതും ഏകദേശം ഒരുപോലായിരിക്കും...
വർഗ്ഗത്തിന്റെ തുടക്കംതന്നെ ആണിലും പെണ്ണിലും നിന്നാണ്. ആൺവർഗ്ഗമെന്നും പെൺവർഗ്ഗമെന്നും വേർതിരിക്കുന്നതുപോലും വ്യത്യസ്തതയുള്ള ജനനേന്ദ്രിയങ്ങൾ വഴിയാണ്. യുദ്ധങ്ങളും കലാപങ്ങളും വഴക്കുകളും കൊലപാതകങ്ങൾപോലും ഇതിന്റെ അടിസ്ഥാനത്തിൽ അരങ്ങേറിയിട്ടുണ്ട്. ഓരോ മനുഷ്യ ജന്മത്തിനും കാരണക്കാരും, വരാൻ വഴിയൊരുക്കിയതും, വന്നതും ഇവരുടെ കർമ്മഫലത്തിലാണ്...
നിറുകംതല മുതൽ കാൽപാദംവരെ ദൈവകൃപയാൽ ആകൃതിക്കൊത്ത മനുഷ്യൻ ഭൂമിയിലെ ഭാഗ്യവാനാണ്...
............................ മനു.................................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo