എല്ലാംമറന്നൊന്നുച്ചത്തിൽ
പൊട്ടിച്ചിരിക്കാനൊരു കൊതി.
നിഷ്കളങ്കനായൊരു
കുട്ടിയായ് ചിരിക്കാനൊരു കൊതി.
പൊട്ടിച്ചിരിക്കാനൊരു കൊതി.
നിഷ്കളങ്കനായൊരു
കുട്ടിയായ് ചിരിക്കാനൊരു കൊതി.
എന്നും ചിരിയ്ക്കാറുണ്ട്
ഒരു ശവത്തിന്റെ ചിരി.
ചത്തുമലച്ച മീനിന്റെ
കണ്ണിലെച്ചിരി.
കണ്ണിലെച്ചിരി.
ഇറച്ചിക്കടയ്ക്കു മുന്നിലായ്
അറുത്തുവച്ചൊരാട്ടിൻ
ത്തലയിലെകണ്ണിലെ നിസ്സഹായതതൻചിരി
അറുത്തുവച്ചൊരാട്ടിൻ
ത്തലയിലെകണ്ണിലെ നിസ്സഹായതതൻചിരി
ഉള്ളിൽകരഞ്ഞുകൊണ്ടുള്ള
ഉള്ളുതുറക്കാത്തചിരികൾ
ഉള്ളുതുറക്കാത്തചിരികൾ
വാക്കറ്റച്ചുണ്ടിന്റെ
കോണിലുണ്ടായിരുന്നൊരാ വരണ്ടചിരിയുമെന്നേ
കൊഴിഞ്ഞുപോയ്.
കോണിലുണ്ടായിരുന്നൊരാ വരണ്ടചിരിയുമെന്നേ
കൊഴിഞ്ഞുപോയ്.
അണികളെതമ്മിലടിപ്പിച്ചു
കൊല്ലിച്ചുറപ്പിച്ചധികാര
കസേരയിരുന്നുചിരിയ്ക്കുന്ന
ചിരികണ്ടു, ചിരിയെ ചിരിയേ വെറുത്തു പോയി.
കൊല്ലിച്ചുറപ്പിച്ചധികാര
കസേരയിരുന്നുചിരിയ്ക്കുന്ന
ചിരികണ്ടു, ചിരിയെ ചിരിയേ വെറുത്തു പോയി.
കെട്ടിപ്പിട്ടിച്ചിട്ടുപ്പൊട്ടിച്ചിരിയ്ക്കുന്ന പൊള്ളയാംബന്ധങ്ങൾ തൻചിരിയുള്ളിലൊരു പൊള്ളലായ് മാറുന്നു
ഉള്ളിലൊരുകടലിരമ്പുമ്പോഴുമെല്ലാം മറന്നു ചിരിയ്ക്കാൻ
കൊതിയ്ക്കുന്നതെ
ന്നാത്മനൊമ്പരം
കൊതിയ്ക്കുന്നതെ
ന്നാത്മനൊമ്പരം
ചോദിച്ചചോദ്യത്തിനുത്തരമറിയാതെ നിൽക്കുന്ന
ക്വിസ്സ്മാസ്റ്ററെ പോലെ
പകച്ചുനിൽക്കുന്നു ഞാൻ
ജീവിതച്ചോദ്യങ്ങൾ
തൻനടുവിലായ്
ഒന്നുറക്കെ ചിരിയ്ക്കാൻ
മറന്നിട്ടു പഴയ പോലൊന്നു
പൊട്ടിച്ചിരിയ്ക്കാൻ കൊതിച്ചിട്ടുനിൽക്കുന്നു ഞാനേകനായിയിന്നീവഴി മറന്നവീഥിയിൽ,
ചിരി മറന്ന പാതയിൽ
ക്വിസ്സ്മാസ്റ്ററെ പോലെ
പകച്ചുനിൽക്കുന്നു ഞാൻ
ജീവിതച്ചോദ്യങ്ങൾ
തൻനടുവിലായ്
ഒന്നുറക്കെ ചിരിയ്ക്കാൻ
മറന്നിട്ടു പഴയ പോലൊന്നു
പൊട്ടിച്ചിരിയ്ക്കാൻ കൊതിച്ചിട്ടുനിൽക്കുന്നു ഞാനേകനായിയിന്നീവഴി മറന്നവീഥിയിൽ,
ചിരി മറന്ന പാതയിൽ
By: PS Anilkumar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക