അറിയാതെ
സന്ധ്യകളുരുകി വീണ
പാഴ്നിലങ്ങൾ
തേവിനിറയ്ക്കാൻ
നെഞ്ചകങ്ങൾ ചവച്ചു തുപ്പിയ
പകലുകളെ
ഭൂമിയിലാ,കാശങ്ങളിൽ വാരിയിട്ടു,
ഗ്രീഷ്മങ്ങൾ.
പാഴ്നിലങ്ങൾ
തേവിനിറയ്ക്കാൻ
നെഞ്ചകങ്ങൾ ചവച്ചു തുപ്പിയ
പകലുകളെ
ഭൂമിയിലാ,കാശങ്ങളിൽ വാരിയിട്ടു,
ഗ്രീഷ്മങ്ങൾ.
ഭൂമിയുടെ പൂമുഖത്ത്
സൂര്യൻ പടർന്നു കേറി
അക്ഷരങ്ങളായി,
ഋതുക്കളായി,
യുഗങ്ങളിലൂടെ ഒലിച്ചിറങ്ങി.
സൂര്യൻ പടർന്നു കേറി
അക്ഷരങ്ങളായി,
ഋതുക്കളായി,
യുഗങ്ങളിലൂടെ ഒലിച്ചിറങ്ങി.
കടൽ ചെത്തിയെടുത്തു
പ്രഭാതത്തിലേക്ക്...
കാടരിഞ്ഞു കേറി
പ്രകാശത്തിലേക്ക്...
പ്രഭാതത്തിലേക്ക്...
കാടരിഞ്ഞു കേറി
പ്രകാശത്തിലേക്ക്...
എന്നിട്ടും
സൂര്യൻ തുപ്പിയെറിഞ്ഞ
രാവിടങ്ങളിൽ
വീണുറങ്ങിയ മന്ദസ്മിതങ്ങളെ,
വായ്മൊഴികളെ,
പൂവിൻ സ്പന്ദനങ്ങളെ
ഉണർത്താൻ
നക്ഷത്രങ്ങൾ മുല ചുരന്നിറ്റിയ
പാൽ നുരകളിൽ
ഉന്മാദം പൂണ്ടുറങ്ങുന്നു നാമിന്നും.
സൂര്യൻ തുപ്പിയെറിഞ്ഞ
രാവിടങ്ങളിൽ
വീണുറങ്ങിയ മന്ദസ്മിതങ്ങളെ,
വായ്മൊഴികളെ,
പൂവിൻ സ്പന്ദനങ്ങളെ
ഉണർത്താൻ
നക്ഷത്രങ്ങൾ മുല ചുരന്നിറ്റിയ
പാൽ നുരകളിൽ
ഉന്മാദം പൂണ്ടുറങ്ങുന്നു നാമിന്നും.
പകലു കനക്കുന്നു ചുറ്റും,
ആലസ്യമുണ്ടുറങ്ങുന്നു,
മിഴികളും,മൊഴികളും.
ആലസ്യമുണ്ടുറങ്ങുന്നു,
മിഴികളും,മൊഴികളും.
അപഹരിക്കപ്പെടുന്നു നാമെങ്കിലും
ഉണർന്നിട്ടും
ഉണരാനറിയാതെ
ഉണർന്നിരിക്കുന്നു നാം.
ഉണർന്നിട്ടും
ഉണരാനറിയാതെ
ഉണർന്നിരിക്കുന്നു നാം.
Devamanohar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക