ഒരു ദീപാവലി ആഘോഷിക്കാൻ ഞങ്ങളും യെന്തിരനും കൂടി ചെന്നൈ സിറ്റിക്ക് കുറച്ചു അകലെയുള്ള തിരുമഴിശൈ എന്ന ഗ്രാമത്തിലേക്ക് പോയി. യെന്തിരൻ ... അവനെ അങ്ങനെയാണ് ഞങ്ങൾ വിളിച്ചിരുന്നത്.. രജനികാന്തിന്റെ യെന്തിരൻ വരുന്നതിനു കുറച്ചു നാൾ മുൻപാണ് ഈ യെന്തിരൻ ഞങ്ങളുടെ കയ്യിൽ എത്തിപ്പെട്ടത്.. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും അപ്പുവും പിന്നെ രാമനും.
രാവിലെ എണീറ്റ് പുസ്തക കെട്ടുമായി ബസ്സിൽ ഇടിച്ചു കയറി ഇന്സ്ടിട്യൂട്ടിൽ പോകാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടാണ് ഒരു സ്കൂട്ടറോ ബൈക്കോ വേണം എന്ന് തോന്നിയത്..പക്ഷെ അതിനുമാത്രം ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല താനും.അപ്പോഴാണ് രാജേഷിന്റെ കയ്യിൽ ഉള്ള ഒരു ബൈക്കിന്റെ കാര്യം അറിഞ്ഞത്.. രാജേഷിന്റെ പഴയ സഹമുറിയാനായിരുന്ന ശബരി പലപ്പോഴായി കടം വാങ്ങിയതെല്ലാം കൂടി ചേർത്ത് ഏകദേശം 2500 രൂപ രാജേഷിനു കൊടുക്കാൻ ഉണ്ടായിരുന്നു.. ഒടുവിൽ ഒരു നാൾ ശബരി മുറി ഒഴിഞ്ഞപ്പോൾ ഈ വണ്ടിയുടെ അവകാശം കൊടുക്കാനുള്ള കാശിനു പകരമായി തീറെഴുതി കൊടുത്തു.. ബൈക്കോടിക്കാൻ അറിയാത്ത രാജേഷ് പട്ടിയുടെ കയ്യിൽ കിട്ടിയ പൊതിക്കാത്ത മുഴുവൻ തേങ്ങാ പോലെ രണ്ടു രണ്ടര വർഷമായി അതു സൂക്ഷിക്കുകയാണ്
ഒടുവിൽ രാജേഷുമായി സംസാരിച്ചപ്പോൾ അവൻ ആ ശകടം 500 രൂപക്ക് തരാം എന്ന് സമ്മതിച്ചു.. പക്ഷെ വണ്ടിക്കു ബുക്കും പേപ്പറും ഒന്നും ഇല്ല.. വണ്ടിയോടിക്കാൻ ലൈസൻസ് ഇല്ലാത്ത എനിക്ക് അതൊരു വലിയ പ്രശ്നമായി തോന്നിയില്ല...
അങ്ങനെ ഞാനും അപ്പുവും രാമനും കൂടി ബൈക്ക് നിർത്തിയിട്ടിരുന്ന ഷെഡിൽ എത്തി... ഞങ്ങൾക്ക് അവിടെ ബൈക്ക് കാണാൻ സാധിച്ചില്ല.. കണ്ടത് ഒരു കെ.ബി 100 ന്റെ അസ്ഥികൂടം.. സീറ്റ് കീറി പറിഞ്ഞിരിക്കുന്നു
പിന്നെ പലയിടത്തും പെയിന്റ് ഇല്ല... എവിടെയൊക്കെയോ തുരുമ്പിച്ചിട്ടുണ്ട് ..പിന്നെ അവിടെന്നും ഇവിടുന്നും ഒക്കെ.. എന്തൊക്കയോ കേബിളും വയറും ഒക്കെ പൊട്ടി തൂങ്ങി കിടപ്പുണ്ട്..ഒറ്റനോട്ടത്തിൽ കണ്ടാൽ അത് ഒരു ബൈക്ക് ആണെന്ന് പറയില്ല... എന്തിനോ വേണ്ടിയുള്ള ഒരു യന്ത്രം ആണെന്നെ പറയുകയുള്ളൂ...
അങ്ങനെ ഞാനും അപ്പുവും രാമനും കൂടി ബൈക്ക് നിർത്തിയിട്ടിരുന്ന ഷെഡിൽ എത്തി... ഞങ്ങൾക്ക് അവിടെ ബൈക്ക് കാണാൻ സാധിച്ചില്ല.. കണ്ടത് ഒരു കെ.ബി 100 ന്റെ അസ്ഥികൂടം.. സീറ്റ് കീറി പറിഞ്ഞിരിക്കുന്നു
പിന്നെ പലയിടത്തും പെയിന്റ് ഇല്ല... എവിടെയൊക്കെയോ തുരുമ്പിച്ചിട്ടുണ്ട് ..പിന്നെ അവിടെന്നും ഇവിടുന്നും ഒക്കെ.. എന്തൊക്കയോ കേബിളും വയറും ഒക്കെ പൊട്ടി തൂങ്ങി കിടപ്പുണ്ട്..ഒറ്റനോട്ടത്തിൽ കണ്ടാൽ അത് ഒരു ബൈക്ക് ആണെന്ന് പറയില്ല... എന്തിനോ വേണ്ടിയുള്ള ഒരു യന്ത്രം ആണെന്നെ പറയുകയുള്ളൂ...
അപ്പു തന്റെ മാസ്റ്റർ പീസ് ആയ മുഖം ചളിപ്പിക്കുന്ന ഭാവം പുറത്തെടുത്തു.. " അല്ല അഞ്ഞൂറ് രൂപയ്ക്കു വല്യ നഷ്ടം ഇല്ല അല്ലെ?"
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.. പക്ഷെ രാമന്റെ മുഖത്തു സന്തോഷം.. "നമ്മൾ ഒരു ബൈക്ക് വാങ്ങുന്നുണ്ടെങ്കിൽ ഇത് മതി.. നല്ല കണ്ടിഷനിൽ ഒള്ള പുത്തൻ ബൈക്ക് ഏതു ഊളകൾക്കും ഓടിക്കാം .. പക്ഷെ ഇത് പോലെ ഒന്നോടിക്കണമെങ്കിൽ കഴിവ് വേണം.. നമുക്ക് ഇത് തന്നെ ഉറപ്പിക്കാം" രാമൻ പറഞ്ഞു..
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.. പക്ഷെ രാമന്റെ മുഖത്തു സന്തോഷം.. "നമ്മൾ ഒരു ബൈക്ക് വാങ്ങുന്നുണ്ടെങ്കിൽ ഇത് മതി.. നല്ല കണ്ടിഷനിൽ ഒള്ള പുത്തൻ ബൈക്ക് ഏതു ഊളകൾക്കും ഓടിക്കാം .. പക്ഷെ ഇത് പോലെ ഒന്നോടിക്കണമെങ്കിൽ കഴിവ് വേണം.. നമുക്ക് ഇത് തന്നെ ഉറപ്പിക്കാം" രാമൻ പറഞ്ഞു..
"പക്ഷെ ഇത് ഓടുമോ എന്ന് ആദ്യം നോക്കണ്ടേ?"... അപ്പു ചോദിച്ചു...
"ഏയ് .. അതൊന്നും പേടിക്കണ്ട... വണ്ടി നല്ല ഉഗ്രൻ കണ്ടീഷൻ അല്ലെ.. ഒരിത്തിരി വലിവ് കുറവാണെന്നേ ഒള്ളു.. " രാജേഷ് പറഞ്ഞു..
വലിവ് കുറവാണെങ്കിലും നല്ല ചുമ ഉണ്ടെന്നു അത് സ്റ്റാർട്ട് ചെയ്തപ്പോൾ എനിക്ക് മനസിലായി.. നല്ല കഫ കെട്ടുള്ള ഒരു വൃദ്ധൻ ബീഡി വലിച്ചിട്ടു ചുമക്കുന്ന ശബ്ദത്തിൽ അവൻ സ്റ്റാർട്ട് ആയി... എനിക്ക് തോന്നി ഇത് വെറും ബൈക്ക് അല്ല.. ഞങ്ങൾക്ക് യാത്ര ചെയ്യാൻ ഉള്ള ഒരു യന്ത്രം ആണെന്ന്.. അപ്പോൾ തന്നെ അവനു പേരും ഇട്ടു.. യെന്തിരൻ...
അങ്ങനെ ഞാനും അപ്പുവും രാമനും നല്ല സുഖമായി യെന്തിരനെയും കൊണ്ട് പോലീസിന്റെ കണ്ണിൽ പെടാതെ കറങ്ങി നടന്നു.. രാമൻ പറഞ്ഞത് ശരിയായിരുന്നു.. എന്തിരന്റെ ഓടിക്കാൻ പ്രത്യേക കഴിവ് തന്നെ വേണം .. എന്റെ അറിവിൽ ആ കഴിവ് രാമന് മാത്രമേ ഉണ്ടായിരുന്നുള്ളു.. അത് കൊണ്ട് തന്നെ രാമൻ ആണ് അത് ഇപ്പോഴും ഓടിക്കാറ് .. ഞങ്ങൾ പിൻ സീറ്റിൽ ഇരിക്കാറേ ഒള്ളു.. അവനു ആ വണ്ടിയോടു പ്രത്യേക ഒരു സ്നേഹം ഉണ്ടെന്നു എനിക്ക് തോന്നി.....
അങ്ങനെ ഞാനും അപ്പുവും രാമനും നല്ല സുഖമായി യെന്തിരനെയും കൊണ്ട് പോലീസിന്റെ കണ്ണിൽ പെടാതെ കറങ്ങി നടന്നു.. രാമൻ പറഞ്ഞത് ശരിയായിരുന്നു.. എന്തിരന്റെ ഓടിക്കാൻ പ്രത്യേക കഴിവ് തന്നെ വേണം .. എന്റെ അറിവിൽ ആ കഴിവ് രാമന് മാത്രമേ ഉണ്ടായിരുന്നുള്ളു.. അത് കൊണ്ട് തന്നെ രാമൻ ആണ് അത് ഇപ്പോഴും ഓടിക്കാറ് .. ഞങ്ങൾ പിൻ സീറ്റിൽ ഇരിക്കാറേ ഒള്ളു.. അവനു ആ വണ്ടിയോടു പ്രത്യേക ഒരു സ്നേഹം ഉണ്ടെന്നു എനിക്ക് തോന്നി.....
അങ്ങനെ ഇരിക്കുമ്പോൾ ദേ വരുന്നു ദീപാവലി.. കൂട്ടത്തിൽ എന്റെ തിരുമഴിശൈയിൽ ഉള്ള അമ്മാവന്റെ ഒരു കോളും .. ഇത്തവണ ദീപാവലി അവിടെ അമ്മാവന്റെ വീട്ടിൽ ആഘോഷിക്കാം എന്ന്.. എന്റെയും അനിയൻ അപ്പുവിന്റെയും കൂടെ രാമനും ക്ഷണം കിട്ടി.
ദീപാവലിയുടെ തലേ ദിവസം ആയതിനാൽ ചെന്നൈയിൽ മുഴുവൻ തിരക്കാണ്.. എവിടെയൊക്കയോ ഇത്രയും നാളും ഒളിച്ചിരുന്ന ആളുകൾ ഒക്കെ ഒരുമിച്ചു പുറത്തു ചാടിയത് പോലെ തോന്നി എനിക്ക്.. എല്ലാ ഇടത്തും തിരക്കോടു തിരക്ക് തന്നെ .. ബസ്സിൽ കയറി പോകുന്നതിനെ കുറിച്ച് ചിന്തിക്കാനേ പറ്റില്ല.. ഒടുവിൽ ഞങ്ങൾ ആ തീരുമാനത്തിൽ എത്തി.. 2 ഉം കല്പിച്ചു യെന്തിരനിൽ ട്രിപ്പിൾ അടിച്ചു പോകുക.. ഈ തിരക്കിനിടക്ക് പോലീസ് കൈകാണിക്കും എന്ന് പേടിക്കണ്ട.. അങ്ങിനെ ഞങ്ങൾ യെന്തിരനിൽ കയറി ഒരു ദീർഘ യാത്രക്ക് തിരിച്ചു..
വഴിയിലെ ബ്ലോക്കും തിരക്കും ഞങ്ങൾ വിചാരിച്ചതിലും ഒരുപാടു കൂടുതൽ ആയിരുന്നു.. പക്ഷെ രാമൻ തന്റെ കഴിവ് ഉപയോഗിച്ച് കിട്ടുന്ന ഇടവഴിയിലൂടെയും റോഡിനു സൈഡിലൂടെ പോകുന്ന പറമ്പിലൂടെയും ചെളിയിലൂടെയും പാറപ്പുറത്തൂടെയും എന്നു വേണ്ട സകല വഴിയിലൂടെയും അതി സാഹസികം ആയി ഓടിച്ചു.. പോകുന്ന വഴിക്കൊക്കെയും യെന്തിരന്റെ ചില ഭാഗങ്ങൾ ഒക്കെ കൊഴിഞ്ഞു പോകുന്നുണ്ടോ എന്നെനിക്കു തോന്നി.. അങ്ങനെ ഒരു വിധം ഞങ്ങൾ തിരു മഴിശൈയിൽ എത്തി..
പിറ്റേ ദിവസം സൂര്യ പ്രകാശത്തിൽ നോക്കിയപ്പഴാണ് യെന്തിരന്റെ ഒരു ഇന്റികേറ്ററും ഒരു ഫൂട്ട് റെസ്റ്റും ഒരു കണ്ണാടിയും പിന്നെ എനിക്ക് പേരറിയാത്ത പല പാർട്സും കഴിഞ്ഞ ദിവസത്തെ സാഹസിക യാത്രയിൽ നഷ്ടപെട്ടു എന്ന്.. യെന്തിരന്റെ പരുവം കണ്ട അമ്മാവൻ തിരിച്ചു അതിൽ പോകണ്ട എന്ന് വഴക്കു പറഞ്ഞെങ്കിലും വണ്ടി പോകുന്ന വഴിയിൽ വർക്ക് ഷോപ്പിൽ കൊടിത്തിട്ടു ബസ്സിൽ പൊക്കോളാം എന്നൊക്കെ പറഞ്ഞു ഞങ്ങൾ യെന്തിരനുമായി തന്നെ തിരിച്ചു പോയി..
പോകുന്ന വഴിക്കു യെന്തിരന്റെ ബാക്കി ഭാഗങ്ങളും അടർന്നു പോകുന്നതിനു ഞങ്ങൾ സാക്ഷിയായി,.. ചെന്നൈ ഏകദേശം എത്താറായപ്പോൾ വണ്ടി ഓടിക്കുന്നിടയിൽ രാമൻ ഇടയ്ക്കിടെ താഴേക്ക് കുനിഞ്ഞു കൈ കൊണ്ട് എന്തോ ചെയ്യുന്നത് കണ്ടു.. എന്താണെന്നു ചോദിച്ചപ്പോൾ ആശാൻ പറയുകയാണ്.. ഞാൻ അത് ഗിയർ മാറുന്നതാണ് എന്ന്.. അപ്പോൾ തന്നെ വണ്ടി അവിടെ നിർത്തി ബസ്സ് കയറിയോ വല്ല ഓട്ടോ പിടിച്ചോ പോകാം എന്ന് ഞാനും അപ്പുവും പറഞ്ഞു.. പക്ഷെ രാമൻ കേട്ടില്ല.. കാരണവൻമാർ ചെയ്ത പുണ്യം കൊണ്ട് ഒരു വിധത്തിൽ തിരിച്ചു ഹോസ്റ്റലിൽ എത്തി..
ഒരു വണ്ടി കേടുവരുന്നതും അപകടത്തിൽ നശിച്ചു പോകുന്നതും ഒക്കെ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്.. പക്ഷെ അന്ന് ആദ്യമായി ഒരു വണ്ടി തീർന്നു പോകുന്നത് ഞാൻ കണ്ടു..
പിറ്റേ ദിവസം ഭാസ്കരേട്ടന്റെ കടയിൽ ചായ കുടിച്ചുകൊണ്ട് നിൽക്കുമ്പോൾ ആ വണ്ടിയുടെ അവസ്ഥ കണ്ടു 2 പോലീസ് കാർ അത് പെറുക്കി കൊണ്ട് പോകുന്നത് ഞങ്ങൾ കണ്ടു.. ഞങ്ങൾ ഒന്നും മിണ്ടാൻ നിന്നില്ല .. മിണ്ടിയാൽ 500 രൂപയുടെ വണ്ടിക്കു 2000 രൂപ പിഴ അടയ്ക്കേണ്ടി വന്നേനേ .. ഇന്നും ചെന്നൈ സാം ബസാർ പോലീസ് സ്റ്റേഷന് മുൻപിൽ അവകാശികൾ ഇല്ലാതെ അവൻ കിടപ്പുണ്ട്.. ഞങ്ങളുടെ യെന്തിരൻ.. രാമൻ ഇപ്പോഴും ചെന്നൈയിൽ പോകുമ്പോൾ പോലീസ് സ്റ്റേഷന് മുന്നിലൂടെ ഒന്ന് പോവും... യെന്തിരന്റെ ഒന്ന് കാണാൻ വേണ്ടി മാത്രം ..
ശ്രീറാം എസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക