മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച. അമ്പലത്തിൽ നിന്ന് ചെണ്ടമേളം കേൾക്കുന്നു. കുട്ടികളെല്ലാം അങ്ങോട്ടോടി. സുൽത്താനും കൂട്ടത്തിലുണ്ട്. പള്ളിക്കുളത്തിന്റെ കരയിലെ കൊടിമരത്തിലും, അമ്പലത്തിന് ചുറ്റും, ക്ഷേത്രക്കാവിലും, ദൂരെ കണ്ണൻ പാലയിലും വേലയുടെ മുന്നോടിയായി "കൂറ" തൂക്കിയിരിക്കുന്നു.
അടുത്ത വെള്ളിയാഴ്ചയാണ് അമ്പലത്തിലെ വേല. കുട്ടികൾ ആവേശത്തോടെ കാത്തിരുന്നു.
വേലയുടെ തലേന്ന് വൈകുന്നേരം ആനയെത്തി. സുൽത്താന്റെ വീട്ടിലും ആന വന്നു. സുൽത്താൻ ഒരു തേങ്ങ ആനയുടെ നേർക്ക് നീട്ടി. ആന തുമ്പിക്കൈ കൊണ്ട് തേങ്ങ വാങ്ങി നിലത്തു വച്ച് മുൻകാല്കൊണ്ട് ചവിട്ടി പൊളിച്ചു, ചകിരി ചീന്തി മാറ്റി തേങ്ങ പൊട്ടിച്ചു. സുൽത്താന്റെ ഉപ്പ കാദർ അവനെ പൊക്കിയെടുത്തു. അവൻ ആനയുടെ വായിൽ തേങ്ങാക്കഷ്ണങ്ങൾ വച്ച് കൊടുത്തു. തേങ്ങ തിന്ന ശേഷം ആനയേയും കൊണ്ട് പാപ്പാൻ അമ്പലപ്പറമ്പിലേക്കു നടന്നു. ചങ്ങല കിലുക്കിക്കൊണ്ടു മുന്നിൽ ആനയും കുട്ടികൾ പിന്നാലെയും.
അമ്പലത്തോട് ചേർന്ന പള്ളിപ്പറമ്പിലാണ് ഉത്സവ വാണിഭം നടക്കാറ്. കച്ചവടത്തിനായുള്ള താൽക്കാലിക പീടികകൾ പള്ളിപ്പറമ്പിൽ ഉയർന്നു കഴിഞ്ഞു. പതിവ് പോലെ ബ്രഹ്മാവ് ശങ്കരേട്ടന്റെ ചായക്കടയുമുണ്ട്. ശങ്കരേട്ടൻ ബ്രഹ്മാവായ കഥ:-
ശങ്കരേട്ടനെ പോലെ അയാളുടെ അച്ഛനും പണ്ട് കാലം മുതലേ വേലക്ക് ചായക്കച്ചവടം നടത്താറുണ്ടായിരുന്നു.
അടുത്ത വെള്ളിയാഴ്ചയാണ് അമ്പലത്തിലെ വേല. കുട്ടികൾ ആവേശത്തോടെ കാത്തിരുന്നു.
വേലയുടെ തലേന്ന് വൈകുന്നേരം ആനയെത്തി. സുൽത്താന്റെ വീട്ടിലും ആന വന്നു. സുൽത്താൻ ഒരു തേങ്ങ ആനയുടെ നേർക്ക് നീട്ടി. ആന തുമ്പിക്കൈ കൊണ്ട് തേങ്ങ വാങ്ങി നിലത്തു വച്ച് മുൻകാല്കൊണ്ട് ചവിട്ടി പൊളിച്ചു, ചകിരി ചീന്തി മാറ്റി തേങ്ങ പൊട്ടിച്ചു. സുൽത്താന്റെ ഉപ്പ കാദർ അവനെ പൊക്കിയെടുത്തു. അവൻ ആനയുടെ വായിൽ തേങ്ങാക്കഷ്ണങ്ങൾ വച്ച് കൊടുത്തു. തേങ്ങ തിന്ന ശേഷം ആനയേയും കൊണ്ട് പാപ്പാൻ അമ്പലപ്പറമ്പിലേക്കു നടന്നു. ചങ്ങല കിലുക്കിക്കൊണ്ടു മുന്നിൽ ആനയും കുട്ടികൾ പിന്നാലെയും.
അമ്പലത്തോട് ചേർന്ന പള്ളിപ്പറമ്പിലാണ് ഉത്സവ വാണിഭം നടക്കാറ്. കച്ചവടത്തിനായുള്ള താൽക്കാലിക പീടികകൾ പള്ളിപ്പറമ്പിൽ ഉയർന്നു കഴിഞ്ഞു. പതിവ് പോലെ ബ്രഹ്മാവ് ശങ്കരേട്ടന്റെ ചായക്കടയുമുണ്ട്. ശങ്കരേട്ടൻ ബ്രഹ്മാവായ കഥ:-
ശങ്കരേട്ടനെ പോലെ അയാളുടെ അച്ഛനും പണ്ട് കാലം മുതലേ വേലക്ക് ചായക്കച്ചവടം നടത്താറുണ്ടായിരുന്നു.
ശങ്കരേട്ടന്റെ ബാല്യകാലത്തെ ഒരു വേലത്തലേന്ന് വൈകുന്നേരം - അന്ന് ശങ്കരന് വയസ്സ് പതിനാല്. താൽക്കാലികമായ ചായക്കട ഉയർന്നു കഴിഞ്ഞു. പാത്രങ്ങളെല്ലാം കഴുകി വയ്ക്കാൻ വെള്ളം കൊണ്ടുവരാൻ അച്ഛൻ, ശങ്കരനോട് പറഞ്ഞു. രണ്ട് കൈകളിലും മൺകുടവുമായി പാടവരമ്പിലൂടെ അടുത്തുള്ള വീട്ടിലെ കിണറ്റിൻകരയിലേക്ക് നടക്കുകയാണ് ശങ്കരൻ. മനസ്സ് നിറയെ പിറ്റേന്ന് നടക്കാൻ പോകുന്ന വേലയെക്കുറിച്ചുള്ള ചിന്തയാണ്. ആണ്ടിലൊരിക്കൽ വിരളമായി കിട്ടുന്ന ആഘോഷങ്ങളിലൊന്ന്. ആവേശം മൂത്ത് ഇരുകൈകളും വീശി "നാളെ ഇവിടെയിപ്പം എന്താണോ ന്റെ ബ്രഹ്മാവേ".... എന്ന് ആർത്തു വിളിച്ചുകൊണ്ടു പാടവരമ്പത്ത് നിന്ന് ശങ്കരൻ ഒന്ന് തുള്ളിച്ചാടി. കയ്യിലുണ്ടായിരുന്ന കുടങ്ങൾ കൂട്ടിമുട്ടി അവ രണ്ടും പൊട്ടിച്ചിതറി. അച്ഛന്റെ കയ്യിൽ നിന്ന് പൊതിരെ തല്ലും കിട്ടി. അന്ന് ആ പതിനാലാം വയസ്സിൽ കുട്ടിശങ്കരൻ ബ്രഹ്മാവായതാണ്.
പിന്നീട് “ബ്രഹ്മാവ്” എന്നല്ലാതെ ശങ്കരൻ എന്ന് അയാളെ ആരും വിളിച്ചിട്ടില്ല.
..........തൊട്ടിയിൽ.........
പിന്നീട് “ബ്രഹ്മാവ്” എന്നല്ലാതെ ശങ്കരൻ എന്ന് അയാളെ ആരും വിളിച്ചിട്ടില്ല.
..........തൊട്ടിയിൽ.........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക