അന്തിയായ്, നഗരപ്രാന്തത്തിലുള്ളൊരീ-
മദ്യശാലയ്ക്കകത്തിരിക്കുന്നു നാം .
കൂട്ടുകാരാ,നിന്റെവാക്കുകൾ പിന്നെയും
നേർത്തൊഴുകുകയാണെന്റെ ചുറ്റിലും .
മദ്യശാലയ്ക്കകത്തിരിക്കുന്നു നാം .
കൂട്ടുകാരാ,നിന്റെവാക്കുകൾ പിന്നെയും
നേർത്തൊഴുകുകയാണെന്റെ ചുറ്റിലും .
കണ്ണിൽ വന്നിരമ്പീടും കലാപവും ,
നെഞ്ചു പൊള്ളിച്ചിടുന്ന ദു:ഖ്ങ്ങളും
കത്തുമീ വിസ്ക്കിയൊപ്പം പകർന്നു നീ,
നെഞ്ചു പൊള്ളിച്ചിടുന്ന ദു:ഖ്ങ്ങളും
കത്തുമീ വിസ്ക്കിയൊപ്പം പകർന്നു നീ,
യെന്റെയൊപ്പം പുകഞ്ഞിരുന്നീടവെ,
വാക്കുകൾ ബാക്കിയില്ലതെ നിന്നുടെ -
നേർക്കു നോക്കിയിരിക്കുകയാണു ഞാൻ.
വാക്കുകൾ ബാക്കിയില്ലതെ നിന്നുടെ -
നേർക്കു നോക്കിയിരിക്കുകയാണു ഞാൻ.
കൂട്ടുകാരാ,ഇരുട്ടളന്നെത്തുമീ
കഷ്ടകാലങ്ങാർക്കുന്ന രാത്രിയിൽ
കോർത്തെടുക്കണം,പോയകാലങ്ങൾ തൻ-
ബാക്കി നിൽക്കുന്നതാം മണൽപ്പൂവുകൾ.
കഷ്ടകാലങ്ങാർക്കുന്ന രാത്രിയിൽ
കോർത്തെടുക്കണം,പോയകാലങ്ങൾ തൻ-
ബാക്കി നിൽക്കുന്നതാം മണൽപ്പൂവുകൾ.
തൊണ്ടചുംബിച്ചിറങ്ങുമീ വിസ്ക്കിയിൽ
പാതി പൊള്ളുന്നൊരോർമ്മകൾമായ്ക്കണം.
നെഞ്ചു പൊള്ളിച്ചിറങ്ങും കവിതകൾ
തൊട്ടു കൂട്ടലിനായ് കൊണ്ടുവയ്ക്കണം.
പാതി പൊള്ളുന്നൊരോർമ്മകൾമായ്ക്കണം.
നെഞ്ചു പൊള്ളിച്ചിറങ്ങും കവിതകൾ
തൊട്ടു കൂട്ടലിനായ് കൊണ്ടുവയ്ക്കണം.
-മംഗലയ്ക്കൽ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക