Slider

അനിത

1

കാറിന്റെ ഡോർ തുറന്ന് അനിത ഇറങ്ങി. ഇതൊരു പുതിയ ജീവിതത്തിലോട്ടുള്ള എന്റെ കാൽവെപ്പാണ്. കഴിഞ്ഞ എട്ട് വർഷം താമസിച്ച വീടും നാടും എന്തിനേറെ താലി ചാർത്തിയ ഭർത്താവിനെയും ഉപേക്ഷിച്ച്‌ മറ്റൊരു ജീവിതം അതും ഞാൻ സ്വപ്നം കണ്ട ആർഭാടമായ ജീവിതം.
രണ്ട് വർഷമായി ഫേസ്ബുക് വഴി ഞാൻ പീറ്ററേ പരിചയപെട്ടിട്ട്. ബാംഗ്ലൂരിൽ ഒരു മെഡിസിൻ നിർമാണ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആണ് പീറ്റർ, അധികം ഫ്രണ്ട്‌സ് ഒന്നുമില്ലാത്ത, വളരെ നല്ലരീതിയിൽ സംസാരിക്കുന്ന എപ്പോളും സ്നേഹത്തോടെയും സംരക്ഷണരീതിയിലും നല്ലത് മാത്രം സംസാരിച്ചിരുന്ന ഒരു പാലാക്കാരൻ നസ്രാണി. എന്നെക്കാളും പ്രായം കൊണ്ട് രണ്ട് വയസ് ഇളയതാണ്. പക്ഷെ എപ്പോളാണ് ഞങ്ങൾക്കിടയിലെ സൗഹൃദം പ്രണയത്തിന് വഴിമാറിയതെന്ന് അറിയില്ല.
ഒരുപക്ഷേ ചെറുപ്പം മുതലേ കൊതിച്ച ആർഭാട ജീവിതം കൊണ്ടാവും, പണവും സൗന്ദര്യവും ഉള്ള പീറ്ററോട് എനിക്ക് പ്രണയം തോന്നാൻ കാരണം. വടക്കൻ മലബാറിൽ കണ്ണൂരിന്റെ ഒരു ഉൾഗ്രാമത്തിൽ ദരിദ്രകുടുംബത്തിൽ ജനിച്ച് ഡിഗ്രി കഴിഞ്ഞ് നിൽക്കുമ്പോൾ എന്റേതുപോലെ മറ്റൊരു കുടുംബത്തിൽ നിന്നും ഏഴാം ക്ലാസ്സ്‌ പോലും പാസ്സാവാത്ത ഒരു കൂലി പണിക്കാരനെ വരനായി കണ്ടെത്തിയപ്പോൾ തന്നെ എന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീഴാൻ തുടങ്ങിയതാണ്. കൂട്ടുകാരികൾ പലരും പറഞ്ഞു അയാളെ കെട്ടണ്ട... നിനക്ക് ഒട്ടും ചേരില്ല എന്ന്. പക്ഷേ അച്ഛന്റെ നിർബന്ധം... എനിക്ക് മറ്റൊരു വഴി ഇല്ലായിരുന്നു.
ഫേസ്ബുക് തുറന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ എനിക്ക് വന്ന റിക്വസ്റ്റ്‌ ആണ് പീറ്റർ.
മെസ്സഞ്ചർ സൗഹൃദം വാട്സാപ്പിലേക്കും അവിടെ നിന്നും ഫോൺകാൾ വരെ എത്തിയപ്പോളാണ് എന്റെ മനസിൽ തിങ്ങി നിറഞ്ഞ പല കാര്യങ്ങളും ഞാൻ പീറ്ററിനോട് പങ്ക് വെച്ചത്. എപ്പോഴും എന്റെ സങ്കടം കേൾക്കാൻ മാത്രമാണ് പീറ്ററിന്‌ ഇഷ്ടം, എല്ലാം കേട്ട് പീറ്റർ ആശ്വാസ വാക്കുകൾ പറയുമ്പോൾ എനിക്ക് കിട്ടിയിരുന്ന ഒരു സമാധാനം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.
പലപ്പോഴും പീറ്റർ എന്നെകാണാൻ നാട്ടിൽ വന്നിട്ടുണ്ട്. ഒരിക്കൽ എന്റെയും എനിക്കാകെ ഉള്ള ആറുവയസുകാരി മിനിമോളുടെയും രക്തം പരിശോധിച്ചു ഞങ്ങൾക്ക് ആവശ്യമായ പ്രോട്ടീൻ ഗുളികകൾ കൊണ്ടുതരികയും ചെയ്യ്തു.
അന്നു മുതലാണ് ഞാൻ പീറ്ററെ അളവിൽ കവിഞ്ഞു സ്നേഹിച്ചു പോയത്. ഭർത്താവിനെ കാണുന്നതും , മിണ്ടുന്നതും അത്രമാത്രം വെറുക്കുകയും ചെയ്യ്തു.
കഴിഞ്ഞ ആഴ്ച്ചയാണ് പീറ്റർ പറഞ്ഞത്
"വീട്ടിൽ വിവാഹ ആലോചനകൾ നടക്കുന്നു. നമ്മുക്ക് എത്രയും പെട്ടന്ന് ഒന്നാവണം, നീ ഇല്ലാതെ എനിക്കിനി ജീവിക്കാൻ പറ്റില്ലന്ന്. "
ഞാൻ സ്വപ്നം കണ്ട ജീവിതമാണ് എനിക്കുമുന്പിൽ ഇപ്പോൾ ഈശ്വരൻ പീറ്ററിലൂടെ തിരിച്ചു തരുന്നത്. എങ്കിലും എനിക്ക് മുൻപിൽ ഏറ്റവും വല്യ ചോദ്യമായിരുന്നു എന്റെ "മിനിമോൾ "...!!
ആ ചോദ്യത്തിനും എനിക്ക് പീറ്റർ ഉത്തരം തന്നു.
"എന്റെ കൂടെ നീ പോരണം ഒപ്പം നിന്റെ കൂടെ 'നമ്മുടെ മിനിമോളും' ഉണ്ടാവണം, ഇനി നമുക്കിടയിൽ എന്റെ നിന്റെ എന്നൊരു വേർതിരിവ് വേണ്ടാ, എല്ലാം നമ്മുടെയാണ് "
പീറ്ററിന്റെ ആ വാക്ക് എനിക്ക് മറ്റൊനും ചിന്തിക്കാൻ സമയം അനുവദിച്ചില്ല.
പീറ്റർ പല രാത്രികളിലും എന്നെ കാണാൻ വരുമ്പോൾ അവൻ തന്നെ തന്നൊരു ഗുളിക ഞാൻ ചോറിൽ കലർത്തി സജിയേട്ടന് കൊടുക്കും, ഭാര്യ പ്രിയമോടെ തരുന്ന ചോറും കഴിച്ച് ആ മൊശകോടൻ ഭർത്താവ് ബോധം കെട്ട് ഉറങ്ങുമ്പോളാണ് പുറത്ത് കാത്തു നിക്കുന്ന പീറ്റർ അകത്തേക്ക് വരിക.
ഇന്നലെ രാത്രിയും അതെ ഗുളിക ഡോസ് കൂട്ടി കൊടുത്താണ് അയാളെ ഉറക്കിയത്.
അയാൾ കണ്ട ചേറിലും വെയിലിലും പണിത് വാങ്ങി തന്ന ഒന്നും ഞാൻ എടുത്തില്ല. അയാൾ കെട്ടിയ താലി വരെ അവിടെ പൊട്ടിച്ചു വെച്ചാണ് ഞാൻ വന്നത്. ഇനി എന്റെ എല്ലാം എല്ലാം പീറ്ററാണ്.
ഇന്നലെ രാത്രി തുടങ്ങിയ യാത്രയാണ്, അപ്പോൾ തുടങ്ങിയ മഴ ഇപ്പോളും നിക്കാതെ പെയുകാണ്, യാത്രയിൽ ഞാൻ എപ്പോളോ ഉറങ്ങിപോവുകയും ചെയ്യ്തു.
അനിത ചുറ്റും നോക്കി ഇടതൂർന്നു വളരുന്ന വൃക്ഷങ്ങൾക്കിടയിൽ തടികൊണ്ടുണ്ടാക്കിയ വളരെ ഭംഗിയുള്ള ഒരു വീട് , ചുറ്റും കൊടും കാട് പോലെ എവിടെയും ഒരാൾ അനക്കം പോലുമില്ല.
"ഇതെന്താണ് പീറ്റർ ഇങ്ങനെ ഒരു സ്ഥലം.? "
" ഹാ ഇതാണ് മാക്കൂട്ടം ഫോറസ്ററ്, കേരളാ കർണാടക ബോർഡർ. "
" നമ്മൾ എന്തിനാ ഇതിനകത്ത് വന്നത് ?"
"എന്റെ അനി നമ്മൾ ഇപ്പോൾ ബാംഗ്ലൂർ പോയാൽ പെട്ടന്ന് പിടിക്കപെടും, അപ്പോൾ കുറച്ചു നാള് നമ്മുക്ക് ഇവിടെ താമസിക്കാം . ഇവിടെ വേറെ ആരും വരില്ല . "
"പീറ്റർ , അതിന് നിന്നെയാർക്കും അറിയില്ലാലോ.. ? പിന്നെന്തിന് ഒളിക്കണം. ?"
" നീ ഇപ്പോളും ആ കൂലിപണിക്കാരന്റ ഭാര്യ ആയി സംസാരിക്കാതെ ചിന്തിക്ക്. നിന്നെ കാണാതായാൽ നീ ഉപയോഗിച്ച ഫോണും fb..യും വാട്സപ്പും എല്ലാം സൈബർ സെൽ പരിശോധിക്കും. അപ്പോൾ ഞാൻ ആണ് ഇതിനെല്ലാം പിന്നിലെന്ന് തിരിയും. അവർ എന്നെതിരഞ്ഞു എന്റെ നാട്ടിലും ബാംഗ്ളൂരിലും ചെല്ലും , പതിയെ എല്ലാം തണുത്തതിനു ശേഷം നമ്മുക്ക് വെളിയിൽ പോകാം. അതിന് അധികനാൾ ഒന്നും വേണ്ടിവരില്ല. പിന്നെ ഞാൻ പറഞ്ഞത് പോലെതന്നെ ഫോൺ വരുന്ന വഴിയിൽ, പുഴയിൽ എറിഞ്ഞില്ലേ നീ."
" ഉം, എറിഞ്ഞു. നിനക്ക് എങ്ങനെ അറിയാം പീറ്റർ ഈ ഫോറസ്റ്റിൽ ഇങ്ങനൊരു വീട്, ? "
"എന്റെയൊരു ഫ്രണ്ടാണ് ഇവിടെ ഫോറസ്ററ് ഓഫീസർ, അപ്പോൾ ഈ ഉൾവനത്തിൽ ഞങ്ങൾ ഇടക്ക് കൂടാറുണ്ട്. "
" എല്ലാം ഷേർ ചെയുന്നു എന്ന് പറഞ്ഞിട്ട് നീ എന്നോട് ഒരിക്കൽ പോലും ഇത് പറഞ്ഞിട്ടില്ല പീറ്റർ. പിന്നെ നമ്മുക്ക് ഇവിടെ നിക്കണ്ടാ. ഈ ഫോറസ്ററ് വിട്ട് പുറത്ത് പോവാം, എനിക്കെന്തോ പേടി ആവുന്നു. "
" എന്താണ് അനി നീ ഈ പറയുന്നത്...?? എന്റെ കൂടെ ഇറങ്ങി വന്നതാണ് നീ നിനക്കിവിടെ ഒന്നും സംഭവിക്കില്ല. ഇത് പീറ്ററിന്റെ വാക്കാണ്.!"
" പീറ്റർ ഞാൻ... "
"നീ ഒന്നും പറയണ്ട. മോളെ എടുത്ത് അകത്തു പോ.. പുറത്ത് നല്ല തണുപ്പ് ആണ് കൂടാതെ മഴയും. "
അനിത മറുത്തൊന്നും പറയാതെ മിനിമോളെ എടുത്ത് അകത്തേക്ക് നടന്നു , മരുന്നിന്റെ ചെറിയ ഗന്ധമുണ്ട് ഈ വീടിന്. ഞാൻ എന്തിന് പേടിക്കണം. ? പീറ്റർ ഉള്ളപ്പോൾ അവന് ഞാൻ ജീവനാണെന്ന് എനിക്ക് നന്നായി അറിയാം.!
എങ്കിലും ഈ ഉൾവനത്തിൽ മനസിൽ എവിടെയൊക്കെയോ ഒരു ഭയം വന്നിരിക്കുന്നു.
" പുറത്ത് ബാത്‌റൂം ഉണ്ട് നീ പോയി ഒന്ന് ഫ്രഷ്‌ ആയിട്ട് വാ, മോളെ ഉണർത്തണ്ട ഇപ്പൊ. "
പെട്ടന്ന് പിന്നിൽ നിന്നും പീറ്ററിന്റെ ശബ്ദം കേട്ട് അനിതയൊന്ന് ഞെട്ടി.
"ഡാ ഞാൻ പേടിച്ചു പോയിട്ടോ "
"പേടിച്ചു പോയോ
എന്തിനാ അങ്ങനെ പേടിക്കുന്നത് ? ഞാൻ മാത്രമല്ലേ ഇവിടെ ഉള്ളൂ. "
പീറ്റർ പതിയെ നടന്ന് വന്ന് അനിതയെ കെട്ടിപിടിച്ചു. അവളുടെ അരക്കെട്ടിൽ കൈ അമർതികൊണ്ടവൻ പറഞ്ഞു.
"പോയി ഒന്ന് ഫ്രഷ്‌ ആയിട്ട് വാ. "
" ഹോ എന്താ പീറ്റർ ഇന്ന് ആദ്യം കാണുനത് പോലെ നീ എന്നെ നോക്കുന്നത്. ?"
" എനിക്ക് നിന്നെ എത്ര കണ്ടാലും മതിവരുന്നില്ല പെണ്ണേ.!"
"എന്നാൽ ഞാനൊന്ന്‌ ഫ്രഷ്‌ ആയിട്ട് വരാം"
അവനെ ബലമായി പിടിച്ചകത്തികൊണ്ടവൾ പറഞ്ഞു.
" മ്മ് . പോയി വാ ഞാൻ ചായ ഇട്ട് വെക്കാം, പിന്നെ വെള്ളം ഭയങ്കര തണുപ്പ് ആയിരിക്കും "
ഒന്നും മിണ്ടാതെ ബാത്‌റൂം എന്നും പറഞ്ഞ് അവൻ കൈ ചൂണ്ടിയ ദിശ ലക്ഷ്യം വച്ചവൾ നടന്നു. പീറ്ററിന്റെ കണ്ണിൽ കൗശലകാരന്റെ ചിരിപടർന്നു.
ഫ്രഷ്‌ ആയി വന്ന അനിതക്ക് നേരെ ആവി പറക്കുന്ന കട്ടൻ ചായയും, വണ്ടിയിൽ മേടിച്ചു കരുതിയിരുന്ന ബ്രെഡിൽ ജാമും തേച്ച് പീറ്റർ നൽകി. ചായ കുടിക്ക് ശേഷം അവർക്കിടയിൽ നടന്ന പ്രണയ ശൃംഗാരങ്ങൾക്കൊടുവിൽ ആർത്തിരമ്പി പെയ്യുന്ന മഴയെ സാക്ഷിയാക്കി അനിതായെപ്പോളോ ഉറക്കത്തിലേക്ക് വഴുതിവീണു.
പീറ്റർ തന്റെ നെഞ്ചിൽ നിന്നും അനിതയുടെ കൈ പതിയെ എടുത്തു മാറ്റി. ഫോണെടുത്തു സമയം നോക്കി. സമയം 9:30. ചുണ്ടിലൊരു സിഗരറ്റ് തിരുകിവച്ച് അതിന് തീയും കൊടുത്ത് അവൻ പുറത്തേക്കിറങ്ങി .
ഈ സമയം മഴയെ കീറി മുറിച്ചുകൊണ്ട് കാട്ടുപാതയെ ചതച്ചരച് രണ്ട് വണ്ടികൾ പാഞ്ഞു വന്നു.
**********************
ഒരു ഞെരുക്കത്തോടെ അനിത കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. തലയ്ക്കു അടി കിട്ടിയത് പോലെ , കൈ കാലുകൾ ബന്ധിക്കപ്പെട്ടതുപോലെ... മൂക്കിലേക്ക് മരുന്നിന്റെ ദുർഗന്ധം തുളച്ചു കയറുന്നു. അടഞ്ഞു പോകുന്ന കണ്ണുകളെ ബലമായി തുറന്ന് അനിത ചുറ്റും കണ്ണോടിച്ചു. വ്യക്തമാകാത്ത കാഴ്ചകളിൽ പല നിഴലുകൾ തനിക്ക് മുൻപിലൂടെ ചലിക്കുന്നത് കണ്ടവൾ ഞെട്ടി.
"ഹാ... അനിതാ എട്ടുമണിക്കൂറിന്റെ ഉറക്കത്തിൽ നിന്നും നിനക്ക് സ്വാഗതം "
അനിതക്ക് മുൻപിലോട്ട് അപരിചിതനായ ഒരു യുവാവ് വന്നുനിന്നു. അനിത ചുറ്റും നോക്കി അവിടെയെങ്ങും പീറ്ററില്ല.
" നീ ആരെയാണ് നോക്കുനത് അനിത ? റോയിയെ ആണോ ? അവൻ ഈ സമയം ഏത്തേണ്ടിടം എത്തിക്കാണും "
" അല്ല... പീറ്റർ... , എന്റെ മോള്... "
"ഹോ നിന്റെ പീറ്റർ ഞങ്ങളുടെ റോയ് ആണ് . പിന്നെ നിന്റെ മോള്... അവളെയും ഞങ്ങൾ എത്തിക്കേണ്ടേടത് എത്തിച്ചിട്ടുണ്ട്. അടുത്തത് നിന്റെ ഊഴമാണ് , മകളെ അയച്ച ചടങ്ങുകൾ തീർന്നു വരുന്നതേ ഉള്ളൂ. അതൊന്ന് തീർന്നാൽ നിനക്കും പോകാം. "
"നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് ? എന്റെ മോളെവിടെ. ?"
"പീറ്റർ......... "
അനിത ശരീര തളർച്ചയെ മറികടന്നുകൊണ്ട് ഉറക്കെ വിളിച്ചു.
" ഹഹഹ.. ഇനിയും സ്വരമെടുത്തു വിളിക്ക് . നിന്റെ പീറ്റർ കേൾക്കുമോ എന്ന് ഞാനൊന്ന് നോക്കട്ടെ. "
"ആരാണ് നിങ്ങൾ. ? എന്താണ് നിങ്ങൾക്ക് വേണ്ടത്. ? അവരെവിടെ ?"
ഇടറിയ സ്വരത്തിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളാൽ അനിത ചോദിച്ചു.!
"ഉം., ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മൾ പിരിയും . പിന്നീടൊരിക്കലും കണ്ടുമുട്ടുകയും ഇല്ല... , അപ്പോൾ നിന്റെ ഈ വെറും മൂന്ന് ചോദ്യത്തിനുത്തരം തരാതിരിക്കുന്നത് മോശമല്ലേ ? നിന്റെ ഈ സംശയങ്ങൾ ഞാൻ തീർത്തുതരാം.!"
" ആരാണ് ഞങ്ങൾ അല്ലേ.. ? ഞാൻ സൈമൺ, തൊഴില് കൊട്ടേഷൻ. ഒരു കണ്ണൂരുകാരിയോട് കൊട്ടേഷൻ എന്താണെന്ന് ഞാൻ അധികം വിശദികരിച്ചു തരണ്ടല്ലോ,
എങ്കിലും വ്യക്തമായി പറയാം... നിന്നെപോലെ വഴിപിഴക്കാൻ വേണ്ടിമാത്രമുള്ള ചില ജന്മങ്ങൾ ഉണ്ട് അവരെ തേടി പിടിച്ച് റോയിയും അവന്റെ ബോസും അവർക്കാവശ്യം ഉള്ളതെല്ലാം കുത്തിപറിച്ചെടുക്കും, അതിന് ശേഷം നിന്റെയൊക്കെ ശരീരത്തിൽ ജീവൻ ബാക്കി ഉണ്ടേൽ അത് ഞാനും എടുക്കും. ആരും കാണാത്ത അറിയാത്ത ഒരു പ്രതേകതരം കൊട്ടേഷൻ, എല്ലാം പണത്തിന് വേണ്ടി നീ സ്നേഹനിധിയായ നിന്റെ ഭർത്താവിനെ ഉറക്കി കിടത്തി റോയ് എന്ന പീറ്ററിന്റെ കൂടെ വന്നതും പണം കൊണ്ടുള്ള മനോഹരമായ ജീവിതം കൊതിച്ചല്ലേ. നിന്നെ ഇവിടെ കൊണ്ടുവന്നതും ഞങ്ങൾക്ക് അതേ പണം ഉണ്ടാക്കാൻ ആണ്. "
"ഇല്ല പീറ്റർ എന്നെ ചതിക്കില്ല, "
അനിത അലറിക്കൊണ്ട് പറഞ്ഞു.
" പീറ്റർ ചതിക്കില്ലായിരിക്കും പക്ഷേ റോയ് ചതിക്കും. അതാണ് അവന്റെ ജോലി. ഹിഹിഹി..., നിനക്കറിയോ റോയ് ആരെന്ന്. ബാംഗ്ലൂർ ബെയിസ്ഡ് ആയിട്ടുള്ള ഒരു വൻ മാഫിയയിലെ അംഗമാണ് അവൻ.
പണമുള്ളവന്റെ ശരീരത്തിൽ കേടാകുന്ന അവയവങ്ങൾ നിന്നെപോലുള്ള വിഡ്ഢികളുടെ ശരീരത്തിൽ നിന്നും അറുത്തെടുത്തു നൽകുന്ന മെഡിക്കൽ മാഫിയ.
കഴിഞ്ഞ എട്ടുമണിക്കൂർ നീ ഉറങ്ങിയില്ലേ അവന് വേണ്ടി പല രാത്രിയും നീ നിന്റെ ഭർത്താവിനെ ഉറക്കിയ അതെ ഗുളികകൊണ്ട് അവൻ നിന്നെയും ഉറക്കി.
നിന്റെ മകളുടെ ഹൃദയം അതെ പ്രായത്തിലുള്ള മറ്റൊരു പണക്കാരി പുത്രിക്ക് മാറ്റി വെക്കാൻ . നീ എന്ത് കരുതി നിന്നോടുള്ള സ്നേഹം കൊണ്ടാണ് നിന്റെയും മകളുടെയും രക്തം പരിശോധിച്ചതെന്നോ ? പ്രോട്ടീൻ ഗുളികകൾ കൊണ്ടുതന്നതെന്നോ ? ഒന്നുമല്ല ഏത് ബ്രാന്റാണ് നിന്റെയും മകളുടെയും ഹൃദയം എന്നറിയാൻ വേണ്ടിയുള്ള അവരുടെ വെറുമൊരു പരീക്ഷണം മാത്രം. ഇപ്പോ വന്നത് നിന്റെ മകളുടെ ഹൃദയത്തിന് ആവശ്യക്കാർ ആണ്. അതുകൊണ്ട് ബാംഗ്ലുരില്ലേ പ്രമുഖ ഡോക്ടർമാർ മണിക്കൂറുകൾക്ക് മുൻപിവിടെ ഓപ്പറേഷൻ നടത്തി നിന്റെ മകളുടെ ഹൃദയവുമായവർ പോയി... മറ്റൊരു കുഞ്ഞിൽ അത് തുന്നി ചേർക്കാനുള്ള ജോലി ഇപ്പോളവിടെ നടക്കുകയായിരിക്കും. അവരുടെ കൂടെ നിന്റെ എല്ലാം എല്ലാം ആയ പീറ്ററും. "
സൈമൺ പറയുന്നത് കേട്ട് ഒന്ന് കരയാൻ പോലും കഴിയാതെ അനിത തരിച്ചിരുന്നു.
" ഈ വനത്തിനുള്ളിൽ പുറംലോകം അറിയാത്ത പലതും അരങ്ങേറുന്നുണ്ട്, ഈ കാട്ടിൽ ഒരു ഓപ്പറേഷൻ നടത്തുക എന്നത് ഞങ്ങൾക്ക് വെറും നിസാര കാര്യം. അതാണ് ഞങ്ങൾ തീർത്ത ഞങ്ങളുടെ ലോകം.
നിന്നെ പോലെ എപ്പോൾ വേണമെങ്കിലും വേലി ചാടാൻ നിൽക്കുന്ന സ്ത്രീകൾ പലരും ഈ കാട്ടിൽ അന്തിയുറന്നുണ്ട്. ഞങ്ങൾ ഉറക്കിയിട്ടുണ്ട് ഇവിടുത്തെ മരങ്ങൾക്ക് വളമാകാൻ , കൊച്ചു ജീവിതമെങ്കിലും അതിൽ തൃപ്തയാവാത്ത പലരും ഇപ്പോളും റോയിടെയും ബോസ്ന്റെയും കസ്റ്റഡിയിൽ ഉണ്ട്, എന്നാണോ അവരെ ആവശ്യം വരിക അന്നുകൊണ്ടുവന്നു കീറി എടുക്കും ഞങ്ങൾ. അതാണ് മെഡിക്കൽ മാഫിയ. പലപല വമ്പൻ മാറും ഞങ്ങുടെ സഹായത്തിനുണ്ട്. പണത്തിന് പവർ ഉള്ളിടത്തോളം കാലം ഞങ്ങൾക്ക് ഭയമില്ല.
എനിക്ക് ഇപ്പോഴും തിരിയാത്തത് സ്വന്തം ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് എന്ത് കണ്ടാണ് നീയൊക്കെ ഈ ഇറങ്ങി തിരിക്കുന്നത് എന്നാണ്. അതാ അവിടെ കണ്ടോ ഈ മഴയിൽ അവർ ഒരു കുഴി മൂടാൻ കഷ്ടപ്പെടുന്നത്...? അവിടെയാണ് ആ കുഴിയിലാണ് നിന്റെ മകൾ വിശ്രമിക്കുന്നത് ഇനിയാർക്കും കട്ടെടുക്കാൻ ഹൃദയമില്ലാതെ. ' നീ എന്ന അമ്മയുടെ അത്യഗ്രഹം' ആ കുരുന്ന് ജീവനെ കൂടെ കുരുതി കൊടുത്തു. ഭർത്താവിനെ ഉറക്കി കാമുകന് വാതിൽ തുറന്ന് കൊടുക്കുന്ന നിന്നെപോലുള്ളവരെ കൊല്ലാൻ ഒരിക്കലും സൈമണിന്റെ കൈ വിറച്ചിട്ടില്ല. നിന്നെക്കാളൊക്കെ അന്തസ്സ് ഒരുനേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്കുന്ന സ്ത്രീകൾക്കുണ്ട്.! "
പറഞ്ഞു തീരും മുൻപേ സൈമൺ കൈയിലിരുന്ന സർജിക്കൽ ബ്ലേഡ്‌ അനിതയുടെ കഴുത്തിന് നേരെ വീശി. പൈപ്പ് പൊട്ടിയത് പോലെ സൈമൺന്റെ മുഖത്തേക്ക് അവളുടെ കഴുത്തിൽ നിന്നും രക്തം ചീറ്റി.
അനിതക്ക് കൈ ഉയർത്തി കഴുത്തിൽ ഒന്ന് പൊത്തി പിടിക്കണം എന്ന് തോന്നി, ബന്ധിക്ക പെട്ട കൈകൾ അനങ്ങുന്നില്ല.
ശരിയാണ് ഞാനാണ്‌ തെറ്റുകാരി ഞാൻ മാത്രം.! എനിക്കോ മോൾക്കോ ചെറിയൊരു പനി വന്നാൽ പോലും ഉറങ്ങാതെ ഞങ്ങൾക്ക് കൂട്ടിരിക്കുന്ന സജിയേട്ടനെ ഞാൻ എന്തിന് ചതിച്ചു...??? സ്നേഹത്തേക്കാൾ വില പണത്തിനുണ്ടെന്ന തോന്നൽ തന്നെയാണ് അതിന് കാരണം. ഈ മരണം എനിക്കർഹതപ്പെട്ടത് തന്നെ. പക്ഷെ എന്റെ മോൾ.... , ഈ അമ്മയുടെ അത്യഗ്രഹത്തിന്റെ ഇരയായി. അവളുടെ ആത്മാവ് പോലും എന്നോട് ക്ഷമിക്കില്ല, ഇനിയൊരുവട്ടം കൂടി ആ കുഞ്ഞ് മുഖം എനിക്ക് കാണാൻ കഴിയില്ലലോ ഈശ്വരാ...
കണ്ണ് എന്നെന്നേക്കുമായി അടഞ്ഞു പോകുമ്പോൾ അനിത തലതിരിച്ചു പതിയെ നോക്കി താൻ കാരണം കൊഴിഞ്ഞുപോയ മകളെ മൂടിയ കുഴിക്കരികെ ചിലർ മറ്റൊരു കുഴി വെട്ടുന്നു, തനിക്കുള്ള കുഴി....!!!
1
( Hide )
  1. നല്ലെഴുത്ത് തന്നെ. ന്തൊ വായിച്ചപ്പോ peedi ആയി പ്പോയി. നല്ലോരു message gud keep it up.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo