നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈഗ


വൈഗ; ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്..ചുട്ടുപൊള്ളുന്ന ഓർമ്മയിലെന്റെ നെഞ്ചകം വിങ്ങിപ്പൊട്ടി...
ലോകത്തൊരു കമിതാക്കളും ഇത്ര ശക്തമായി പ്രണയിച്ചിട്ടുണ്ടോയെന്ന് സംശയമാണ്....
ഏതാനും വർഷങ്ങൾക്ക് മുമ്പൊരു രാത്രിയിൽ മഴയിലൂടെ ഓടിക്കിതച്ചൊരു രൂപമെന്റെ കാറിനു മുമ്പിൽ വന്നുപെട്ടത്.അവൾക്ക് പിന്നിലാരെയൊക്കയൊ ഞാൻ കണ്ടു.പെട്ടന്നുള്ള പ്രേരണയാൽ മഴയൊന്നും വകവെക്കാതെ ഞാൻ കാറിൽ നിന്നും ഇറങ്ങി.പെട്ടെന്ന് അവരിലൊരാൾ വീശിയ കത്തി അവളെ ലക്ഷ്യമാക്കി പാഞ്ഞതും പെട്ടെന്ന് കയറി ഞാൻ തടുത്തു.കുത്തു കിട്ടിയത് എന്റെ വലതു കയ്യിലും.ചോര ചീന്തിയൊഴുകിയട്ടും വിശന്നുവലഞ്ഞിരിക്കുന്ന സിംഹത്തിന്റെ മുമ്പിൽ അകപ്പെട്ട മാൻപേടയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയെന്നിൽ ആവേശം പടർത്തി.കയ്യിൽ തടഞ്ഞതൊക്കെവെച്ച് നാലംഗ സംഘത്തെ ഞാൻ ആക്രമിച്ചു. രക്ഷയില്ലാത്ത ഘട്ടം വന്നതോടെ അവർ പിന്തിരിഞ്ഞോടി....
നന്ദിയോടെയവൾ എനിക്ക് മുമ്പിൽ കൈതൊഴുതു.ലൈറ്റണക്കാതിരുന്ന കാറിന്റെ വെളിച്ചത്തിൽ അവളെന്റെ മുറിവ് കണ്ടത്.കത്തി വലിച്ചൂരി അവളണിഞ്ഞിരുന്ന ചുരീദാറിന്റെ ഷാളാലെന്റെ മുറിവ് മുറുക്കി കെട്ടി....
എന്നെയും ചേർത്തു പിടിച്ചവൾ കാറിൽ കയറി. എനിക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടതും അവളെന്നെ മടിയിൽ തലചായ്ച്ചിട്ട് കാർ മുമ്പോട്ടെടുത്തു....
ഹോസ്പിറ്റൽ കാര്യങ്ങൾ വിശദീകരിച്ചിട്ട് അവൾ എന്നെ വാർഡിൽ കൊണ്ട് വന്ന് മരുന്നൊക്കെ വെച്ചുകെട്ടി കഴിഞ്ഞു പരിചരിക്കുന്ന തിരക്കിലായിരുന്നു..ആഴത്തിലുള്ള മുറിവ് ആയതിനാൽ നല്ല വേദനയുണ്ട്.മയങ്ങാനുള്ള ഇഞ്ചക്ഷൻ എടുത്തതിനാൽ ഞാൻ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു....
പുലരിയിൽ ഞാൻ ഉറക്കമുണരുമ്പോൾ എന്നെത്തന്നെ ശ്രദ്ധിച്ചിരിക്കുന്ന രണ്ടു മിഴികളിൽ എന്റെ കണ്ണുടക്കി.വശ്യമനോഹരമായൊരു പുഞ്ചിരി അവളിൽ തെളിഞ്ഞു....
"താൻ പോയില്ലേ..."
"എന്നെ രക്ഷിച്ചയാളെ ഇങ്ങനെയൊരു അവസ്ഥയിൽ കളഞ്ഞിട്ട് ഞാൻ എവിടെ പോകാൻ.." അവൾ മറുചോദ്യമെറിഞ്ഞു...
"എന്താ കുട്ടിയുടെ പേര്.."
"മാഷേ ഞാൻ കുട്ടിയല്ല..വൈഗ എന്ന് വിളിച്ചാൽ മതി.."
"ഓ..ശരി മേഡം.." അവൾ പറഞ്ഞ ഈണത്തിൽ തന്നെ ഞാൻ മറുപടി നൽകി...അവൾ കുലുങ്ങിച്ചിരിച്ചു.ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി അവൾക്കൊരു അലങ്കാരമായിരുന്നു....
"ആരാടൊ ഇന്നലെ തന്റെ പിന്നാലെ വന്നത്.."
"അതെന്റെ അമ്മയുടെ ഇപ്പോഴത്തെ കാമുകന്റെ ഗുണ്ടകളാണ്..." യാതൊരു കുലുക്കവുമില്ലാത്ത മറുപടി എന്നെ അമ്പരപ്പിച്ചു....
അപ്പോൾ അവളുടെ കഥകൾ ചുരുക്കി പറഞ്ഞത്...
അച്ഛന്റെ മരണശേഷം സ്വത്തുക്കൾ അമ്മയുടെ കൈവശം വന്നു ചേർന്നു.അമ്മ കൊല്ലിച്ചതാണെന്നും ശ്രുതിയുണ്ട്.അച്ഛൻ അമ്മയെ സ്നേഹിച്ചു വിവാഹം കഴിച്ചു. അതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ അകന്നു.പുതിയ ജീവിതം അമ്മയെ ഒരുപാട് മാറ്റി.പലപ്പോഴും അമ്മയുടെ കുത്തഴിഞ്ഞ ജീവിതം കണ്ടാണ് ഞാൻ വളർന്നത്. പാവം അച്ഛൻ എല്ലാം അറിയുന്നതിനു മുമ്പേ പോയി.വസ്ത്രങ്ങൾ മാറുന്നത് കണക്കെ അമ്മ പുതിയവരെ തേടുകയാണ്.പ്രായഭേദമില്ലാതെ....
അമ്മക്കു മിക്കപ്പോഴും ഞാനൊരു തടസ്സമായിരുന്നു.മകൾ വളർന്നെന്ന് ചിന്തയുമില്ല.സ്വത്തുക്കളുടെ അവകാശം പ്രായപൂർത്തിയാകുമ്പോൾ എനിക്കാണെന്നും പറഞ്ഞു അച്ഛൻ എഴുതി വെച്ചിട്ടുണ്ടായിരുന്നു.ഒരുപക്ഷേ അദ്ദേഹം എല്ലാം മുന്നിൽ കണ്ടിരിക്കാം....
സ്വത്തുക്കൾ എനിക്ക് വിട്ടു നൽകാൻ അമ്മ ഒരുക്കമായിരുന്നില്ല.അതുകൊണ്ട് തന്നെയാണ് എന്നെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. അവരെന്റെ അമ്മ തന്നെയാണോന്ന് പലപ്പോഴും ഞാൻ സംശയിച്ചിട്ടുണ്ട്....
പറഞ്ഞു തീരുമ്പഴേക്കും വൈഗ വിങ്ങിപ്പൊട്ടി കരഞ്ഞു.."പാവം.." ഞാനെന്താണു പറയണ്ടത്.....
പോലീസുകാർ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു പോയി..ഹോസ്പിറ്റലിൽ നിന്ന് അവരെ വിളിച്ചു വിവരം അറിയിച്ചിരുന്നു.കേസിന്റെ ബലത്തിനു രണ്ടു ദിവസം കൂടി അവിടെ കിടന്നു..നിഴൽ പോലെ വൈഗയും കൂടെ ഉണ്ടായിരുന്നു....
അവൾ കൂടെയുള്ളതിനാൽ ദിവസം രണ്ടു കഴിഞ്ഞത് പെട്ടന്നായിരുന്നു.വീട്ടുകാരെ ഭയപ്പെടുത്തണ്ടെന്ന് കരുതി ഒന്നും അറിയിച്ചില്ല.ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിരുന്നു...
"ചുമ്മാതെങ്കിലും ഒന്നു വിളിച്ചു കൂടെ...."
ഡിസ്ചാർജ് ദിവസം രാവിലെ വൈഗ ചോദിച്ചു...
"ന്തിനാ..."
"കൂടെ വരാൻ.. എന്റെ മാനവും ജീവനും രക്ഷിച്ചയാളല്ലെ...."
ഞാൻ ഒന്നും മിണ്ടാതിരുന്നു...
"ഞാൻ ചുമ്മാ പറഞ്ഞതാ മാഷേ..എന്നെക്കാൾ നല്ലൊരു പെൺകുട്ടി മാഷിന്റെ ജീവിതസഖിയായി വരും.ഞാനും പ്രാർത്ഥിക്കാം...."
കൂട്ടുകാരിയുടെ വീട്ടിലാണ് അവൾ താമസിച്ചത്.പരസ്പരം ഫോൺ നമ്പർ ഉള്ളതിനാൽ ഇടക്കിടെ വിളിക്കും ഞങ്ങൾ തമ്മിൽ..ഇഷ്ടമാണെന്ന് ഒരിക്കലും ഞങ്ങൾ പരസ്പരം തുറന്നു പറഞ്ഞട്ടില്ല...
അവളുടെ അമ്മ അവളെ കൊല്ലുമെന്ന് ഉറപ്പുള്ളതിനാൽ കേരളത്തിനു വെളിയിലേക്ക് വൈഗ പോയി.പിന്നെ ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്റ്റുമില്ലായിരുന്നു....
വീട്ടിൽ കല്യാണത്തിനു ഒരുപാട് നിർബന്ധിച്ചെങ്കിലും വൈഗയെന്റെ മനസ്സിൽ വേരുറപ്പിച്ചതിനാൽ അതിനൊന്നും എനിക്ക് കഴിയില്ലായിരുന്നു.....
അഞ്ചുവർഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു. വൈഗ എന്റെ മനസ്സിൽ മാാത്രമൊരു വിങ്ങലായി നിറഞ്ഞു നിന്നു....
അന്നൊരു ദിവസം വളരെ അപ്രതീക്ഷിതമായി പോസ്റ്റുമാൻ രജിസ്റ്റേഡ്മായി എന്നെ തേടിയെത്തിയത്.ആവേശപൂർവ്വം അത് പൊട്ടിച്ചു വായിച്ച ഞാൻ അമ്പരന്നു പോയി....
"വൈഗയുടെ വിവാഹക്ഷണക്കത്ത്.."
അണുവിസ്ഫോടനമായി ഞാൻ പൊട്ടിത്തെറിച്ചു....ഇത്രയും നാളത്തെ കാത്തിരിപ്പിനു അർത്ഥമില്ലാതായിരിക്കുന്നു..ജീവിതം ശൂന്യമായതു പോലെ....
വിവാഹം വീട്ടിൽ വെച്ച് തന്നെയാണ് അവളുടെ....
വരന്റെ പേരിന്റെ സ്ഥാനത്ത് എനിക്ക് പകരം മറ്റൊരാൾ....
ക്ഷണക്കത്തിന്റെ കൂടെയൊരു എഴുത്തും ഉണ്ടായിരുന്നു...
നിറഞ്ഞൊഴുകിയ മിഴികൾ അക്ഷരങ്ങൾ വായിച്ചു....
"എന്റെ വിവാഹത്തിനു തീർച്ചയായും വരണം.വീട്ടുകാരെയും കൂടെ കൂട്ടണെ..എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് മാഷിന്റെ മാതാപിതാക്കളെയാണ് ഞാൻ കാണുന്നത്...
എന്ന് മാഷിന്റെ പ്രിയ സുഹൃത്ത്
വൈഗ
മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരെയെപ്പോലെ പായുകയാണ്..ഒരിക്കലെങ്കിലും അവൾക്കെന്നെയൊന്ന് തിരക്കാമായിരുന്നു...ഒരൊറ്റ ഫോൺ കോൾ....
സന്തോഷത്തോടെ അവൾക്കൊരു നല്ല ജീവിതം ആശംസിക്കുമായിരുന്നു....
ഒരിക്കൽ ഞാൻ വൈഗയെക്കുറിച്ച് തിരക്കിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല.....
അല്ലെങ്കിലും ഞാനെന്തിനാ അർഹിക്കാത്തത് ആഗ്രഹിക്കുന്നത് ....ഞാൻ സ്വന്തം മനസ്സിനോട് ചോദിച്ചു...
തമാശയായിട്ട് അന്നവൾ പറഞ്ഞപ്പോൾ കൂടെ കൂട്ടായിരുന്നില്ലെ...അല്ലെങ്കിൽ തനിക്കായി കാത്തിരിക്കണമെന്ന് പറയാരുന്നില്ലെ....
ഒരിക്കൽ കൂടി ആ ക്ഷണക്കത്ത് എന്നിൽ നിന്നും വിറകൊണ്ടു.. കണ്ണുകൾ മൂടപ്പെട്ടു...
" ഇന്നൊരു രാത്രികൂടി കഴിഞ്ഞാൽ...ഓർക്കാൻ കൂടി കഴിയുന്നില്ല....
പലവിധ ചിന്തകൾ മനസ്സിനെ മഥിച്ചതിനാൽ നിദ്രയുടെ തലോടൽ ലഭിക്കാതെ നേരം വെളുപ്പിച്ചു....
അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കണം.ഒരിക്കൽ കൂടി കണ്ണുനിറയെ കാണണം..ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒന്നിക്കാമെന്ന് പറയണം...രാവിലെ ഞാൻ തീരുമാനം എടുത്തു കഴിഞ്ഞു....
അച്ഛനെയും അമ്മയെയും കാര്യങ്ങൾ ധരിപ്പിച്ചു വൈഗയുടെ വീട്ടിലേക്ക് ഞങ്ങൾ പുറപ്പെട്ടു.. മനസ്സ് വല്ലാതെ പെരുമ്പറ കൊട്ടുന്നു.....
വൈഗയുടെ വീട്ടിലെത്തുമ്പോൾ വീട് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്നു.....
തിരക്കുകൾക്കിടയിൽ എന്റെ കണ്ണുകൾ അലക്ഷ്യമായി പാഞ്ഞു നടന്നു..പ്രതീക്ഷിച്ചയാളെ മാത്രം അവിടെങ്ങും കണ്ടില്ല..ഹൃദയമൊന്ന് വല്ലാണ്ട് തേങ്ങിപ്പോയി....
"കൂയ് മാഷേ..."
ചിരപരിചിതമായവിളി എന്റെ കർണ്ണപുടങ്ങളിൽ പതിച്ചു....
പകിട്ടു വേഷത്തിൽ അണിഞ്ഞൊരുങ്ങി രാജകുമാരിയായി എന്റെ വൈഗ നിൽക്കുന്നു.. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ചുംബനമഴ പെയ്യിക്കാൻ മനസ്സ് തുടിച്ചത് അടക്കിപ്പിടിച്ചു..
ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ മറ്റൊരാളുടെ ഭാര്യയാണ് അവൾ...
പഴയതിലും സുന്ദരിയാണ് എന്റെ വൈഗ..
"വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വാ എല്ലാവരും...." വൈഗ ഞങ്ങളെ ക്ഷണിച്ചു....
"ഞാൻ തെലുങ്കാനയിൽ ആയിരുന്നു മാഷേ.അവിടെ എന്റെ അച്ഛന്റെ വീട്ടുകാരുടെ അടുത്ത്. അച്ഛന്റെ മരണം അവരെ കൂടുതൽ തളർത്തി.എല്ലാം അറിഞ്ഞ അവർ എന്നെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു.. അവരുടെ സഹായത്തോടെ അച്ഛന്റെ മരണത്തിലെ സംശയം പോലീസിൽ പരാതി നൽകാൻ ഇടയാക്കി.അമ്മയുടെ ഇഷ്ടപ്രകാരം ജീവിക്കാൻ അവരെന്റെ അച്ഛനെ കൊല്ലുകയായിരുന്നു. ഇപ്പോൾ അവർ ജയിലിലാണ്..."
വൈഗയുടെ സംസാരം എന്നെ അമ്പരപ്പിച്ചു.."ഈശ്വരാ ഇങ്ങനെയും അമ്മമാരുണ്ടോ...."
നിങ്ങൾ സംസാരിച്ചിരിക്ക് ഞങ്ങൾ എല്ലാവരെയും ഒന്നു പരിചയപ്പെടട്ടെന്ന് പറഞ്ഞു അച്ഛനും അമ്മയും മുറിക്ക് പുറത്തേക്കിറങ്ങി....
ഞാൻ അവിടെ നിന്നും വല്ലാതെ പരുങ്ങി.എന്റെ പരുങ്ങൽ വൈഗയിൽ ചിരിയുണർത്തി....
" എന്താ മാഷേയൊരു പരുങ്ങൽ....
"ഹേയ് ഒന്നുമില്ല...."
"എന്തിനാണ് മാഷേ ..ഇത്രയും ബലം പിടുത്തം.. ഇനിയെങ്കിലും തുറന്നൊന്ന് സമ്മതിച്ചൂടെ...."
"എന്നത്....."
"എനിക്കായിട്ടാണ് ഇത്രയും നാൾ കാത്തിരുന്നതെന്ന്.." പൊട്ടിക്കരയുന്ന വൈഗയെക്കണ്ട് ഞാൻ ശരിക്കും അമ്പരന്നു....
"എത്ർ പ്രാവശ്യം കൊതിച്ചെന്ന് അറിയാമൊ ഒരുവിളിക്കായി..ഇഷ്ടമായിട്ട് തന്നെയാണ് ഹോസ്പിറ്റൽ വെച്ച് അന്നങ്ങനെ പറഞ്ഞത്...."
എന്റെ ഓർമ്മയിൽ അന്നത്തെ സംഭവം ഞൊടിയിടയിൽ മിന്നി മറഞ്ഞു....
"ഇനി പറഞ്ഞിട്ട് കാര്യമില്ല... ഇഷ്ടമായിരുന്നു ഒരുപാട്.. എന്റെ ഹൃദയം തനിക്കായി മാത്രമാണ് മിടിച്ചതെന്ന് അറിയാൻ ഞാൻ വൈകിപ്പോയി... അപ്പോഴേക്കും താൻ ഒരുപാട് അകലങ്ങളിലായിപ്പോയി.....
" എനിക്കറിയാരുന്നു എന്റെ മാഷിന്റെ മനസ്സ്....എനിക്കൊരിടം ആ ഹൃദയത്തിൽ ഉണ്ടെന്നുള്ളത്... മാഷിന്റെ വിവാഹം കഴിയരുതെയെന്ന് ഒരുപാട് ദിവസം ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്....."
പറഞ്ഞു തീരുമ്പഴേക്കും അവളെന്റെ മാറിലേക്ക് ചാഞ്ഞിരുന്നു....
"വിട് വൈഗ...മറ്റുള്ളവർ കണ്ടാൽ എന്തു വിചാരിക്കും..."
"എന്തെങ്കിലും വിചാരിക്കട്ടെ...." പറഞ്ഞു കൊണ്ടവൾ എന്നെ പുണർന്നതും ഞാൻ ഞെരിപിരി കൊണ്ടു....
"എന്റെ മാഷേ..ഇതൊരു ചെറിയ ശിക്ഷയാണു..ഇഷ്ടം പറയാഞ്ഞതിനു....മാഷ് വീട്ടിൽ ഇല്ലാത്ത ദിവസം ഞങ്ങൾ അവിടെ വന്ന് അച്ഛനോടും അമ്മയോടുമെല്ലാം പറഞ്ഞു ഉറപ്പിച്ചു.. ഒരു സർപ്രൈസ് ട്വിസ്റ്റ് ആകട്ടെയെന്ന് കരുതി ചുമ്മാതെ ക്ഷണക്കത്ത് മാഷിനുമാത്രം അയച്ചതാണ്.... എല്ലാവർക്കും എല്ലാ അറിയാം മാഷിനൊഴിച്ച്...."
"അപ്പോൾ എല്ലാവരും കൂടി എന്നെ പറ്റിച്ചതാണല്ലെ..ഇതിനു ശിക്ഷയുണ്ട്..."
പറഞ്ഞിട്ട് അവളെ ഞാൻ എത്തിപ്പിടിക്കാനാഞ്ഞു. പെട്ടന്നവൾ പുറത്തേക്ക് ഓടി അമ്മക്ക് പിന്നിൽ മറഞ്ഞു...
"നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കാന്താരി...."
ആംഗ്യഭാഷയിൽ ഞാൻ പറഞ്ഞത് പോലെ അവളും പറഞ്ഞു...
"അതൊക്കെ കല്യാണം കഴിഞ്ഞു മതീട്ടാ...."
നുണക്കുഴി പുഞ്ചിരിയോടൊപ്പം അവളുടെ കണ്ണിൽ വിരിഞ്ഞ കുഞ്ഞു നക്ഷത്രത്തിളക്കവും ഞാൻ വ്യക്തമായി കണ്ടു...
നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണത്തിളക്കം ലഭിച്ചതോടെ എന്റെ മനസ്സും ശാന്തമായി.....
NB:-വൈഗയെ ഇഷ്ടമായെങ്കിൽ അഭിപ്രായം പറയാൻ മറക്കരുത് ട്ടാ..കാരണം മണിക്കൂറുകൾ എടുത്തു ടൈപ്പ് ചെയ്ത എന്റെ ആദ്യ രചനയാണിത്😍😍😍
(Copyright protect)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot