ഇവിടെയീ കടലിന്റെ ഹൃദയത്തിൽ വെച്ചു നാം -
കയ്ക്കുന്ന വെള്ളമായ് കണ്ടുമുട്ടിയപ്പോൾ ,
കയ്ക്കുന്ന വെള്ളമായ് കണ്ടുമുട്ടിയപ്പോൾ ,
അലറുന്ന പുഴയുടെ മാറിലലിഞ്ഞീ-
പെരിയ കടലിന്റെ ഇറയത്തിലെത്തവേ,
പെരിയ കടലിന്റെ ഇറയത്തിലെത്തവേ,
ഒരു കണ്ണുനീർ ചാലിന്റെ മെലിഞ്ഞ -
കൈ വിരലിൽ പുണർന്നെത്തിയോരെന്നെ -
കൈ വിരലിൽ പുണർന്നെത്തിയോരെന്നെ -
എന്തിനീ വിധം അപരിചിതമാം-
നോട്ടങ്ങൾ കൊണ്ടു നീയെതിരേറ്റിടുന്നു.
നോട്ടങ്ങൾ കൊണ്ടു നീയെതിരേറ്റിടുന്നു.
ഒരു മേഘത്തിൻ ഗർഭത്തിലൊരുമിച്ചു -
കേവലമൊരു നീർത്തുള്ളിയായ് നമ്മൾ -
ഏറെ നാളുകളാകാശവീട്ടിൽ -
കെട്ടിപ്പുണർന്നു കിടന്നിരുന്നു.
കേവലമൊരു നീർത്തുള്ളിയായ് നമ്മൾ -
ഏറെ നാളുകളാകാശവീട്ടിൽ -
കെട്ടിപ്പുണർന്നു കിടന്നിരുന്നു.
ഒരു കാലവർഷരാത്രിയിലമ്മ തൻ -
വയറൊഴിഞ്ഞ മാത്രയിൽ നമ്മൾ -
യാത്രാമൊഴി പോലുമോതാൻ നിൽക്കാതെ -
തല ചിതറി താഴെ മണ്ണിൽ പതിച്ചു.
വയറൊഴിഞ്ഞ മാത്രയിൽ നമ്മൾ -
യാത്രാമൊഴി പോലുമോതാൻ നിൽക്കാതെ -
തല ചിതറി താഴെ മണ്ണിൽ പതിച്ചു.
തെഴുത്ത പുഴയുടെ വീട്ടിലെ യഥിയായ് -
കടലിന്റെ മാറിൽ നീ വിരുന്നെത്തിയപ്പോൾ -
കൊഴുത്ത വെള്ളത്തിലിടഞ്ഞെത്തിയ നിന്റെ -
കൂടപ്പിറപ്പിനെ കാണാഞ്ഞതെന്തേ?
കടലിന്റെ മാറിൽ നീ വിരുന്നെത്തിയപ്പോൾ -
കൊഴുത്ത വെള്ളത്തിലിടഞ്ഞെത്തിയ നിന്റെ -
കൂടപ്പിറപ്പിനെ കാണാഞ്ഞതെന്തേ?
ഒരു ഗർഭത്തിന്നിളം ചൂടിലൊരു നാൾ -
ഒന്നെന്നപോലൊരുമിച്ചു പിറന്നിട്ടും -
ഒരു ലവണജലത്തിന്റെ മാറിലിപ്പോൾ -
ഒരുമിച്ചൊടുങ്ങുവാനെത്തിയിട്ടും -
ആത്മാവിൻ പാതിയാം കൂടപ്പിറപ്പേ-
നിസ്വനാം എന്നെനീയിന്നും ഒരു -
മാത്രപോലുംതിരിച്ചറിഞ്ഞില്ലല്ലേ?
ഒന്നെന്നപോലൊരുമിച്ചു പിറന്നിട്ടും -
ഒരു ലവണജലത്തിന്റെ മാറിലിപ്പോൾ -
ഒരുമിച്ചൊടുങ്ങുവാനെത്തിയിട്ടും -
ആത്മാവിൻ പാതിയാം കൂടപ്പിറപ്പേ-
നിസ്വനാം എന്നെനീയിന്നും ഒരു -
മാത്രപോലുംതിരിച്ചറിഞ്ഞില്ലല്ലേ?
By: rahul

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക