For part 1 and 2 - Please click here -- www.nallezhuth.com
ഗുരുജി മൺകൂജയിൽ നിന്ന് വെള്ളം പകർന്നു കുടിച്ചു .എന്നിട്ടു എഴുന്നേറ്റു മുൻനിരയിൽ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്ന നാലു വയസ്സ് പ്രായം തോന്നിയ ഒരു കുഞ്ഞിനെ എടുത്തു വാത്സല്യത്തോടെ ചുംബിച്ചു .തന്റെ മടിയിൽ ഇരുത്തി തലോടി അദ്ദേഹത്തിന്റെ കണ്ണുകളിൽ അശ്രുബിന്ദുക്കൾ കാണാമായിരുന്നു .
അദ്ദേഹം തുടർന്നു . " പ്രിയരേ , കപ്പലിൽ നിന്ന് പുറത്തേക്കു പോകാൻ എളുപ്പമായിരുന്നില്ല . അപ്പോൾ സമയം പുലർ വേളയെ തോന്നിപ്പിച്ചു . കപ്പലിൽ കണ്ടൈനറുകൾ ഉയരത്തിൽ അടുക്കിയതിനാൽ പുറത്തേക്കുള്ള കാഴ്ച തടസ്സപ്പെട്ടിരുന്നു .ക്രൂയിസ് ക്യാബിനിലൂടെ മാത്രമേ പുറത്തേക്കു കവാടം ഉണ്ടാവൂ . അവിടെയെത്താൻ ഒരു മാർഗവും കണ്ടില്ല "
"എന്നിരുന്നാലും സാമാനങ്ങൾ ഇറക്കാൻ തുടങ്ങും മുൻപ് തീരം കണ്ടില്ലെങ്കിൽ അപകടമാണ് . ഒരുവിധേന ക്രൂയിസ് ക്യാബിനിന്റെ മേൽക്കൂരയിൽ എത്തി . മുകളിലേക്കുള്ള എയർ വെന്റിലേറ്റർ വഴി ഞങ്ങൾ അകത്തു കടന്നു .ക്യാബിനിന്റെ വിൻഡ് സ്‌ക്രീനിലൂടെ പുറത്തേക്കു തീരം വ്യക്തമായിരുന്നു . തീരം അകലെയാണ് . പുലർച്ചെ ആയതുകൊണ്ടാവും തിരക്ക് കണ്ടില്ല . ബോട്ടിലേ കരക്ക് അണയാൻ പറ്റൂ . എവിടെയാണ് എത്തിയതെന്ന് തീരത്തെ ബോർഡുകൾ നോക്കി വായിച്ചെടുക്കാൻ പറ്റിയ ദൂരത്തായിരുന്നില്ല കപ്പൽ . കപ്പലിലെ സേഫ്റ്റി യാർഡിൽ കെട്ടിയ ഫൈബർ ബോട്ടിലൊന്നു അഴിച്ചെടുത്തു വെള്ളത്തിലിറക്കി അതി ദ്രുതം തിരക്കൊഴിഞ്ഞ തീരത്തേക്ക് തുഴഞ്ഞു .ആശങ്കയും വിശപ്പും ദാഹവും വല്ലാതെ പിടിച്ചുലച്ചു ."
"ഞങ്ങൾ തുറമുഖത്തിന്റെ അകത്തായിരുന്നതിനാലാവും കരയുടെ ആ ഭാഗത്തു ഒരു സെക്യൂരിറ്റി ചെക്കിങ്ങും ഉണ്ടായില്ല .ക്രൂയിസിന്റെ വസ്ത്രമണിഞ്ഞതു ഞങ്ങൾക്ക് ധൈര്യം പകരുകയും ചെയ്തു .
അല്പം മുന്പോട്ടു നടന്നപ്പോൾ പോർട്ട് റിയോ ഡി ജനിറോ എന്ന സ്ഥലപ്പേര് അടയാളപെടുത്തിയത് കണ്ടു .
അടുത്ത് കണ്ട മനോഹരമായ ഒരു ചെറിയ ക്യാന്റീനിൽ നിന്ന് കുടിക്കാൻ വെള്ളവും സ്‌നാക്‌സും കഴിച്ചു കയ്യിൽ ഉണ്ടായിരുന്ന നാണയങ്ങൾ കൊടുത്തു . ഇപ്പോൾ റിയോ ഡി ജനീറോയിലെ പ്രശസ്തമായ കാർണിവെലിന്റെ ദിവസങ്ങൾ ആണെന്ന് അവിടെന്നു കിട്ടിയ ഒരു കുറിപ്പിൽ വായിച്ചു .പോർട്ടിനകത്തും അതിന്റെ ഭാഗമായ കലാമേളകൾ ഉണ്ടായിരുന്നു . ചുറ്റുപാടുകളെ മനസ്സിലാക്കും വരേക്കു ഞങ്ങൾ കാർണിവെലിന്റെ വേദിയിലെ ജനാവലിയിലേക്കു വലിഞ്ഞു . "
അല്പം മുന്പോട്ടു നടന്നപ്പോൾ പോർട്ട് റിയോ ഡി ജനിറോ എന്ന സ്ഥലപ്പേര് അടയാളപെടുത്തിയത് കണ്ടു .
അടുത്ത് കണ്ട മനോഹരമായ ഒരു ചെറിയ ക്യാന്റീനിൽ നിന്ന് കുടിക്കാൻ വെള്ളവും സ്‌നാക്‌സും കഴിച്ചു കയ്യിൽ ഉണ്ടായിരുന്ന നാണയങ്ങൾ കൊടുത്തു . ഇപ്പോൾ റിയോ ഡി ജനീറോയിലെ പ്രശസ്തമായ കാർണിവെലിന്റെ ദിവസങ്ങൾ ആണെന്ന് അവിടെന്നു കിട്ടിയ ഒരു കുറിപ്പിൽ വായിച്ചു .പോർട്ടിനകത്തും അതിന്റെ ഭാഗമായ കലാമേളകൾ ഉണ്ടായിരുന്നു . ചുറ്റുപാടുകളെ മനസ്സിലാക്കും വരേക്കു ഞങ്ങൾ കാർണിവെലിന്റെ വേദിയിലെ ജനാവലിയിലേക്കു വലിഞ്ഞു . "
"യൂറോപ്യൻ മര്യാദകളാൽ സമ്പന്നമായ യൂറോപ്പിലെ പ്രശസ്തമായ "കാർണിവൽ " ആണ് റിയോ കാർണിവൽ .
പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും സമ്പന്നതയുടെയും അടയാളപ്പെരുത്തൽ . സമൂഹത്തിലെ ഉന്നതർ അടക്കമുള്ളവർ പന്കാളികളാവുന്നു . മദ്യവും സല്കാരങ്ങളും ധാരാളം . നൃത്തവും സന്ഗീതവും എങ്ങും .
വ്യത്യസ്തമായ കലാ പ്രകടനങ്ങൾ . ജനങ്ങൾ രാവിലെ തന്നെ ഡാൻസും പാട്ടുമായി തെരുവിലെത്തുന്നു . അർധനഗ്നകളായ യുവതീയുവാക്കൾ അണി നിരക്കുന്ന സാമ്പ നൃത്തം ലോക പ്രശസ്തമാണ് .കറുത്ത വർഗ്ഗത്തിൽ പെട്ട ആളുകളുടെ നൃത്ത നൃത്യങ്ങളും അരങ്ങേറി .ചുരുക്കത്തിൽ റിയോയുടെ ഒരു ഐഡന്റിറ്റിയാണ് ആ കാർണിവൽ "
പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും സമ്പന്നതയുടെയും അടയാളപ്പെരുത്തൽ . സമൂഹത്തിലെ ഉന്നതർ അടക്കമുള്ളവർ പന്കാളികളാവുന്നു . മദ്യവും സല്കാരങ്ങളും ധാരാളം . നൃത്തവും സന്ഗീതവും എങ്ങും .
വ്യത്യസ്തമായ കലാ പ്രകടനങ്ങൾ . ജനങ്ങൾ രാവിലെ തന്നെ ഡാൻസും പാട്ടുമായി തെരുവിലെത്തുന്നു . അർധനഗ്നകളായ യുവതീയുവാക്കൾ അണി നിരക്കുന്ന സാമ്പ നൃത്തം ലോക പ്രശസ്തമാണ് .കറുത്ത വർഗ്ഗത്തിൽ പെട്ട ആളുകളുടെ നൃത്ത നൃത്യങ്ങളും അരങ്ങേറി .ചുരുക്കത്തിൽ റിയോയുടെ ഒരു ഐഡന്റിറ്റിയാണ് ആ കാർണിവൽ "
"പക്ഷേ , ഞങ്ങൾക്ക് പുറം ലോകത്തേക്കുള്ള വഴിയിലെ ഒരു ഇടത്തവളം എന്നതിൽ കവിഞ്ഞു അത് മറ്റൊന്നും ആയിരുന്നില്ല . കാർണിവൽ ആഘോഷങ്ങൾ നടക്കുന്ന സദസ്സിൽ സാധാരണക്കാർ ഇരിക്കുന്ന ഒരു മൂലയിൽ ഞങ്ങൾ ഇരുന്നു . ഒരു വളണ്ടിയർ ഞങ്ങളുടെ അടുത്തേക്കെത്തി ഞങ്ങളെ കൂട്ടി കൊണ്ട് പോയി . അല്പം ഭയം തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ ഞങ്ങൾ നടന്നു . അയാൾ മുൻനിരയിലെ പ്രധാനപ്പെട്ട ആളുകൾ ഇരിക്കുന്ന വേദിക്കരികെ ഞങ്ങൾക്ക് സീറ്റ് തരപ്പെടുത്തി . ഞങ്ങളുടെ തലയിലും തൂവലുകൾ കൊണ്ട് അലങ്കരിച്ച മനോഹരമായ തൊപ്പികൾ അണിയിച്ചു . അനുഭവപ്പെടുന്ന എല്ലാത്തിലും ഒരു അസാധാരണത്വം തോന്നി . ജീവിക്കാനുള്ള കൊതിയും നിസ്സഹായതയും വികാരങ്ങളെ ഭരിച്ചു. സാമ്പ നൃത്തത്തിന്റെ ചിലമ്പൊലിയും സംഗീതവും പരിസരം ഗംഭീരമാക്കി .നഗ്നസുന്ദരികളുടെ മേനികൾ വേദിയിൽ പാട്ടിനൊത്തു വളഞ്ഞു പുളഞ്ഞു . വളന്റീർസ് സദസ്സിൽ വിലകൂടിയ പാനീയങ്ങൾ പകർന്നു കൊണ്ടിരുന്നു . സംഗീതത്തിന്റെ താളം എന്റെ സിരകളിൽ പടർന്നു . വേദിയുടെ താളത്തിനൊത്തു ഞാൻ അറിയാതെ ഒരു നൃത്തകനായി അസ്വസ്ഥകളുടെ ചിന്താ വേഗങ്ങൾ കൂടു വിട്ടു പറന്നു പോയി.സംഗീതത്തിന്റെ മാധുരിയിൽ അലിഞ്ഞു ഒരു അലയായ് , ഒരു ബാഷ്പകണമായ് അന്തരീക്ഷത്തിൽ പറന്നു ഞാൻ . അതിനിടയിൽ എപ്പോഴോ നൃത്തകി എന്നെ പുണർന്നു . അവൾക്കൊപ്പം ഞാൻ വേദിയിൽ നൃത്തമാടി ."
" പിറ്റേന്ന് ഞാൻ ഉണർന്നത് പട്ടുമെത്തയിലാണ് . മനോഹരമായി അലങ്കരിച്ച ഒരു ഉറക്കുമുറി .വിലകൂടിയ ഫർണിച്ചറുകളും കർട്ടനുകളും ഉപകരണങ്ങളും .അത്ഭുതവും ആശങ്കയും എന്നെ ഒരു പോലെ പിടിമുറുക്കി .
സ്തബ്ധനായി ഞാനിരുന്നപ്പോൾ വാതിൽ തുറന്നു ഇന്നലെ അവിടെ നൃത്തമാടിയ യുവതി കടന്നു വന്നു .ഞാൻ ഓർമ്മകൾ തിരിച്ചെടുക്കാൻ വേണ്ടി പരാതി നോക്കി . മനസ്സ് അസ്വസ്ഥമായി ഞാൻ രക്ഷപെടാൻ ശ്രമിക്കുന്നു. കരുക്കൾ പക്ഷെ , മനസ്സാക്ഷിയെ വരിയുന്നു . അവൾ മൃദുലമായി പുഞ്ചിരിച്ചു അവളുടെ കൈകൾ ഉയർത്തി വിരലുകൾ മടക്കി നിവർത്തി ഏറ്റവും ഇണങ്ങിയ ഒരാളെന്ന പോലെ "ഹായ് "പറഞ്ഞു ".
സ്തബ്ധനായി ഞാനിരുന്നപ്പോൾ വാതിൽ തുറന്നു ഇന്നലെ അവിടെ നൃത്തമാടിയ യുവതി കടന്നു വന്നു .ഞാൻ ഓർമ്മകൾ തിരിച്ചെടുക്കാൻ വേണ്ടി പരാതി നോക്കി . മനസ്സ് അസ്വസ്ഥമായി ഞാൻ രക്ഷപെടാൻ ശ്രമിക്കുന്നു. കരുക്കൾ പക്ഷെ , മനസ്സാക്ഷിയെ വരിയുന്നു . അവൾ മൃദുലമായി പുഞ്ചിരിച്ചു അവളുടെ കൈകൾ ഉയർത്തി വിരലുകൾ മടക്കി നിവർത്തി ഏറ്റവും ഇണങ്ങിയ ഒരാളെന്ന പോലെ "ഹായ് "പറഞ്ഞു ".
"ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു "
എന്നിട്ടു ഗുരുജി അയാളുടെ അടുത്തിരുത്തി കുഞ്ഞിനെ ഉമ്മവെച്ചു . അദ്ദേഹത്തിന്റെ മനസ്സിന്റെ അസ്വസ്ഥത മുഖത്തു വായിക്കാനായി .
ഗുരുജി കൂജയിൽ നിന്ന് ഒരല്പം വെള്ളം പകർന്നു കുടിച്ചു .
സദസ്സ് നിശബ്ദമായിരുന്നു .
സദസ്സ് നിശബ്ദമായിരുന്നു .
അദ്ദേഹം തുടർന്നു
"ഞങ്ങൾക്ക് കഴിക്കാനുള്ള ആഹാരം തയ്യാറായിരുന്നു .ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചപ്പോൾ അവൾ എന്നോട് ചോദിച്ചു "
"താങ്കൾ കൂട്ടുകാരെ ഓർത്താണോ വിഷമിക്കുന്നത് " ഞാൻ മറുപടി ഒന്നും പറയാതെ അവളെ നോക്കി .
അവൾ പറഞ്ഞു ." അവർക്കു താമസിക്കാൻ ഇടം നൽകിയിട്ടുണ്ട് "
അവൾ പറഞ്ഞു ." അവർക്കു താമസിക്കാൻ ഇടം നൽകിയിട്ടുണ്ട് "
"ഞാൻ അവരോടു ഞങ്ങളുടെ കാര്യങ്ങൾ ചുരുക്കി വിവരിച്ചു അവർ ഞങ്ങൾക്കൊരു സഹായമായാൽ അതാണ് ആഗ്രഹിച്ചത് എല്ലാം കേട്ട അവർ ഒരു മറുപടിയും പറയാതെ വാതിൽ തുറന്നു പുറത്തേക്കു പോയി.
എന്നെ എന്തിന്നില്ലാത്ത ഭയവിഹ്വലതകൾ വേട്ടയാടി . ഉറക്കുമുറിയിലേക്കു പോലീസുമായി അവൾ കടന്നുവരാൻ ഇടയുണ്ടെന്നു എനിക്ക് തോന്നി . പഴയ തടവറയിലേക്കുള്ള മടക്കവും ശിക്ഷകളും ചിന്തകളിൽ നിറഞ്ഞു . അവിടെന്നോടി രക്ഷപെടാൻ വെമ്പി . പക്ഷെ എങ്ങോട്ടു . നിറയെ സെക്യൂരിറ്റി ചുറ്റിലുമുള്ള ഈ തുറമുഖ നഗരത്തിൽ നിന്ന് എങ്ങനെ പോകും !"
എന്നെ എന്തിന്നില്ലാത്ത ഭയവിഹ്വലതകൾ വേട്ടയാടി . ഉറക്കുമുറിയിലേക്കു പോലീസുമായി അവൾ കടന്നുവരാൻ ഇടയുണ്ടെന്നു എനിക്ക് തോന്നി . പഴയ തടവറയിലേക്കുള്ള മടക്കവും ശിക്ഷകളും ചിന്തകളിൽ നിറഞ്ഞു . അവിടെന്നോടി രക്ഷപെടാൻ വെമ്പി . പക്ഷെ എങ്ങോട്ടു . നിറയെ സെക്യൂരിറ്റി ചുറ്റിലുമുള്ള ഈ തുറമുഖ നഗരത്തിൽ നിന്ന് എങ്ങനെ പോകും !"
" വാതിലിലെ മുട്ട് ഒരു പെരുമ്പറ ആയാണ് എനിക്ക് തോന്നിയത് ഞാൻ ഞെട്ടി പിടഞ്ഞു . വാതിൽ തുറന്നു അവൾ കടന്നു വന്നു . അവൾ എനിക്കായി നീട്ടിയ ബാഗ് തുറന്നപ്പോൾ അതിൽ എനിക്കുള്ള പുതിയ വസ്ത്രങ്ങളും പാദരക്ഷകളും ഉണ്ടായിരുന്നു . വസ്ത്രങ്ങൾ മാറ്റിയൊരുക്കി എന്നെയും കൂട്ടി അവർ ആ വിശാലമായ വിപണന കേന്ദ്രത്തിലെ കാഴ്ചകൾ കാണിച്ചു നടന്നു ഈ ഭൂമിയിലെ ഏതൊന്നിലും എന്റെ മനസ്സ് ഇണങ്ങി നിന്നില്ല . കാണുന്നതൊന്നും പൂർണ്ണമല്ലെന്നും ഇതൊക്കെ വെറും ഒരലങ്കാരം മാത്രമാണെന്നും എന്റെ മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു . ഒരു അസ്വാതന്ത്ര്യം വരെ മാത്രം നിലനിൽക്കുന്ന നശിച്ചു പോയിക്കൊണ്ടിരിക്കുന്ന പുറം പുറം മോടികൾ മതമാണീ ലോകം മൂത്രനാളിയിൽ വന്നടിയുന്ന മൂത്രത്തിന് പുറത്തേക്കുള്ള സ്വാതന്ത്ര്യം നിഷേധിച്ചാൽ പോലും തീരുന്നതാണീ വീര്യവും ഊർജ്ജവും .
" നടക്കുന്നതിന്നടിയാൽ പ്രദർശനത്തിന് വെച്ച ചില സ്റ്റാളുകളിൽ കയറി ഇറങ്ങി , അവൾ എന്തെക്കെയോ വാങ്ങിച്ചു കൊണ്ടിരുന്നു . ഒരു പുസ്‌തക പ്രദർശന ഹാളിൽ കയറിയപ്പോൾ ഒരു യുവാവാണ് പരിചിതനെ പ്പോലെ വന്നു എന്നോട് കുശലം പറഞ്ഞു . അദ്ദേഹം പുസ്തകങ്ങൾ എനിക്കായി തന്നു .കുറെ സമയം അതിലെ ചുറ്റി വീണ്ടും കിടപ്പുമുറിയിലേക്ക് മടങ്ങി . അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെപ്പോലെ അവളെ പിന്തുടരുകയല്ലതെ എനിക്ക് വേറെ മാർഗം ഉണ്ടായിരുന്നില്ല "
ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു . "ഇന്നത്തെ നൃത്ത വേദിയിൽ പങ്കെടുക്കണം . ഈ പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വാഹനത്തിൽ താങ്കൾക്ക് ഞങ്ങളുടെ കൂടെ മടങ്ങാം " ആ ഗ്രൂപ്പിന്റെ ഭാഗമായി പുറത്തേക്കു പോകുമ്പോൾ ചെക്കിങ് ഉണ്ടാവില്ലായിരിക്കാം .
"പക്ഷേ ,എനിക്ക് നൃത്തമറിയില്ലല്ലോ " ഞാൻ പറഞ്ഞു .
"നിങ്ങൾ ഇന്നലെ വളരെ നന്നായി നൃത്തം ചെയ്തു , അങ്ങനെ വേണം ഇന്നും "അവൾ പറഞ്ഞു .
"പക്ഷേ ,എനിക്ക് നൃത്തമറിയില്ലല്ലോ " ഞാൻ പറഞ്ഞു .
"നിങ്ങൾ ഇന്നലെ വളരെ നന്നായി നൃത്തം ചെയ്തു , അങ്ങനെ വേണം ഇന്നും "അവൾ പറഞ്ഞു .
എനിക്ക് നൃത്തം വെക്കാനാവുമോ ! ഇന്നലെ ഞാൻ നന്നായി നൃത്തം ചെയ്തുവത്രേ ! ബോധം നഷ്ടപ്പെടുന്ന തലച്ചോറിൽ ഉണ്ടാവുന്ന വിഭ്രംശമാണ് നൃത്തം എന്ന് എനിക്ക് തോന്നി സംഗീതവും നൃത്തവും ജീവിതയാഥാർഥ്യത്തിൽ നിന്ന് ചിന്തകളെ അകറ്റുന്ന ഒരു മയക്കു മരുന്നാണോ !
എനിക്ക് അവരുടെ കൂടെ ചേർന്നേ പറ്റൂ . ഇന്ന് രാത്രിയിൽ ഞാനും നൃത്തം ചെയ്യണം .
എനിക്ക് അവരുടെ കൂടെ ചേർന്നേ പറ്റൂ . ഇന്ന് രാത്രിയിൽ ഞാനും നൃത്തം ചെയ്യണം .
അവൾ വിശ്രമിക്കാനൊരുങ്ങി .
ഞാൻ എനിക്ക് കിട്ടിയ പുസ്തകം വായിക്കാനും .
ഞാൻ എനിക്ക് കിട്ടിയ പുസ്തകം വായിക്കാനും .
ആ വായന എന്റെ ആത്മാവിനോടുള്ള സംസാരമായിരുന്നു . ഞാൻ ഉത്തരങ്ങൾ തേടേണ്ട വസ്തുതകളോടുള്ള ചോദ്യങ്ങളായിരുന്നു . എന്റെ മനസ്സാക്ഷിയോടുള്ള സംവേദനമായിരുന്നു .
വൈകുന്നേരം അവൾ എന്നെ ഒരു നൃത്തകനായി ഒരുക്കി .
കുറെ ഡാൻസു മാതൃകകൾ എനിക്ക് ചെയ്തു പഠിപ്പിച്ചു .
മുഖത്തെ ഭാവങ്ങൾ പറഞ്ഞു തന്നു . അവളും ഒരുങ്ങി . നൃത്ത വസ്ത്രങ്ങൾക്ക് മീതെ ഗൗണുകൾ അണിഞ്ഞു നൃത്ത മണ്ഡപത്തിലേക്ക് ഞങ്ങൾ പുറപ്പെട്ടു .
കുറെ ഡാൻസു മാതൃകകൾ എനിക്ക് ചെയ്തു പഠിപ്പിച്ചു .
മുഖത്തെ ഭാവങ്ങൾ പറഞ്ഞു തന്നു . അവളും ഒരുങ്ങി . നൃത്ത വസ്ത്രങ്ങൾക്ക് മീതെ ഗൗണുകൾ അണിഞ്ഞു നൃത്ത മണ്ഡപത്തിലേക്ക് ഞങ്ങൾ പുറപ്പെട്ടു .
തുടരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക