ഒരു വൈകുന്നേരം....
നഗരത്തിലെ പ്രധാന കവലയിൽ വച്ചാണ് അവരെ ഞാൻ ആദ്യമായി കണ്ടത്.... ഒരു കുട്ടയിൽ നിറയെ പലതരത്തിലുള്ള ചീര വിൽക്കുന്ന ഒരു ബംഗാളി യുവതിയും അവരുടെ നാലു വയസ്സ് തോന്നിക്കുന്ന മകനേയും.. എന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി... വിവാഹ മോചനത്തിനു ശേഷം അമ്മയുടെ തണലിൽ വളരുന്ന എന്റെ മകന്റെ അതേ പ്രായം.. അതേ രൂപം..... മാസത്തിൽ രണ്ടു ദിവസം മാത്രം എന്റെ സംരക്ഷണയിൽ കഴിയുന്ന മകന്റെ ദയനീയത ഒരു പ്രതിഫലനം പോലെ, മറ്റൊരു ഭാവത്തിൽ ഞാൻ ആ ബംഗാളി കുട്ടിയിൽ കണ്ടു........................ എന്റെ മകന് എല്ലാം ഉണ്ട് ... പക്ഷേ..... അച്ഛന്റെ വാത്സല്യം കിട്ടുന്നത് തുലോം തുച്ഛമാണ്.. എന്നാൽ കളിക്കേണ്ട പ്രായത്തിൽ ...എല്ലാം നിഷേധിക്കപ്പെട്ട്.... നല്ല ഉടുപ്പോ... കളിപ്പാട്ടങ്ങളോ..... ഭക്ഷണമോ.. ഇല്ലാതെ ക്ഷീണിച്ച് അമ്മയുടെ മടിയിൽ ....തിരക്കേറിയ കവലയിൽ... പാതി മയക്കത്തിൽ ഉറങ്ങുന്ന ഈ കുട്ടി എങ്ങനെ എന്റെ കണ്ണു നനയിക്കാതിരിക്കും? . എനിക്ക് കുട്ടികൾ ജീവനാണ്..... അവർക്കിടയിൽ എന്റേതെന്നോ.... നിന്റേതെന്നോ.... വേർതിരിവ് കാണിക്കാറില്ല...... എല്ലാം ദൈവത്തിന്റെ മക്കൾ........ ഒരിക്കൽ ഞാൻ കുറച്ച് ചോക്കലേറ്റ് വാങ്ങി അവന്റെ കയ്യിൽ കൊടുത്തു.. ആദ്യമായി കാണുന്നതു പോലെ.... അത്ഭുതത്തോടെ.... അവൻ ആ ചോക്ലലേറ്റ് നോക്കി ക്കൊണ്ടേയിരുന്നു.... മുഷിഞ്ഞ വസ്ത്രങ്ങൾ മാത്രമേ അവന് ധരിക്കാനുണ്ടായിരുന്നുള്ളൂ..... പകൽ മുഴുവൻ ചീര വിറ്റാൽ എന്തു കിട്ടാനാണ്? ആഡംബര ഷോപ്പുകളിൽ വലിയ വില കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന പലരും ചീര വാങ്ങുന്നതിന് വില പേശുന്നത് കാണുമ്പോൾ വിഷമം തോന്നും...... ഒരു ദിവസം രാവിലെ ജോലിക്കു പോകുമ്പോൾ അവൻ അമ്മയുടെ മടിയിൽ മൂടിപ്പുതച്ച് ഉറങ്ങുന്നതാണ് കണ്ടത്... വൈകുന്നേരം തിരികെ വരുമ്പോൾ ആ സ്ത്രീയുമായി വഴക്കു കൂടുന്ന ഒരാളെ കണ്ടു.... അവരുടെ ഭർത്താവായിരുന്നു അത്.... മദ്യം വാങ്ങാൻ രൂപ നൽകാത്തതിന്റെ പേരിലായിരുന്നു വഴക്ക്.... അവസാനം അവരുടെ കൈയിൽ നിന്നും പഴ്സ് തട്ടിപ്പറിച്ച് അയാൾ അടുത്ത മദ്യവിൽപ്പനശാലയിലേക്ക് നടന്നു... പനി പിടിച്ചിരിക്കുന്ന കുട്ടിയെ ആശുപത്രിയിൽ കാണിക്കുവാൻ വച്ചിരുന്ന രൂപയാണ് അയാൾ തട്ടിപ്പറിച്ചത്
ഞാൻ അവരെയും കൂട്ടി തൊട്ടടുത്ത ആശുപത്രിയിലെത്തി.... പോഷകാഹാരക്കുറവ് കാരണം കുട്ടിക്ക് പ്രതിരോധശേഷി നഷ്ടപ്പെട്ടിരുന്നു... അവന് വേണ്ട മരുന്നും മറ്റും ഞാൻ വാങ്ങിക്കൊടുത്തു. പിറ്റേ ദിവസം വീട്ടിലിരുന്നിരുന്ന കുറച്ച് വസ്ത്രങ്ങൾ ഞാൻ അവന് നൽകി.... നീണ്ട ഒരവധിക്കു ശേഷം പിന്നീട് ഞാൻ കാണുമ്പോൾ അവൻ കുറച്ച് ആരോഗ്യവനായിരുന്നു.....അന്നു വൈകുന്നേരം ഓഫീസിൽ നിന്ന് തിരിച്ചു വരുമ്പോൾ കവലയിൽ ഒരാൾക്കൂട്ടം കണ്ടു... എന്താണെന്നറിയാൻ ആൾക്കൂട്ടത്തിനിടയിലൂടെ നോക്കിയ എന്റെ ഹൃദയം പൊട്ടി തകർന്നതു പോലെ തോന്നി....ബംഗാളിക്കുട്ടിയുടെ അമ്മ ചോരയിൽ കുളിച്ചു കിടക്കുന്നു.... കൈയിൽ ചോരപുരണ്ട കത്തിയുമായി അവന്റെ അച്ഛൻ പോലീസുകാർക്കൊപ്പം..... എല്ലാം കണ്ട് പകച്ച് നിലവിളിക്കുന്ന കുട്ടി... മദ്യത്തിനു വേണ്ടിയുള്ള അയാളുടെ മുറവിളി അവസാനം ആ സ്ത്രീയുടെ മരണത്തിലാണ് കലാശിച്ചത്.... ആൾക്കൂട്ടത്തിൽ നിൽക്കുന്ന എന്നെ കുട്ടി ദയനീയ ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു.... പോലീസ് വാനിൽ കയറ്റി അവനെ കൊണ്ടു പോകുമ്പോൾ അവന്റെ കുഞ്ഞികൈകൾ എന്റെ നേർക്ക് ഉയരുന്നുണ്ടായിരുന്നു.... നിയമത്തിന്റെ കുരുക്കുകൾ എന്നെ വരിഞ്ഞു മുറുക്കാതിരുന്നാൽ .... അവനെ ഏറ്റെടുക്കാം എന്ന പ്രതീക്ഷ മാത്രം ബാക്കി വച്ച് ഞാനും നടന്ന കന്നു.........
ഹരിമേനോൻ ~ ~ ~ ~
..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക