
ശങ്കരൻ വൈദ്യൻ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. രണ്ടു വിരലുകൾ കൊണ്ടു കണ്ണു വലിച്ചു തുറന്നു.
ഉറക്കക്കുറവുണ്ടോ? ചോദ്യം പെട്ടെന്നായിരുന്നു..
ഞാൻ തലയാട്ടി.. നാടിനും വീടിനും കാവലായി ഞാനുണ്ട് എന്നുറക്കെ പറയാൻ തോന്നി .പക്ഷെ പറഞ്ഞില്ല.
തലവേദന..വൈദ്യർ ചോദ്യം ആവർത്തിച്ചു.
ഇടയ്ക്ക്.. ഞാൻ വിനയത്തോടെ മറുപടി പറഞ്ഞു.
താങ്കൾക്ക് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും കാണുന്നില്ല.. എന്താണ് ബുദ്ധിമുട്ട്..?
വൈദ്യരുടെ ചിലമ്പിച്ച ശബ്ദം വീണ്ടും കേട്ടു.
ഞാൻ നല്ലെഴുത്തിലെ ഒരംഗമാണ് വൈദ്യരേ.. ഇടയ്ക്കു കഥകൾ ഒക്കെ എഴുതാറുണ്ട്..
നേരേ കാര്യം പറയുന്ന പതിവെനിക്കില്ല. എന്തും പരമാവധി വളച്ചുകെട്ടുവാൻ ശ്രമിക്കാറുണ്ട്.. ഇത്തവണയും ആലപ്പുഴയ്ക്കു പോകാൻ കാസർഗോഡിൽ നിന്നും ഞാൻ തുടങ്ങി..
നല്ലെഴുത്ത്.. ഉം വൈദ്യരൊന്നു മൂളി..
എങ്ങനെ പറയണമെന്നെനിക്കറിയില്ല. ഞാൻ എന്തെഴുതിയാലും വായനക്കാർ ഗൗരവത്തോടെയാണെടുക്കുന്നത്. മാത്രവുമല്ല ഞാൻ കഷ്ടപ്പെട്ടു തമാശ പറഞ്ഞിട്ടും ആരും ചിരിക്കുന്നുമില്ല..
ഞാനൊരു വിധം പറഞ്ഞൊപ്പിച്ചു.
വൈദ്യർ എന്റെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു.
സാധാരണ താങ്കൾ എപ്പോഴാണ് തമാശ പറയാൻ ശ്രമിക്കുന്നത്..?
രാത്രിയിൽ.. അപ്പോൾ ആ ഗണേഷും ജോളി മാഷും ഒക്കെ ...ഞാൻ വിക്കി നിർത്തി..
തുറന്നു പറഞ്ഞോളൂ.. വൈദ്യർ എന്നെ പ്രോൽസാഹിപ്പിച്ചു..
മാതൃഭൂമിയിലെ ആ ഗണേഷും തല മൊത്തം വെളുത്ത ജോളിചക്രമാക്കിയിലും, ത്യശൂരുള്ള അലക്സ് ജോണും ഒക്കെ തമാശയെഴുതി തകർക്കുകയാ വൈദ്യരേ..
എന്റെ വേദനയുടെ ശബ്ദം കേട്ട വൈദ്യർ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. പിന്നെ അകത്തേയ്ക്കു പോയി..
വല്ലാത്ത ദേഷ്യത്തിൽ ഞാൻ തമാശക്കാരുടെ മുഖങ്ങൾ ഓരോന്നായി ഓർത്തു..
ലിപി ജസ്റ്റിന്റെ ഫോട്ടോയെടുത്തു കൊഞ്ചനം കുത്തി.. ശബ്ന ഫെലിക്സിനെ നോക്കി പല്ലിളിച്ചു.. അരുൺ സജീവിനെ നോക്കി കണ്ണുരുട്ടി..
പുറത്തു വന്ന വൈദ്യരുടെ കൈയ്യിൽ പഴയ ഒരു ഒരാൽബം ഉണ്ടായിരുന്നു.
നോക്കൂ... ഇത്..
ആൽബത്തിന്റെ പേജുകൾ ഞാൻ മറിച്ചു.
തമാശ പറഞ്ഞു തുടങ്ങുന്നതിനു മുമ്പുള്ള അവരുടെയൊക്കെ ക്രൂരമായ മുഖഭാവങ്ങളുടെ ഫോട്ടോ വൈദ്യൻ എടുത്തു കാട്ടി..
ഇവരൊക്കെ വർഷങ്ങൾക്കു മുമ്പേ തമാശ പറയാനാവാതെ വൈദ്യരുടെ അടുത്തെത്തിയിരുന്നു..
അപ്പോൾ എനിക്കും... സന്ദേഹത്തോടെ ഞാൻ വൈദ്യരെ നോക്കി..
എനിക്കു കഴിക്കുവാൻ ആദ്യം ഒരു പൊടി തന്നു..
പിന്നെ തലയിൽ പയ്യെ തലോടി ശങ്കരൻ വൈദ്യർ പറഞ്ഞു.
തമാശ പറയുവാൻ തോന്നുമ്പോൾ രാവിലെയും വൈകിട്ടും ആഹാരത്തിനു ശേഷം ചുവന്നതും വെള്ളയും അടപ്പുള്ള കുപ്പികളിലെ ഗുളികകൾ കഴിക്കുക.. മരണ വീട്ടിലോ മറ്റോ പോവുമ്പോൾ ഇതു കഴിക്കുകയും അരുത്..
ഞാൻ തലയാട്ടി പിന്നെ നീല അടപ്പുള്ള കുപ്പിയെ സംശയത്തോടെ നോക്കി..
ഇത് അത്യാവശ്യത്തിനു വേണ്ടി മാത്രം..
ഗണേഷ് തമാശ പറയുന്നത് ഈ ഗുളികയിലാണ്...
എന്റെ തമാശകൾ കേട്ടു വായനക്കാർ പൊട്ടിച്ചിരിക്കുന്ന രംഗം ഞാൻ മനസ്സിൽ കണ്ടു..വിഷാദ രോഗം പിടിപ്പെട്ടു ഗണേഷും, ജോളി മാഷും കണ്ണുനീർ തൂവുന്നതും ഞാൻ കണ്ടു.
' ജോളി മാഷിന്റെ തമാശയ്ക്കു നിദാനം വെള്ള അടപ്പുള്ള കുപ്പിയാണത്രേ..
ലിപിയും ,ശബ്നയും, അലക്സും ഒക്കെ വർഷങ്ങളായി ഗുളികകൾ കഴിക്കുന്നു.
പകയോടെ പല്ലിറുമ്മി, ഗണേഷിനേയും ജോളി മാഷിനേയും അലക്സിനേയും ലിപിയേയും ശബ്നയേയും അരുണിനേയും പോക്കറ്റിലിട്ടു ഞാൻ വേഗത്തിൽ വീട്ടിലേക്കു നടന്നു..
....പ്രേം മധുസൂദനൻ....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക