Slider

ജലരേഖകൾ ഭാഗം നാല്

0
ജലരേഖകൾ ഭാഗം നാല്
അവധി തീരാൻ അധികം ദിവസങ്ങൾ ബാക്കി ഇല്ലാത്തതിനാൽ ,നിശ്ചയവും വിവാഹവും വേഗം നടത്തണമെന്ന് രമേശ് രവീന്ദ്രനോട് ആവശ്യപെട്ടു.
അതിൻ പ്രകാരം അയാൾ നിശ്ചയത്തിന് തീയതി കുറിച്ചു .ചടങ്ങിന് ഇനി അധിക ദിവസം ഇല്ലാത്തതിനാൽ വേഗം വീട്ടിലേക്ക് എത്തണമെന്ന് അറിയിച്ചുകൊണ്ട് ചാരുവിന് രവീന്ദ്രന്റെ ഫോൺ വന്നു.
അതോട് കൂടി മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായി കൈവിട്ട ചാരു എന്തെല്ലാമോ കണക്ക് കൂട്ടി അന്ന് ആ രാത്രി ഇരുട്ടി വെളുപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ റൂമിൽ നിന്നും പുറപ്പെട്ട അവൾ ,കോളേജിൽ പോകാതെ മറ്റെവിടേക്കോ ആണ് പോയത്.
അന്ന് വൈകിട്ട് പതിവിലും നേരത്തെ ചാരു ഹോസ്റ്റലിൽ എത്തി. അവളുടെ കൈയ്യിൽ ഉണ്ണിമായക്കിഷ്ടപ്പെട്ട ചോക്ലേറ്റ് ഐസ്ക്രീമും ,ബിസ്കറ്റുകളും ഉണ്ടായിരുന്നു.
അവരിരുവരും അന്ന് ഹോസ്റ്റലിന്റെ മട്ടുപ്പാവിലെത്തി ,
പോക്കുവെയിലിൽ,
വാകമരത്തിന്റെ നിഴൽ വീണ് കിടന്നിരുന്ന ഭാഗത്ത് ഇരുന്ന് അവർ കുറെ നേരം സംസാരിച്ചു.
ആ സമയമത്രയും ചാരുവിന്റെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി മറയുന്നത് ഉണ്ണിമായ അപ്പോൾ ശ്രദ്ധിച്ചിരുന്നില്ല.
വളരെ നാളുകൾക്ക് ശേഷം തന്നോട് സ്നേഹത്തോടെ പെരുമാറിയ കൂട്ടുകാരിയുടെ സാമീപ്യം ,അന്ന് ഉണ്ണിയെ ഏ റെ സന്തോഷിപ്പിച്ചു.അവൾ ഇഷ്ടത്തോടെ ചാരുനൽകിയ ഐസ്ക്രീം മുഴുവനും കഴിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു അ സ്വസ്ഥത തോന്നിയ ഉണ്ണിമായ ചാരുവിനോട് പറഞ്ഞു.
" ചാരു എനിക്കെന്തോ ഒരു അസ്വസ്ഥത തലചുറ്റും പോലെ , ഒരു മനം പിരട്ടലും തളർച്ചയും
നീ എന്റെ കൈയ്യിൽ ഒന്ന് പിടിക്കൂ നമുക്ക് താഴേക്ക് പോകാം . "
ചാരുവിന്റെ കൈ പിടിച്ച് താഴെ റൂമിലെത്തിയ അവൾ ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം കട്ടിലിൽ കിടന്നു .
തനിക്ക് ചുറ്റുമുള്ള ലോകം കീഴ്മേൽ മറിയുന്ന പോലെയും, നാവും തൊണ്ടയും വരളുന്നതായും ഉണ്ണിമായക്ക് അപ്പോൾ അനുഭവപ്പെട്ടു.
അവൾ ചാരുവിനോട് അവ്യക്തമായ ശബ്ദത്തിൽ കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.
പതിയെ മയക്കത്തിലേക്ക് വഴുതി വീണ് കൊണ്ടിരുന്ന അവളുടെ അടുക്കൽ ,ഒരു കൈയ്യിൽ വെള്ളം നിറച്ച ഗ്ലാസുമായി ആ കട്ടിലിൽ ചാരു ചെന്നിരുന്നു .
എന്നിട്ട് വന്യമായ ഒരു മുഖഭാവത്തോടെ അവളുടെ ചെവിയിൽ ഇങ്ങനെ പറഞ്ഞു
" ഉണ്ണി നീയെന്നല്ല ലോകത്തിൽ ഒരാളും വിചാരിച്ചാൽ ഞങ്ങളെ വേർ പിരിക്കാൻ കഴിയില്ല. "
" നിന്നോട് മൂന്നാമതൊരാൾ കൂടി അറിയരുതെന്ന് പറഞ്ഞ രഹസ്യം നീ എന്റെ അച്ഛനോട് പറഞ്ഞു അല്ലെ . "
" നിനക്ക് നിന്റെ കൂട്ടുകാരിയേക്കാൾ വലുത് അവളുടെ ദുഷ്ടനായ അച്ഛനല്ലെ . "
" തൽകാലം എനിക്ക് ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ല കൂട്ടുകാരി. വീണ്ടും കണ്ട് മുട്ടാമെന്ന് ഞാൻ പറയുന്നില്ല.നീ ഉറങ്ങിക്കൊള്ളൂ ഞാൻ ഒരു യാത്ര പോകട്ടെ . "
ഇങ്ങനെ പറഞ്ഞ അവൾ, കൈയ്യിലിരുന്ന ഗ്ലാസ് താഴെ വച്ച് ശേഷം തന്റെ രണ്ട് കൈകളും കൊണ്ട് വശം ചെരിഞ്ഞ് പോയ ഉണ്ണിമായയുടെ മുഖം നേരെ പിടിച്ച് നെറ്റിയിൽ ചുംബിച്ചു .
ചാരു പറഞ്ഞത് അർദ്ധ മയക്കത്തിലും ഉണ്ണി കേട്ടു . മറുപടിയായി എന്തോ പറയാൻ അവൾ ആഗ്രഹിച്ചെങ്കിലും അതിനുള്ള കരുത്ത് ഉണ്ണിയുടെ നാവുകൾക്ക് അപ്പോൾ ഉണ്ടായിരുന്നില്ല.
പെട്ടെന്ന് തന്നെ കട്ടിലിൽ നിന്നും അടക്കി പിടിച്ച തേങ്ങലോടെ ,എഴുന്നേറ്റ ചാരു ബാഗിൽ നിന്നും ഒരു കത്തെടുത്ത് മേശപ്പുറത്ത് വച്ചു . എന്നിട്ട് റൂമിൽ നിന്നും പുറത്തിറങ്ങി വാതിൽ ചേർത്തടച്ച ശേഷം അതിവേഗം വെളിയിലേക്ക് പോയി.
ആറു മണിയോടടുപ്പിച്ച് ജോലി കഴിഞ്ഞ് നിഷ തിരിച്ചെത്തിയപ്പോൾ 'ശർദ്ദിയിൽ കുളിച്ച് ' അബോധാവസ്ഥയിൽ ', മരണാസന്നയായി കിടക്കുന്ന ഉണ്ണിമായയെ ആണ് അവൾ അവിടെ കണ്ടത് .
ഉണ്ണിക്ക് നൽകാൻ വെള്ള മെടുക്കുന്നതിന് വേണ്ടി ജഗ്ഗിനടുത്തേക്ക് ചെന്ന നിഷ മേശമേൽ ഒരു കത്ത് ഇരിക്കുന്നത് കണ്ടു.
കത്ത് വായിച്ച നിഷ ആകെ സ്തബ്ദയായി പോയി.
അവൾക്ക് തന്റെ മേലേക്ക് ആ ഹോസ്റ്റലൊന്നാകെ തകർന്ന് വീഴും പോലെ തോന്നി.
ചാരുവിന്റെ കൈപ്പടയിൽ എഴുതിയിരുന്ന ആ കത്ത് ഇങ്ങനെ ആയിരുന്നു. ഞാനും ഉണ്ണിയും മരണം വരെ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത്.എന്നാൽ എന്റെ വിവാഹം നടക്കാൻ പോകുന്നതിനാൽ ഞങ്ങൾ മരണത്തിന്റെ വഴിയിൽ ഒന്നാകാൻ തീരുമാനിച്ചു. ഇനി ഞങ്ങൾ രണ്ടാളും ഈ ഭൂമിയിൽ ഉണ്ടാവുകയില്ല.
കത്ത് മടക്കി ബാഗിൽ വച്ച നിഷ, കൂടെയുണ്ടായിരുന്നവരിൽ കുറച്ച് പേരെ ചാരുവിനെ തിരയാൻ പറഞ്ഞ് ഏൽപ്പിച്ച ശേഷം ,ഉണ്ണി മായയെ ടൗണിലെ ആ വലിയ ഹോസ്പിറ്റലിലേക്ക് ബാക്കിയുള്ളവരുടെ സഹായത്തോട് കൂടി എത്തിക്കുകയായിരുന്നു.
................................... ...........
എമർജൻസി റൂമിൽ നിന്നും പുറത്തേക്ക് വന്ന ഡോക്ടർ ജാൻസിയുടെ ,അടുത്തേക്ക് ഓടിയെത്തിയ നിഷയോട് തക്ക സമയത്ത് എത്തിച്ചത് കൊണ്ടാണ് അവളെ രക്ഷപെടുത്താൻ കഴിഞ്ഞതെന്ന് അവർ പറഞ്ഞു.
" ഗോഡ്സ് ഗ്രേസ്............ നൗ ഷി ഓവർ കം ക്രിട്ടിക്കൽ സ്റ്റേജ് . "
" മയക്കം മാറുമ്പോൾ നമുക്ക് ഒബ്സർ വേഷൻ റൂമിലേക്ക് മാറ്റാം."
അവർ നിഷയോട് പറഞ്ഞു.
അപ്പോഴേക്കും വിവരമറിഞ്ഞ് ഉണ്ണിമായയുടെ അമ്മയും ,അച്ഛനും അവിടെ എത്തിചേർന്നു.
ഉണ്ണിമായയുടെ അച്ഛന്റെ അകന്ന ബന്ധുവായ ഒരാളായിരുന്നു ടൗണിലെ സർക്കിൾ ഇൻസ്പെക്ടർ .
വിവാഹം കഴിയാത്ത പെൺകുട്ടിയായതിനാൽ കേസെടുക്കുന്നത് ഉണ്ണിയുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്നും , അതിനാൽ കത്തിന്റെ കാര്യം മറച്ച് വെച്ച്, ആ കേസ് ചാരുവിനെ കാണാനില്ലെന്ന 'മാൻ മിസിംഗ് 'കേസ് മാത്രമാക്കണമെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥൻ സബ് ഇൻസ്പെക്ടർ മോഹനോട് ആവശ്യപ്പെട്ടു.
അതിൻ പ്രകാരം പോലീസ് ചാരുവിനെ കാണ്മാനില്ല എന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്ന് ,നാല് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വീട്ടിൽ എത്തിയ ഉണ്ണിമായ, നിഷയോട് ഒരിക്കലും മറ്റാരോടും പറയില്ലാ എന്ന ഉറപ്പിൽ ഒരു രഹസ്യം വെളിപ്പെടുത്തി........
(തുടരും)

Arun
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo