Slider

ജലരേഖകൾ ഭാഗം അഞ്ച്

0


ജയദേവനും ചാരുവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും
ജയദേവനെ അവളിൽ നിന്നും അകറ്റാൻ താൻ ശ്രമിക്കുന്നു എന്ന തെറ്റിധാരണയുടെ പേരിൽ ചാരുവാണ് തനിക്ക് വിഷം നല്കിയതെന്നും ഉണ്ണിമായ നിഷയോട് പറഞ്ഞു .
'' നിഷേച്ചി ഈ കാര്യം മറ്റാരോടും പറയണ്ട .........."
" മാഷിനെയും അവളെയും തമ്മിലകറ്റാൻ ഞാനെന്തോ രവി അച്ഛനുമായി ചേർന്ന് ചെയ്തെന്ന് കരുതിട്ടാ അവൾ ഇങ്ങനെ ഒക്കെ ചെയ്തത്..............."
" അല്ലാതെ എഴുത്തിൽ പറയും പോലുള്ള ഒരു ബന്ധവും ഞങ്ങള് തമ്മിലില്ല. "
" അവള് പാവമാ "
" മാഷ് വന്നതിന് ശേഷം അവളുടെ സന്തോഷം നമ്മള് കണ്ടതല്ലെ . "
" എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് കുറെ നാളുകളായിരുന്നു അവൾ ഉറങ്ങീട്ട് പോലും. "
" എവിടെയായിരിക്കും അവളിപ്പോൾ............ അവൾക്ക് എന്തെങ്കിലും സംഭവച്ചിരിക്കുമോ നിഷേച്ചി ? "
നിറമിഴികളോടെ ഉണ്ണിമായ നിഷയോട് ചോദിച്ചു.
" ഉണ്ണീ നീ ഇപ്പോൾ മറ്റൊന്നും ചിന്തിക്കണ്ട , സമാധാനമായി ഉറങ്ങു . "
" നിനക്ക് വിശ്രമമാണ് ഇപ്പോൾ ആവശ്യം ,ആദ്യം സുഖമാവട്ടെ എന്നിട്ട് നമുക്ക് ചാരുവിനെ അന്വേഷിച്ച് കണ്ട് പിടിക്കാം "
" അവൾക്ക് ഒന്നും സംഭവിച്ചിരിക്കില്ല. "
നിഷ അവളെ സമാധാനിപ്പിച്ചു.
ചാരുവിന്റെ തിരോധാനം അന്വേഷിച്ച പോലീസ് അവൾ കൊൽകത്തയിൽ ജയദേവന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഉണ്ടെന്ന് കണ്ടെത്തി .
പക്ഷെ അവിടെ എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ചാരു പറഞ്ഞത് മറ്റൊരു കഥയായിരുന്നു.
ഈ പദ്ധതി പ്ലാൻ ചെയ്തത് ഉണ്ണിമായയുടെ നിർദ്ദേശ പ്രകാരമാണെന്നും ,അവളാണ് തന്നെ കൊണ്ട് കത്തെഴുതിച്ചതെന്നും ചാരു അവരോട് പറഞ്ഞു.
" എനിക്ക് മരിക്കാൻ ഭയമായിരുന്നു സാർ "
" അവിടെ നിന്നും ഓടി പോരുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും എന്റെ മുൻപിൽ ഉണ്ടായിരുന്നില്ല. "
ഇടറിയ സ്വരത്തോടെ അവൾ പറഞ്ഞു.
" ഞങ്ങള് തമ്മിൽ പിരിയാനാവാത്ത വിധം ഇഷ്ടത്തിലായിരുന്നു . പക്ഷെ അത് തെറ്റാണെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ പിൻമാറി .അച്ഛൻ എനിക്ക് വേറെ കല്യാണവും നിശ്ചയിച്ചു.അപ്പോഴാണ് ............. "
പറഞ്ഞ് വാക്കുകൾ മുഴുവിക്കാൻ കഴിയാത്ത പോലെ അവൾ അവർക്ക് മുൻപിൽ അഭിനയിച്ചു.
ഉണ്ണിമായ തന്നെ വീണ്ടും കണ്ടാൽ മരിക്കാൻ നിർബന്ധിച്ചെങ്കിലോ എന്ന് ഭയന്നാണ് ആരും അറിയാതെ കൊൽക്കത്തക്ക് പോന്നതെന്നും കൂടി അവൾ അവരോട് പറഞ്ഞു.
" എനിക്ക് പേടിയായിരുന്നു സാർ , "
" അവൾ എന്നെ കണ്ടാൽ ഇനീം ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിക്കും . "
" അതാ ഞാൻ എവിടെയാണെന്ന് ആരെയും അറിയിക്കാതിരുന്നത് . "
" ഇവിടെ എനിക്ക് ഒരു ചെറിയ ജോലി ശരിയായിട്ടുണ്ട് . "
" തത്കാലം ഞാൻ നാട്ടിലേക്കില്ല "
" രമേശേട്ടനോട് പറയണം വിവാഹം അടുത്ത തവണ ലീവിന് വരുമ്പോൾ നടത്താമെന്ന് "
പോലീസുകാരോടൊപ്പം അവിടെ എത്തി ചേർന്ന രവീന്ദ്രനോട് അവൾ പറഞ്ഞു.
ഉണ്ണിമായ ഒരിക്കലും സത്യം വെളിപ്പെടുത്താത്തതിനാൽ, തുടരന്വേഷണങ്ങൾ ഇല്ലാതെ ചാരു പറഞ്ഞ ആ കഥ അങ്ങനെ തന്നെ നില നിന്നു .
തന്റെ ശത്രുവായ ഉണ്ണിമായ മരണപ്പെട്ട് കാണും എന്ന് ഉറച്ച് വിശ്വസിച്ച ചാരുവിനോട് , അന്വേഷണ ഉദ്യോഗസ്ഥൻ മോഹൻ അവളെ ഞെട്ടിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തി .
അന്ന് ഉണ്ണിമായ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയന്നും , എന്നാൽ അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞുവെന്നും , സുഖം പ്രാപിച്ച അവൾ ചാരുവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നുമാണ് സബ് ഇൻസ്പെക്ടർ മോഹൻ ചാരുവിനോട് പറഞ്ഞത് .
ഇത് കേട്ടതും ചാരു തളർന്ന് പോയി താൻ കെട്ടിപ്പൊക്കിയ നുണ കഥകളുടെ കൊട്ടാരം ഒരു നിമിഷം കൊണ്ട് തകർന്നതിൽ അവൾ ഭയന്ന് വിളറി.
എന്നാൽ ഉണ്ണിമായ രക്ഷപെട്ടിട്ടും അവൾ തന്നെ ഒറ്റ് കൊടുത്തില്ല എന്നറിഞ്ഞപ്പോൾ അവൾ തെല്ലൊരു ആശ്വാസം കൊണ്ടു .
പക്ഷെ ആകെ പശ്ചാത്താപ വിവശയായ തീർന്ന ചാരു ഏതോ ഒരു നിമിഷം കൈമോശം വന്ന തന്റെ മനോനിലയെ സ്വയം പഴിച്ചു .
അത് വരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഉണ്ണിമായയോടുള്ള തന്റെ പകപോക്കലിന്റെ കാര്യങ്ങൾ ആ പാപഭാരത്താൽ അവൾ ഫോണിലൂടെ ജയദേവനോട് പറഞ്ഞു .
ഈ സംഭവങ്ങൾ ഒന്നും തന്നെ ജയദേവന് നേരത്തെ അറിയുമായിരുന്നില്ല . വിവാഹത്തിൽ നിന്നും രക്ഷ നേടാൻ വീട്ടിൽ നിന്നും കുറച്ച് കാലത്തേക്ക് മാറി നിൽക്കണം എന്ന് മാത്രമാണ് ചാരു അയാളോട് ആവശ്യപെട്ടത് . അതു കൊണ്ടാണ് , അയാൾ തന്റെ സുഹൃത്തിനും ഭാര്യക്കുമൊപ്പം കൊൽക്കത്തയിൽ അവൾക്കായി ഒരു താമസ സ്ഥലവും ചെറിയ ഒരു ജോലിയും ശരിയാക്കി നൽകിയത് .
കാര്യങ്ങൾ അറിഞ്ഞതും ജയദേവൻ ചാരുവിന്റെ പ്രവൃത്തിയെ നിശിതമായി വിമർശിച്ചു.
മനോനില തെറ്റി ഒരു കൊലപാതകിയെ പോലെ പെരുമാറിയ അവളുമായുള്ള ബന്ധം ഇനി മുന്നോട്ട് കൊണ്ട് പോകാൻ താത്പര്യ മില്ലെന്ന് അയാൾ പറഞ്ഞു.
ചാരുവുമായുള്ള ജയദേവന്റെ അടുപ്പം അപ്പോഴേക്കും എങ്ങനെ ഒക്കെയോ അയാളുടെ വീട്ടിൽ അറിഞ്ഞ് കുടുംബ ജീവിതത്തിൽ അലോസരം സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു .
അവളിൽ നിന്നും അകലാൻ ഇത് ഒരു അവസരമാക്കി എടുത്ത ജയദേവൻ ചാരുലതയെ കുറ്റപ്പെടുത്തി സംസാരിക്കാനും അകൽച്ച കാണിക്കാനും തുടങ്ങി .
ചാരുവിന് ഈ അകൽച്ച ഒരിക്കലും താങ്ങാൻ സാധിച്ചില്ല.
താൻ ഇത്രമാത്രം ത്യാഗം സഹിച്ച് രൂപപ്പെടുത്തിയ ഈ ബന്ധം വെറും ..............ജലരേഖ.................മാത്രമായിരുന്നു എന്ന തിരിച്ചറിവ് അവളെ കടുത്ത നിരാശയിൽ ആഴ്ത്തി .
മനസ്സിൽ ചില കണക്ക് കൂട്ടലുകളുമായി കൊൽക്കത്തയിൽ നിന്നും പിറ്റേന്ന് നാട്ടിലേക്ക് തിരിക്കാൻ അവൾ തീരുമാന മെടുത്തു.......
(തുടരും)

Arun
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo