നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആരും കരയില്ലെങ്കിൽ

Image may contain: 2 people, people smiling


കണ്ണുനീര് തുടയ്ക്കാൻ ഒരു വലിയ തോർത്ത് എടുത്തോണേ...... എങ്കിൽ മാത്രം......എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയ കഥ ചുരുക്കിപ്പറയാം...
എന്റെ അമ്മായി അമ്മ അൾസിമേഷ്യസ് പിടിച്ചിരുപ്പായി എന്നറിഞ്ഞാണ് നല്ലമരുമകളായ ഞാൻ അങ്ങ് ദുഫായിലെ എന്റെ സ്വർഗ്ഗതുല്യമായ ജീവിതവും സ്വപ്നതുല്യമായ ജോലിയും ഉപേക്ഷിച്ചു നാട്ടിൽ വന്ന് അമ്മയുടെ പരിപാലനം ഏറ്റെടുത്തത്. ത്യാഗത്തിന്റെ നിറകുടമായ എനിക്ക് അഞ്ചു വർഷം കഴിഞ്ഞപ്പോൾ ഗവ.ജോലി ശരിയായി. അപ്പോൾ വീട്ടിൽ അമ്മയെ നോക്കാൻ ആളെ നിർത്താൻ തീരുമാനിച്ചു. അന്നേരം എന്റെ കെട്ടിയോന്റെ മനസ്സിലും ലഡു പൊട്ടിയോ എന്നൊരു സംശയം. അങ്ങനെ ഞാൻ Agency യിൽ വിളിച്ച് 55 വയസ്സിന് മുകളിൽ പ്രായമുള്ള ജോലിക്കാരിയെ അമ്മച്ചിയെ നോക്കാൻ ആവശ്യമുണ്ടെന്ന് അറിയിച്ചു. അത് കേട്ട് എന്റെ ഭർത്താവിന്റെ മുഖത്ത് കടുന്നല് കുത്തിയോ എന്ന് ഞാൻ ശങ്കിച്ചു.അങ്ങനെ നമ്മുടെ കഥാനായിക മുച്ചക്ര വാഹനത്തിൽ രംഗ പ്രവേശനം ചെയ്തു. അക്ഷമയോടെയുള്ള എന്റെ കാത്തിരിപ്പിനു വിരാമമായി. ഓടിച്ചെന്നു ഞാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ഓട്ടോയിൽ നിന്നിറങ്ങി. അടുത്തതായി നമ്മുടെ കഥാനായിക. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഈശ്വരാ കുട്ടിയാനയെ ആണോ ജോലിക്കാരി എന്നും പറഞ്ഞ് വിട്ടത്.ഇനി മനുഷ്യ സ്ത്രീ എന്ന് ഞാനെടുത്തു പറയാഞ്ഞിട്ടാണോ. എന്തായാലും അവർ വന്ന് ചാർജ്ജെടുത്തു. അമ്മയും അവരെ കണ്ടൊന്നു ഞെട്ടിയോ എന്നൊരു സംശയം. അവരെ കണ്ടാൽ നമ്മുടെ പുരാണത്തിലെ ശൂർപ്പണഖ സാരി ഉടുത്തത് പോലെ തന്നെ എന്നൊക്കെ ഓർത്ത് അവർക്ക് കൊടുക്കാനുള്ള ചായ ഉണ്ടാക്കുകയായിരുന്ന ഞാൻ ആന അലറലോടലറൽ എന്ന ഒരു ഒച്ച കേട്ട് ചെന്ന് നോക്കുമ്പോഴുണ്ട് നമ്മുടെ നായിക കൂടെ വന്ന ആളുടെ നെഞ്ചത്ത് തലയിട്ടടിച്ച് കരയുന്നു എന്റെ ജോയിച്ചാ ജോയിച്ചാ എന്നും പറഞ്ഞ് നായകൻ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എവിടെ എത്താൻ. അങ്ങനെ ചായ കുടിയും കഴിഞ്ഞ് "ജോയിച്ചാൻ" ഒരു അഞ്ഞൂറു രൂപയും എന്റെ കയ്യിൽ നിന്നും വാങ്ങി ഗദ്ഗദ കണ്ഡനായി യാത്ര പറഞ്ഞിറങ്ങി. അങ്ങേരുടെ മുഖത്ത് ഒരു 'ഹാവു രക്ഷപെട്ടു' ഭാവം ഇല്ലേ എന്നൊരു സംശയം. എന്തായാലും അവരുടെ സ്വയം പുകഴ്ത്തലും അമ്മയെ പരിചരണവും തുടങ്ങി. ഞാൻ അണ്ണന് ഫോൺ ചെയ്തു. ഒറ്റ റിംഗിൽ ആശാൻ ഫോണെടുത്തു. ദുഷ്ടൻ ,സാധാരണ ഞാൻ ഫോൺ വിളിച്ചാൽ അടിച്ചു തീർന്നിട്ട് എപ്പോഴെങ്കിലും തിരിച്ചു വിളിക്കാറാണ് പതിവ്. എന്തായാലും ഒരു പണി കൊടുത്തേക്കാം എന്നു വിചാരിച്ച് ഞാൻ വളരെ ദു:ഖഭാവത്തിൽ പറഞ്ഞു "അണ്ണാ സേർവന്റ് വന്നു. ഞാൻ പറഞ്ഞ പ്രായത്തിൽ ആളില്ലാഞ്ഞത് കൊണ്ട് പ്രായം കുറച്ച് കുറവാ വന്ന ആൾക്ക്. അണ്ണൻ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ" "നിനക്കെന്താ എന്നെ വിശ്വാസമില്ലെ അച്ചു " എന്ന മനസ്സിൽ തുള്ളിച്ചാടിക്കൊണ്ടുള്ള ഡയലോഗ് കേട്ടു ഞാൻ ഫോൺ കട്ട് ചെയ്ത് ചിരിച്ച് ചിരിച്ച് മരിച്ച്. അപ്പോഴാണ് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം. ഡോർ തുറന്നപ്പോൾ ദാ മുൻപിൽ നിൽക്കുന്നു എന്റെ കെട്ടിയോൻ. "ഇവിടെ നിന്നപ്പോളാണോ ഞാൻ വിളിച്ചത്" എന്ന് ചോദിച്ചതൊന്നും കേൾക്കാത്ത മട്ടിൽ ആശാൻ ദാ വലിയ ഗമയിൽ ഒരു പുതിയ നെഞ്ചുവിരിവോടു കൂടി അകത്തേക്കു കയറി പോകുന്നു. എനിക്കാണെങ്കിൽ ചിരി സഹിക്കാൻ പറ്റുന്നില്ല. ഭഗവാനെ എന്റെ ചിരി കാത്തോണെ എന്ന പ്രാർത്ഥനയോടെ ഞാൻ അടുക്കളയിലേക്കും. നായിക എന്നോട് വന്ന് മോളുടെ വീടെവിടാ സാറിന്റെ പേരെന്താ മക്കളുടെ പേരെന്താ അങ്ങനെ നൂറു ചോദ്യങ്ങളും ചോദിച്ചങ്ങനെ നിൽക്കുന്നു. അപ്പോൾ എന്റെ കെട്ടിയോൻ ''അച്ചൂ ചായ '' എന്ന സുരേഷ് ഗോപി സ്റ്റൈലിലെ ഡയലോഗും നടത്തവുമായി ലിവിംഗ് റൂമിലേക്ക് ഒരു പോക്ക്. ഏറു കണ്ണിട്ട് അടുക്കളയിലേക്ക് നോക്കിയില്ലേ എന്നൊരു സംശയം. ദൈവമേ നല്ല പെർഫ്യൂമിന്റെ മണവും. അങ്ങേർക്ക് കാണരുതാത്ത എന്റെ പൊന്നാങ്ങള കൊണ്ടുവന്ന T Shirt ഉം ഇട്ടിരിക്കുന്നു. ഒരുവർഷമായി അവൻ അത് കൊണ്ട് കൊടുത്തിട്ട് ഇന്ന് വരെ അതിട്ടിട്ടില്ല എന്റെ പുന്നാര കെട്ടിയോൻ. അങ്ങേർക്ക് പറ്റാൻ പോകുന്ന പറ്റോർത്ത് എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ ഫോൺ ബെല്ലടിക്കുന്നത് കേട്ട് നമ്മുടെ നായിക മന്ദം മന്ദം പുറകും കുലുക്കി അമ്മയുടെ മുറിയിലേക്ക് പോയി. ഈശ്വരാ ആനയുടെ പുറകുവശം തന്നെ എന്നു വിചാരിച്ച് കണ്ണും തള്ളി നിന്ന ഞാൻ പെട്ടെന്ന് എന്റെ കെട്ടിയോനെ നോക്കി ഏറു കണ്ണിട്ട് ആനയുടെ പുറകിലേക്ക് നോക്കുന്നതും പെട്ടെന്ന് പേടിച്ച് കണ്ണുവെട്ടിച്ച് ഞാൻ കാണുന്നുണ്ടോന്നു നോക്കുന്നതും കണ്ടു. ആ നോട്ടവും ഇരിപ്പും കണ്ടപ്പോൾ മനസ്സിലായി ആശാൻ ആനയുടെ അല്ല നമ്മുടെ നായികയുടെ മുഖം കണ്ടിട്ടില്ലാന്ന്. കുറച്ചു കഴിഞ്ഞ് എന്നെ സഹായിക്കാനെന്ന വ്യാജേന അടുക്കളയിൽ കയറിയ എന്റെ കെട്ടിയോൻ ഞെട്ടിത്തരിച്ച് ചമ്മി വളിച്ച് കാറ്റുപോയ ബലൂൺ പോലെ അടുക്കളയിലേക്ക് കയറി വന്ന നമ്മുടെ നായികയെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എന്തോ നേടിയ ഭാവത്തിൽ ഞാൻ പറഞ്ഞു "അണ്ണാ ഇതാണ് അമ്മയെ നോക്കാൻ വന്ന കുഞ്ഞുമോൾ " എന്ന്. ശരി എന്നു പറഞ്ഞ് ആശാൻ ലിവിംഗ് റൂമിൽ പോയിരുന്നു. എന്തായാലും പുള്ളിക്കാരന് കുടിക്കാൻ വെള്ളം വേണ്ടിവരും എന്നു മനസ്സിലാക്കിയ ഞാൻ ഒരു വലിയ ഗ്ലാസ് എടുത്ത് ഫിൽറ്ററിൽ നിന്നും വെള്ളം നിറച്ചു കൊണ്ട് നിൽക്കുമ്പോൾ നമ്മുടെ നായിക നാണം കൊണ്ട് കുണുങ്ങി കുണുങ്ങിച്ചിരിക്കുന്നു. എന്നിട്ട് എന്നോട് "മോളേ ജോയിച്ചായനാ വിളിച്ചത് ജോയിച്ചായൻ പറയുവാ എന്നെയും മോളെയും കണ്ടാൽ ഒരമ്മ പെറ്റതാന്നേ പറയൂന്ന് " എന്റെ തല കറങ്ങു തായി തോന്നിയതുകൊണ്ട് ഞാൻ സ്ലാബിൽ മുറുക്കി ഒന്നു പിടിച്ചു കൊണ്ട് ആ കുഞ്ഞുമോളുടെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി .പതിയെ വെള്ളവുമായി കെട്ടിയോന്റെ അടുത്തേക്ക് ചെന്നു അപ്പോളതാ കെട്ടിയോന്റെ വക അടുത്ത കമന്റ് "ശരിയാ നിങ്ങൾ ഇരട്ടപെറ്റതാന്നല്ലാതെ ആരും പറയില്ല" എന്ന്. ഗോളടിച്ച് ഗ്യാലറിയിലേക്ക് നോക്കി കാറുന്ന മെസ്സി കണക്കേ എന്റെ കെട്ടിയോൻ തുള്ളിച്ചാടുന്നു. സർവ്വ മൂഡും പോയ ഞാൻ റൂമിൽ പോയി കണ്ണാടിയിൽ നോക്കിയപ്പോളാ മനസ്സിലായത് ശരിയാണല്ലോ അവര് പറഞ്ഞതെന്ന്. ഈശ്വരാ എത്ര രൂപയാ ഞാൻ ഓരോ മാസവും ബ്രൂട്ടീഷൻ ചെയ്യാൻ കൊടുക്കുന്നത് എന്നിട്ടും.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot