നേരം വളരെ ഇരുട്ടിയിരിക്കുന്നു കാവുംപുറത്തെ കാത്തിരിപ്പു പുരയിൽ ഞാൻ മാത്രമായിരിക്കുന്നു .. ആകെ വരാനുള്ളത് ഒരേ ഒരു ബസ്സു മാത്രം അതിന്റെ കാര്യത്തിൽ വലിയ ഉറപ്പൊന്നും പറയാനാകില്ല ...
ആ ബസ്സിന്റെ പേരു തന്നെ കാണാമറയത്ത് എന്നാണ് വിശ്വസിച്ച് ആരും അതിൽ പരമാവതി കയറില്ല .. കാരണം ഒരു ട്രിപ്പ് രാത്രിയിൽ മാത്രം പോകുന്ന പ്രേത പുര എന്ന ഇരട്ട പേരിനാൽ അറിയപ്പെടുന്ന അതിൽ നമുക്ക് എത്തേണ്ടിടത്ത് എത്തുമെന്ന് ഒരു നിശ്ചയവും ഇല്ല,.,., കരിങ്കൽ മുക്കിൽ നിന്നും കനലാടുംകുന്നിലേക്ക് പോകുന്ന ആ ബസ്സിന്റെ കണ്ടക്ടറും ഡ്രൈവറും 40 വയസ്സ് പ്രായം തോന്നിക്കും സ്ത്രീകളാണ്... ആരോടും സംസാരിക്കാത്ത അവരിലെ ഭാവം യാത്രക്കാരിൽ തെല്ലും ഭയമുളവാക്കും ...
നേരം പത്തു മണിയായി ബസ്സ് വരേണ്ട സമയം ആയിരിക്കുന്നു .. ഞാൻ പതിയെ റോഡിലേക്ക് ഇറങ്ങി ദൂരേക്ക് നോക്കി ... ഭാഗ്യം അതു വരണുണ്ടെന്ന് തോന്നുന്നു മരച്ചില്ലകൾക്കിടയിലൂടെ ചിതറി വരുന്ന ഹെഡ് ലൈറ്റിന്റെ പ്രകാശം അടുത്തേക്ക് വരുന്നുണ്ട് .. അലറിക്കരഞുള്ള ഹോൺ മുഴക്കി നിമിഷങ്ങൾക്കകം അത് എഞ്ചിന്റെ ഇരപ്പോടെ എന്റെ മുൻപ്പിൽ വന്നു നിന്നു ..
ടോർ ഇല്ലാത്ത വാതിലിലൂടെ ഞാൻ പച്ചക്കറി സഞ്ചിയും തൂക്കി ഓടിക്കയറി ഇരിക്കുന്നതിനു മുൻപേ മൂളി ഇരച്ചു കൊണ്ട് മൺ റോഡിനെ ഞെരിച്ചമർത്തി ബസ്സ് പാഞ്ഞു '.. ഭാഗ്യം ഒരു യാത്രക്കാരൻ ഇരിപ്പുണ്ട് ലാസ്റ്റ് സീറ്റിൽ .. സമാധാനായി ബസ്സിനുള്ളിൽ ഇരുണ്ട വെളിച്ചം ... പെട്ടന്ന് കണ്ടക്ടറുടെ ചോദ്യം എവിടേക്കാണ് ?
ഞാൻ ... കരാളിമുക്ക് ..
ഞാൻ ... കരാളിമുക്ക് ..
ഉം പന്ത്രണ്ട് രൂപ ചില്ലറ വേണം .... കനത്തിലുള്ള അവരുടെ മറുപടി ...
ആകെ അൻപത് രൂപ ഒറ്റനോട്ട് പേടിച്ച് അത് കൊടുത്തു ...
ചില്ലറ ഇല്ല നോക്കട്ടെ കിട്ടിയാൽ ബാക്കിത്തരാം ..
ജീവനിൽ കൊതിയുള്ളതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല ...
ബസ്സങ്ങനെ വേഗത്തിൽ പായുന്നുണ്ട് ടയർ കരിഞ്ഞ മണം മൂക്കിനെ അസ്വസ്ഥമാക്കി ,ബസ്സിന്റെ സൈഡ് ടാർപ്പ കാറ്റിന്റെ ശക്തിയിൽ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു ...
ഞാൻ തിരിഞു നോക്കി ആ യാത്രക്കാരൻ ഒരെ ഇരിപ്പാണ് അനക്കമില്ലാതെ ... ഉറങ്ങുകയായിരിക്കും ...
ഞാൻ പതിയെ വെളിയിലേക്ക് നോക്കി മഴ ചാറിതുടങ്ങി കുറ്റാ കുറ്റിരിട്ട് വെള്ളത്തുള്ളികൾ വണ്ടിക്കുള്ളിലേക്ക് ഇരച്ചുക്കയറി തുടങ്ങി മഴ ശക്തമായതോടെ ആ സ്ത്രീ ബസ്സിന്റെ ടാർപ്പതാഴിത്തി ഇട്ടു ... പെട്ടെന്ന് എന്തോ അന്ധകാരം അനുഭവപെട്ടപ്പോലെ മനസ്സ് ഒന്നു പിടഞു .
.ശക്തിയായ മഴയും കാറ്റും കൂടി വന്നു ബസ്സിന്റെ ക്ലാസിൽ മരച്ചില്ലകളും ഇലകളും വന്നടിച്ചുരസി വീണു കൊണ്ടിരുന്നു ഇതൊന്നും കാര്യമാക്കതെ ആ സ്ത്രീ വണ്ടി വേഗത്തിലാണ് ഓടിക്കുന്നത് ആകെ ഇരുട്ടായതിനാൽ ഇറങ്ങേണ്ട സ്ഥലവും കാണാൻ കഴിയണില്ല പെട്ടന്ന് എന്റെ കാലിൽ ഒരു നനവ് ഞാൻ പതിയെ തറയിലേക്ക് സൂക്ഷിച്ചു നോക്കി .. മഴവെള്ളം ആണെന്നു തോന്നുന്നു ഒലിച്ചു വന്നതാണ് പുറകിൽ നിന്നും ... ഒന്നൂടി കാലടിപ്പിച്ച് ഒതുക്കി വച്ച് ഞാൻ ഇരുന്നു..
പിന്നെയും ഒരു സംശയം ഞാൻ പതിയെ അതിൽ വിരലൊന്ന് തൊട്ട് ഒന്നു മണത്തു നോക്കി ... ഇരുന്നിരിപ്പിൽ ഞാൻ സ്തംഭിച്ചു പോയി പേടിയോടെ ഞാൻ പിറകിലേക്ക് നോക്കി ഞാൻ വെള്ളമെന്ന് കരുതി തൊട്ടതിന് ചുടുരക്തത്തിൻ ഗന്ധം ... പെട്ടന്ന് ചീറി പാഞ്ഞ ബസ്സ് എവിടെയോ ഇരച്ചു നിന്നു.... ഇരച്ചു നിന്ന വണ്ടിയുടെ എഞ്ചിൻ പ്രാന്തു പിടിച്ച പോലെ അലറിക്കൊണ്ടിരുന്നു ബസ്സിനുള്ളിൽ കുറ്റാ കുറ്റിരിട്ട് ... മഴയുടെ ഇരമ്പലും മഴവെള്ളം ബസ്സിനു മുകളിൽ ശക്തിയായി പതിക്കുന്ന ശബ്ദം മനസ്സ് നിലക്കുന്ന ഭീതിയിലാഴ്ത്തി അലറിക്കരയാൻ നാവ് പൊങ്ങണില്ല .... ബസ്സിനുള്ളിൽ മരണ വീട്ടിലെ കട്ടുമണം നിറഞ്ഞു ....
എനിക്ക് ആ ഭീതിയിലുള്ള ഇരുട്ടിൽ മനസ്സിലായി ഞാൻ തനിച്ചാണ് ഇപ്പോൾ ആ ബസ്സിൽ ജീവനോടെ ... മരണം മുന്നിൽ കണ്ട എന്റെ കാതിലേക്ക് ഗിയർ ഷാഫ്റ്റ് ചലിക്കുന്ന ശബ്ദം പൊടുന്നനെ വന്നു പതിച്ചു .... ആക്സിലറേറ്റർ മൂളി ഇരച്ചു കൊണ്ട് ഇരുളിലൂടെ കാണാമറയത്തേക്ക് ബസ്സു ചലിച്ചു തുടങ്ങി ബസ്സിനുള്ളിൽ ഒരു പാട് യാത്രക്കാരുള്ള പോലെ അടക്കം പറച്ചിലും ചിരിയും പെട്ടന്ന് മങ്ങിയ വെളിച്ചം പരന്ന ബസ്സിന്റെ ഡ്രൈവർ സീറ്റ് കാലിയാണ് പേടിച്ചരണ്ട ഞാൻ അലറിക്കരഞ്ഞു ബസ്സിനുള്ളിൽ ഓടി കമ്പിയിൽ തട്ടി വീണ എന്റെ കണ്ണുകളെ തീക്കനലിൽ അകപെട്ട ഭീതിയിൽ വിശ്വസിക്കാനാകാത്തവിധം.. അലറിക്കരഞ ഞാൻ ദുർമരണത്തിൻ ആത്മാക്കൾ നിറഞ്ഞ ബസ്സിന്റെ പടിക്കെട്ടിലടിച്ചു വീണു ....
എനിക്ക് ആ ഭീതിയിലുള്ള ഇരുട്ടിൽ മനസ്സിലായി ഞാൻ തനിച്ചാണ് ഇപ്പോൾ ആ ബസ്സിൽ ജീവനോടെ ... മരണം മുന്നിൽ കണ്ട എന്റെ കാതിലേക്ക് ഗിയർ ഷാഫ്റ്റ് ചലിക്കുന്ന ശബ്ദം പൊടുന്നനെ വന്നു പതിച്ചു .... ആക്സിലറേറ്റർ മൂളി ഇരച്ചു കൊണ്ട് ഇരുളിലൂടെ കാണാമറയത്തേക്ക് ബസ്സു ചലിച്ചു തുടങ്ങി ബസ്സിനുള്ളിൽ ഒരു പാട് യാത്രക്കാരുള്ള പോലെ അടക്കം പറച്ചിലും ചിരിയും പെട്ടന്ന് മങ്ങിയ വെളിച്ചം പരന്ന ബസ്സിന്റെ ഡ്രൈവർ സീറ്റ് കാലിയാണ് പേടിച്ചരണ്ട ഞാൻ അലറിക്കരഞ്ഞു ബസ്സിനുള്ളിൽ ഓടി കമ്പിയിൽ തട്ടി വീണ എന്റെ കണ്ണുകളെ തീക്കനലിൽ അകപെട്ട ഭീതിയിൽ വിശ്വസിക്കാനാകാത്തവിധം.. അലറിക്കരഞ ഞാൻ ദുർമരണത്തിൻ ആത്മാക്കൾ നിറഞ്ഞ ബസ്സിന്റെ പടിക്കെട്ടിലടിച്ചു വീണു ....
ഇരുളിൽ മറത്ത മനസ്സിലേക്ക് തണുത്ത വെള്ളം പതിച്ച പോലൊരു തോന്നലോടെ പതിയെ കണ്ണുതുറന്നു ... ചാടി എണീച്ച ഞാൻ ചുറ്റും നോക്കി മുൻപിൽ കണാരേട്ടൻ ..
എന്താ മോനെ ... എന്നാ പറ്റിയെ ?
നീയെന്തിനാണ് ഇവിടെ ഈ മഴയത്ത് കിടന്നത് എന്താണ് സംഭവിച്ചത് ..? നിന്റെ ദേഹം വല്ലതും മുറിഞ്ഞോ തുണി നിറച്ചും ചോര ...?
ചോദ്യങ്ങൾ ഞാൻ കേൾക്കുന്നുണ്ട് പക്ഷെ മറുപടി പറയാൻ പറ്റണില്ല ... കണാരേട്ട ഞാൻ ഞാൻ പറയാം എല്ലാം ..
വാ നമുക്ക്
വീട്ടിൽ പോവാം .. ഒന്നും മനസ്സിലാവാത്ത പോലെ ഞാൻ സ്ഥലമൊക്കെ വീക്ഷിച്ചു ... ഞാൻ ഇറങ്ങേണ്ട കാരാളിമുക്കു തന്നെ ദേ എന്റെ പച്ചക്കറി സഞ്ചി...
വാ നമുക്ക്
വീട്ടിൽ പോവാം .. ഒന്നും മനസ്സിലാവാത്ത പോലെ ഞാൻ സ്ഥലമൊക്കെ വീക്ഷിച്ചു ... ഞാൻ ഇറങ്ങേണ്ട കാരാളിമുക്കു തന്നെ ദേ എന്റെ പച്ചക്കറി സഞ്ചി...
നടത്തത്തിനിടയിൽ മനസ്സ് തിരഞ്ഞു തുടങ്ങി ... അപ്പോൾ ഇന്നലെ സംഭവിച്ചതെല്ലാം എന്റെ തോന്നലാണോ ?
പിന്നെ എങ്ങനെ എന്റെ ദേഹത്ത് രക്തത്തിൻക്കറ പറ്റി.ആരാണ് ഇന്നലെ കൊല ചെയ്യപ്പെട്ടത്..?
ചോദ്യങ്ങൾ ബാക്കിയാക്കി ഞങ്ങൾ വീട്ടിലെത്തി ......
ചോദ്യങ്ങൾ ബാക്കിയാക്കി ഞങ്ങൾ വീട്ടിലെത്തി ......
ചെന്നതും അങ്ങേത്തലക്കലെ ഞാനുചേച്ചിയുടെ വീട്ടിൽ കൂട്ട നിലവിളിയും ആൾക്കൂട്ടവും ... ചെന്നപാടെ വെപ്രാളത്തോടെ ഞാൻ.. എന്താ കണാരേട്ടാ ?.....
മോനെ ... അത് നമ്മുടെ ഞാനുചേച്ചിടെ മോള് തുമ്പിക്കുട്ടിയെ .........
ശബ്ദം ഇടറിയ കണാരേട്ടന്റെ കണ്ണു നിറഞ്ഞു.... ആരോ ഇന്നലെ രാത്രിയിൽ അതിക്രൂരമായി ബലാൽസംഗം ചെയ്തു കൊന്നു .. ഇന്ന് രാവിലെ ആ കുഞ്ഞിനെ ആ ഈടിയുടെ പൊത്തിൽ നിന്നും ആളുകൾ കണ്ടെത്തുകയായിരുന്നു .... എന്റെ കൂടെ കളിച്ചു ചിരിച്ചു ഓടിക്കളിച്ചു നടന്ന എന്റെ കുഞ്ഞുതുമ്പിക്കുട്ടി .... അയ്യോ ദൈവമെ അലറിക്കരഞ ഞാൻ തളർന്നിരുന്നു എന്തിനാ ദൈവമെ ആ പിഞ്ചു കുഞ്ഞിന്നോടി ക്രൂരത ചെയ്തത് ഏത് മഹാപാപിയാണ് ദൈവമെ ?
അലറിക്കരഞ്ഞ ഞാൻ തുമ്പിയുടെ അരികത്തേക്ക് ഓടിക്കൂടിയ നാട്ടുകാരുടെ ഇടയിലൂടെ ഓടി ചെന്ന എനിക്ക് തുണിയിൽ പൊതിഞ ഒരു കുഞ്ഞു പൊതി മാത്രമാണ് കാണാൻ കഴിഞത് ....'
പെട്ടന്ന് ഒരാൾ ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി വന്നു ........ ദോ ആ തെങ്ങി തോപ്പിൽ തലയും കൈയ്യും കാലും ഇല്ലാത്ത ഒരു ശവം ..... നിഗൂഢമായ മരണത്തിൻ ഗന്ധം മാത്രം എങ്ങും ... ആ വാർത്ത കേട്ട കുറേ പേർ ഓടി ശവം കിടക്കണ പറമ്പിലേക്ക് .. ഒടി മുള്ളുവേലി കടന്ന ഞങ്ങളിലെ ഭയം പതിൻമടങ്ങ് കൂട്ടിയ കാഴ്ച്ചയായിരുന്നു മുന്നിൽ തലയും കൈയ്യും കാലും ഇല്ലാത്ത പാതി ശരീരം മാത്രം ... ചിന്നിച്ചിതറിയ മാംസക്കഷണങ്ങൾ ചോരപ്പാടുകൾ .. അതിൽ പ്രധാനമായും ആണിനെ ആണാക്കും ലിംഗം മുറിച്ചുകളഞ്ഞിരുന്നു ചുരുക്കി പറഞ്ഞാൽ പടു മരണം നൂറു ജൻമത്തിലെ വേദനകൾ ഒരു ജൻമത്തി അനുഭവിച്ച ആ മനുഷ്യൻ ആരാണെന്ന് ഒരാൾക്കും പിടികിട്ടിയില്ല .... പോലീസ് വരുന്നതും കാത്ത് ആ ശരീരവും നാട്ടുകാരും കാത്തിരുന്നു ... പക്ഷെ എന്റെ മനസ്സിൽ ആ മൃദദേഹത്തിലെ വരയൻ ഷർട്ട് കണ്ടു മറന്ന ഓർമ്മ ...ഞാൻ ഇന്നലെ രാത്രിയിൽ കണ്ടത് ഇയാളെയാണോ സംശയം ബാക്കി നിർത്തി ഞാൻ തുമ്പിക്കുട്ടിയുടെ അരികിലേക്കോടി ...
ആ കുഞ്ഞു ശരീരത്തിൽ കാമവെറി നടത്തിയ ആ കാലനെ എന്റെ മനസ്സും കണ്ണുകളും അന്വേഷിച്ച് തുടങ്ങി .. രക്ഷിക്കുന്ന നിയമത്തിനു കൊടുക്കാനല്ല അറുത്തു കൊല്ലാൻ ...
നിലവിളിയോടെ ഒരു കെട്ട് പാവയും കളിപ്പാട്ടങ്ങളുമായി ആ അമ്മ തുമ്പിയുടെ നെറ്റിയിൽ ഉമ്മ വെച്ച് കരയുമ്പേlൾ കണ്ടു നിന്നവർ നെഞ്ചു പൊട്ടി തേങ്ങി...
വച്ചു താമസിയാതെ ആകുഞു ശരീരം അടക്കം ചെയ്യുമ്പോൾ നിശബ്ദമായതേങ്ങലോടെ കാറ്റ് വീശി തുടങ്ങി .... ആ കാറ്റിനറിയാമായിരിക്കും ആ കാലനെ ....
ഓരോ നിമിഷവും വിങ്ങലായി ആ കുഞ്ഞു മാറുമ്പോൾ കൂടി നിന്നവരോടായി എന്റെ തലേ രാത്രിയിലെ അനുഭവം പറഞ്ഞു ആ സംശയവും ...
അന്തം വിട്ട് കേട്ടു നിന്നവർ എന്തായി കേൾക്കണെ എന്ന മട്ടിൽ ...
എന്താ മോനെ നീ ഈ പറയണെ ...
അതിൽ ഒരാൾ ഭയത്തോടെ പറഞ്ഞു .. മോനെ നിനക്കു തോന്നിയതാവും ..ആ ബസ്സ്.. ഇന്നലെ ഇല്ലായിരുന്നു .... കരിങ്കൽ മുക്കിൽ വച്ച് അത് ആക്സിടന്റ് ആയിരുന്നതാണ് ... അവര് അവിടെ ട്രിപ്പ് നിർത്തി ... പിന്നെ നീ ഏതു ബസ്സിലാണ് കയറിയത് ... ദൈവമെ ഇതെന്താണ് ഈ കേൾക്കണെ .... മനസ്സു പിടഞ നിമിഷം ഇരുണ്ടു മൂടിയ അന്തരീക്ഷത്തിലേക്ക് തണുത്ത കാറ്റ് വീശിയടിച്ചു പൊടുന്നനെ ഇടിമിന്നലും എന്തോ ദു സൂചന പോലെ ആകെ ഒരന്തരീക്ഷ മാറ്റം .... ഇറയത്തിരുന്നു സംസാരിക്കുന്ന ഞങ്ങളിലേക്കും ഒരു കാൺമാനില്ല വാർത്ത വന്നു ചേർന്നു.. അങ്ങേലെ തോമാച്ചാന്റെ വീടുപണിക്കായ് വന്നു താമസിക്കും ഒരു 35 വയസ്സ് തോന്നിക്കും അന്യസംസ്ഥാനക്കാരനെ തിരക്കി ഭാര്യ ഓടി നടക്കുന്നു ...
ഞങ്ങൾക്കറിയാം അവനെ എല്ലാവരോടും നമസ്ത പറയുന്ന അവനെ ഏവർക്കും അറിയാം ... ഞങ്ങൾ അവരോട് കാര്യങ്ങൾ തിരക്കി... ഇന്നലെ രാവിലെ ഇറങ്ങിയതാണ് അവൻ .... വരയൻ ഷർട്ടിന്റെ കാര്യം ഓർമിപ്പിച്ച ഉടനെ സംശയത്തോടെ ഞങ്ങൾ പോലീസിന്റെ ഇൻക്വസ്റ്റ് നടക്കുന്ന പറമ്പിലേക്ക് അവരെയും കൊണ്ടോടി ചെന്നപാടെ മുടി ഇട്ടിരിക്കുന്ന ആ പാതി ശരീരം കാണിച്ച നിമിഷം അലമുറയിട്ട അവർ കുഴഞു വീണു കുറെ പേർ പിടിച്ചെടുത്തു മാറ്റി കിടത്തുമ്പോൾ മനസ്സിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അടുത്തു വരുന്നതായി തോന്നി ...
തലേ ദിവസം ദൈവം അവതരിച്ചിരുന്നോ ഈ ക്രൂരമായ ലോകത്ത് ക്രൂരകൃത്യം നടന്ന നിമിഷം തന്നെ .....
അദൃശ്യമായ ആ ബസ്റ്റ് പിന്നെ എങ്ങനെ വന്നു ഇയാൾ എങ്ങനെ കൊല്ലപെട്ടു .. ഇരുളിൽ ഭീകരതയോട് കടന്നു പോകുന്ന ബസ്സ് ഒരു ചുരുളഴിയാത്ത രഹസ്യമായി മാറുമോ ?
അദൃശ്യമായ ആ ബസ്റ്റ് പിന്നെ എങ്ങനെ വന്നു ഇയാൾ എങ്ങനെ കൊല്ലപെട്ടു .. ഇരുളിൽ ഭീകരതയോട് കടന്നു പോകുന്ന ബസ്സ് ഒരു ചുരുളഴിയാത്ത രഹസ്യമായി മാറുമോ ?
മനസ്സ് പറയുന്നിടത്ത് ശരീരം വഴങ്ങാത്ത ഒരു അവസ്ഥ എനിക്ക് കണ്ടു പിടിക്കണം പോലീസിനുപോലും അന്യമായ ആ രഹസ്യം
ഞാൻ അന്ന് രാത്രി ആ ബസ്സിനെ കാത്ത് ആളൊഴിഞ ആ മുക്കിനായി നിന്നു ... സമയങ്ങൾ ഇഞ്ചിഞ്ചായി ചതഞാണ് മുന്നോട്ട് നീങ്ങുന്നത് .... ജഗ്ഷനിൽ തെണ്ടി നടക്കും ഒരു പ്രാന്തൻ എന്നരികത്ത് വന്നു എന്റെ ഇരുളിൽ തിളങ്ങും കണ്ണുകളിലേക്ക് അയാൾ സൂക്ഷിച്ച് നോക്കി ....
പേടിയോടെ പിന്നിലേക്ക് മാറിയ എന്റെ കാലിൽ കറുത്തിരുണ്ട ഒരു പൂച്ച പേടിപെടുത്തും ശബ്ദത്തോടെ ദേഹം ഉരച്ച് നിന്നു ... അയാൾ മെല്ലെ അതിനെ നോക്കി ആഞ്ജാപിച്ചു മല്ലികെ മാറി നിൽക്കു .... ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ ഇരുട്ടിൽ ചുവന്ന അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി ... പെട്ടന്ന് തല ഉയർത്തിയ അയാൾ എന്നിലേക്ക് തിരിഞ്ഞു ... കുഞ്ഞെ നീ പേടിക്കണ്ടാ പക്ഷെ നീ തേടിയിറങ്ങിയ സത്യം നിനക്ക് കാണാൻ സാധിക്കില്ല ... പ്രതീക്ഷിക്കാതെ അവർ കടന്നു വരും പ്രതീക്ഷിക്കാതെ അവർ തിരികെ പോകും അതാണ് കാണാമറയത്ത് ... അയാൾ തുടർന്നു നീ കണ്ടവർ മനുഷ്യരല്ല മനുഷ്യ ജന്മങ്ങൾ ആയിരുന്നു പക്ഷെ ശരീരം പൊള്ളയായ അവരിലെ ഉള്ളറയിൽ നിറയെ സ്വപ്നങ്ങളും ജീവിതവും ആയിരുന്നു' ഈ നശിച്ച ഈ ലോകത്തിലെ ജീർണിച്ച സമ്പ്രദായങ്ങളിൽ ക്രൂരമായി കാമത്തിനിരയായി ജീവനോടെ ഭസ്മമാക്കിയ ജൻമങ്ങളാണവർ ....
പക തീരാത്ത അവർ വരും ഓരോ നിശബ്ദമായ ഇരുട്ടിലും വെന്തുരുകിയ മാംസത്തിൻ ഗന്ധവുമായി അതേ അവസ്ഥ സംഭവിക്കുമ്പോൾ വരും അവർക്കാവിശ്യമുള്ളവരെ തേടി....
ഇതെല്ലാം പകച്ച് കേട്ടു നിന്ന എന്റെ നാവ് അറിയാതെ ചലിച്ചു അപ്പോൾ മല്ലിക ... അയാളുടെ ശബ്ദം ഇടറി അത് എന്റെ കുട്ടിയാണ് എനിക്ക് കാണാൻ കഴിയാത്ത എന്റെ മകൾ ....
നിറവയറായ എന്റെ ജാനകിയെ അവർ അവോളം അനുഭവിച്ച ശേഷം പാതി ജീവനോടെ ഭസ്മമാക്കിയ എന്റെ കുഞ്ഞിന്റെയും എന്റെ ജാനകിയുടെയും ഓർമ്മയാണ് ഇവൾ ... എന്റെ ജീവിതം ഈ ഗതിയിലാക്കിയ ലോകമെ ഞങ്ങൾ പാവങ്ങൾ എന്ത് ദ്രോഹം ചെയ്തു നിങ്ങളോട് .... അയാൾ നിലവിളിയോടെ ആ ഇരുളിനെ നിശ്ചലമാക്കി പൊട്ടിക്കരഞ്ഞു ഇനി അവൾ വരും ഒരിക്കൽക്കൂടി എന്നെ കൊണ്ടു പോകാൻ ....
നിറവയറായ എന്റെ ജാനകിയെ അവർ അവോളം അനുഭവിച്ച ശേഷം പാതി ജീവനോടെ ഭസ്മമാക്കിയ എന്റെ കുഞ്ഞിന്റെയും എന്റെ ജാനകിയുടെയും ഓർമ്മയാണ് ഇവൾ ... എന്റെ ജീവിതം ഈ ഗതിയിലാക്കിയ ലോകമെ ഞങ്ങൾ പാവങ്ങൾ എന്ത് ദ്രോഹം ചെയ്തു നിങ്ങളോട് .... അയാൾ നിലവിളിയോടെ ആ ഇരുളിനെ നിശ്ചലമാക്കി പൊട്ടിക്കരഞ്ഞു ഇനി അവൾ വരും ഒരിക്കൽക്കൂടി എന്നെ കൊണ്ടു പോകാൻ ....
കരഞ്ഞുകൊണ്ട് തിരികെ നടന്ന ആ മനുഷ്യൻ ഇരുട്ടിലേക്ക് മറയുന്നത് ചങ്കുപിടയും വേദനയോടെ നോക്കി നിന്ന എൻക്കാതിൽ ബസ്സിന്റെ ഹോൺ മുഴങ്ങി .... ഭയത്തോടെ ദൂരേക്ക് നോക്കിയ എന്റെ മുന്നിലേക്ക് ഇരച്ചു നിന്ന ബസ്സിലേക്ക് മനസ്സില്ലാ മനസ്സോടെ കയറുമ്പോൾ .. മുന്നിൽ ഇരുട്ടായതുപോലെ ഏതോ ഒരു സീറ്റിൽ ഇരുന്ന എന്റെ മുൻപിൽ പ്രയമായ ഒരു മനുഷ്യൻ ടിക്കറ്റിനായി വന്നു നിന്നു ബസ്സിൽ അത്യാവശ്യം ആളുണ്ട് ... ഓടിക്കുന്നത് സ്ത്രീ അല്ല ഒരു പുരുഷൻ ആകെ അമ്പരപ്പോടെ ഇരുന്ന എന്നോട് വീണ്ടും ടിക്കറ്റിനായി ആവിശ്യപെട്ടു .... ടിക്കറ്റ് വാങ്ങുമ്പോൾ ബസ്സിലെ ദേവി വിഗ്രഹത്തിൽ പ്രാർത്ഥനയോടെ മനസ്സ് മന്ത്രിച്ചു ... എല്ലാം നിന്റെ ലീലകൾ ..
അവസാനിച്ചു ....
സിജു ഗോപിനാഥൻ പത്തനംതിട്ട

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക