Slider

അദൃശ്യൻ

0

ഞാൻ മരീച്ചിട്ട് ഇന്നത്തേക്ക് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു
പക്ഷേ.....,
ഞാൻ ഉണ്ട് നിങ്ങളുടെ കൂടെ തന്നെ ഇരുട്ടിന്റെ മറവിൽ ഒരു അദൃശ്യനായി.....
ദേ അങ്ങോട്ട് നോക്കിയേ .,എന്റെ വീടാ അത്,മുടി പറ്റെ നര വീണ ആ കിളവി എന്റെ മുത്തശ്ശിയാട്ടോ.....
കിളവിയെന്നു വിളിച്ചത് കൊണ്ട് തെറ്റിദ്ധരിക്കേണ്ട ......സ്നേഹം കൂടുമ്പോൾ ഞാൻ അങ്ങനെയാ വിളിക്കാറ്....
ഇനി അമ്മയെ നോക്കാം...ദേ കണ്ടില്ലേ..,അമ്പലത്തിൽ പോകാൻ ഒരുങ്ങുകയാ..,ഒൻപതാം വയസ്സിൽ ഞാൻ മരിച്ചതുമുതൽ 'അമ്മ ഈ പതിവ് തെറ്റിച്ചിട്ടില്ല .,എന്റെ പേരിൽ ദേവന്മാർക്ക് ഒരു പുഷ്പാഞ്ജലി.,..
പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്.....ഈ അമ്മയ്ക്ക് എന്തിന്റെ കെടാന്നു...അതിനുള്ള ഉത്തരം പെറ്റവയറിനല്ലേ അറിയൂ.....എനിക്കുവേണ്ടി അമ്മയ്ക്ക് അതല്ലേ ചെയ്യാൻ പറ്റൂ....
ആ കസേരയിൽ ഗമയിൽ അങ്ങനെയിരിക്കുന്നത് എന്റെ ഒരേയൊരു കൂടെപിറപ്പായ ഏട്ടനാണ്‌ട്ടോ....അവന്റെ ആദ്യത്തെ കണ്മണി അപ്പുവാ മടിയിൽ.....എല്ലാരും പറയും അപ്പു ഉണ്ണിയെ പോലെ ആന്നെന്നു..ഉണ്ണി ഞാൻ ആണുട്ടോ,...
അത് കേൾക്കുമ്പോൾ അമ്മയുടെ കണ്ണുനിറയുന്നതിനോടെപ്പം ഞാൻ സന്തോഷിക്കാറുണ്ട്.
വന്നല്ലോ അപ്പുന്റെ 'അമ്മ .,കുഞ്ഞുവാവടെ കരച്ചിൽ മാറ്റാൻ സഹായത്തിനായി മുത്തശ്ശിയുടെ അടുക്കലേക്കു പോകുകയാ.,വല്യ ടീച്ചർ ആന്നെന്നു പറഞ്ഞിട്ടൊന്നും കാര്യുല്ലാട്ടോ. പാവമാ....ഈ അനിയന് അനുഭവിക്കാൻ പറ്റാത്ത സ്നേഹം...
ഇനി നിങ്ങളെ ഞാൻ ജനിച്ചു വളർന്ന എന്റെ തറവാട്ടിലേക്ക് കൊണ്ടുപോകുകയാ.....പഴയ ആ വീടൊന്നുംഇപ്പോഴില്ല...എന്നാലും ഇവിടെ ആയിരുന്നു എന്റെ തറവാട് നിലനിന്നിരുന്നത്.....
ഞങ്ങൾ ഒരു കൂട്ടുകുടുംബമായിരുന്നു..മു
ത്തശ്ശനും,മുത്തശ്ശിയും,അമ്മാവൻമാരും,അമ്മായിമാരുo ,കുട്ടികളും ഒക്കെയുള്ള ഒരു കൂട്ടുകുടുംബം. ഇണക്കവും,പിണക്കവും ഒക്കെയുള്ള ഒരു സ്‌നേഹവീട്...എന്റെ 'അമ്മ എന്നെ നാല് മാസം വയറ്റിൽ ചുമക്കുമ്പോഴാണത്രെ എന്റെ അച്ഛൻ മരിച്ചത്...പിന്നെ മൂന്ന് വയസ്സുള്ള ഏട്ടനേയും കൂട്ടി 'അമ്മ തറവാട്ടിലേക്ക് വരികയായിരുന്നു..ചെറുപ്പത്തിലേ വൈധവ്യം ഏറ്റുവാങ്ങി,ഞങ്ങൾ മക്കൾക്കുവേണ്ടി 'അമ്മ ജീവിച്ചു..
.അന്നൊരു മഴക്കാല മായിരുന്നു..മൂടിപുതച്ചു കെട്ടിപിടിച്ചു കിടക്കുന്ന ഏട്ടനേയും ,എന്നെയും മുത്തച്ചൻ വിളിച്ചത്.,.മഴപെയ്താൽ പുഴവെള്ളം കേറി ഒലിച്ചു പോകാതിരിക്കാൻ വേണ്ടി വീണുകിടക്കുന്ന അടക്കയും ,തേങ്ങയുംപെറുക്കാൻ തോട്ടത്തിൽ പോകാനായിരുന്നു......അച്ഛൻ ഇല്ലാത്തതുകൊണ്ടാവാം..മുത്തച്ഛന് ആ സ്ഥാനം നൽകി അച്ഛൻ എന്ന് തന്നെയാണ് ഞങ്ങൾ വിളിച്ചിരുന്നത്
.(.മാമന്റെ മക്കളൊക്കെ പെൺകുട്ടികൾ ആയിരുന്നത് കൊണ്ട് ഞങ്ങളയിരുന്നു തോട്ടം പണിക്കു മുൻപന്തിയിൽ..)
അച്ഛന്റെയും,.അമ്മയുടെയും കൂടെ ഞാനും ഏട്ടനും തോട്ടത്തിലേക്ക്
പോയി....പശുവിനു കൊടുക്കാനുള്ള പുല്ലുമായി അമ്മയും ,അച്ഛനും വീട്ടിലേക്കു മടങ്ങി..,
ഏട്ടനും ഞാനും വീണുകിടക്കുകയായിരുന്ന അടയ്ക്ക പെറുക്കുകയായിരുന്നു.പെട്ടന്നായിരുന്നു. വലിയൊരു മഴ പെയ്തത്.
. മതി ഉണ്ണി നമുക്ക് പോകാം.,.
ഏട്ടന്റെ വിളി കേൾക്കാതെയാണ്,
ഞാൻ വാഴകൊമ്പിലേക്കു വീണുകിടന്നിരുന്ന ആ അടയ്ക്കകുല
എടുക്കാൻ ശ്രമിച്ചത്...പൊട്ടി
കിടന്നിരുന്ന വൈദ്യൂതികമ്പി എന്റെ മേലേക്ക് വീണതും.,ഏട്ടൻ അലറിക്കരഞ്ഞുകൊണ്ട് എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതും ഞാൻ അറിയുന്നുണ്ട്. ഏട്ടനെ തടയാൻ ശ്രമിക്കുന്ന എന്റെ നാവുകൾക്കു ശക്തിപോരാ....ഞാൻ മരിച്ചിരിക്കുന്നു...
ഏട്ടന്റെ അലർച്ചകേട്ടു വീട്ടുക്കാരും,നാട്ടുകാരും ഓടികൂടുകയാ.......കണ്ടില്ലേ എന്റെ അമ്മയെ...ഓടുകയാ പുഴയിലേക്ക് ..അതിൽ ജീവൻ വെടിഞ്ഞു എന്നോടൊപ്പം വരാൻ..ആരൊക്കയോ ചേർന്ന് അമ്മയെ പിടിച്ചു കൊണ്ടുപോ
കുന്നു...മോനെ എന്നുള്ള വിളി എനിക്ക് കേൾക്കാം...
അപ്പോഴേക്കും എനിക്കുള്ള ആറടി മണ്ണിൽ ഒരു കുഞ്ഞു കുഴിമാടം
ഉരുങ്ങിയിരുന്നു..,
പിനീടുള്ള ദിനങ്ങളിൽ 'അമ്മ നാട്ടുകാരുടെ സംരക്ഷണത്തിലായിരുന്നു..കണ്ണൊന്നു തെറ്റിയാൽ പുഴയിലേക്ക് ജീവനൊടുക്കാൻ ഓടുന്ന അമ്മയെ എനിക്കൊന്നു ആശ്വസിപ്പിക്കാൻ പറ്റുന്നില്ലല്ലോ.....പി
ന്നിടെപോഴോ എന്റെ 'അമ്മ ഏട്ടന്
വേണ്ടി ജീവിക്കാൻ തീരുമാനിച്ചു....
ആ മനസ്സിൽ ഇന്നും ഞാൻ ജീവിക്കുന്നു...മരിച്ചിട്ടു ഇരുപതാമത്തെ വർഷവും എനിക്കുവേണ്ടി അമ്പലത്തിലേക്ക് പോകുന്ന അമ്മയുടെ കൂടെ ഞാനും പോവുകയാട്ടോ....
ശുഭം..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo