അറിയുവാനാകാത്ത സത്യങ്ങളെത്രയോ,
പറയുവാനാകാതെ മന്ത്രണം നൽകുന്നു..
പറയുവാനാകാതെ മന്ത്രണം നൽകുന്നു..
അറിയാതെ പറയാതെ കൈവന്ന സുകൃതങ്ങ-
ളെത്രയോ നാളായ് കൊതിച്ചിരുന്നു...
ളെത്രയോ നാളായ് കൊതിച്ചിരുന്നു...
സുകൃതങ്ങളെല്ലാമിക്കൈപ്പിടിയിലാക്കുമ്പോ,
ചാരത്തു നിന്നവർ അന്യരായ് മാറിയോ?
ചാരത്തു നിന്നവർ അന്യരായ് മാറിയോ?
തന്നുണ്ണി തന്നെക്കാൾ ഉന്നതി നേടണ-
മെന്നോർത്ത ജന്മദാതാക്കളെ കൈവിട്ടോ?
മെന്നോർത്ത ജന്മദാതാക്കളെ കൈവിട്ടോ?
തണലായ് തുണയായ് കണ്ണുനീർ പങ്കിട്ട,
കൂടപ്പിറപ്പിനെ നീ മറന്നോ?
കൂടപ്പിറപ്പിനെ നീ മറന്നോ?
നഷ്ട്ടസ്വപ്നങ്ങൾക്ക് ദാഹജലം നൽകി,
പുതു ജീവനേകിയ തോഴരെ തഴയുന്നോ?
പുതു ജീവനേകിയ തോഴരെ തഴയുന്നോ?
ക്ഷണികമായ് കൈവന്നൊരുന്നതികളൊക്കെയും,
പുതുമഴയിൽ നാമ്പിട്ട പുല്ലിനു സമമത്രേ..
പുതുമഴയിൽ നാമ്പിട്ട പുല്ലിനു സമമത്രേ..
കാലചക്രത്തിന്റെ ഋതുഭേദമല്ലയോ,
ഹരിത തൃണങ്ങൾതൻ ആയുസ്സിന്നളവുകോൽ...
ഹരിത തൃണങ്ങൾതൻ ആയുസ്സിന്നളവുകോൽ...
അവസാന ശ്വാസം നിലച്ചിടും നേരം,
അവകാശി നീ,വെറും ആറടി മണ്ണിന്.....
അവകാശി നീ,വെറും ആറടി മണ്ണിന്.....
(സന്ദേശം:ക്ഷണിക ജീവിതത്തിലെ ഉന്നതികൾ അതിനേക്കാൾ ക്ഷണികം...)
###ഷെഫീർ###
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക