കത്തികൾ നെടുംകത്തിയും കുറും കത്തിയുമാണെന്നും ശൃംഗാരപ്രധാന പദമുള്ള വേഷമാണ് കുറും കത്തിയെന്നും അതുകൊണ്ട് തന്നെ നെടും കത്തിവേഷങ്ങൾ പൊതുവേ അപ്രധാനങ്ങളാണെന്നും വിശദീകരിച്ചിട്ടുണ്ട്.' രണ്ട് കുറും കത്തിവേഷങ്ങൾ ഒരു വേദിയിൽ പതിവില്ലെന്നും പറയുന്നുണ്ട്... എന്നാലും ഇന്ദ്രജിത്തും രാവണനും തോരണയുദ്ധത്തിലും, ബാലിവിജയത്തിലും പതിവുണ്ട് താനും...
പതിവായി ആടാറുള്ള കഥകൾ നിരീക്ഷിച്ചപ്പോൾ ഒന്നു ബോധ്യമായി.. കത്തിവേഷ പ്രാധാന്യമില്ലാതെ [ഇവിടെ കുറും കത്തി] ആടുന്ന നിരവധി ആട്ടക്കഥകൾ ഉണ്ട്.'
സീതാസ്വയംവരം [കൊട്ടാ.ത] കിരാതം ( ഇരട്ടക്കുളങ്ങര രാമവാര്യർ ] സന്താനഗോപാലം, രുഗ്മാംഗദചരിതം (മണ്ടവാപ്പള്ളി ഇട്ടിരാരിച്ച മേനോൻ) പൂതനാമോക്ഷം, അംബരീഷചരിതം (അശ്വതി തിരുനാൾ) ദക്ഷയാഗം (ഇരയിമ്മൻ ) ലവണാസുരവധം (പാലക്കാട്ടുശ്ശേരി നാരായണ ശാസ്ത്രി ) സുഭദ്രാ ഹരണം ( മന്ത്രേടത്ത് നമ്പൂതിരിപ്പാട്) കുചേലവൃത്തം (മുരിങ്ങൂർ ശങ്കരൻ പോറ്റി ) ദേവയാനീ സ്വയംവരം ( താഴ വനഗോവിന്ദനാശാൻ ) നളചരിതം ( ഉണ്ണായി ) എന്നിവ കത്തി പ്രധാനമല്ലാത്ത ആട്ടക്കഥകൾ തന്നെ...
നളചരിതം പിന്നീട് വിശദീകരിക്കാം..
സീതാസ്വയംവരം [കൊട്ടാ.ത] കിരാതം ( ഇരട്ടക്കുളങ്ങര രാമവാര്യർ ] സന്താനഗോപാലം, രുഗ്മാംഗദചരിതം (മണ്ടവാപ്പള്ളി ഇട്ടിരാരിച്ച മേനോൻ) പൂതനാമോക്ഷം, അംബരീഷചരിതം (അശ്വതി തിരുനാൾ) ദക്ഷയാഗം (ഇരയിമ്മൻ ) ലവണാസുരവധം (പാലക്കാട്ടുശ്ശേരി നാരായണ ശാസ്ത്രി ) സുഭദ്രാ ഹരണം ( മന്ത്രേടത്ത് നമ്പൂതിരിപ്പാട്) കുചേലവൃത്തം (മുരിങ്ങൂർ ശങ്കരൻ പോറ്റി ) ദേവയാനീ സ്വയംവരം ( താഴ വനഗോവിന്ദനാശാൻ ) നളചരിതം ( ഉണ്ണായി ) എന്നിവ കത്തി പ്രധാനമല്ലാത്ത ആട്ടക്കഥകൾ തന്നെ...
നളചരിതം പിന്നീട് വിശദീകരിക്കാം..
പ്രതിനായകൻമാരില്ലെങ്കിലും ( കുറും കത്തി) മറ്റ് കഥകൾ ഏറെ പ്രിയമായതെന്തുകൊണ്ടാവാം
സീതാസ്വയംവരത്തിൽ പരശുരാമൻ നിറഞ്ഞാടുന്നു .കിരാതത്തിൽ ശിവന്റെ കിരാതൽ അരങ്ങിൽ നിറയുന്നു. സന്താനഗോപാലത്തിൽ ബ്രാഹ്മണന്റെ ഹൃദയസ്പർശിയായ ഭാവം ഹൃദയം പുൽകുന്നു.. രുഗ്മാംഗദചരിതവും ഇതിനോട് ചേർത്തു വക്കാവുന്ന മാനുഷിക ഭാവമത്രേ. പൂതനാമോക്ഷമാകട്ടെ പൂതന കൃഷ്ണനായി അനുവാചകൻ എറ്റുവാങ്ങി.. അംബരീഷചരിതവും യവന വേഷ പ്രത്യേകതയൊഴിച്ചു നിറുത്തിയാൽ കത്തി അപ്രധാനം.ദക്ഷയാഗം ശിവ ക്രോധത്താൽ പഴുത്തതത്രേ.. ലവണാസുരവധത്തിലും കത്തി വേദിയിൽ അപ്രസക്തം... സുഭദ്രാ ഹരണം സന്താനഗോപാലം എന്നിവ അർജുന പ്പച്ചയിൽ സമൃദ്ധം.ദേവയാനീ ചരിതത്തിലും കത്തി പുറത്തു തന്നെ..
സീതാസ്വയംവരത്തിൽ പരശുരാമൻ നിറഞ്ഞാടുന്നു .കിരാതത്തിൽ ശിവന്റെ കിരാതൽ അരങ്ങിൽ നിറയുന്നു. സന്താനഗോപാലത്തിൽ ബ്രാഹ്മണന്റെ ഹൃദയസ്പർശിയായ ഭാവം ഹൃദയം പുൽകുന്നു.. രുഗ്മാംഗദചരിതവും ഇതിനോട് ചേർത്തു വക്കാവുന്ന മാനുഷിക ഭാവമത്രേ. പൂതനാമോക്ഷമാകട്ടെ പൂതന കൃഷ്ണനായി അനുവാചകൻ എറ്റുവാങ്ങി.. അംബരീഷചരിതവും യവന വേഷ പ്രത്യേകതയൊഴിച്ചു നിറുത്തിയാൽ കത്തി അപ്രധാനം.ദക്ഷയാഗം ശിവ ക്രോധത്താൽ പഴുത്തതത്രേ.. ലവണാസുരവധത്തിലും കത്തി വേദിയിൽ അപ്രസക്തം... സുഭദ്രാ ഹരണം സന്താനഗോപാലം എന്നിവ അർജുന പ്പച്ചയിൽ സമൃദ്ധം.ദേവയാനീ ചരിതത്തിലും കത്തി പുറത്തു തന്നെ..
ബാലിവധം, തോരണയുദ്ധം, നരകാസുരവധം, രാവണോദ്ഭവം, ബാലിവിജയം, കാർത്തവീര്യവിജയം, രുഗ്മിണീ സ്വയംവരം, ബാണയുദ്ധം, കീചകവധം ഉത്തരാ സ്വയംവരം, രാവണ വിജയം, ദുര്യോധനവധം, ശ്രീരാമ പട്ടാഭിഷേകം, പ്രഹ്ളാദചറിതം, രാജസൂയം തെക്കൻ, വടക്കൻ, നിഴൽക്കുത്ത്, ബകവധം, കർമ്മീരവധം, കല്യാണസൗഗന്ധികം, നി വാതകവച കാലകേയവധം.' എന്നിവയാണ് കത്തി പ്രധാനമായി വരുന്നത്.
രാവണൻ, ദുര്യോധനൻ' എന്നീ പ്രധാന കത്തിവേഷങ്ങളെ മാറ്റി നിറുത്തിയാൽ നരകാസുരൻ, ശിശുപാലൻ, കീചകൻ ,ബാണൻ, വി ഭീഷണൻ, ഹിരണ്യകശിപു ,ഹിഡുംബൻ, ഘടോൽക്കചൻ, ഇന്ദ്രജിത്ത്, കിർ മീരൻ,നി വാതകവചൻ എന്നീ കത്തിവേഷങ്ങൾ ഒരു കഥയിലോ രണ്ടു കഥയിലോ മാത്രം വരുന്നവയാണ്..
ദുര്യോധനൻ, രാവണൻ എന്നിവരേ കഥകളിയിൽ മുഖ്യമായുംകുറും കത്തിയായി കത്തിക്കയറുന്നുള്ളൂ.. കീ ചകനും ശിശുപാലനും, ബാണനും, നരകാസുരനും ഓരോ കഥകളിലൂടെ തൃപ്തിപ്പെടേണ്ടി വരും..
ചുരുക്കത്തിൽ ദുര്യോധന രാവണ ഭാവങ്ങളെയാണ് ആട്ടക്കഥാ രചയിതാക്കൾ പ്രതിനായകസ്ഥാനത്ത് കൂടുതൽ പ്രതിഷ്ഠിച്ചത്..
ചുരുക്കത്തിൽ ദുര്യോധന രാവണ ഭാവങ്ങളെയാണ് ആട്ടക്കഥാ രചയിതാക്കൾ പ്രതിനായകസ്ഥാനത്ത് കൂടുതൽ പ്രതിഷ്ഠിച്ചത്..
എന്താവാം ഇതിനു കാരണം..
പാത്ര സ്വഭാവം തന്നെയാണെന്നു കരുതണം. രാമായണം, മഹാഭാരതം എന്നീ രണ്ട് ഇതിഹാസങ്ങളിൽ അധിഷ്ഠിതമാണ് ആട്ടക്കഥകൾ.. ഭാഗവത കഥകളിൽ കത്തിവേഷങ്ങൾ കുറവാണ് പൊതുവേ ...
ബാലിവധം, തോരണയുദ്ധം, (കൊട്ടാ'തമ്പു) ബാലീ വിജയം, (കല്ലൂർ നമ്പൂതിരി ) കാർത്തവീര്യവിജയം (പുതിയിക്കൽ തമ്പാൻ) രാവണ വിജയം (കിളിമാനൂർ കോയിതമ്പുരാൻ )എന്നിവ പൂർവ്വ രാമായണവും ഉത്ഭവം (കല്ലേക്കുളങ്ങര രാഘവ പിഷാരൊടി) ഉത്തരരാമായണവും അടിസ്ഥാനമാക്കി രാവണനെ കത്തിവേഷമായി പ്രതിഷ്ഠിക്കുന്നു..
പാത്ര സ്വഭാവം തന്നെയാണെന്നു കരുതണം. രാമായണം, മഹാഭാരതം എന്നീ രണ്ട് ഇതിഹാസങ്ങളിൽ അധിഷ്ഠിതമാണ് ആട്ടക്കഥകൾ.. ഭാഗവത കഥകളിൽ കത്തിവേഷങ്ങൾ കുറവാണ് പൊതുവേ ...
ബാലിവധം, തോരണയുദ്ധം, (കൊട്ടാ'തമ്പു) ബാലീ വിജയം, (കല്ലൂർ നമ്പൂതിരി ) കാർത്തവീര്യവിജയം (പുതിയിക്കൽ തമ്പാൻ) രാവണ വിജയം (കിളിമാനൂർ കോയിതമ്പുരാൻ )എന്നിവ പൂർവ്വ രാമായണവും ഉത്ഭവം (കല്ലേക്കുളങ്ങര രാഘവ പിഷാരൊടി) ഉത്തരരാമായണവും അടിസ്ഥാനമാക്കി രാവണനെ കത്തിവേഷമായി പ്രതിഷ്ഠിക്കുന്നു..
ഉത്തരാ സ്വയംവരം, (ഇരയിമ്മൻ ) ദുര്യോധനവധം, (വയസ്കര ആര്യനാരായണൻ മൂസ് ) എന്നിവയാണ് ഭാരത പ്രധാനിയായ ദുര്യോധന കഥകൾ.. നിഴൽക്കുത്ത് ( പന്നിശ്ശേരിൽ നാരായണപിള്ള) ഭാരത കഥയല്ല എന്നു വേണം അനുമാനിക്കാൻ ''.
രാജസൂയം തെക്കനിൽ (കാർത്തിക തിരുനാൾ) ജരാസന്ധൻ കത്തിയാണ്, ശിശുപാലൻ ചുകന്ന താടിയാണ്. എന്നാൽ വടക്കൻ സമ്പ്രദായത്തിൽ (എളേടത്ത് നമ്പൂരി ) ഇത് നേരെ തിരിച്ചുമായതെന്തുകൊണ്ടാവാമെന്നതത്ഭുതമായി അവശേഷിക്കുന്നു..
രാജസൂയം തെക്കനിൽ (കാർത്തിക തിരുനാൾ) ജരാസന്ധൻ കത്തിയാണ്, ശിശുപാലൻ ചുകന്ന താടിയാണ്. എന്നാൽ വടക്കൻ സമ്പ്രദായത്തിൽ (എളേടത്ത് നമ്പൂരി ) ഇത് നേരെ തിരിച്ചുമായതെന്തുകൊണ്ടാവാമെന്നതത്ഭുതമായി അവശേഷിക്കുന്നു..
കത്തി സ്വഭാവമെല്ലാമുണ്ടായിട്ടും ഉണ്ണായി പുഷ്കരനെ പച്ചയാക്കി.. പച്ച സ്വഭാവമുണ്ടായിട്ടും വിഭീഷണൻ കത്തിയുമായി..
ചെറിയ നരകാസുരൻ കത്തിയാവുമ്പോൾ അതേ കഥയിൽ വലിയ നരകാസുരൻ ചുവന്ന താടിയാണ്...
ചെറിയ നരകാസുരൻ കത്തിയാവുമ്പോൾ അതേ കഥയിൽ വലിയ നരകാസുരൻ ചുവന്ന താടിയാണ്...
നളചരിതം ഒഴിവാക്കിയാൽ മനുഷ്യ ഭാവ ജടിലമായ കഥകൾ നിഴൽക്കുത്ത്, അംബരീഷചരിതം, രുഗ്മാംഗദചരിതം, സന്താനഗോപാലം, കുചേലവൃത്തം എന്നിവയാണെന്നെന്റെ നിരീക്ഷണം.അതിൽ കത്തി പ്രധാനമായുള്ളത് നിഴൽക്കുത്ത് മാത്രം.. അത് ഭാരത കഥയിൽ അത്ര പ്രശസ്തവുമല്ല...
ചുരുക്കത്തിൽ രാവണ ദുര്യോധന പ്രഭവങ്ങൾക്കപ്പുറം കഥകളിയിലെ പ്രമുഖ കത്തിവേഷങ്ങൾ ഓരോ കഥകളിൽ മാത്രം ആണ് നിറഞ്ഞാടുന്നത്
എന്നാലെന്താ അതുമതി.. അതു മാത്രം മതി മനുഷ്യകഥാനുഗായികകളായി ഏതു കാലത്തും അനുവാചക ഹൃദയത്തെ ആനന്ദതുന്തിലമാക്കാൻ..
എന്നാലെന്താ അതുമതി.. അതു മാത്രം മതി മനുഷ്യകഥാനുഗായികകളായി ഏതു കാലത്തും അനുവാചക ഹൃദയത്തെ ആനന്ദതുന്തിലമാക്കാൻ..
ഉണ്ണായി അതിനുമൊരുപടിക്കപ്പുറം കനക്കുമർത്ഥവും സുധകണക്കെ പദ നിരയുമായി വിരാജിക്കുന്നു '..
......................................,........
സുരേഷ് നടുവത്ത്
......................................,........
സുരേഷ് നടുവത്ത്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക