
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
പ്രശസ്ത ഓൺലൈൻ എഴുത്തുകാരൻ മൊയ്തീൻ കല്ലൻചിറയുടെ രചനകൾ മോഷ്ടിക്കപ്പെട്ടു
എഴുത്തുകാരൻ്റെ അഞ്ഞൂറോളം രചനകളാണ്
അടിച്ചു മാറ്റി ഒന്നുകിൽ സ്വന്തം പേരിൽ
അല്ലെങ്കിൽ കടപ്പാട് പോലും ഇല്ലാതെ
ആരൊക്കെയോ
തട്ടിയെടുക്കുന്നു
അടിച്ചു മാറ്റി ഒന്നുകിൽ സ്വന്തം പേരിൽ
അല്ലെങ്കിൽ കടപ്പാട് പോലും ഇല്ലാതെ
ആരൊക്കെയോ
തട്ടിയെടുക്കുന്നു
ഓൺലൈൻ ഗ്രൂപ്പുകളുടെ പല അതിർത്തികളും പിന്നിട്ടു
കൈവിട്ടു പോയിരുന്നു
രചനകൾ
കൈവിട്ടു പോയിരുന്നു
രചനകൾ
ഇത് സ്ഥിരമായതോടെ ഒരു പരാതിയുമായി സ്റ്റേഷനിൽ ചെന്നു
എസ് ഐ ചില ചോദ്യങ്ങൾ ചോദിച്ചു
അയാൾക്കുത്തരമില്ലായിരുന്നു
ആ ചോദ്യങ്ങൾ ഇതായിരുന്നു
അയാൾക്കുത്തരമില്ലായിരുന്നു
ആ ചോദ്യങ്ങൾ ഇതായിരുന്നു
മോഷ്ടിക്കപ്പെടുമെന്നറിഞ്ഞിട്ടും
നല്ല നിലവാരത്തിൽ ഉള്ള രചനകൾ എന്തു കൊണ്ട്
പബ്ലിക്കിന് മുൻപിൽ പ്രസൻ്റ് ചെയ്തു
നല്ല നിലവാരത്തിൽ ഉള്ള രചനകൾ എന്തു കൊണ്ട്
പബ്ലിക്കിന് മുൻപിൽ പ്രസൻ്റ് ചെയ്തു
മോഷണമുതൽ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കേണ്ടത് നിങ്ങളുടെ കടമയല്ലേ
സ്വർണ്ണവും, പണവും പൂട്ടി വയ്ക്കുന്ന പോലെ രചനകളും
പൂട്ടി വയ്ക്കൂ
പൂട്ടി വയ്ക്കൂ
അന്തംവിട്ട് വാതുറന്നു ഒരു നിമിഷം നിന്ന് കഥാകൃത്ത് തിരിഞ്ഞു നടന്നു
നിൽക്കവിടെ
പിന്നിൽ നിന്ന് ഘന ഗാംഭീര്യമുള്ള ശബ്ദം
എസ് ഐ ബാബു തെങ്ങുംപള്ളീൽ
കഥാകാരനോടായി വീണ്ടും പറഞ്ഞു
കഥാകാരനോടായി വീണ്ടും പറഞ്ഞു
മോഷണക്കേസെന്നും,പ്രതികളെന്നും പറഞ്ഞു ഞങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കി അങ്ങനെ അങ്ങു പോയാലോ മാഷേ
താടിയും ,മുടിയും വളർത്തി ജുബ്ബയുമിട്ട് സമയം കളയാനായി
നേരം പുലർന്നപ്പോൾ കേറി വന്നിട്ട്
താടിയും ,മുടിയും വളർത്തി ജുബ്ബയുമിട്ട് സമയം കളയാനായി
നേരം പുലർന്നപ്പോൾ കേറി വന്നിട്ട്
രചനകൾ മോഷ്ടിച്ചു എന്ന് പറഞ്ഞു ആളെ കളിയാക്കി ചുമ്മാ ഇറങ്ങി പോയാലെങ്ങനാ
വഷളൻ ചിരി ചിരിച്ചു അയാൾ
ആ കഥാകൃത്തിനെ ഒന്നു ചുഴിഞ്ഞു നോക്കി
ആ കഥാകൃത്തിനെ ഒന്നു ചുഴിഞ്ഞു നോക്കി
ചിന്തകളുടെ നൂല്പാലത്തിലൂടെ സഞ്ചരിച്ചു
പഴമയുടെ ഏടുകൾ അക്ഷരങ്ങളാക്കി
ആയിരമായിരം വാക്കുകൾ കൊണ്ട് കഥയായും,കവിതയായും
തെളിഞ്ഞ കണ്ണുകളിൽ
ദയനീയത നിഴലിച്ചു
പഴമയുടെ ഏടുകൾ അക്ഷരങ്ങളാക്കി
ആയിരമായിരം വാക്കുകൾ കൊണ്ട് കഥയായും,കവിതയായും
തെളിഞ്ഞ കണ്ണുകളിൽ
ദയനീയത നിഴലിച്ചു
ഒരു പ്രതിയേപ്പോലെ കാക്കിയണിഞ്ഞവരുടെ മുൻപിൽ അപരാധിയെപ്പോലെ അയാൾ നിന്നു
പെട്ടെന്ന് ഒരു കോൺസ്റ്റബിൾ മുറിയിലേയ്ക്ക് കടന്നു വന്നു
സല്യൂട്ട് ചെയ്തു
സല്യൂട്ട് ചെയ്തു
എസ് ഐയുടെ ടേബിളിൽ ഒരു ഫയൽ വച്ചു
സാറേ സാറിന്നലെ നമ്മുടെ ഗ്രൂപ്പിൽ ഇട്ട
കഥ സൂപ്പർ ആയിരുന്നു കേട്ടോ
കഥ സൂപ്പർ ആയിരുന്നു കേട്ടോ
അത് കേട്ടു എസ് ഐയുടെ കണ്ണുകൾ തിളങ്ങി
എത്ര K ഉണ്ടെടോ
ഞാൻ ഇന്ന് നെറ്റ് ഓൺ ചെയ്തതേയില്ല
ആവേശത്തോടെ അതിലേറെ സന്തോഷവും
കൊണ്ട് അയാൾ ചോദിച്ചു
ഞാൻ ഇന്ന് നെറ്റ് ഓൺ ചെയ്തതേയില്ല
ആവേശത്തോടെ അതിലേറെ സന്തോഷവും
കൊണ്ട് അയാൾ ചോദിച്ചു
ആ കഥ വൈറൽ ആയി സാറേ
സാറ് ഇത്രയും നല്ലൊരു കലാകാരനെന്ന് അറിഞ്ഞില്ല
അതിലെ ആ പല്ലവി ടീച്ചറിൻ്റേയും ഗൗതമിൻ്റെയും പ്രണയം അതിഗംഭീരമായിരുന്നു
സാറ് ഇത്രയും നല്ലൊരു കലാകാരനെന്ന് അറിഞ്ഞില്ല
അതിലെ ആ പല്ലവി ടീച്ചറിൻ്റേയും ഗൗതമിൻ്റെയും പ്രണയം അതിഗംഭീരമായിരുന്നു
അയാളൊന്നു കൂടി ഞെളിഞ്ഞിരുന്നു
എന്നിട്ട് ഉറക്കെ ചിരിച്ചു
ആ ചുവരുകൾക്കുള്ളിൽ അയാളുടെ ശബ്ദം മുഴങ്ങി
പക്ഷേ പല്ലവിയും ഗൗതമും എന്ന
പേര് നെഞ്ചിൽ ഒരു പിടച്ചിലുമായി
ഓർമ്മിച്ചു കഥാകൃത്ത്
ആ പേരുകൾ കഥാകൃത്തിന് പരിചിതമായിരുന്നു
പേര് നെഞ്ചിൽ ഒരു പിടച്ചിലുമായി
ഓർമ്മിച്ചു കഥാകൃത്ത്
ആ പേരുകൾ കഥാകൃത്തിന് പരിചിതമായിരുന്നു
കോൺസ്റ്റബിൾ വീണ്ടും തുടർന്നു
ആ കഥയുടെ പേരു തന്നെ വളരെയധികം നന്നായിരുന്നു
"ഹൃദയങ്ങൾ മോഷ്ടിക്കപ്പെടുന്നു"
ഒരു സിനിമയാക്കിക്കൂടെ സാറെ
അത്രയും പറഞ്ഞു കോൺസ്റ്റബിൾ ഒന്നു കൂടി മേലുദ്യോഗസ്ഥനെ സല്ല്യൂട്ട് ചെയ്തു തിരിച്ചു പോയി
അയാളുടെ കാലടി ശബ്ദം മറഞ്ഞതിനു ശേഷം
വീണ്ടും നിശബ്ദത
എസ് ഐ ഏതോ ലോകത്താണ്
സാറേ ഞാൻ എന്തു വേണം
പെട്ടെന്ന് ചിന്തയിൽ നിന്നുണർന്ന് അയാൾ പറഞ്ഞു തനിക്ക് പോവാം
എനിക്കിന്ന് മനസ്സിന് അതിയായ സന്തോഷം ഉണ്ട്
അത് തൻെറ ഭാഗ്യം
താൻ പൊക്കോ
എനിക്കിന്ന് മനസ്സിന് അതിയായ സന്തോഷം ഉണ്ട്
അത് തൻെറ ഭാഗ്യം
താൻ പൊക്കോ
ശരി സാറേ ഒന്നു തൊഴുത് അയാൾ തിരിഞ്ഞു
അല്ലാ തൻ്റെ പേരെന്താണെന്നാ പറഞ്ഞേ
മൊയ്തീൻ കല്ലൻചിറ ആ മുറിക്കുള്ളിൽ ആ പേര് പ്രതിധ്വനിച്ചു
അയാൾ പിന്നെ അവിടെ നിന്നില്ല തിരിഞ്ഞു നോക്കിയില്ല
വേനൽച്ചൂടിലേയ്ക്ക് പൊള്ളുന്ന വെയിലിലേയ്ക്ക് പതിയെ റോഡിൻ്റെ ഓരം ചേർന്ന് നടന്നു തുടങ്ങി
താൻ മോഷ്ടിച്ച കഥയുടെ പിതാവിനെ ഒന്നു വെറുതെ കണ്ടു കളയാം എന്ന് കരുതി
മൊബൈൽ എടുത്തു നോക്കിയ എസ് ഐ ഞെട്ടിയിരുന്നു
മൊബൈൽ എടുത്തു നോക്കിയ എസ് ഐ ഞെട്ടിയിരുന്നു
മൊയ്തീൻ കല്ലൻചിറ
ആ കഥയുടെ അവസാനത്തെ വരിയുടെ ആറു കുത്തിനു ശേഷം ആ പേര് കണ്ടു
നോക്കി നിൽക്കേ ആ പേരിൽ ചുവപ്പു മഷി പടരുന്നതായി അയാൾക്ക് തോന്നി
പിന്നെ
നിസ്സഹായനായി തന്നെ നോക്കി നിന്ന
ആ കണ്ണുകളും
നോക്കി നിൽക്കേ ആ പേരിൽ ചുവപ്പു മഷി പടരുന്നതായി അയാൾക്ക് തോന്നി
പിന്നെ
നിസ്സഹായനായി തന്നെ നോക്കി നിന്ന
ആ കണ്ണുകളും
അയാൾക്ക് ഒരു നിമിഷം തന്നോട് തന്നെ പുശ്ചം തോന്നിയിരുന്നു
പക്ഷേ മൊയ്തീൻ തളരില്ല
വാക്കാണ് ആ മനുഷ്യൻ്റെ ആയുധം
ജീവായുസ്സ്
വാക്കാണ് ആ മനുഷ്യൻ്റെ ആയുധം
ജീവായുസ്സ്
........................രാജിരാഘവൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക