
ചില ഓർമ്മകളുണ്ട്. മണ്ണിനടിയിൽ മഴ കാത്ത് കിടക്കുന്ന വിത്തുകളെപ്പോലെ.
ചില സന്ദർഭങ്ങളിൽ ഗൃഹാതുരത്വത്തിന്റെ അകമ്പടിയോട് കൂടി അവ കടന്ന് വരും.
ചില സന്ദർഭങ്ങളിൽ ഗൃഹാതുരത്വത്തിന്റെ അകമ്പടിയോട് കൂടി അവ കടന്ന് വരും.
ജീവിതത്തിന്റെ നിമ്നോന്നതങ്ങളിലൂടെ അവ സഞ്ചരിക്കും.
നാമുറങ്ങുമ്പോൾ ആ ഓർമ്മകൾ സ്വപ്നമായ് വന്ന് നമ്മെ പൂർവ്വകാലത്തേക്ക് തിരിച്ചു കൊണ്ട് പോകും.
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം
ഒരു നഷ്ടസ്വപ്നമായ് അവശേഷിക്കും.
പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും
ഒരു പോലെ അനുഭവവേദ്യമാണ് ആ ഓർമ്മകൾ.
ആ ഓർമ്മകൾ ചിലപ്പോൾ കയ്പ്പുള്ളതായിരിക്കാം.
ചിലപ്പോൾവേദനയായിരിക്കാം.
ചിലപ്പോൾ ജാള്യത നിറഞ്ഞതായിരിക്കാം.
ചിലപ്പോൾ മധുരമുള്ളതായിരിക്കാം.
ഏതായാലും, വിസ്മൃതിയിലാണ്ടുപോയ ആ അനുഭവങ്ങൾ.
അനുഭവങ്ങളെ മണ്ണിനടിയിലെ വിത്തുകളെപ്പോലെ സുരക്ഷിതമാക്കി വച്ച മനസ്സ്.
മനസ്സ് നമ്മെ ഉണർത്തുന്നു,
എല്ലാം ഞാൻ ശേഖരിച്ചിരിക്കുന്നു.
നിന്റെ മുന്നോട്ടുള്ള ഗമനത്തിന് ആവശ്യമായ തൊക്കെയും.
ആയതിനാൽ സാദ്ധ്യമാകട്ടെ മനസ്സിന്റെ സമ്പന്നതകൾ.
നന്മയാർന്ന വാക്ക് കൊണ്ടും നന്മയാർന്ന കർമ്മം കൊണ്ടും.
നാമുറങ്ങുമ്പോൾ ആ ഓർമ്മകൾ സ്വപ്നമായ് വന്ന് നമ്മെ പൂർവ്വകാലത്തേക്ക് തിരിച്ചു കൊണ്ട് പോകും.
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം
ഒരു നഷ്ടസ്വപ്നമായ് അവശേഷിക്കും.
പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും
ഒരു പോലെ അനുഭവവേദ്യമാണ് ആ ഓർമ്മകൾ.
ആ ഓർമ്മകൾ ചിലപ്പോൾ കയ്പ്പുള്ളതായിരിക്കാം.
ചിലപ്പോൾവേദനയായിരിക്കാം.
ചിലപ്പോൾ ജാള്യത നിറഞ്ഞതായിരിക്കാം.
ചിലപ്പോൾ മധുരമുള്ളതായിരിക്കാം.
ഏതായാലും, വിസ്മൃതിയിലാണ്ടുപോയ ആ അനുഭവങ്ങൾ.
അനുഭവങ്ങളെ മണ്ണിനടിയിലെ വിത്തുകളെപ്പോലെ സുരക്ഷിതമാക്കി വച്ച മനസ്സ്.
മനസ്സ് നമ്മെ ഉണർത്തുന്നു,
എല്ലാം ഞാൻ ശേഖരിച്ചിരിക്കുന്നു.
നിന്റെ മുന്നോട്ടുള്ള ഗമനത്തിന് ആവശ്യമായ തൊക്കെയും.
ആയതിനാൽ സാദ്ധ്യമാകട്ടെ മനസ്സിന്റെ സമ്പന്നതകൾ.
നന്മയാർന്ന വാക്ക് കൊണ്ടും നന്മയാർന്ന കർമ്മം കൊണ്ടും.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക