Slider

മരണത്തിന്റെ ദൂത് ( കവിത)

0

ആകാശത്തിനനന്തതയിൽ,
ദൈവം നൽകിയ കുറിമാനം.
കൈയിൽ കരുതും മാലാഖേ
മരണത്തിന്റെ ദൂതർ നിങ്ങൾ
മറ്റൊരുനാളിനു കാക്കാതെ..
ചാരെവന്നതു കണ്ടു ഭയന്നു,
ദാഹം കൊണ്ടിതതൊണ്ട വരണ്ടു..
ഇഹ ലോകത്തിൻതിരശീലയുടെ
കയറിത മെല്ലെത്താഴുന്നു...
കാലിൽ നിന്നും ആത്മാവിനെയാ-
തൊണ്ടക്കുഴിയിൽ എത്തിക്കുമ്പോൾ
ഈർച്ച മുള്ളാൽ കോന്തിവലിക്കും
പോലൊരു നൊമ്പരമെന്തൊരസഹ്യം..
നന്മകളേറെ ചെയ്യാം ഞാൻ
ഒരു നാൾക്കൂടി പിന്തിക്കാമോ?
എന്നൊരു കേഴലിനുത്തരമായി-
മറുപടി നൽകി മാലാഖ.....
പുരുഷായുസ്സിൽ ചെയ്യാത്തവൻ നീ
ഒരു പകലിന്നായ് കേഴുന്നോ?
കണ്ണിൽ നിന്നുമടർത്തിയെടുത്ത-
ആത്മാവിനെയും കൈയ്യിലേന്തി,
ആകാശത്തിനനന്തതയിൽ
പറന്നകലുന്നു മാലാഖ..
തെറ്റുകളേറെച്ചെയ്തു നിറച്ചതു,
ഒന്നൊന്നായി മുന്നിൽ തെളിഞ്ഞു.
കൈവിരൽ പോലും അനങ്ങാതെ
കുഴിമാടത്തിൻ ഏകാന്തതയിൽ,
പശ്ചാത്താപവിവശിത ദേഹി,
തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു...
നിഷ്ഫലമായൊരു പശ്ചാത്താപം
നിശ്ചിത ശിക്ഷക്കിളവേകിടുമോ?.............
( സന്ദേശം: ഇനിയെങ്കിലും നന്നായിക്കൂടെ.. )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo