Slider

നോവൽ🐓🐓ഒടിയൻ വേലു🙊🙊 അദ്ധ്യായം 5

0
നോവൽ🐓🐓ഒടിയൻ വേലു🙊🙊
അദ്ധ്യായം 5
തമ്പുരാട്ടി ഒാടരുത് നിൽക്കു ഞാൻ പറയണതു കേൾക്കൂ.....ചിരുത വിളിച്ചു പറഞ്ഞു കൊണ്ട് ശ്യാമയുടെ പിറകേ ഒാടി
പെട്ടന്നാണു തന്റെ മുന്നിലൂടെ എന്തോ ഒന്നു ചീറി പാഞ്ഞതു ശ്യാമ ഒരു ഞടുക്കത്തോടെ കണ്ടത്
ചിരുത വീണ്ടും പ്രത്യേക രീതിയിൽ ശബ്ദം മുണ്ടാക്കി
തമ്പുരാട്ടി അനങ്ങാതെ നിൽക്ക് .ശ്യാമ ഒരു ഞടുക്കത്തോടെ അവിടെ നിന്നു
നല്ല പണിയാ കാണിക്കുന്നത് . ഒാടിയിരുന്നെങ്കിൽ അമ്പുകൾ കൊണ്ടു കഥ കഴിഞ്ഞേനേ .കാടുകാക്കും വേടൻമ്മാർ സദാ ജാഗരൂകരാണ്
പുറത്തു നിന്നു കാടറിയാത്തവർ വന്നാൽ അവർ വിഷയമ്പുകൾ തൊടുക്കും .അതല്ലേ ഞാനീ ശബ്ദം ഉണ്ടാക്കി വരണത് .തമ്പുരാട്ടി വാ...ഇവിടെ തമ്പുരാട്ടിക്കു ഒരു കുഴപ്പവും ഉണ്ടാകില്ല.ഞാനല്ലേ പറയണത് എന്നേ വിശ്വസിക്കൂ
ചിരുതയുടെ വാക്കുകൾ കേട്ടു ശ്യാമ അവളുടെ മുഖത്തേക്കു ആ നിലാവെളിച്ചത്തിൽ നോക്കി .വയറിൽ ചെറിയ വേദന അനുഭവപ്പെടുന്നുണ്ടെന്നൊരു തോന്നൽ ശ്യാമയുടെ കൈകൾ പതിയെ സ്വന്തം വയറ്റിൽ പതിയെ അമർത്തിക്കൊണ്ടവൾ ചിരുതയുടെ പിന്നാലെ നടന്നു
************************************
അവർ നടന്നൊരു ഗുഹാമുഖത്തെത്തി
അവിടെ ഒരു കല്ലിൽ തൂവൽ തൊപ്പി വെച്ചു പുലിയുടെ തോലുടുത്തൊരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു.അയാളുടെ കൈയ്യിൽ ഒരു പ്രത്യേക രീതിയിലുള്ള വണ്ണമുള്ള മുളയിൽ തീർത്ത ഒരു കുത്തി നടക്കാൻ പാകത്തിനുള്ള വടിയും
ചിരുത ചെന്നപാടെ അയാളുടെ കാലിൽ തൊട്ടു വന്നിച്ചു
തലയിൽ കൈവെച്ചനുഗ്രഹിച്ചായാൾ ചിരുതയോടായി പറഞ്ഞു
കണ്ടിട്ടു കുറേ നാളായല്ലോ ചിരുതേ...എന്തേ എങ്കളെ മറന്നാച്ചോ നീങ്കേ...
തമിഴ് കലർന്ന അയാളുടെ വാക്കുകൾക്കു ചിരുത അയാളുടെ ചെവിയിൽ എന്തോ പറയുന്നതു കണ്ട ശ്യാമ തന്റെ വിധിയെ മനസ്സാൽ ശപിച്ചു
മുത്തു വേണി....മുത്തു വേണി ഇങ്കേ വാമാ...അയാൾ ആരെയോ ഉച്ചത്തിൽ വിളിച്ചു
ഗുഹക്കുള്ളിൽ നിന്നും ഒരു സുന്ദരിയായ യുവതി ഇറങ്ങി വന്നു
എന്താപ്പാ....എന്നെ കൂപ്പിട്ടതോ...
ആമ കണ്ണേ നീങ്കേ അന്ത പെണ്ണിനെ കൂട്ടി പടുക്ക വെയ് കാലേലു മീതിയെല്ലാമെ സൊല്ലിടാം...,
മുത്തു വേണിയോടു അത്രയും പറഞ്ഞു അയാൾ ശ്വാമയോടായി പറഞ്ഞു
കൂടെ പോമാ കവലപ്പെടണ്ട ഞാങ്കെ എല്ലാമെ പാത്തിടും ഉനക്കിങ്കേ കൊറയൊന്നും വരാതുമാ പോ...കൂടെ പോങ്കെ
എന്തു ചെയ്യണമെന്നറിയാതെ നിന്ന ശ്യാമക്കരുകിലെത്തിയ ചിരുത അവളോടായി പറഞ്ഞു
തമ്പുരാട്ടി മുത്തു വേണിയുടെ കൂടെ ചെല്ലു .ഇതു ഈ കാടിന്റെ മൂപ്പനാണ് .അദ്ധേഹത്തിന്റെ മകളാണു മുത്തു വേണി .അവളുടെ കൂടെ തമ്പുരാട്ടിക്കു നിൽക്കാം പ്രശ്നങ്ങളൊക്കെ ഒന്നാറും വരെ
മൂപ്പനറിയാതെ ഈ കാട്ടിലൊരു ഇല കൂടി അനങ്ങില്ല
വേലു അണ്ണാ ഉണരും മുൻപ് വീട്ടിലെത്തേണ്ടതുണ്ട് ഇല്ലേൽ ആകെ കുഴപ്പമാകും ചെല്ലു തമ്പുരാട്ടി
ചിരുതയുടെ വാക്കുകൾ വീണ്ടും അവളിൽ ഒരു ചെറിയ വിശ്വാസമേകി.
ശ്യാമ മുത്തു വേണിയുടെ കൂടെ ഗുഹക്കുള്ളിലേക്കു കയറി പോയ ശേഷം മൂപ്പനോടു യാത്ര പറഞ്ഞു ചിരുത മടങ്ങി കുടിയിലേക്ക്
*******************************************
ശക്തമായ കാറ്റും മഴയും ചോർന്നൊലിക്കുന്ന കൂരയിൽ ഇടിവെട്ടും മിന്നലും വേലുവിന്റെ ഉറക്കം കെടുത്തി .ഉറക്കമുണർന്ന വേലുവിന്റെ മുഖത്തേക്കു മഴതുള്ളികൾ ഒാലക്കെട്ടിലെ ചോർച്ച ഭയാനകം ആക്കും വിധം വീണു
എഴുന്നേറ്റു നോക്കിയ വേലു ചിരുതയെ കണ്ടില്ല
വിവശരായി കിടന്നുറങ്ങണ മക്കളുടെ മുഖം അവനെ വല്ലാത്ത വിഷമത്തിലാക്കി
ഇനി ചിരുത തന്നോടുള്ള ദേഷ്യത്തിൽ വല്ല കടും കൈയ്യും ചെയ്തു കാണുമോ?
അവന്റെ ഉള്ളൊന്നു പിടച്ചു
പൊട്ടി പെണ്ണാണവൾ വാശി മൂത്താൽ ഒരു ഭ്രാന്തിയെ പോലെ പൊട്ടി തെറിക്കാറുണ്ടവൾ
ഉള്ളു നിറയെ എന്നും സ്നേഹം മാത്രം പാവത്തിനാരെയും നോവിക്കാനാവില്ല .സ്വന്തം ശത്രുവിനെ പോലും
ചിന്തിക്കും തോറും വേലുവിന്റെ മനസ്സിനു സ്വസ്തതയില്ലാതായി
അവൻ പുറത്തിറങ്ങി ഉച്ചത്തിൽ വിളിച്ചു
ചിരുതേ.........!!!! എടി ചിരുതേ.....
മറുപടിയൊന്നും കേൾക്കാതിരുന്നപ്പോൾ അവന്റെ മനസ്സാകെ വേദനയാൽ വലിഞ്ഞു മുറുകി
ഒരു ഭ്രാന്തനെ പോലെ അവൻ കുടിലിനുള്ളിലേക്കോടി
അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു
ചിരുതാ നിന്നെ ഞാനെന്തേറെ സ്നേഹിക്കുന്നു മുത്തേ എന്റെ സ്നേഹം നീ തിരിച്ചറിയാതെ എന്നെ തനിച്ചാക്കി പോയോ...എനിക്കും സഹിക്കാനാവുന്നില്ല ചിരുതാ ..!!!കരിച്ചിലിനിടയിൽ അവൻ ഇങ്ങനെയൊക്കെ പിറുപിറുത്തു
അവൻ മണ്ണു മേഞ്ഞ ഭിത്തിൽ തൂക്കിയിട്ടിരുന്ന തുണി സഞ്ചിയിൽ എന്തോ തേടി ...
എന്തോ കിട്ടിയപോലെ അവന്റെ മുഖത്തു സന്തോഷം നിറഞ്ഞു
ഏതോ പച്ചില മരുന്നായിരുന്നത്
അവനതുമായി അടുപ്പെരിക്കുന്ന ചാണകം മെഴുകിയ പാതകത്തിനടുത്തേക്കോടി
തീ കൂട്ടി അതു അടുപ്പിലിട്ടു .പുറത്തേക്കോടിയ അവൻ വാഴയിൽ നിന്നൊരു ഇലവെട്ടിയെടുത്തു തിരികെ മുറിയിലെത്തി
മക്കളെ രണ്ടു പേരേയും അതിൽ കിടത്തി
സഞ്ചിയിൽ നിന്നും മറ്റൊരു മരുന്നെടുത്തു പിഴിഞ്ഞു രണ്ടു മക്കളടേയും മൂക്കിൻ ദ്വാരത്തിൽ ഒഴിച്ചു .കണ്ണുകളടച്ചു ഏതോ മന്ത്രം ഉരുവിട്ടു
ഉറക്കത്തിൽ നിന്നും ഒരു ഞെട്ടലോടെ മക്കൾ രണ്ടും ഉണർന്നു
അവർ വേലുവിന്റെ മുഖത്തേക്കു നോക്കി ദയനീയമായി
അവന്റെ കണ്ണുകളിൽ പടർന്ന കണ്ണീർ തുള്ളികൾ അവരിൽ മനോവിഷമം ഉണ്ടാക്കി
അവർ രണ്ടു പേരും വേലുവിനെ കെട്ടിപ്പിടിച്ചു
അച്ഛനെന്തിനാ കരയണത് ഒരുവൻ ചോദിച്ചതു കേട്ടു വേലു ഭ്രാന്തനെ പോലെ ഉണർന്നു
അതേ ഞാനെന്തിനാ കരയണേ..,?കരയണ്ടവർ..,,?
അവനിലെ പക ഉണർന്നിരുന്നു വീണ്ടും
ധൃതിയിൽ മക്കളെ മാറ്റി അവിടിരുത്തി
മക്കൾ ഭയക്കാതെ ഇവിടിരുന്നോ അച്ഛനിപ്പോൾ വരാട്ടോ എന്നു അവരോടു പറഞ്ഞു പുറത്തേക്കിറങ്ങി
മഴയിൽ നനഞ്ഞു ഇരുട്ടിലാരോ ഒാടി വരുന്നു ചിരുതയല്ലേ അത് ..?
അവൻ ആകാംഷയടക്കാനാവാതെ ആരെന്നു സൂക്ഷിച്ചു നോക്കി
അതേ ചിരുത തന്നെ !!!!
അവളുടെ മുഖം ഇപ്പോൾ വ്യക്തമാണ്
അവനോടിച്ചെന്നവളെ കെട്ടിപ്പിടിച്ചു തന്നോടു വിഷമം അടക്കാനാവാതേ ചേർത്തു പുണർന്നു
ഏങ്ങലടിച്ചു കരഞ്ഞു
ചിരുതേ നീ എവിടെ പോയതാ...നിനക്കറിയില്ലേ നീയില്ലാതെ എനിക്കു ജീവിക്കാനാവില്ലന്ന്
താൻ മനസ്സിൽ നിനച്ച പോലെയല്ല വേലു ഉള്ളാലെ ഇത്രയേറെ തന്നെ സ്നേഹിച്ചിരുന്നു എന്നാനിമിഷം അവൾ തിരിച്ചറിയുകയായിരുന്നു
എന്തോ അവളുടെ കണ്ണുകളും നിറഞ്ഞു
ആ തമ്പുരാട്ടി പാവമാ ഏട്ടാ....
അതിനിടയിൽ എപ്പോഴോ അവൾ പറഞ്ഞു
ചിരുത പറഞ്ഞതു ഒരു ഇടി തീ പോലാണു അയാൾ കേട്ടത്
തന്റെ തോന്നലാവുമോ..?അയാളുടെ ഉള്ളിലാരോ ചോദിച്ച പോലെ
ചിരുതാ..,,നീ എന്താ ഇപ്പോൾ പറഞ്ഞത് ..?അയാൾ ഉച്ചത്തിൽ ഭ്രാന്തനെ പോലെ ചോദിച്ചു
ഏട്ടാ ആ തമ്പുരാട്ടി പൊയ്ക്കോട്ടന്നേ....
എട്ടും ദക്കും പൊട്ടിപിളരുന്നതായാണു വേലുവിനു തോന്നിയത്
അവനവളെ തള്ളി നീക്കി
തമ്പുരാട്ടിയെ മൂടിയ കൊട്ടക്കരുകിലേക്കു ഒാടി
കൈകളാൽ കൊട്ടയെടുത്തു മാറ്റി തമ്പുരാട്ടി അവിടെ ഇല്ലന്നു കണ്ട വേലുവിന്റെ കണ്ണുകൾ ചുവന്നു തുടുത്തു
ചിരുതേ....!!!!
അവൻ കോപത്താൽ ഗർജിച്ചു
ചിരുതയുടെ മുഖത്തേ ഭാവം എന്തെന്നൂടി വായിച്ചറിയാനുള്ള മാനസിക അവസ്ഥയിലല്ലായിരുന്നു വേലു
അയാൾ അവളെ ദഹിപ്പിക്കും കണ്ണുകളാൽ തിരിഞ്ഞു നോക്കി
വാതിൽ പടിയിൽ ഒച്ച കേട്ട മക്കൾ ഒാടിയെത്തി
നനഞ്ഞു മഴയിൽ നിൽക്കുന്ന ചിരുതയേയും അവൾക്കരികിലേക്കു കോപത്താൽ അടുക്കുന്ന വേലുവിനേയും കണ്ടവരിരു പേരുടേയും കാലുകൾ ശരീരത്തിന്റെ വിറയിലിനൊപ്പം ഭയത്താൽകൂട്ടി മുട്ടുന്നുണ്ടായിരുന്നു
തുടരും
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo