ചെറുപ്പം മുതലെ അവധിക്കാല്ലങ്ങള്ളെല്ലാം പാലക്കാട്ടെ അമ്മാവന്റെ വീട്ടില്ലാണ് ആഘോഷിക്കാറുള്ളത്.
സമപ്രായക്കാരനായ ആദർശും(അമ്മാവന്റെ മകൻ)അയൽവാസികളായ രാകേഷും ടോണിയും ജാബിറും കൂടി അവധിക്കാല്ലമങ്ങ് തകർക്കും.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അടുത്ത അവധിക്കാല്ലം വരെ ഓർക്കാനുള്ള ഒരുപാട് സംഗതികളുണ്ടാകും.
ഒരു വലിയ സുഹൃത്ത് വലയം നാട്ടില്ലുണ്ടെങ്കില്ലും ഏറ്റവും സ്വാതന്ത്രവും അടുപ്പവും അവരോടാണ്.
അതെന്താണെന്ന് ഇന്നുമറിയില്ല.
അവിടെ വീടിനടുത്തൊരു ഇല്ലമുണ്ട്.ഇന്ന് അത് നശിച്ചിരിക്കുന്നു.അതിന് പിന്നില്ലും കഥയുണ്ട്.
ചെറുപ്പം മുതൽ അമ്മായിയുടെ അമ്മ പറഞ്ഞ് കേട്ട കഥകളിൽ പ്രിയപ്പെട്ടതും അവിശ്വസനീയമായതും ആ കഥയായിരുന്നു.
ഒരുപാട് അംഗങ്ങളുള്ള ഇല്ലമായിരുന്നു അത്.
നാട്ടിലെ ഏറ്റവും സമ്പന്നരായിരുന്നു.
ഏഴെട്ട് പണിക്കാർ.
രണ്ട് ആനകൾ.
ഏക്കറ് കണക്കിന് സ്ഥലങ്ങൾ.
നെൽപ്പാടങ്ങൾ.
കുറെ വണ്ടികൾ.
അങ്ങിനെ അങ്ങിനെ,പ്രമാണികളായി കഴിയുന്ന കാലം.
അവിടുത്തെ ഏറ്റവും താഴെയുള്ള മകന് അവിടുത്തെ വേലക്കാരിയുമായി അടുപ്പമ്മുണ്ടായി.
അതും അവൾക്ക് നാല് വയസ്സ് മൂപ്പ്.
ജോലിയെല്ലാമ്മായി, വിവാഹക്കാര്യങ്ങളായപ്പോൾ അവനവളെ മാത്രം മതി.
പ്രതീക്ഷകൾക്കൊടുത്ത് ചതിക്കാൻ തയ്യാറല്ലായിരുന്നു.
എത്ര എതിർപ്പുകളുണ്ടായിട്ടും അവനുറച്ച് നിന്നപ്പോൾ അവർ സമ്മതം മൂളി.
പക്ഷെ അന്നേ ദിവസം രാത്രി അവളെ കാണാതായി.
പിറ്റെ ദിവസം ഇല്ലത്തിനോട് ചേർന്ന കുളത്തിൽ നിന്ന് അവളുടെ ജഡം കിട്ടി.
അവൻ ഇല്ലമ്മെല്ലാം വിട്ട് ബോംബയില്ലേക്ക് പോയി.
അവിടെ നിന്നാണ് അവരുടെ നാശം തുടങ്ങിയത്.
അതിന് ശേഷം ആ കുളത്തില്ലും ആരും പോകാതെയായി.
നാശത്തിന് തുടർച്ചയായൂള്ള പണിക്കൻമ്മാരുടെ നോട്ടത്തില്ലെല്ലാം അവളുടെ ശാപമാണെന്നൊക്കെ പറയുകയുണ്ടായി.
ഇനിയൊരു ഉയർച്ച ഉണ്ടാകില്ലെന്നൊക്കെ അവർ പറയുകയുണ്ടായി.
അതുപോലെ തന്നെ സംഭവിച്ചുക്കൊണ്ടേയിരിക്കുന്നു.
ഞങ്ങൾ പിള്ളേർ കൂട്ട് കൂടുമ്പോൾ ആ കുളത്തിനരികെയൊക്കെ പോകും.
ആരും ഇറങ്ങില്ല.
വല്ലാത്തൊരു ഭയപ്പെടുത്തുന്ന ഭാവമാണ് വെള്ളത്തിനും,
പടവുകൾക്കും,
അതിലെ ആമ്പലുകൾക്കെല്ലാം.
കഥയിങ്ങനൊക്കെയാണ്.
നമ്മുക്ക് നമ്മുടെ കഥയിലേക്ക് പോകാം.
അമ്മാവന്റെ മൂത്തമകൾ ആശചേച്ചിയുടെ കല്ല്യാണമായി.
തലേദിവസത്തെ എല്ലാ തിരക്കുകളും കഴിഞ്ഞപ്പോൾ ഞങ്ങൾ വാങ്ങി വെച്ചിട്ടുണ്ടായിരുന്ന ബീറും നാടൻ കള്ളുമായി ടെറസിലേക്ക് പോയി പരിപാടി തുടങ്ങി.
കഴിച്ച്,മൂടായപ്പോൾ കഥകളിലേക്ക് പോയി തുടങ്ങി.
പല കഥങ്ങളുടെ ഒപ്പം ഇല്ലവും കുളവും വാതുവെപ്പും വന്നു.
അന്ന് പന്ത്രണ്ടിന് ശേഷം ആ കുളത്തിൽ പോയി ഒരു ആമ്പൽ പറിച്ച് കൊണ്ടുവരിക.
ഭയമില്ലെന്ന് തെളിയിക്കാൻ.
ലഹരിയുടെ പുറത്ത് ഞാൻ വെല്ലുവിളി ഏറ്റെടുത്തു.
കോണിപ്പടികൾ ഇറങ്ങി വരുമ്പോൾ കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല.
എങ്കില്ലും നടന്നു.
മനസ്സില്ലൊന്ന് ഉറപ്പിച്ച് പറഞ്ഞു.
അതുമായി ബദ്ധപ്പെട്ട കഥകൾ കേട്ട് കേട്ട് ഉള്ളിന്റെയുള്ളില്ലൊരു ഭയമുണ്ടാകാം.
അതുകൊണ്ട് തന്നെ ഒരു ചെറിയ അനക്കം പോലും ഭയമുണ്ടാക്കാം.
എല്ലാം തോന്നല്ലാണ്.
ധൈര്യമായി മുന്നോട്ട് നടക്കുക മറ്റെിന്നിനേം കുറിച്ച് ചിന്തിക്കാതിരിക്കുക.
ഒരു ചെറിയ ഇലയനക്കത്തിന് പോലും ശ്രദ്ധ കൊടുക്കാതിരിക്കുക.
വേലി കടന്ന് ഇടവഴിയിലൂടെ നടന്ന് ഇല്ലത്തിന്റെ പുറക് വശത്തുക്കൂടി
കുളത്തിനരികില്ലെത്തി.
പടവുകളോരോന്നായി ഇറങ്ങി.
മൊബൈലെടുത്ത് ടോർച്ച് ഓണാക്കി.
നല്ല പൂവ് നോക്കി പറിച്ചെടുത്തു.
തിരിച്ച് നടക്കാൻ തുടങ്ങവെ എന്തോ ഒന്ന് കാലിൽ കുടുങ്ങി.
നോക്കിയപ്പോൾ എന്തോ ഒരു ചരടായിരുന്നു.
അതെടുത്തുമാറ്റി അടുത്ത ചുവട് വെച്ചതും ഏതോ കൈൾ എന്റെ കാലിൽ പിടിച്ച് വലിച്ചു.
തിരികെ നോക്കാൻ തുടങ്ങും മുൻപെ.
എന്നെ കുളത്തില്ലേക്ക് വലിച്ചെടുത്തു.
ഞാൻ കുളത്തിനാഴത്തില്ലേക്ക് വീണ് പോകുന്നതായി അറിഞ്ഞു.
പൊന്താൻ ശ്രമിച്ചതും ആഴങ്ങളിൽ നിന്നും ആരോയെന്നെ പിടിച്ച് വലിച്ചുക്കൊണ്ടിരുന്നു.
ആഴത്തിലേക്ക് പോകും തോറും ഞാൻ അവരെ കണ്ടു.
ഇടവഴികളിൽ അവർ പരസ്പരം നോട്ടങ്ങളെറിയുന്നു.
അമ്പലത്തിൽ വെച്ച് ഇടകണ്ണിട്ട് നോക്കുന്നു.
ഇല്ലത്തെ, അടുക്കളയുടെ എതിർവശത്തുള്ള കോണിപ്പടിയിൽ നിന്ന് അവൻ അവളുടെ കൈകളിൽ പിടിക്കുന്നു.
അമ്പലത്തിലെ ആലിൽ ചുവട്ടിൽ നിന്ന് പരസ്പരം പ്രണയം പറയുന്നു.
എല്ലാവരും ഗുരുവായൂരമ്പലത്തിൽ പോയ ദിവസം അവരുടെ ശരീരങ്ങൾ പ്രണയിക്കുന്നു.
കല്ല്യാണത്തിന് സമ്മതിച്ച രാത്രിയിൽ സംസാരിക്കാനെന്ന് പറഞ്ഞ് അവളുടെ വാതിൽ തുറപ്പിച്ച് മൂത്ത രണ്ട് ചേട്ടൻമാർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊല്ലുന്നു.
കുളത്തിൽ താഴ്ത്തുന്നു.
എല്ലാം കണ്ട് കഴിഞ്ഞപ്പോഴേക്കും ഞാൻ മയങ്ങിപ്പോയി.
പിറ്റേന്ന് എന്നെ ആരൊക്കെയോ കൂടി വെള്ളത്തിൽ നിന്നും പൊക്കിയെടുത്തു.
എല്ലാം അറിയുന്നുണ്ട്.
കേൾക്കുന്നുണ്ട്.
കരച്ചിലുകൾ .
ചീത്ത പറച്ചിലുകൾ.
എല്ലാം എല്ലാം.
കാണാൻ കഴിയുന്നില്ല.
അവരോടൊക്കെ ലക്ഷമിയുടെ കഥ പറയണമ്മെന്നുണ്ട്.
പക്ഷെ അവളെന്റെ വായ പൊത്തിപ്പിടിച്ചിരിക്കയാണ്.
അവിടെ നിന്ന് എന്നെ പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി.
യാത്രയിൽ ആദർശെന്നെ കെട്ടിപ്പിടിച്ച് കരയുമ്പോൾ അവനോട് പറയണമ്മെന്ന് തോന്നി.
ശബ്ദം പുറത്ത് വന്നില്ല.
ചടങ്ങുകൾക്കൊടുവിൽ അമ്മ ചേർത്ത് പിടിച്ച് കരയുമ്പോൾ അമ്മയോടും പറയണമെന്ന് തോന്നി.
സാധിച്ചില്ല.
അവസാനം ചിതയിലേക്കെടുക്കുമ്പോൾ ഒന്ന് ഓളിയിട്ട് എല്ലാവരോടുമായി പറയണമെന്ന് തോന്നി, നടന്നില്ല.
അവൾ എന്റെ വായ പൊത്തിപ്പിടിച്ചുക്കൊണ്ടിരുന്നു.
ഭംഗിയായി ചിരിച്ചുക്കൊണ്ട്.
By: Vineeth Vijayan

സമാനമായൊരു കഥ ഇക്കഴിഞ്ഞയാഴ്ചയിൽ വായിയ്ക്കുകയുണ്ടായി.
ReplyDeleteഇതു രണ്ടും കഥ പറച്ചിലേ ആയുള്ളു- കഥയായില്ല്ല.