ഉച്ചത്തിൽ ചിരിക്കുന്നോ പെണ്ണല്ലയോ നീ
കരയുവാൻ മാത്രമായെന്നും വിധിച്ചവൾ
ഉമ്മറത്തെത്തി തൻവാക്കുകൾ ചൊല്ലുവാൻ
ഒട്ടുമേ സമ്മതം കിട്ടിയിട്ടില്ലാത്തവൾ.
അടുക്കള സാമ്രാജ്യ രാജ്ഞിയായ് വാണിടാൻ
കരിയിലും പുകയിലും മുങ്ങിനിന്നീടുവാൻ
ജന്മമെടുത്തതോ സ്ത്രീയെന്ന പേരിലായ്
പതി ,തന്റെ വീട്ടിലോ നീയെന്റെ ഭാര്യ യാ -
ണെന്റെ കാല് കീഴിലായ് എന്നും കിടക്കേണ്ടോൾ
വാ തുറക്കേണ്ട നീ ശബ്ദിക്കയും വേണ്ട
കണ്ണിന്റെ മുമ്പിലോ വന്നു കൂടൊല്ലു നീ
എന്തൊക്കെയായാലും കണ്ടു കൂടെങ്കിലും
രാത്രി തൻ യാമത്തിൽ തേടി വന്നീടുമേ
പുരുഷനാണെ ന്തിലും മേൽകൈയുള്ളവൻ
എന്തിലുമേതിലും ആ മുദ്ര ചാർത്തുന്നു
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക