Slider

വൃത്തി ഹീനൻ

0
വൃത്തി ഹീനൻ
***************
"സാർ..., ഒരു സ്ത്രീ താങ്കളെ കാണണമെന്നു പറഞ്ഞു പുറത്തു നിൽപ്പുണ്ട്"
"വരാൻ പറയൂ"
ശീതീകരിച്ച മുറിയിലെ തിരിയുന്ന കറുത്ത കുഷ്യനിട്ട ചാരു കസേരയിൽ നിവർന്നിരുന്നു ലാപ്ടോപ്പിൽ എന്തോ ടൈപ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു.
"നമസ്കാരം സാർ.."
തടിച്ച ചില്ലുവാതിൽ തള്ളിത്തുറന്ന്, ബഹുമാനത്തോടെ തന്റെ മുന്നിൽ നിക്കുന്ന സ്ത്രീയെ കണ്ട് അയാൾ ഞെട്ടി ഒപ്പം ആകാംക്ഷയും
"നമസ്കാരം, ഇരിക്കൂ.."
അനുസരണയുള്ള ഒരുകുട്ടിയെപോലെ ആ സ്ത്രീ അയാൾക്ക് അഭിമുഖമായി ഇരുന്നു.
നീലയിൽ ഇളം പച്ചനിറത്തിൽ ഡിസൈൻ ചെയ്ത നിറം മങ്ങിയ സാരിയും നീല ബ്ലൗസും ധരിച്ച ഒരു സുന്ദരി.
ഉള്ളിലെ വിഷമം കാരണമാവാം സൗന്ദര്യം മുഖത്തെവിടെയോ ഒളിച്ചു നിൽക്കുന്നപോലെ തോന്നുന്നുണ്ടായിരുന്നു അയാൾക്ക്.
"സാർ ഞാൻ ദിവ്യ, ഒരാഴ്ചയായി എന്റെ മകൻ നിങ്ങളുടെ ഹോസ്‌പിറ്റലിൽ അഡ്മിറ്റായിരുന്നു. ഗോയീറ്ററിനു സർജറികഴിഞ്ഞു ഇന്ന് ഡിസ്ചാര്ജ്ജാണ്."
"സാർ ബില്ലടയ്ക്കാൻ എന്റെ കയ്യിൽ കാഷ് തികയില്ല എന്തെങ്കിലും ഇളവുകിട്ടുമോ സാർ..."
സങ്കടം കൊണ്ടാവാം സാരിത്തലകൊണ്ട് മുഖം അമർത്തി അവൾ തേങ്ങി..
"കരയാതിരിക്കൂ നമുക്ക് വഴിയുണ്ടാക്കാം"
അയാൾ സമാധാനിപ്പിച്ചു.
"ദിവ്യയുടെ ഭർത്താവോ.."?
അയാളുടെ ചോദ്യം കേട്ട് അവൾ പൊട്ടിക്കരഞ്ഞു.
ഒരു ഭൂതകാല ഓർമ്മയുടെ നേർചിത്രങ്ങൾ അവളുടെ മനോമുകുരത്തിൽ മിന്നിമറഞ്ഞു ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു ലൗ അഫെയർ ഉണ്ടായതും വീട്ടുകാരുടെ വിലക്ക്‌ലങ്കിച്ചു ഒളിച്ചോടിയതും പിന്നീട് പുതുമകഴിഞ്ഞപ്പോൾ ഭർത്താവ് മറ്റൊരുത്തിയെ സ്വന്തമാക്കി തന്നെയുപേക്ഷിച്ചതും തനിക്കൊരു കുഞ്ഞിനെ തന്നു കടന്നുകളഞ്ഞതും എല്ലാം ആ കരച്ചിലിനൊപ്പം അവൾ പറഞ്ഞു നിറുത്തി.
എല്ലാം കേട്ടു അയാൾ അമ്പരന്നു.
ദിവ്യഎന്ന തന്റെ കൂടെ പഠിച്ച മിടുക്കിക്കുട്ടി സമ്പന്നരായ മാതാപിതാക്കളുടെ ഏക സന്തതി ക്‌ളാസിലെ സൗന്ദര്യ റാണി
ആ സൗന്ദര്യം എന്നെ ആകർഷിച്ചതും അവളോടൊരു ചെറിയ പ്രണയം മൊട്ടിട്ടതും
ഒരുദിവസം തുറന്നു പറഞ്ഞതും...
"ദിവ്യ എനിക്ക് നിന്നെ ഇഷ്ടമാണ്, ഐ ലൗ യു..."
അതുകേട്ടതും അവൾ തിരിഞ്ഞു നിന്നുഉറക്കെപറഞ്ഞത് ഇന്നും ഞാൻ ഓർമ്മിക്കുന്നു.
"എഡാ ദരിദ്രവാസി എന്നെ ഇഷ്ടമാണെന്ന് പറയാൻ എന്തുയോഗ്യതയാ നിനക്കുള്ളത്..?
വൃത്തിയായി നല്ല വസ്ത്രം ധരിച്ചു സ്‌കൂളിൽപോലും വരാൻ കഴിവില്ലാത്തവൻ എന്നെ പ്രേമിക്കാൻ വന്നിരിക്കുന്നു ഇനിയുമിതാവർത്തിച്ചാൽ ഞാൻ പ്രിന്സിപ്പലിനോട് കംപ്ലയിന്റ് ചെയ്യും..!
"ശരിയായിരുന്നു അമ്മയും അച്ഛനും പാടത്തുപണിക്കുപോയികിട്ടുന്ന ചെറിയകൂലികൊണ്ട് മകനെ പഠിപ്പിക്കാൻ സന്തോഷത്തോടെ പറഞ്ഞയക്കുമ്പോൾ എനിക്കുണ്ടായിരുന്നത് ഒന്നോ രണ്ടോ വസ്ത്രങ്ങളായിരുന്നു. ചിലദിവസങ്ങളിൽ അലക്കാൻ കഴിയാതിരുന്നത്കൊണ്ട് അവൾ പറഞ്ഞപോലെതന്നെയായിരുന്നു...
"സാർ എന്തെങ്കിലും പറയൂ.
ദിവ്യയുടെ വിളികേട്ട് അയാൾ ചിന്തവിട്ടുണർന്നു
ഒരുകടലാസിൽ എന്തൊഎഴുതി അവൾക്കുനീട്ടി
"ഇതു കൗണ്ടറിൽ കൊടുത്തോളു ."
അതുവാങ്ങി അവൾ പുറത്തിറങ്ങുമ്പോൾ അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു...
***********
കാഷ്കൗണ്ടറിൽ ഏൽപ്പിച്ച എഴുത്ത്കണ്ട് അവിടെയുള്ളവർ എത്രയുംപെട്ടന്നു ഡിസ്ചാര്ച്ചു ഷീറ്റ് തയ്യാറാക്കി പെയ്ഡ് എന്ന സീൽ പതിച്ചു അവൾക്കുനീട്ടി.
"ഇനി നിങ്ങൾക്കുപോകാം പണം ഒന്നും അടക്കേണ്ടതില്ല..!"
ദൈവത്തോട് ഒരായിരം നന്ദി പറഞ്ഞു കൊച്ചിനെയും കൂട്ടി അവൾ പുറത്തിറങ്ങുമ്പോൾ തന്നോട് കരുണകാണിച്ച മാനേജരുടെ റൂമിലേക്ക് ഒരിക്കൽക്കൂടി നടന്നു.
"അദ്ദേഹത്തോട് നന്ദിപറയണം തന്റെ കടപ്പാട് അറിയിക്കണം" അതായിരുന്നു ലക്‌ഷ്യം.
വാതിൽ തള്ളിത്തുറന്നു അവൾ അകത്തുകയറുമ്പോൾ ഒരു സുന്ദരിഅയാളുടെ തോളിൽ കയ്യിട്ടുപിടിച്ചു കൂടെയുണ്ടായിരുന്നു രണ്ടുപേരുംകൂടി ലാപ്ടോപ്പിൽ എന്തോനോക്കിക്കൊണ്ടിരിക്കുകയായിരുന്നു..
"ദിവ്യ വരൂ..ഇരിക്കൂ.."
അവൾ ഇരുന്നു കൂടെ മോനും ഉണ്ടായിരുന്നു.
"സാർ താങ്കളോട് എങ്ങിനെ നന്ദിപറയണമെന്നറിയില്ല എങ്കിലും പറയട്ടെ ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.."
"നന്ദിയെല്ലാം ദൈവത്തോട് പറയൂ..
സഹായം അവിടുന്നാണ് ഞാൻ ഒരുകാരണം മാത്രം".
അയാൾ തന്റെ അടുത്തുള്ള ഡോ സുമക്ക് ദിവ്യയെ പരിചപ്പെടുത്തികൊടുത്തു.
"ഇതെന്റെ ക്‌ളാസ് മേറ്റ് ദിവ്യ പ്ലസ്‌ടുവിനു ഒന്നിച്ചുപഠിച്ചിരുന്നു,"
"ക്‌ളാസിലെ മിടുക്കി അതിലേറെ സുന്ദരിയുമായിരുന്നു"
ദിവ്യക്കെന്നെ ഓർമ്മയുണ്ടോ...?
"ബാലചന്ദ്രൻ" വൃത്തിയില്ലാതെ ക്‌ളാസിൽ വന്നിരുന്ന...."
അറിയാതെ വായിൽനിന്നും പുറത്തുവന്ന വാക്കുകൾ പുടിച്ചുനിർത്താൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു...
"സാർ...ഇനിയൊന്നും എന്നോടുപറയരുത് ഞാൻ എല്ലാം ഓർക്കുന്നു. അതിനു ദൈവം തന്നശിക്ഷയാവാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്..."
"ഞാൻ ചെയ്ത അവിവേകത്തിനു എന്നോട് പൊറുക്കണം സാർ..."
"ഇതുപഴയ ബാലചന്ദ്രൻ തന്നെ...! "സറേ"ന്ന വിളിവേണ്ട.."
ഇതെന്റെ ഭാര്യ ഡോ സുമ"
അയാൾ തന്റെ ഭാര്യയെ ദിവ്യക്കു പരിചയപ്പെടുത്തി.
ആ രണ്ടുപേരെയും കൺകുളിർക്കെ കാണുന്നതിനിടയിലാണ് ആ ബോർഡ് അവളുടെ ശ്രദ്ധയിൽ പെട്ടത്..
"ദിവ്യ മെഡി ക്ലിനിക്ക്"
"മാനേജിങ് ഡൈറെക്റ്റർ ഡോ:ബാലചന്ദ്രൻ"
ബാലചന്ദ്രന് തന്നോടുണ്ടായിരുന്ന ഉദാത്ത പ്രറണയത്തിന്റെ ഒരായിരം ശക്തി ആ അക്ഷരങ്ങളിൽ മിന്നിമറഞ്ഞു തന്നെ നൊമ്പരപ്പെടുത്തുന്നതായി അവൾക്കുതോന്നി...!
അബ്ദുൾ ഗഫൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo