
കൈ ചൂണ്ടി വാക്കിൻ ശരങ്ങളിന്നച്ഛന്നു
നേരേ വലിച്ചെറിഞ്ഞാദ്യമായ്
തടസ്സം പിടിച്ചൊരെന്നമ്മയെ നിർദ്ദയം
തള്ളിയകറ്റി ഞാൻ, മുറിയടച്ചു...!
നേരേ വലിച്ചെറിഞ്ഞാദ്യമായ്
തടസ്സം പിടിച്ചൊരെന്നമ്മയെ നിർദ്ദയം
തള്ളിയകറ്റി ഞാൻ, മുറിയടച്ചു...!
വാങ്ങിത്തരാനവർക്കാകില്ല പോലുമി -
ന്നിരുചക്രവാഹനമെനിക്കൊരെണ്ണം.
നാളെ ഞാനെങ്ങനെൻ വാക്കുപാലിച്ചിടും..?
എങ്ങനെ പോയിടും ഫ്രെണ്ട്സിനൊപ്പം.?
ന്നിരുചക്രവാഹനമെനിക്കൊരെണ്ണം.
നാളെ ഞാനെങ്ങനെൻ വാക്കുപാലിച്ചിടും..?
എങ്ങനെ പോയിടും ഫ്രെണ്ട്സിനൊപ്പം.?
മുറിയിലവനരിശമൊടുങ്ങാതെ ഭിത്തിയിൽ
മുഷ്ടി ചുരുട്ടിയിടിച്ചു വീണ്ടും
"മക്കളെയറിയാത്ത മാതാപിതാക്കൾക്ക്
മറുപടിയിന്നെന്റെ മരണമോതും....!"
----------------------------------------------------------------
മുഷ്ടി ചുരുട്ടിയിടിച്ചു വീണ്ടും
"മക്കളെയറിയാത്ത മാതാപിതാക്കൾക്ക്
മറുപടിയിന്നെന്റെ മരണമോതും....!"
----------------------------------------------------------------
"മകനേ...! തുറക്കുകീ വാതിൽ " വിളിച്ചവളേറെനേരം, എത്തി ഞാനുമൊപ്പം..
വെട്ടിപ്പൊളിച്ചൊരാ വാതിലിനുള്ളിലായ്
കെട്ടിയാടുന്നൊരാ തൂങ്ങൽ മാത്രം..
പറയാതെ യാത്രയായെൻ മകനീവിധം
ദുരിതങ്ങൾ ഇല്ലാത്ത നാട്ടിലേക്ക്
വെട്ടിപ്പൊളിച്ചൊരാ വാതിലിനുള്ളിലായ്
കെട്ടിയാടുന്നൊരാ തൂങ്ങൽ മാത്രം..
പറയാതെ യാത്രയായെൻ മകനീവിധം
ദുരിതങ്ങൾ ഇല്ലാത്ത നാട്ടിലേക്ക്
അകതാരിലുണരുന്ന ഗദ്ഗദം മൂക - മെന്നടരുന്ന നീർമണിയിലായൊതുക്കി
ഒരു ക്രൂരനെപ്പോലെ നിന്നു ഞാൻ ജാലകയോരത്തൊരൽപം തണുപ്പിനായി..
മിഴി നനഞ്ഞൊഴുകുന്നു മനസിൽ
വിതുമ്പുന്നൊരോർമ്മകൾ വീണതിൽ കളിവഞ്ചിയായ്...
ഒരു ക്രൂരനെപ്പോലെ നിന്നു ഞാൻ ജാലകയോരത്തൊരൽപം തണുപ്പിനായി..
മിഴി നനഞ്ഞൊഴുകുന്നു മനസിൽ
വിതുമ്പുന്നൊരോർമ്മകൾ വീണതിൽ കളിവഞ്ചിയായ്...
ആദ്യമായ് കോരിയെടുത്തോരു നിമിഷങ്ങളോർമ്മയിൽ,ഇങ്കു കൊടുത്തതൊപ്പം...
കൈവിരൽ തുമ്പിൽ പിടിച്ചവനാദ്യമായ്..
പിച്ചവെച്ചോടിയയീ ഇളംതിണ്ണയും...
ഉച്ചരിച്ചാദ്യമായ് അമ്മയെന്നും,
പിന്നെ അച്ചയെന്നും, ധന്യമായ നേരം..
കൊച്ചരിപ്പല്ലുകൾ.. ചേർത്ത് ചിരിച്ചവൻ...
നെഞ്ചിൽ കുളിർമ്മകൾ തീർത്ത കാലം...
കൺമുമ്പിൽ നിന്നു വളർന്നവൻ, സ്വപ്നമായ്
നിറയും പ്രതീക്ഷതൻ രൂപമായ്...
കുഞ്ഞേയെനിക്കു പിഴച്ചു പോയീയ-
ച്ഛനറിയുവാനായില്ല നിന്റെ ലോകം...!
വരമായിരുന്നു നീ, നിറമായിരുന്നെന്റെ...
കനവും, വസന്തവും, സൗഭാഗ്യവും...!
കൈവിരൽ തുമ്പിൽ പിടിച്ചവനാദ്യമായ്..
പിച്ചവെച്ചോടിയയീ ഇളംതിണ്ണയും...
ഉച്ചരിച്ചാദ്യമായ് അമ്മയെന്നും,
പിന്നെ അച്ചയെന്നും, ധന്യമായ നേരം..
കൊച്ചരിപ്പല്ലുകൾ.. ചേർത്ത് ചിരിച്ചവൻ...
നെഞ്ചിൽ കുളിർമ്മകൾ തീർത്ത കാലം...
കൺമുമ്പിൽ നിന്നു വളർന്നവൻ, സ്വപ്നമായ്
നിറയും പ്രതീക്ഷതൻ രൂപമായ്...
കുഞ്ഞേയെനിക്കു പിഴച്ചു പോയീയ-
ച്ഛനറിയുവാനായില്ല നിന്റെ ലോകം...!
വരമായിരുന്നു നീ, നിറമായിരുന്നെന്റെ...
കനവും, വസന്തവും, സൗഭാഗ്യവും...!
അലറിക്കരയുന്ന എൻ പ്രീയതമയുടെ..
മൊഴികളിടറിയ നേർത്ത ശബ്ദം..
"വാങ്ങിത്തരാം നിനക്കായിരം വണ്ടികൾ
വാതിൽത്തുറന്നു കയറി വാടാ...."?
മൊഴികളിടറിയ നേർത്ത ശബ്ദം..
"വാങ്ങിത്തരാം നിനക്കായിരം വണ്ടികൾ
വാതിൽത്തുറന്നു കയറി വാടാ...."?
ചേർത്തു പിടിച്ചു ഞാൻ ഭ്രാന്തിയാം ഭാര്യയെ..
നേർത്ത സ്വരത്തിൽ പറഞ്ഞു മെല്ലേ..
"ഇല്ല വരില്ലവൻ, വന്നിടാനാകില്ല..
ഇനിയുമൊരിക്കലുമീ ജഗത്തിൽ "
"കരയുക നീ നിനക്കാവോളമോമനേ....
കരളു പെയ്തൊഴിയുന്ന നിമിഷം വരെ."
നേർത്ത സ്വരത്തിൽ പറഞ്ഞു മെല്ലേ..
"ഇല്ല വരില്ലവൻ, വന്നിടാനാകില്ല..
ഇനിയുമൊരിക്കലുമീ ജഗത്തിൽ "
"കരയുക നീ നിനക്കാവോളമോമനേ....
കരളു പെയ്തൊഴിയുന്ന നിമിഷം വരെ."
ചിന്തിച്ചു പോയി ഞാൻ 'പുത്രൻ' എന്നോതിയാൽ
അർത്ഥവും വ്യാപ്തിയും,വ്യാകരണവും..
പിതാവിനെ നരകത്തിൽ നിന്നുമേറ്റാനായവതാരമേറ്റവൻ പുത്രനത്രേ...?
അർത്ഥവും വ്യാപ്തിയും,വ്യാകരണവും..
പിതാവിനെ നരകത്തിൽ നിന്നുമേറ്റാനായവതാരമേറ്റവൻ പുത്രനത്രേ...?
അളന്നില്ല......നീയെന്റെ ഹൃദയദൂരം കുഞ്ഞേ..!
പിതാവെന്ന വാക്കിന്റെ......സഹനദൂരം..?
പിതാവെന്ന വാക്കിന്റെ......സഹനദൂരം..?
© രാജേഷ്.ഡി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക