കലാലയത്തിന്റെ അവസാന നാളുകളാവുമ്പോഴേക്കും ആ സാന്നിദ്ധ്യം അവനിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. മൂന്ന് വർഷക്കാലം അവൾ പോലുമറിയാതെ അവൻ പിൻതുടർന്ന അവളുടെ വഴികളിൽ അവന്റെ സ്നേഹത്തിന്റെ പൂവുകൾ ഇരട്ടി ഗന്ധത്തോടെ വിരിയുന്നുണ്ടായിരുന്നു. വിട്ടുപിരിയാനാവാത്ത ഹൃദയ ബന്ധം അവൻ കൊരുത്തിട്ടു.
അതൊരു കലാലയ കുസൃതിയോ, പ്രായത്തിന്റെ ചാപല്യമോ അല്ലായിരുന്നു. എന്താണെന്ന് വ്യാഖ്യാനിക്കാൻ അവനും കഴിഞ്ഞിരുന്നില്ല.
'ആരാധനയോ ' 'പ്രണയമോ,' 'വാത്സല്യമോ'.... എല്ലാറ്റിനുമപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ? അവളുടെ സാന്നിദ്ധ്യം അവൻ എപ്പോഴും കൊതിച്ചു. അതവനെ ഒരു തരം വിഭ്രാന്തിയിലാക്കി.
അവളെ ഇഷ്ടപ്പെടാൻ എന്താണ് കാരണം- എല്ലാവരുമായും സൗഹാർദ്ദത്തിലായിരുന്നു അവൾ, അതായിരിക്കാം അവനെ ആകർഷിച്ചത്.നാട്യങ്ങളില്ലാത്ത പെരുമാറ്റം, നിഷ്കപടമായ സ്നേഹം ഇതായിരുന്നു അവളിൽ അവൻ ദർശിച്ചത്.
ജന്മദായിയായ മാതാവിനെ ഒഴിച്ചാൽ ഈ ഭൂമുഖത്ത് അവളിലാണ് അവന്റെ ഇഷ്ടം എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു.
സ്നേഹം വളർന്നു ! മൗനത്തിന്റെ ചങ്ങലകൾ മുറുകി.കോളേജിന്റെ ഇടനാഴികകളിൽ, ക്ലാസ് മുറികളിൽ മിഴികൾ തമ്മിൽ കഥ മെനഞ്ഞു. പക്ഷെ.......... പ്രണയമോ? ,,,,സ്നേഹ മോ?..... അതു മാത്രം നിശ്ശബ്ദതയുടെ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നു!
ജന്മദായിയായ മാതാവിനെ ഒഴിച്ചാൽ ഈ ഭൂമുഖത്ത് അവളിലാണ് അവന്റെ ഇഷ്ടം എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു.
സ്നേഹം വളർന്നു ! മൗനത്തിന്റെ ചങ്ങലകൾ മുറുകി.കോളേജിന്റെ ഇടനാഴികകളിൽ, ക്ലാസ് മുറികളിൽ മിഴികൾ തമ്മിൽ കഥ മെനഞ്ഞു. പക്ഷെ.......... പ്രണയമോ? ,,,,സ്നേഹ മോ?..... അതു മാത്രം നിശ്ശബ്ദതയുടെ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നു!
അവന്റെ വാക്കുകളിൽ അവൾ സൗന്ദര്യത്തിന്റെ മാരിവില്ല് തീർക്കുന്നവളായിരുന്നു! ഒടുവിൽ ആ അവസാന നാളുകൾ അവന്റെ മനസ്സ് അംഗീകരിച്ചു " അവളെ പ്രണയിക്കുകയാണ് ഞാൻ "!! പക്ഷെ കാമുകിയല്ല- മറ്റെന്താണ്? അറിയില്ല.
അവൻ പറഞ്ഞ് തുടങ്ങി- ""ത്രസിപ്പിക്കുന്ന മുഖകാന്തിയില്ല, മനം മയക്കുന്ന വാക്ചാതുരിയില്ല, തെളിനീ ർവിശുദ്ധിയുള്ള ഹൃദയമുണ്ട്_ സ്വീകരിക്കുമോ?.... ഞാൻ സ്നേഹിക്കുന്നു, ഇഷ്ടമാണ് ഒരുപാട് ഈ ലോകത്ത് മറ്റാരേക്കാളും"""""!!
അവിടേയും മൗനം നിറഞ്ഞാടി
രണ്ടു കണ്ണുനീർ തുള്ളികൾ അവന് സ്വന്തം !
രണ്ടു കണ്ണുനീർ തുള്ളികൾ അവന് സ്വന്തം !
" ഞാൻ സുമംഗലിയായി ,,, എല്ലാവരേയും ഒരു ദിവസം ക്ഷണിക്കും!
നീ എനിക്ക് എന്ടെ ജന്മാന്തരസുഹൃത്താണ് '"!!!
.............
ഇന്ന് കർക്കടക രാത്രിയിൽ മഴ തിമർത്ത് പെയ്യുമ്പോൾ അവന്റെ മനസിൽ അവൾ നിറഞ്ഞു ,ഒപ്പം കണ്ണും നിറഞ്ഞു. വർഷങ്ങൾക്കിപ്പുറം അവൾ ജന്മാന്തരസുഹൃത്തായി....
(പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കായി..)
നീ എനിക്ക് എന്ടെ ജന്മാന്തരസുഹൃത്താണ് '"!!!
.............
ഇന്ന് കർക്കടക രാത്രിയിൽ മഴ തിമർത്ത് പെയ്യുമ്പോൾ അവന്റെ മനസിൽ അവൾ നിറഞ്ഞു ,ഒപ്പം കണ്ണും നിറഞ്ഞു. വർഷങ്ങൾക്കിപ്പുറം അവൾ ജന്മാന്തരസുഹൃത്തായി....
(പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കായി..)
ഷംസീറഷമീർ ചെച്ചി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക