നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആകാശ ദൂത്



-----------------------------------
"ആയിഷ" ഇത് മതി നല്ല പേരാണ്
"വീടിനു എന്റെ പേരോ വേണ്ട വേണ്ട ..."..
നിങ്ങളുടെ വീടിന്റെ പേര് ഇട്ടാലോ "അവൾ തന്റെ അഭിപ്രായം പറഞ്ഞു
"വേണ്ടാ ഇതു മതി "ഞാൻ നിർബന്ധം പറഞ്ഞു .
.."അയ്യേ വീടിന് ആയിഷ എന്നോ ....എന്നാ പിന്നെ എന്റെ പേരിടണം എന്റെയല്ലേ വീട് ...".
അതിനിടയ്ക്കാണ് മോള് കയറി വന്നത്
:"ഇവിടെ ആരും കാന്താരിയുടെ അഭിപ്രായം ചോദിച്ചില്ലല്ലോ ഞാൻ അവളെ പൊക്കിയെടുത്ത് വട്ടം കറക്കി കൊണ്ട് പറഞ്ഞു
" കണ്ടാൽ തോന്നും മണിമാളിക ആണ് വെച്ചത് എന്നു തോന്നും അച്ഛന്റെയും മോളുടെയും ..സന്തോഷം കണ്ടാൽ .."
"പിന്നെയല്ലെ .വലുപ്പം നോക്കിയിട്ടാണോ ..നമ്മുടെ സ്വപ്നം അല്ലേടാ ...ഇത് ..".
ഞാൻ ഭാര്യയുടെ കവിളിൽ പിടിച്ചു കൊണ്ടു ചോദിച്ചു ...അവൾ മറുപടി ഒന്നും പറഞ്ഞില്ല പകരം മുക്കിന് ഒരു നുള്ളു തന്നിട്ട് അടുക്കളയിലേക്കു പോയി ..
"മോൾക്കു ഏറ്റവും ഇഷ്ടം ആരെയാ ..ഉമ്മയെ അല്ലെ ..എനിക്കും ഉമ്മയെ ആണ് അപ്പൊ വീടിന് ഉമ്മയുടെ പേരല്ലേ കൊടുക്കേണ്ടത് .."..
അവൾ മുഖം ചുളിച് ചുണ്ടുകൾ സൈഡിലേക്കു ..എന്നെ നോക്കി ചിരിച്ചു പിന്നെ ..പറഞ്ഞു ."ശരി ..പക്ഷെ ...വല്യ വീട് ഉണ്ടാക്കുമ്പോൾ എന്റെ പേരിടണം ..".അങ്ങനെ ഞങ്ങൾ ആ കരാറിൽ ഒപ്പു വെച്ചു .
മണിമാളിക ഒന്നുമായിരുന്നില്ല ഞങ്ങൾ പണി കഴിപ്പിച്ച വീട് ..മൂന്ന് സെന്റ് അതും ചെറിയ മലമുകളിൽ .രണ്ടു റൂം പക്ഷെ അവിടെ എത്തിക്കാൻ കുറച്ചു വർഷങ്ങൾ വേണ്ടി ..വന്നു ,അഞ്ഞുറു രൂപയും അവളുടെ ഒരു പവൻ മാലയും കൊണ്ട് തുടങ്ങിയതാണ് .കിട്ടിയത് ഒരുമിച്ചുള്ള സന്തോഷമുള്ള ജീവിതമാണെങ്കിലും .നഷ്ടപ്പെട്ടത് ..രണ്ടു കുടുംബങ്ങളുടെയും സപ്പോർട്ട് ആയിരുന്നു .കാരണം .രണ്ടു മതക്കാരായത് കൊണ്ടായിരുന്നു ...
കലാലയ ജീവിതം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ എനിക്ക് ഉറപ്പായിരുന്നു ..അവളുടെ വീട്ടുകാർ സമ്മതിക്കില്ല ..എന്ന് ...അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു ,എന്നെ കൂടുതൽ സങ്കടപ്പെടുത്തിയത് എന്റെ വീട്ടുകാരുടെ പ്രതികരണമായിരുന്നു ..പൊതുവെ പുരോഗമന ചിന്താഗതിക്കാരായ അവർ ..ഈ കാര്യത്തിൽ ..ഒട്ടും വീട്ടു വീഴ്ച ചെയ്തില്ല ...വീടിന് പുറത്തു പോവേണ്ടി തന്നെ വന്നു ,.പക്ഷെ ..സത്യത്തിൽ ..ജീവിതം തുടങ്ങിയത് അവിടെ നിന്നായിരുന്നു ...
സാമ്പത്തികമായി അധികം ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഒരു നല്ല കുടുംബം ഉണ്ടാക്കാൻ കഴിഞ്ഞു എന്തിനും .കൂടെയുള്ള ഒരു ഭാര്യ ..പിന്നെ രണ്ടു പെൺകുട്ടികൾ 'അല്ല രണ്ടു മാലാഖമാർ ..."
സ്വന്തമായി ഒരു വീട് അതായിരുന്നു ആദ്യ സ്വപ്നം ..അത് അങ്ങനെ നിറവേറ്റി .അതു കൂടാതെ ഒരു കുഞ്ഞു സ്വപനം ഞാൻ ഉള്ളിൽ കൊണ്ടു നടന്നിരുന്നു ..ബൈക്ക് ...
പണ്ട് വിവാഹത്തിന് മുൻപ് ഞങ്ങൾ ബൈക്കിൽ ഒരു പാട് കറങ്ങുമായിരുന്നു ആദ്യകുട്ടിയുടെ പ്രസവത്തിനു പണം തികയാതെ വന്നപ്പോൾ ബൈക്ക് കൊടുക്കേണ്ടി വന്നു അന്നുമുതൽ ഉള്ളിൽ സൂക്ഷിക്കുന്നതാണ് ബൈക്ക് എന്ന സ്വപ്നം ...അങ്ങനെ ഞാൻ ഇന്നലെ അതും നടത്തി ..വീട്ടിലേക്കു പൊതുതായി ഒരു അതിഥി വന്നു ...സെക്കൻഡ് ആണെങ്കിലും ഒരു ബൈക്ക് ..അതു വാങ്ങിയ സന്തോഷം ഒരു കറക്കവും ഹോട്ടൽ ഭക്ഷണവും ആണെന്ന് പറഞ്ഞപ്പോൾ എല്ലാവരും സന്തോഷത്തോടെ ..അംഗീകരിച്ചു
"നാല് പേര് .ഒരു ബൈക്കിലോ ....ഒരു കാറ് വാങ്ങാൻ സമയം ആയി മോനേ ..."...അവൾ കളിയാക്കികൊണ്ടു കുട്ടിയെയും എടുത്തുകൊണ്ട് പുറത്തേക്ക് വന്നു
".വാങ്ങിക്കാം ട്ടോ ...ഇത്തവണവത്തെ 5 കോടിയുടെ ലോട്ടറി അടിക്കട്ടെ ...കാർ വേണ്ടാ ..ഒരു ചെറിയ വിമാനം തന്നെ വാങ്ങാം പോരെ ...."
"...പിന്നെ ..വിമാനം ...അഞ്ചുകോടിക്കല്ലേ ...കിട്ടുന്നെ ..പറ്റുമെങ്കിൽ ..പണ്ടു പണയം വെച്ച മാല ഒന്നു എടുത്ത് തന്നാൽ മതി
."..അതു കേട്ടതോടെ ഞാൻ.പത്തി താഴ്ത്തി .
'മോളെവിടെ ..ഞാൻ വിഷയം മാറ്റി .".മോളെ ..ഞാൻ നീട്ടി വിളിച്ചു .."...
."വരുന്നൂ ...." അവൾ മറുപടി തന്നു ...
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു ..ചെറിയ മോളെ മുന്നിലിരുത്തി ..രണ്ടാമത്തെ ആളെ ഞങ്ങളുടെ നടുക്കും ഇരുത്തി .
ഞാൻ മെല്ലെ മുന്നോട്ട് പോയികൊണ്ടേ ഇരുന്നു അതീവ ശ്രദ്ധയോടെ ആണ് ...ഓടിക്കുന്നത് അതുകൊണ്ട് തന്നെ ..ഒരു സൈക്കിളിൽ പോവുന്ന ..പ്രതീതി ആയിരുന്നു
."ഇതിന് ഇത്രയേ സ്പീഡ് ഉള്ളോ ..."..ഭാര്യ ചോദിച്ചു ..
."പപ്പാ ...ഒന്നു സ്പീഡിൽ ..പോ ..."കമെന്റുകൾ വരാൻ തുടങ്ങി ഇതിനിടക്കാണ് ..ചെറിയ മോൾ അൽപം സാഹസം കാണിക്കാൻ തുടങ്ങി
അവൾ ഇരുന്നു കൊണ്ട് ..കുഞ്ഞു കൈകൾ കൊണ്ട് ..വണ്ടിയുടെ ഹാൻഡിൽ പിടിച്ചു തള്ളാൻ തുടങ്ങി ....എന്നിട്ട് വായ്കൊണ്ട് ...ഒരു ശബ്ദവും ഉണ്ടാക്കി .ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു .
."വാവ തള്ളണ്ട ട്ടോ പപ്പാ ..ഓടിച്ചോളാം ..."
ഞാൻ മെല്ലെ സ്പീഡ് കുട്ടി ......തണുത്ത കാറ്റ് ഞങ്ങളെ തഴുകി കൊണ്ട് കടന്ന് പോയി ...ജീവിതത്തിൽ അന്നോളം അനുഭവിച്ചിട്ടില്ലാത്ത സന്തോഷം ...
പെട്ടന്നാണ് ഒരു ബൈക്ക് ഞങ്ങളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ കടന്നുപോയത് ...രണ്ടു യുവാക്കൾ ...ചവാനായി ഓരോന്ന് വന്നോളും ...ഞാൻ പിറുപിറുത്തു ..
അവർ .ഞങ്ങളുടെ മുന്നിലും പിന്നിലും അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി ആ കളി ഒരു വളവുവരെ തുടർന്നു ...പക്ഷെ ..പെട്ടന്നാണ് അവർ പ്രതീക്ഷിക്കാതെ ഒരു ബസ് കയറിയവന്നത് .അവർ നിയന്ത്രണം വിട്ടപോലെ എന്റെ ബൈക്കിലേക്ക് ..ചേർത്തു പിടിച്ചു ....ഒരു നിമിഷം ഞാൻ ..പതറി ..ഞാൻ റോഡിന് പുറത്തേക്ക് ..തെറിച്ചു വീണു ...
കണ്ണു തുറന്നു നോക്കുമ്പോൾ ...ആരൊക്കയോ ഓടി വരുന്നുണ്ടായിരുന്നു ഒന്നും വ്യക്തമല്ല ...
ചില രൂപങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നപോലെ ...കാതിൽ വല്ലാത്ത മുഴക്കം പോലെ ..കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരൊക്കയോ താങ്ങിയെടുത്ത് ..ഒരു സ്ഥലത്തു കൊണ്ടിരുത്തി ...ഞാൻ കുറച്ചു സമയം കണ്ണടച്ചു ഇരുന്നു. പെട്ടന്നാണ് മറ്റുള്ളവരെ പറ്റി ഓർത്തത്
".എന്റെ മക്കൾ ..ഭാര്യാ ."ചാടി എഴുനേറ്റു പക്ഷെ ..കാല് നിലത്തുറച്ചില്ല ..വീണു ...ആരോ പറഞ്ഞു.."ആർക്കും ഒന്നും പറ്റിയില്ല നിങ്ങൾ ഇരിക്ക് ."
പക്ഷെ .ഇരിക്കാൻ മനസ്സ് അനുവദിച്ചില്ല .മെല്ലെ ...കൈ കുത്തി എഴുനേറ്റു ..കാഴ്ചകൾ ..ഒരു വിധം വ്യക്തമായിരുന്നു ...
ഞാൻ ചുറ്റും നോക്കി വലിയ ആൾക്കൂട്ടം വേച്ചു വേച്ചു അങ്ങോട്ട് നടന്നു ..പെട്ടന്ന് കാഴ്ച മങ്ങുന്നപോലെ പിന്നെ ഒരു തളർച്ചപോലെ പോലെ ...തോന്നി
കണ്ണു തുറന്നപ്പോൾ ..ബെഡിൽ കിടക്കുകയായിരുന്നു തല തിരിച്ചു ചുറ്റും നോക്കി കൂടെ ആരുമില്ല ...പക്ഷെ ചുറ്റും ബഹളമയം ...എന്നെ ആരും ശ്രദ്ധിക്കുന്നില്ല ..
മെല്ലെ എഴുനേറ്റ് ഇരുന്നു ...ചുറ്റും കണ്ണോടിച്ചു നോക്കി ..കുട്ടികളെയും ഭാര്യയെയും കാണാനേ ഇല്ല ..അവർ ..എവിടെ ..നെഞ്ചു ഒന്നു പിടഞ്ഞു ..ഇനി icu വിൽ ആയിരിക്കുമുമോ ...ഉള്ളിൽ പേടി കയറി തുടങ്ങി ..മെല്ലെ എഴുനേറ്റു .കൈകളും കാലുകളും .അനക്കാൻ പറ്റാത്ത വേദന ..അതു കാര്യമാക്കിയില്ല ആരും ശ്രദ്ധിക്കുന്നില്ല എന്നു കണ്ടപ്പോൾ പുറത്തു കടന്നു ..icu അനേഷിച്ചു ..നടന്നു
അങ്ങനെ icu വിന്റെ മുന്നിൽ എത്തി ...അവിടെ നിന്നു പുറത്തേക്കു വന്ന നേഴ്സിനോട് ..ചോദിച്ചു .
."ആക്സിഡന്റ് പറ്റിയ .കുട്ടികളും അമ്മയും ഉള്ളിലുണ്ടോ ..".
ആ നേഴ്‌സ് തുറിച്ചു നോക്കി ..."നിങ്ങൾ ആരാ ..".."എന്റെ ..ഭാര്യയും കുട്ടികളുമാ ..."...
"നിങ്ങൾ എവിടെപോയതാ ...എത്ര നേരമായി അനേഷിക്കുന്നു "
നിങ്ങൾ ഇവിടെ നില്ക്കു ..."അവർ ഉള്ളിലേക്ക് കയറി പോയി ..പിന്നെ കുറച്ചു സമയം കഴിഞ്ഞു തിരിച്ചു വന്നു ..എന്നിട്ടു ചോദിച്ചു
"കൂടെ വേറെ ആരുമില്ലേ ."
"ഇല്ല "..ഞാൻ പറഞ്ഞു
"മരുന്നു വാങ്ങണം ..ഇവിടെ കിട്ടില്ല ..പുറത്ത് നിന്നു വാങ്ങണം "
ഞാൻ തല കുലുക്കി ...പിന്നെ ചുറ്റും നോക്കി ആരുമില്ല അറിയുന്നതായി ആക്സിഡന്റ് പറ്റി മൂന്ന് നാല് മണിക്കൂർ കഴിഞ്ഞിരിക്കുന്നു ...ആരും വന്നില്ല അല്ലെങ്കിലും വരുവാൻ ആരാ ഉള്ളത് .....
ഞാൻ പുറത്തേക്ക് നടന്നു ..മരുന്നു കുറിപ്പ് എടുത്ത് ..നോക്കി ..ഒരു പാട് ഉണ്ട് പണം ...തികയുമോ ഉള്ളിൽ ആശങ്ക നിറഞ്ഞു ,ആരെങ്കിലും കുടെയുണ്ടായിരുന്നെങ്കിൽ എന്നു ഒരു നിമിഷം ആഗ്രഹിച്ചു പോയി
ഫോൺ ..എടുത്തു..കോണ്ടാക്ട് നമ്പർ ..നോക്കുമ്പോഴാണ് ..പിറകിൽ നിന്ന് ആരോ വിളിച്ചത് തിരിഞ്ഞു നോക്കി
"നാരായണേട്ടൻ ....'...അയൽക്കാരൻ
"ബഷിറാ വിളിച്ചു പറഞ്ഞത് ഇപ്പൊ എങ്ങനെയുണ്ട് ...കുഴപ്പം ഒന്നും ഇല്ലാലോ ..".നാരായണേട്ടൻ ചോദിച്ചു .
"ഒന്നും അറിയില്ല അവരൊക്കെ ഉള്ളിലാ ഞാൻ ഈ മരുന്ന് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല ..കരച്ചിൽ വാക്കുകളെ മുടി
"ഒന്നും ഉണ്ടാവില്ലടാ ...കരയല്ലേ ..മരുന്നൊക്കെ ഞാൻ വാങ്ങിച്ചോളാം ..നീ അങ്ങോട്ട് ചെല്ലൂ .."
നാരായണേട്ടൻ കയ്യിലെ കുറിപ്പ് വാങ്ങി മരുന്നു വാങ്ങാൻ പോയി ...
ഞാൻ ഹോസ്പിറ്റലിക്കു നടന്നു ..icu ന്റെ മുന്നിൽ ചെന്നു ഭാര്യയും കുട്ടികളും ഉള്ളിൽ ആണ് .
വിറക്കുന്ന കൈ കളോടെ icu ന്റെ . ഡോറിന്റെ കറുത്ത ഗ്ലാസിന്റെ ഉള്ളിലൂടെ നോക്കി ഉള്ളിലേക്ക് കാണുന്നില്ല ..പിന്നെ അതിന് മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു .പക്ഷെ ഇരുപ്പ് ഒറക്കുന്നില്ല മെല്ലെ നിലത്ത് ഇരുന്നു ...
കുറച്ചു കഴിഞ്ഞപ്പോൾ മരുന്നുമായി നാരായണേട്ടൻ വന്നു ..എന്നിട്ട് മരുന്നു ഉള്ളിലോട്ട് കൊടുത്തു ,പിന്നെ എന്റെ അരികിലെത്തി ...ഞാൻ നിന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട്
പിന്നെ..ആയിഷയുടെ വീട്ടിൽ അറിയിക്കേണ്ട വാശി കാണിക്കയൊന്നും വേണ്ടാ ..ഇതു പോലെയുള്ള സഹചര്യത്തിൽ ഇതൊക്കെ ചെയ്യണം ഒന്നുമില്ലെങ്കിലും രക്തബന്ധമല്ല ...നീ നമ്പർ താ ..ഞാൻ വിളിച്ചു പറയാം ..
ഞാൻ തർക്കിക്കാൻ നിന്നില്ല ..നമ്പർ കൊടുത്തു ..നാരായണേട്ടൻ മാറി നിന്നു സംസാരിക്കുന്നത് കണ്ടു
അപ്പോഴാണ് ഡോക്ടർ ..പുറത്തേക്ക് വന്നത് ..ഞാൻ എഴുനേറ്റു ..ഡോക്ടർ എന്നെ നോക്കി .".ഇയാളുടെ ..ഭാര്യയും കുട്ടികളും അല്ലെ "ഞാൻ അതേ എന്നു തലയാട്ടി .
"കൂടെ വേറെ ആരാ ഉള്ളത് ..."..അപ്പോഴേക്കും നാരായണേട്ടൻ അടുത്തു എത്തിയിരുന്നു
"സാർ എങ്ങനെയുണ്ട് ..."നാരായണേട്ടൻ ചോദിച്ചു ..."വരൂ .."..ഡോക്ടർ നാരായണേട്ടനെയും കുട്ടി മെല്ലെ നടന്നു ...
അവർ പാതി വഴിയിൽ നിന്ന് എന്തൊക്കയോ സംസാരിച്ചു ...ഇടയ്ക്കിടെ നാരായണേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു
ഡോക്ടർ പോയ ശേഷം നാരായണേട്ടൻ അടുത്തേക്ക് വന്നു ,തോളിൽ കൈ വെച്ചു എന്നിട്ടു പറഞ്ഞു ..
"പിന്നെ ..പിന്നെ കുട്ടികൾ കുറച്ചു ദിവസം ഇവിടെ കിടക്കേണ്ടി വരും ...പിന്നെ പിന്നെ നമ്മുടെ .ആയിഷ ...പോയി ..."
ഞാൻ പാതിയെ കേട്ടുള്ളൂ ചുണ്ടിൽ മരവിപ്പ് പോലെ ..വല്ലാത്ത ദാഹം തോന്നി പക്ഷെ കരഞ്ഞില്ല ..ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല അങ്ങനെ നിന്നു പ്രതിമ കണക്കെ തലയിൽ ..മിന്നൽ പിണരുകൾ ...എല്ലാം സ്പീഡ് ആയപോലെ ....മനസ്സിന്റെ നിയന്ത്രണം വേറെ ആരോ ഏറ്റടുത്തപോലെ എന്തൊക്കയോ പറഞ്ഞു ..മരുന്ന് ..സ്കൂൾ ...പുതിയ ഉടുപ്പ് വീട് ..എന്താണ് പറയുന്നതെന്നോ ...ഒന്നും അറിയില്ല
കുറച്ചു കഴിഞ്ഞപ്പോൾ മനസ്സ് പരിധിക്കുള്ളിൽ വന്നു
"അപ്പൊ ഞാൻ തനിച്ചായി ഇല്ലേ ..നാരായണേട്ടാ ...പൊയ്ക്കോട്ടേ എന്നെ ഇഷ്ടമില്ലെങ്കിൽ പൊയ്ക്കോട്ടേ ..."..ഞാൻ മെല്ലെ കസേരയിൽ ഇരുന്നു ..
'"എന്റെ കുട്ടികളെയും വേണ്ടാ എന്നെയും വേണ്ടാ ....ആരെയും വേണ്ടാ ....ആരെയും വേണ്ടാ .."
നാരായണേട്ടൻ ഒരു ഉപകാരം ..ചെയ്യണം ഇവിടെ ഉണ്ടാവണം ഞാൻ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ശരിയാക്കട്ടെ ..ഞാൻ തന്നെ ചെയ്യണല്ലോ എന്താ .ശരിയല്ലേ ......ഒന്നിനും ഒരു കുറവും ഉണ്ടാവരുത് ...എന്റെ കൂടെ വന്നതാ ...ഞാൻ വേണം ..ചെയ്യാൻ ...പൈസാ വേണോ നാരായണേട്ടന് ....അല്ലെങ്കിൽ പിന്നെ തരാം ..
നാരായണേട്ടൻ ഒന്നും പറഞ്ഞില്ല ..നിറ കണ്ണോടെ .മുഖം തിരിഞ്ഞു ..നിന്നുകളഞ്ഞു
നേരെ വീട്ടിലേക്ക് ചെന്നു ...ആരൊക്കയോ നില്പുണ്ട് ...ആരെയും നോക്കിയില്ല ..അകത്തു കയറി റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു .
പുറത്തു നിന്നു ആരോ വിളിച്ചു ...മെല്ലെ പുറത്തേക്കു നടന്നു നോക്കിയപ്പോൾ .ബഷിർ
."ആ പിന്നെ ബഷിറെ ..അറിഞ്ഞില്ലേ പിന്നെ ..എങ്ങനെയാ ബാക്കി കാര്യങ്ങൾ കുറച്ചു കഴിഞ്ഞാൽ ..കൊണ്ടു വരും ..എന്താ ചെയ്യേണ്ടത് ...മയ്യത്ത് പള്ളിയിൽ അല്ലെ വെക്കേണ്ടത് എന്റെ കൂടെ ആണെങ്കിലും .ഓള് മുസ്ലിം ആയിട്ടാ ജീവിച്ചേ ..അപ്പൊ ...അങ്ങനെയല്ലേ ..ചെയ്യേണ്ടത് സ്വർഗത്തിൽ പോണം അപ്പൊ പള്ളിയിൽ തന്നെ എല്ലാ ചടങ്ങുകളും കൂടി ..ചെയ്തു ..കബറടക്കണം ..."..എനിക്ക് ഒന്നും അറിയില്ല ..നീ സഹായിക്കണം .
ബഷിർ ..എന്റെ കൈ പിടിച്ചു ..".നീ സങ്കടപെടണ്ട ..ഒക്കെ ശരിയാക്കാം ഞാൻ ..പള്ളിയിൽ പോയി വരാം .."
ആളുകൾ വീട്ടിലേക്ക് ..വന്നു കൊണ്ടേ ഇരുന്നു ...അങ്ങനെ താഴെ നിന്നും ഒരു കുട്ടം ആളുകൾ ..വരുന്നത് കണ്ടു ..ആരോ പറഞ്ഞു ..ബോഡി വരുന്നുണ്ട്
ഞാൻ മുറ്റത്തേക്ക് ഇറങ്ങി ...ആരോ അകത്തു ..മുണ്ടെല്ലാം വരിച്ചു ..കിടത്താൻ ഉള്ള സ്വകര്യം ചെയ്തിരുന്നു ...അവർ അകത്തു കൊണ്ടു കിടത്തി ,പക്ഷെ ഞാൻ മാറി നിന്നു ..അടുത്തേക്ക് പോയില്ല .ചിരിക്കുന്ന മുഖം കണ്ട എനിക്ക് മരിച്ച മുഖം ..ഇനി കാണേണ്ട .
സമയം .പോയികൊണ്ടേ ഇരുന്നു ..ആളുകൾ വന്നു പോയികൊണ്ടേ ഇരുന്നു ...സമയം കഴിയും തോറും ആളുകളുടെ എണ്ണം കുറഞ്ഞു കൊണ്ടേ ഇരുന്നു ..പത്തു പതിഞ്ചു പേർ മാത്രമായി ...അപ്പോഴാണ് ബഷിർ വന്നുകയറിയത് ..എന്നെ അടുത്തു വിളിച്ചിട്ടു പറഞ്ഞു,
"പള്ളിയിൽ അടക്കാൻ പറ്റില്ല ..എന്നാ പറയുന്നേ ...അതിനു കാരണം നിനക്ക് അറിയാല്ലോ ..നി .ഒരു പ്രശ്നമാക്കി ..മാറ്റരുത് ...പലർക്കും എതിർപ്പുണ്ട് ....അതാ ..."
ഞാൻ ഒന്നും പറഞ്ഞില്ല അപ്പോഴാണ് അടുത്ത വീട്ടിലെ ചേട്ടൻ പറഞ്ഞത് ...ഒന്നുകിൽ ഇവിടെ ആക്കണം ...മൂന്ന് സെന്റിൽ എവിടെയാ സ്ഥലം .അല്ലെങ്കിൽ പിന്നെ..പത്തു കിലോമീറ്റർ പോയാൽ പൊതുശമശാനമുണ്ട് ..അവിടെ ആയാലോ
എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി ...ഞാൻ ഒന്നും മിണ്ടിയില്ല കണ്ണടച്ചു നിന്നു ...അപ്പോൾ ബഷിർ പറഞ്ഞു
"..നിന്റെ ..തറവാട്ടിൽ സ്ഥലമില്ലേ ...അവിടെ ...".
"വേണ്ട ...മരിച്ചിട്ട് കാണാൻ പോലും വരാത്തവരുടെ ..ഒന്നും എനിക്ക് വേണ്ടാ ഞാൻ ജീവനോടെ ഉള്ളപ്പോൾ എന്റെ ഭാര്യക്ക് കിടക്കാൻ ..മണ്ണിനായി ആരുടെയും കാലു പിടിക്കില്ല പൊതു പൊതുശമശാനത്തിൽ കിടക്കേണ്ടവളല്ല എന്റെ ഭാര്യ ...ഞാനുണ്ട് ....പിന്നെ അവളുടെ വിശ്വാസ പ്രകാരം കത്തിക്കാൻ പാടില്ല ..അതുകൊണ്ട് അടക്കണം ...".
ബഷിറേ നീ എന്റെ റൂമിലെ കാട്ടിലൊക്കെ മാറ്റണം ..അവിടെ സൈഡിൽ ഒരു കുഴിയെടുക്കണം ...അതാണ് ..അവൾക്ക് പറ്റിയ സ്ഥലം "
പലരും എതിർത്തു പക്ഷെ ..എന്റെ തീരുമാനം ഉറച്ചതായിരുന്നു ..റൂമിൽ ഒരു കോണിൽ അവൾക്കായി ..ഇടം കണ്ടെത്തി
എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു ...പലർക്കും ..ഒരു വട്ടായി തോന്നിയിരിക്കാം എന്റെ മനസാക്ഷിക്ക് അതായിരുന്നു ശരി
സമയം രാത്രി ആയപ്പോൾ അവളെ അടക്കിയ ഭാഗത്തേക്ക് ചെന്നു പിന്നെ ഒരു വിരി എടുത്ത് അരികിൽ വിരിച്ചു അവളുടെ അരിക് ചേർന്നു കിടന്നു ഒരു നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു ഞാൻ സംസാരിക്കാൻ തുടങ്ങി
അവളെല്ലാം കേട്ടിട്ട് മൂളുന്നുണ്ടായിരുന്നു ..കുറച്ചു കഴിഞ്ഞപ്പോൾ തണുത്ത കാറ്റു അടിക്കാൻ അടിക്കാൻ തുടങ്ങി അയിഷക്കു തണുക്കുന്നുണ്ടാവും ..മനസ്സ് പറഞ്ഞു ഞാൻ എഴുനേറ്റ് പുതപ്പെടുത്തു അവളുടെ ..മേലെ പുതപ്പിച്ചു എന്നിട്ടു ബാക്കി സ്വന്തം ശരീരത്തിലും ഇട്ടു രാത്രി മുഴുവൻ അവളെ കെട്ടിപിടിച്ചു ഉറങ്ങി
രാവിലെ നേരത്തെ എഴുനേറ്റു ഹോസ്പിറ്റലിലേക്ക് ചെന്നു ,മൂന്നു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ആവാം എന്നു ഡോക്ടർ പറഞ്ഞു ,അവരെ റൂമിലേക്ക് മാറ്റി രണ്ടാൾക്കും ഉമ്മയെ കാണണം ഒരു വിധം രണ്ടാളെയും സമാധാനിപ്പിച്ചു .
ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്കു വന്നു നേരെ റൂമിലേക്ക്‌ നടന്നു മെല്ലെ ആയിഷയുടെ അടുത്തിരുന്നു
"പേടിക്കണ്ട മക്കൾക്ക്‌ ഒന്നും പറ്റിയില്ല പക്ഷെ ഞാൻ ഇനി അങ്ങനെ ജീവിക്കും ആർക്കു വേണ്ടി ജീവിക്കും എനിക്കു വയ്യട ഒറ്റക്കു ജീവിക്കാൻ പോകുമ്പോൾ എന്നെ തനിച്ചാക്കി പോവേണ്ടിയിരുന്നോ ...എന്നോട് പറഞ്ഞ വാക്കുകൾ എല്ലാം നീ തെറ്റിച്ചു ....."
കരഞ്ഞു കൊണ്ടു എന്തൊക്കയോ പറഞ്ഞു ....കുറച്ചു കഴിഞ്ഞപ്പോൾ ഒന്നു കിടക്കണം എന്നു തോന്നി വല്ലാത്ത ക്ഷിണം അവളുടെ അടുത്തു കിടന്നു ...ഒരു തണുപ്പ് കാലിൽ നിന്നും മുകളിലോട്ട് കയറി വന്നു അതു പിന്നെ തലയിലേക്ക് കയറി ഉറക്കത്തിലേക് ..വഴുതി വീഴും പോലെ
എത്ര സമയം അങ്ങനെ കിടന്നെന്ന് ഓർമയില്ല മെല്ലെ ഞാൻ കണ്ണു തുറന്നു നോക്കി റൂമിൽ തന്നെയാണ്...പക്ഷെ എന്തൊക്കയോ മാറ്റം പോലെ ..ഞാൻ ചുറ്റും ഒന്നു കണ്ണോടിച്ചു ഒരു കൈ എന്റെ നേരെ ആരോ നീട്ടിയിരുന്നു ഞാൻ കയ്യിൽ പിടിക്കാതെ ആരാണെന്നു സൂക്ഷിച്ചു നോക്കി ..
'ആയിഷ "......നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി അപ്പൊ ഇവൾ ജീവനോടെ ഉണ്ടായിരുന്നോ..
ഞാൻ ഒരു പാട് ചോദ്യങ്ങളോടെ അവളുടെ കൈ പിടിച്ചു അവൾ ഒരിടത്തേക്ക് കൈ ചുണ്ടി ഞാൻ അങ്ങോട്ടു നോക്കി ആരോ അവിടെ കിടപ്പുണ്ടായിരുന്നു
എന്റെ നെഞ്ചു പൊട്ടി തെറിക്കും എന്നു തോന്നി അവിടെ കിടക്കുന്നത് ഞാൻ തന്നെയാണ് മൂക്കിലൂടെ രക്തം വന്നു തളം കെട്ടി കിടക്കുന്നു അപ്പൊ ഞാൻ ജീവിച്ചിരിപ്പില്ല പിന്നെ എങ്ങെനെ ..ഇത്
ആയിഷ കൈ പിടിച്ചുകൊണ്ടു പറഞ്ഞു "എല്ലാം പറഞ്ഞു തരാം ..എന്റെ കൂടെ വരു ..."ഞാൻ അവളോടപ്പം നടന്നു
"ഇതിനെ എന്തു വിളിക്കണമെന്ന് എനിക്കറിയില്ല ആത്മാവ് ..എന്നോ ..നിഴൽ എന്നോ ..എന്തും വിളിക്കാം ഇതു വെറും രുപം മാത്രമാണ് ജീവിക്കുന്നവരെ കാണിക്കാനോ ശബ്‍ദം കേൾപ്പിക്കാനോ പറ്റില്ല ...ഒന്നിന്നും പറ്റാത്ത ..വെറും ..രൂപം മാത്രം "
എന്തിനെങ്കിലും പറ്റുമായിരുന്നെങ്കിൽ ഞാൻ നിങ്ങളെ മരിക്കാൻ വിടുമായിരുന്നില്ല
ഞാൻ നമുക്ക് ആക്സിഡന്റ് പറ്റിയപ്പോൾ തന്നെ മരിച്ചിരുന്നു അതു കൊണ്ടുവന്നപ്പോൾ തന്നെ ഡോക്ടർക്ക് അറിയാമായിരുന്നു
പക്ഷെ ഞാൻ മരിച്ചില്ല എന്നു പറഞ്ഞു icu ഇട്ടത് ..അവർക്ക് പണം ഉണ്ടാക്കാൻ ആയിരിക്കാം
പിന്നെ ആ ആക്സിഡന്റിൽ ചേട്ടന്റെ തല അടിച്ചിരുന്നു സ്കാൻ ചെയ്യാൻ പറഞ്ഞാണ് ചേട്ടനെ ആ ബെഡിൽ കിടത്തിയത് പക്ഷെ കൂടെ ആരും ഇല്ലാത്തതു കൊണ്ടും പണം അടക്കാൻ ആളില്ലാത്തത് കൊണ്ടും അവർ സ്കാൻ ചെയ്യാതെ കൂട്ടിനു ആളു വരുന്ന വരെ കാത്തിരുന്നു .
ചേട്ടൻ ബോധം തെളിയുമ്പോൾ ഞാൻ ഉണ്ടായിരുന്നു അരികിൽ .ഞാൻ കരഞ്ഞു കൊണ്ടു വിളിച്ചു പറഞ്ഞിരുന്നു ..സ്കാൻ ചെയ്യാൻ .ആരും കേട്ടില്ല ..ഒരു ആത്മാവിനു ..ഒന്നും ചെയ്യാൻ കഴിയില്ല എന്നു മനസ്സിലാക്കുകയായിരുന്നു ഞാൻ അപ്പോൾ ....
പിന്നെയും ഞങ്ങൾ ഒരു പാട് സംസാരിച്ചു ഒരു മിച്ചു വീണ്ടും കണ്ടതിൽ സന്തോഷം ഉണ്ടായിരുന്നെങ്കിലും കുട്ടികളുടെ കാര്യത്തിൽ ...സങ്കടത്തിൽ .ആയിരുന്നു..
ഞാൻ അവളോട്‌ പറഞ്ഞു .."നമ്മുടെ വീട്ടുകാർ ആരെങ്കിലും വരും ..അവർ പൊന്നു പോലെ നോക്കും ..അവർക്കു നമ്മളോട് മാത്രമേ ദേഷ്യം കാണു ...ഒന്നുമില്ലെങ്കിലും കുട്ടികൾ അവരുടെ രക്തവുല്ലേ ...."..അവൾ ഒന്നും പറഞ്ഞില്ല
വീട്ടിൽ വന്ന ബഷിറാണ് ..മരിച്ചു കിടക്കുന്ന കാര്യം പുറം ലോകത്തെ അറിയിച്ചത് ബഷിറിന്റെ .നിർബന്ധപ്രകാരം ആയിഷയുടെ ..തൊട്ടടുത്തു തന്നെ എനിക്കും സ്ഥലം കണ്ടെത്തി അതിനെല്ലാം ഞങ്ങൾ ദൃസാക്ഷികൾ ആവുകയും ചെയ്തു ..
ഞങ്ങൾ കുട്ടികളുടെ അടുത്തെത്തി ...ആയിഷ ഓടിച്ചെന്നു കെട്ടി പിടിക്കാൻ ശ്രമിച്ചു ..പക്ഷെ ..ഒന്നു സ്പർശിയ്ക്കാൻ പോലും കഴിഞ്ഞില്ല രണ്ടു പേരും കോരിയെടുത്തു ഉമ്മ വെക്കണം എന്നു എനിക്കും തോന്നി ...സാധിക്കില്ലല്ലോ ...
ഞങ്ങൾ രണ്ടു പേരും കാവലായി അവിടെ അങ്ങനെ നിന്നു ദിവസം ഒന്നു കഴിഞ്ഞു ..രാവിലെ ..നാരായണേട്ടൻ അങ്ങോട്ടു വന്നു മൂത്ത മോളുടെ അടുത്തിരുന്നു ..എന്നിട്ടു മോളോട് പറഞ്ഞു .
"മോള് പേടിക്കണ്ട ട്ടോ ..നമുക്ക് ഇന്ന് വീട്ടിൽ പോവാം ...കുഞ്ഞു മോൾക്ക് രണ്ടു ദിവസം കഴിഞ്ഞേ വരാൻ പറ്റു ..."
അയാൾ മോളെ പിടിച്ചു എഴുന്നേൽപ്പിച്ചു അവൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല ചെറിയ ഷോക്ക് പോലെ ..
ഒരു പാവയെ പോലെ അവൾ അനുസരിച്ചു അയാൾ അവളെയും കുട്ടി പുറത്തേക്കു നടന്നു ആയിഷ ഓടി എന്റെ അടുത്തത്തി ...
ഞാൻ പറഞ്ഞു "ആ പോയ ആളുടെ പ്രായം കാണും എന്റെയും നിന്റെയും ..അച്ഛനും ബാപ്പക്കും ...മരിച്ചു എന്നറിഞ്ഞിട്ടു പോലും തിരിഞ്ഞു നോക്കാത്ത അവരേക്കാളും ഇയാളെ വിശ്വസിക്കാൻ പറ്റും ..
"...നി ഇവിടെ ചെറിയ മോളുടെ കൂടെ നില്ക്കു ,അവരെ കൂടെ ഞാൻ പോവാം "...
അവർ പോയത് നാരായണേട്ടന്റെ വീട്ടിലേക്കാണ് .അവിടെ അയാൾ തനിച്ചാണ് താമസം അയാൾ റൂമി തുറന്നു അകത്തു കയറി അവളെയും കുട്ടി റൂമിലേക്ക്‌ പോയി എന്നിട്ടു പറഞ്ഞു
"മോള് ഇവിടെ കിടന്നോ ട്ടോ .."
അവളെ എടുത്ത് അയാൾ ബെഡിൽ കിടത്തി എന്നിട്ടു ..നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മെല്ല വിരലുകൾ കൊണ്ടു വാരി വെച്ചു ..എന്നിട്ടു കാവിൽ ഒരു ഉമ്മ കൊടുക്കാൻ ശ്രമിച്ചു ..
അയാളുടെ മുറുക്കാൻ..കഴിക്കുന്നതിന്റെ രൂക്ഷ ഗന്ധം കൊണ്ടാവാം അവൾ മുഖം തിരിച്ചു കളഞ്ഞു .
അയാൾ ഒട്ടും പ്രതീക്ഷിച്ചില്ല അതു ...അയാൾ അവളുടെ രണ്ടു കയ്യും ബലമായി പിടിച്ചു വെച്ചു മുഖം കുഞ്ഞു കവിളിൽ അമർത്തി ...അയാൾ മാറുകയായിരുന്നു ഞാൻ ഒന്നും ആലോചിച്ചില്ല അയാളുടെ നേരെ കുതിച്ചു പക്ഷെ ..അയാളെ സ്പർശിക്കാൻ പോലും ആയില്ല ഞാൻ കുറെ അലറി വിളിച്ചു
പുറത്തേക്കിറങ്ങി ...ഉറക്കെ അലറി വിളിച്ചു
ആരും കണ്ടില്ല കേട്ടില്ല അയാൾ കുഞ്ഞുടുപ്പുകൾ വലിച്ചു കയറി അവൾ കരയാൻ തുടങ്ങി അയാൾ അവളുടെ വായ പൊത്തി പിടിച്ചു ...
ആ വലിയ കൈകളിൽ മുഖം മാത്രമല്ല മുക്കും അമർന്നിരുന്നു എന്നു അയാൾ ശ്രദ്ധിച്ചില്ല അയാളുടെ നോട്ടം മുഴുവൻ ജനലിലൂടെ പുറത്തേക്കായിരുന്നു .
ആരെങ്കിലും അറിയുന്നുണ്ടോ എന്ന പ രിഭ്രമവും ഞാൻ അകത്തു കയറിയപ്പോൾ കണ്ടത് ശ്വാസം കിട്ടാതെ കണ്ണുകൾ തള്ളിയിരിക്കുന്ന മോളെയാണ്
ഞാൻ അയാളോട് കരഞ്ഞു പറഞ്ഞു അവളെ വീടു അവൾക്കു ശ്വാസം മുട്ടുന്നു ..എന്ന് ....ഞാൻ ഒരു ഭ്രാന്തനെ പോലെ ഓടിനടന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൾ അനക്കം നിർത്തി ...
അയാൾ പരിഭ്രമത്തോടെ അവളെ നോക്കി അവൾ അനക്കമില്ലാതെ കിടന്നു അയാൾ അവളെ നിലത്തെക്കിട്ടു ...
അയാൾ പുറത്തിറങ്ങി ആരും ഇല്ല എന്നു ഉറപ്പുവരുത്തിയ ശേഷം റൂമിലെത്തി അവളെ എടുത്തു പുറത്തിറങ്ങി അയാൾ എന്താണ് ചെയ്യുന്നത് അറിയാതെ ഞാനും പുറകെ നടന്നു ..
അയാൾ എന്റെ വീട്ടിലേക്കു കയറി ഞങ്ങളെ സംസ്കരിച്ച റൂമിൽ എത്തി അവളെ തറയിൽ കിടത്തിയ ശേഷം എന്റെ കുഴിയിലെ മണ്ണ് നീക്കാൻ തുടങ്ങി ഞാൻ മകളുടെ അടുത്തിരുന്നു .
മോള് മരിച്ചിട്ടില്ല ....എനിക്കു തോന്നി മരിച്ചിരുന്നെങ്കിൽ എന്റെ അടുത്തു എത്തിയേനെ ..
ഞാൻ അവളെ സൂക്ഷിച്ചു നോക്കി കണ്ണുകൾ വിറക്കുന്നുണ്ട് ചുണ്ടുകൾ അനങ്ങുന്നുണ്ട് ...പക്ഷെ അയാൾ ഇതൊന്നും അറിയുന്നില്ല
അയാൾ അവളെ പൊക്കിയെടുത്ത് എന്റെ നെഞ്ചിൽ കിടത്തി പിന്നെ മണ്ണിട്ട് മൂടി
മകളെ ജീവനോടെ കുഴിച്ചുമൂടുന്നത് നിസ്സഹായതയോടെ ഞാൻ നോക്കി ..നിന്നു
അതേ സമയം ..ഹോസ്പിറ്റലിൽ മറ്റൊരു സംഭവം നടന്നു
ഡോക്ടർ ഒരാളെയും കൂട്ടി അകത്തേക്ക് കയറി ".ഇതാണോ കുട്ടി അയാൾ ഡോക്ടറുടെ മുഖത്തു നോക്കി ചോദിച്ചു ഡോക്ടർ ചിരിച്ചു കൊണ്ടു പറഞ്ഞു .
".അതേ "
മരുന്നു പരീക്ഷിച്ചു കുട്ടി മരിച്ചു പോയാൽ .."
ഈ കുട്ടിയെ അനേഷിച്ചു ഇനി ആരും വരുമെന്ന് തോന്നുന്നില്ല ഇതുവരെ ട്രീറ്റ്മെന്റിന് ചിലവഴിച്ച തുക എങ്കിലും കിട്ടേണ്ട പിന്നെ ചാരിറ്റി പേരിലേ പാടുള്ളു പ്രവൃത്തിയിൽ പാടില്ല .." ഡോക്ടർ കുട്ടിയെ . നോക്കി പറഞ്ഞു
" അങ്ങനെയാണെങ്കിൽ കമ്പനിയുമായി നാളെ എഗ്രിമെന്റ് ഒപ്പു വെക്കാം രണ്ടു കോടി നാളെ തന്നെ നിങ്ങളുടെ അക്കൗണ്ടിൽ വരും പിന്നെ ഇത്രയും വലിയ തുക അറിയാമല്ലോ കുട്ടിയുടെ മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾക്കായിരിക്കും .. കുട്ടി ജീവിച്ചിരിക്കാനുള്ള ചാൻസ് ഒട്ടും ഇല്ല .ഇനി അഥവാ ഉണ്ടെങ്കിലും വറുമൊരു ..മാംസ പിണ്ഡം മാത്രമായിരിക്കും ..."
അയാൾ പറഞ്ഞു നിർത്തി പിന്നെ അവർ കൈ കൊടുത്തു പിരിഞ്ഞു
ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ എനിക്കു തോന്നി പ്രശനം എന്തോ ഉണ്ടെന്ന് കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ..ഒരുമിച്ചിരുന്ന് കരയാനേ പറ്റിയുള്ളൂ ...കരച്ചിലിനിടക്ക് അവൾ മുത്തമോളുടെ കാര്യം ചോദിച്ചു.
.."ഞാൻ നടന്നൊതൊന്നും പറഞ്ഞില്ല ഇത്ര മാത്രം പറഞ്ഞു .."അവൾ ഉടനെ നമ്മുടെ അരികിൽ എത്തും "
സമയം രാത്രി ആയി ആയിഷ മെല്ലെ എന്തോ തിരുമാനിച്ചപോലെ .എഴുനേറ്റു മോളുടെ അടുത്ത് ആരും അപ്പോൾ ഉണ്ടായിരുന്നില്ല മോളുടെ അടുത്തിരുന്നു ..കവിളിൽ തലോടാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു
".നമുക്ക് ഇവളെയും കൊണ്ടു പോവാം" ...ഞാൻ മെല്ലെ തലയാട്ടി
മോള് നല്ല ഉറക്കമാണ് ഒന്നു എഴുനേറ്റിരുന്നെങ്കിൽ എന്നു ഞങ്ങൾ ആഗ്രഹിച്ചു പോയി
പെട്ടെന്ന് അവൾ കണ്ണു തുറന്നു ,എന്തോ ഒന്നുണ്ട് അവളെയും ഞങ്ങളെയും കുട്ടിയിണക്കുന്നപോലെ ..
ഞാൻ സന്തോഷത്തോടെ ആയിഷയോടു പറഞ്ഞു .."
നീ അവളെ ഒന്നു വിളിക്കു ..ഒരു പക്ഷെ അവൾ കേട്ടാലോ ..".ആയിഷ അവളുടെ കുഞ്ഞു മുഖത്തോട് മുഖം ചേർത്തു പിടിച്ചു അമ്മയുടെ സാമിപ്യം അവൾ അറിയുന്നുണ്ടെന്ന് എനിക്കു തോന്നി ..
.ആ കുഞ്ഞി കണ്ണുകൾ ആരെയോ തേടുന്ന പോലെ ..ചുറ്റും നോക്കി ...ആയിഷ എന്റെ തോളിലേക്ക് കരഞ്ഞു കൊണ്ടു ..ചാഞ്ഞു
ഞാൻ പറഞ്ഞു നി ശ്രമിക്കു ആയിഷ അവളുടെ മുന്നിലേക്ക്‌ കയറി നിന്നു ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് ..ആ കുഞ്ഞികണ്ണുകൾ അവൾ നിന്ന സ്ഥലേക്കു തന്നെ നോക്കി .ആ ചുണ്ടിൽ ..നിന്നും അടർന്നു വീണു .
. "..മ്മാ "
അവൾ കിടക്കയിൽ നിന്നു ഊർന്നു ഇറങ്ങി ആയിഷയുടെ അടുത്തേക്ക് ചുവടുകൾ വെച്ചു ഞാൻ പറഞ്ഞു
"ആയിഷ നി പുറകോട്ടു വാ അവളെയും കുട്ടി ഏറ്റവും മുകളിലത്തെ നിലയിലേക്ക് വാ ...
ആയിഷ അവൾ അടുത്തെത്തുമ്പോഴേക്കും പിന്നോട്ടു മാറും ...അവൾ കരുതി അവളെ കളിപ്പിക്കുകയാണ് എന്ന് ..
അവൾ കുഞ്ഞു പുഞ്ചിരിയോടെ കൈകൾ ഉയർത്തി ..ആയിഷയുടെ അടുത്തേക്ക് ചുവടുകൾ വെച്ചു കൊണ്ടേ ഇരുന്നു ..
ആയിഷ ഒരു പടികളും അവളെ കൈ കാട്ടി വിളിച്ചു കൊണ്ടു മുകളിലെത്തിച്ചു ...അവിടെ ..ഞാനും മൂത്ത മകളും നിൽപ്പുണ്ടയിരുന്നു .
ആയിഷ എന്നെ നോക്കി ഞാൻ ആയിഷയെ അരികിലേക്ക് വിളിച്ചു ഞങ്ങൾ പണി നടന്നുകൊണ്ടിരിക്കുന്ന ബിൽഡിങ്ങിന്റെ ഒരു അറ്റത്ത് ആയിരുന്നു അവിടെ നിയന്ത്രണ കെട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല കാലെടുത്തു വെച്ചാൽ ..ഏഴാം നിലയിൽ നിന്നു താഴേക്കു പതിയ്ക്കും
ഞങ്ങൾ മൂന്നുപേരും അതിന്റെ തെറ്റത്ത് നിന്നു ..പിന്നെ ..കുഞ്ഞു വാവയെ മാടി വിളിച്ചു ..
.
അവളുടെ മുഖത്ത് കളിചിരി വിടർന്നു പല്ല് ഇളിച്ചു ചിരിച്ചു ...
പിന്നെ ആ കുഞ്ഞുകാലുകൾ ഞങ്ങളെ ലക്ഷ്യമാക്കി ഓടി ഏഴാം നിലയുടെ മുകളിൽ നിന്നും അടിതെറ്റി ഒരു പൂ പോലെ അവൾ താഴേക്ക് പതിച്ചു .
ഞങ്ങൾ അവളെ കാത്തിരിക്കുകയാണ് ..........
സ്നേഹ പൂർവ്വം സഞ്ജു കാലിക്കറ്റ്‌
എന്റെ പഴയ സ്റ്റോറി ആണ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot