
**************
വർണ്ണമാണ് പെണ്ണ്
വരയാണ് ആണ്.
തിരയാണവൾ.
കടൽക്കരയാണവൻ.
അഴുക്കുകൾ എല്ലാം,
തിര തള്ളികൊണ്ടു വന്ന്
കരയിൽ തള്ളുന്നു.
കരയോ കരയാതെ
തിരതള്ളുന്നതെല്ലാം
സ്വീകരിക്കുന്നു.!
മാനം കറുക്കുന്ന നേരത്തും
മേനിപറയുന്നവളാണവൾ .
മഴയെന്നോ വെയിലെന്നോ
തഴയുന്നതാരെന്നോ
അറിയാതഴലുമായ്
കര കാത്തിരിക്കുന്നു ,
കാലങ്ങളായ് തിരയെ തന്നെ .!
തിരയാഞ്ഞടിച്ചാലും
തീരം തകർത്താലും
പുണരുവാനായ് മാത്രമല്ലേ
തീരം തിരക്കായ് അന്നുമിന്നും
കാത്തിട്ടിരിക്കുന്നതൊന്നറിയൂ
ആയിരം കാഴ്ച്ചക്കാർ
തീരത്തു വന്നാലും
അതിലായിരം കാമുക
ഹൃദയമുണ്ടായാലും
തിര തള്ളികൊണ്ടു വന്ന്
കരയിൽ തള്ളുന്നു.
കരയോ കരയാതെ
തിരതള്ളുന്നതെല്ലാം
സ്വീകരിക്കുന്നു.!
മാനം കറുക്കുന്ന നേരത്തും
മേനിപറയുന്നവളാണവൾ .
മഴയെന്നോ വെയിലെന്നോ
തഴയുന്നതാരെന്നോ
അറിയാതഴലുമായ്
കര കാത്തിരിക്കുന്നു ,
കാലങ്ങളായ് തിരയെ തന്നെ .!
തിരയാഞ്ഞടിച്ചാലും
തീരം തകർത്താലും
പുണരുവാനായ് മാത്രമല്ലേ
തീരം തിരക്കായ് അന്നുമിന്നും
കാത്തിട്ടിരിക്കുന്നതൊന്നറിയൂ
ആയിരം കാഴ്ച്ചക്കാർ
തീരത്തു വന്നാലും
അതിലായിരം കാമുക
ഹൃദയമുണ്ടായാലും
കരയിലിരുന്നല്ലേ കാൺമതല്ലാം
തിരയുടെ വിളയാട്ട കഥകളെല്ലാം .
ഈ തീരമില്ലാതിരുന്നെങ്കിലിത്തിര
ഈ ഭൂമി മേലെ ജനിച്ചിടുമോ ?
ഒത്തിരിത്തിര വന്നലച്ചാലും
ഇത്തിരി പോലും ഉലയില്ല
ഈ കര.!!
***************
അസീസ് അറക്കൽ
ചാവക്കാട്
തിരയുടെ വിളയാട്ട കഥകളെല്ലാം .
ഈ തീരമില്ലാതിരുന്നെങ്കിലിത്തിര
ഈ ഭൂമി മേലെ ജനിച്ചിടുമോ ?
ഒത്തിരിത്തിര വന്നലച്ചാലും
ഇത്തിരി പോലും ഉലയില്ല
ഈ കര.!!
***************
അസീസ് അറക്കൽ
ചാവക്കാട്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക